അമേരിക്കയ്ക്കു തിരിച്ചടി നല്കുമെന്ന് ഇറാൻ
അമേരിക്കയ്ക്കു തിരിച്ചടി നല്കുമെന്ന് ഇറാൻ
Sunday, January 14, 2018 12:59 AM IST
ടെഹ്റാൻ: ഇറാനിലെ നിയമവകുപ്പിന്‍റെ മേധാവി ആയത്തൊള്ള സാദിഖ് അമോലി ലാറിജാനിക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലക്ഷ്മണരേഖ ലംഘിക്കുന്നതിനു തുല്യമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കയ്ക്കെതിരേ കടുത്ത പ്രതികരണങ്ങൾ ഇറാന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുന്നറിയിപ്പു നല്കി. ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവകരാറിൽ മാറ്റം വരുത്തണമെന്ന യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ആവശ്യം സമ്മതിക്കില്ലെന്നും വ്യക്തമാക്കി.

മുൻ യുഎസ് പ്രസിഡന്‍റ് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവകരാറിൽ റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവരും പങ്കാളികളാണ്. ഇറാൻ ആണവ പദ്ധതികൾ ചുരുക്കുന്നതിനു പകരമായി അവർക്കേതിരേയുള്ള ഉപരോധങ്ങൾ പിൻവലിക്കുന്നതാണു കരാർ.

അമേരിക്ക കരാറിൽ പങ്കാളിയാണെങ്കിലും ഇറാനെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച ലാറിജാനി അടക്കം 14 പേർക്കെതിരേ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണിത്.


ഇറാന്‍റെ ആണവപദ്ധതികൾ എന്നെന്നേക്കും ഇല്ലാതാക്കുന്ന വിധത്തിൽ കരാർ മാറ്റിയെഴുതണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. ഇപ്പോൾ 2025 വരെയേ ഇറാന് നിയന്ത്രണങ്ങളുള്ളൂ. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾകൂടി വേണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

അമേരിക്കൻ ഉപരോധങ്ങൾ ഒഴിവാക്കാനായി 120 ദിവസം കൂടുന്പോൾ ട്രംപ് ഒപ്പിടേണ്ടതുണ്ട്. വെള്ളിയാഴ്ച അദ്ദേഹം ഒപ്പുവച്ചു. എന്നാൽ ഇത് അവസാനത്തേതാണെന്നും, കരാർ മാറ്റിയെഴുതാതെ ഇനി ഒപ്പിടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കരാറിൽ ഒരുതരം മാറ്റവും അംഗീകരിക്കില്ലെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.

ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറുന്നത് ബുദ്ധിമോശം: റഷ്യ

മോസ്കോ: ഇറേനിയൻ ആണവകരാറിൽനിന്നു പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം വലിയ ബുദ്ധിമോശമാണെന്നു റഷ്യൻ ഉപവിദേശകാര്യമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. അമേരിക്ക കരാറിൽനിന്നു പിൻമാറാൻ തീരുമാനിച്ചതായിട്ടാണ് തങ്ങളുടെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.