നെതന്യാഹുവിന് എതിരേ പോലീസ് റിപ്പോർട്ട്
നെതന്യാഹുവിന് എതിരേ  പോലീസ് റിപ്പോർട്ട്
Thursday, February 15, 2018 12:54 AM IST
ജറുസലം:  രണ്ട് അഴിമതിക്കേസുകളിൽ ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരേ കുറ്റം ചുമത്താൻ ശിപാർശ ചെയ്യുന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് തള്ളിയ നെതന്യാഹു രാജിക്കില്ലെന്നും സർക്കാരിനു ഭീഷണിയില്ലെന്നും വ്യക്തമാക്കി. തനിക്ക് എതിരേ വിവിധ കാലങ്ങളിലായി പതിനഞ്ചോളം അന്വേഷണം നടക്കുകയും റിപ്പോർട്ടുകൾ വരികയും ചെയ്തിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഇപ്രാവശ്യവും ഒന്നും സംഭവിക്കില്ല- നെതന്യാഹു ടിവി പ്രസംഗത്തിൽ പറഞ്ഞു.

നിയമപരമായി റിപ്പോർട്ട് നടപടിക്കായി അറ്റോർണി ജനറലിന് പോലീസ് കൈമാറണം. അദ്ദേഹമാണു പ്രോസിക്യൂഷൻ നടപടി തീരുമാനിക്കുക. ഇതിന് ഏറെ സമയം എടുക്കും. പ്രസ്തുത കാലയളവിൽ നെതന്യാഹുവിനു അധികാരത്തിൽ തുടരുന്നതിനു തടസമില്ല. എന്നാൽ നെതന്യാഹുവിന്‍റെ എതിരാളികൾ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിക്കഴിഞ്ഞു.
പത്തുവർഷത്തിനുള്ളിൽ മൂന്നുലക്ഷം ഡോളർ സമ്മാനമായി നെതന്യാഹുവും കുടുംബവും കൈപ്പറ്റിയെന്നാണു പോലീസ് റിപ്പോർട്ട്. എന്നാൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സുഹൃത്തുക്കൾ സമ്മാനം തരുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തിനു പ്രതിഫലമായി ചില ആനുകൂല്യങ്ങൾ നൽകാൻ നെതന്യാഹു ശ്രമിച്ചെന്നു പോലീസ് ആരോപിച്ചു.


ഹോളിവുഡ് നിർമാതാവ് ആർനൺ മിൽക്കൻ, ഓസീസ് ബിസിനസുകാരൻ ജെയിംസ് പാക്കർ എന്നിവരിൽനിന്ന് നെതന്യാഹു വൻതുക കൈപ്പറ്റിയെന്നാണ് ഒരു കേസ്. നെതന്യാഹുവിന്‍റെ ഭാര്യ സാറയും വൻതുക കൈപ്പറ്റി. സാറയുടെ അത്യാഡംബര ശൈലിക്കും ജീവനക്കാരോടുള്ള അവരുടെ മോശം പെരുമാറ്റത്തിനും എതിരേ ഇസ്രേലി മാധ്യമങ്ങളിൽ വിമർശനം ഉയർന്നു.

മിൽക്കൻ ഉൾപ്പെട്ട കേസിൽ ഇന്ത്യയിലെ രത്തൻ ടാറ്റയുടെ പേരും പരാമർശിക്കപ്പെടുന്നതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജോർദാൻ- ഇസ്രേലി അതിർത്തിയിൽ സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കണമെന്നു നെതന്യാഹുവിനോട് മിൽക്കൻ ആവശ്യപ്പെട്ടിരുന്നുവത്രേ. ടാറ്റായുമായി ചർച്ച ചെയ്തശേഷമാണ് മിൽക്കൻ ഈ ആവശ്യം ഉന്നയിച്ചത്. വൻലാഭമുണ്ടാക്കുന്ന പദ്ധതി ഏതായാലും നടപ്പായില്ല. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ടാറ്റയുടെ ഓഫീസ് അറിയിച്ചു.

ഇസ്രേലി പത്രം യെദിയോത്ത് അഹ്റനോട്ടിന്‍റെ എതിരാളിയായ ഇസ്രയേൽ ഹയോമിന്‍റെ വളർച്ച കുറയ്ക്കുന്നതിനായി അഹ്റോനോട്ട് ഉടമയും നെതന്യാഹുവും ചർച്ച നടത്തിയെന്നതു സംബന്ധിച്ചുള്ളതാണു രണ്ടാമത്തെ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.