ഇന്ത്യയുടെ നാവികതാവള പദ്ധതി സെ‍യ്ഷെൽസ് പാർലമെന്‍റ് തടഞ്ഞു
Saturday, June 23, 2018 12:58 AM IST
വിക്ടോറിയ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേധാവിത്വം ലക്ഷ്യമിട്ട് സെയ്ഷെല്‍സിനു നാവിക താവളം നിര്‍മിച്ചു നല്കാനുള്ള ഇന്ത്യയുടെ സ്വപ്‌നം വിഫലമാകും. ഇന്ത്യൻ വംശജൻകൂടിയായ വേവൽ രാംകൽവാൻ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തിന്‍റെ എതിർപ്പാണു കാരണം.

പാർലമെന്‍റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം കരാർ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. അതിനാൽ അംഗീകാരത്തിനായി കരാർ പാർലമെന്‍റിൽ വയ്ക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
അസംപ്ഷന്‍ ദ്വീപില്‍ എയര്‍സ്ട്രിപ്പും ജട്ടിയും ഉള്‍പ്പെടുന്ന നാവികതാവളം ഇന്ത്യ നിര്‍മിച്ചു നല്കാനുള്ള കരാര്‍ ജനുവരിയിലാണ് ഒപ്പുവച്ചത്.


നാളെ ഡൽഹിയിൽ സെയ്ഷെൽസ് പ്രസിഡന്‍റ് ഡാന്നി ഫോറെ എത്തുന്നുണ്ട്. പാർലമെന്‍റ് കരാർ തള്ളിക്കളഞ്ഞതിനാൽ ഇന്ത്യയുമായി നാവികതാവള കാര്യം ചർച്ച ചെയ്യില്ലെന്നു ഫോറെ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ലക്ഷ്യങ്ങൾക്ക് ഇതൊരു തിരിച്ചടിയായി.

ആഫ്രിക്കയുടെ കിഴക്കൻ തീരത്തിനും അന്താരാഷ്‌ട്ര കപ്പൽച്ചാലിനുമിടയിൽ ഇന്ത്യക്കൊരു നാവിക സാന്നിധ്യം ഏറെ നാളായി ആഗ്രഹിക്കുന്നതാണ്. ആഫ്രിക്കയിലെ ജി ബൂട്ടിയിൽ ചൈനയ്ക്കു വലിയൊരു നാവികതാവളമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.