ഷരീഫും മകളും അറസ്റ്റിൽ
ഷരീഫും മകളും അറസ്റ്റിൽ
Saturday, July 14, 2018 12:13 AM IST
ഇസ്‌ലാമാബാദ്: ബ്രിട്ടനിൽനിന്നു ഇന്നലെ രാത്രി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയത്തെയും ലാഹോർ വിമാനത്താവളത്തിലെത്തി എൻഎബി അധികൃതർ കസ്റ്റഡിയിലെടുത്തു. അനധികൃത സ്വത്തു സന്പാദനക്കേസിൽ നേരത്തെ ഇരുവരെയും യഥാക്രമം പത്തുവർഷവും ഏഴു വർഷവും തടവിനു ശിക്ഷിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഭാര്യ കുൽസൂമിനോടൊപ്പമായിരിക്കാൻ വേണ്ടിയാണു നവാസും മകളും ലണ്ടനിൽ പോയത്.

ഇന്നലെരാത്രി 8.50നു എത്തിഹാദ് വിമാനം ലാഹോറിൽ ഇറങ്ങിയ ഉടൻ എൻഎബി ഉദ്യോഗസ്ഥർ വിമാനത്തിൽ കയറി മറ്റു യാത്രക്കാരെ പുറത്താക്കുകയും ഇരുവരുടെയും പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഇരുവരെയും പിന്നീട് പ്രത്യേക വിമാനത്തിൽ ഇസ്‌ലാമാബാദിനു കൊണ്ടുപോയി. അദിയാല ജയിലിലോ അറ്റോക്കിലെ ജയിലിലോ പാർപ്പിക്കാനാണു പദ്ധതി.


നവാസ് എത്തുമെന്നറിഞ്ഞ് അദ്ദേഹത്തിന്‍റെ പാർട്ടിയിലെ പ്രവർത്തകർ ധാരാളമായി ലാഹോറിൽ എത്തിയിരുന്നു. നഗരത്തിൽ വൻസുരക്ഷ ഏർപ്പെടുത്തിയിരുന്നു.

കൊച്ചുമക്കൾ ലണ്ടനിൽ കസ്റ്റഡിയിൽ

ലണ്ടൻ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കൊച്ചുമക്കളായ ജൂനൈദ് സഫ്ദറിനെയും സക്കറിയ ഷരീഫിനെയും ലണ്ടൻ പോലീസ് കസ്റ്റഡിയിലെടുത്തു.

അവന്‍റ്ഫീൽഡ് അപ്പാർട്ട് മെന്‍റിനു വെളിയിൽ പ്രതിഷേധ പ്രകടനത്തിന് എത്തിയവരും തന്‍റെ മകൻ ജുനൈദും തമ്മിൽ വാക്കേറ്റം ഉണ്ടാ യെ ന്നു നവാസിന്‍റെ പുത്രി മറിയം നവാസ് പറഞ്ഞു. തു ടർന്ന് പോലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.