യുഎസ് മാധ്യമങ്ങൾ ഒറ്റക്കെട്ടായി ട്രംപിനെതിരേ
യുഎസ് മാധ്യമങ്ങൾ ഒറ്റക്കെട്ടായി ട്രംപിനെതിരേ
Friday, August 17, 2018 1:10 AM IST
ന്യൂയോർക്ക്: ശത്രുതാ മനോഭാവം തുടരുന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേ യുഎസ് മാധ്യമസ്ഥാപനങ്ങളുടെ ഐക്യദാർഢ്യം. മാധ്യമങ്ങൾ വ്യാജവാർത്തകളാണ് പുറത്തുവിടുന്നതെന്നും മാധ്യമപ്രവർത്തകർ ജനശത്രുക്കളാണെന്നും ആവർത്തിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

പ്രമുഖ പത്രങ്ങളിലും ഓൺലൈൻ എഡിഷനുകളിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രമുഖ പത്രം ബോസ്റ്റൺ ഗ്ലോബ് മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.

350 മാധ്യമ സ്ഥാപനങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്ന് ബോസ്റ്റൺ ഗ്ലോബ് അധികൃതർ പറഞ്ഞു. മാധ്യമപ്രവർത്തകരാണ് യഥാർഥ രാജ്യസ്നേഹികളെന്ന് സെന്‍റ് ലൂയിസിൽനിന്ന് ഇറങ്ങുന്ന പോസ്റ്റ് ഡെസ്പാച്ച് എഴുതി. ട്രംപ് വിവരക്കേടാണു പറയുന്നതെന്ന് ഷിക്കാഗോ സൺ ടൈംസ് പറഞ്ഞു. വിഷയത്തിൽ മാധ്യമസ്ഥാപനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്ന് ന്യൂയോർക്ക് ടൈംസ് എഴുതി.

അതേസമയം, പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ പ്രതിഷേധത്തിൽ പങ്കുചേരില്ലെന്നു വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ ജനശത്രുവായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജയിംസ് ഫ്രീമാൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. എന്നാൽ, ട്രംപിനും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റേഡിയോ- ടെലിവിഷൻ ഡിജിറ്റൽ അസോസിയേഷനും തങ്ങളുടെ 1200 അംഗങ്ങളോട് ട്രംപിനെതിരേ രംഗത്തുവരാൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.