പുതിയ പോർമുഖം തുറക്കുമോ?
പുതിയ പോർമുഖം തുറക്കുമോ?
Monday, March 13, 2017 11:15 AM IST
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു പുതിയ പോർമുഖം തുറക്കുമോ ജാനറ്റ് എലൻ? എഴുപതുകാരായ ഇരുവരുടെയും പ്രഖ്യാപിത നിലപാടുകൾ അതിലേക്കാണു വിരൽചൂണ്ടുന്നത്. ഇന്നും നാളെയും ചേരുന്ന ഫെഡറൽ റിസർവ് ബോർഡി(ഫെഡ്)ന്‍റെ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം പലിശ കൂട്ടിയാൽ പോരു തുടങ്ങും.

അതിവേഗ വളർച്ച

അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്‍റായ ട്രംപ് അതിവേഗ സാന്പത്തിക വളർച്ച ആഗ്രഹിക്കുന്നു. അതിനു പലിശനിരക്ക് കുറഞ്ഞുനിൽക്കുന്നതാണു നല്ലതെന്ന് പ്രചാരണവേളയിലും സ്ഥാനമേറ്റ ശേഷവും ട്രംപ് പറഞ്ഞുപോന്നു. വളർച്ച കൂട്ടാനായി നികുതി കുറയ്ക്കുന്നതും സർക്കാരിന്‍റെ ചെലവ് കൂട്ടുന്നതുംപോലുള്ള നടപടികൾക്കു ഭരണകൂടം ഒരുങ്ങുകയാണ്.

തണുപ്പിക്കാൻ എലൻ

യഹൂദവംശജയും ഡെമോക്രാറ്റിക് പാർട്ടിക്കാരിയുമായ എലൻ അതിവേഗ വളർച്ചയിൽ അപകടം കാണുന്നു. മൂന്നു വർഷംമുന്പു സ്ഥാനമേറ്റ ഫെഡ് ചെയർപേഴ്സൺ ഒരു തവണ (2015 ഡിസംബർ) പലിശ കൂട്ടി. നാളെ പലിശ കാൽ ശതമാനംകൂടി കൂട്ടാൻ അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഫെബ്രുവരിയിലെ തൊഴിൽ കണക്ക് പലിശവർധന ഉറപ്പാക്കി. 2016ൽ 1.6 ശതമാനമാണു യുഎസ് വളർച്ച. തലേ വർഷം 2.6 ശതമാനമായിരുന്നു. ഈ വർഷം 2.1 ശതമാനം വരുമെന്നാണു പ്രതീക്ഷ. ഇതു കൂടുതലാണ്. 1.8 ശതമാനമാണു നിലനിർത്താവുന്ന വളർച്ച എന്ന് എലൻ കരുതുന്നു.

വളർച്ച നിലനിർത്താവുന്ന തോതിലല്ലെങ്കിൽ പണപ്പെരുപ്പം കൂടും. അപ്പോൾ ഫെഡ് അടുക്കലടുക്കൽ പലിശ കൂട്ടേണ്ടിവരും. അപ്പോൾ മാന്ദ്യം വരും. അതൊഴിവാക്കാൻ വളർച്ച ചൂടുപിടിക്കുംമുന്പേ തണുപ്പിക്കാനാണു താൻ ശ്രമിക്കുന്നതെന്ന് എലൻ പറയുന്നു.

ചുമതല മാത്രം

ഫെഡിന്‍റെ മനസിൽ രാഷ്‌ട്രീയമില്ല. പണപ്പെരുപ്പം സംബന്ധിച്ചു ഫെഡിനുള്ള ചുമതല നിർവഹിക്കാൻ പലിശ കൂട്ടണം: അതാണ് എലൻ പറയുന്നത്. കഴിഞ്ഞ മാസം സെനറ്റിൽ മൊഴിനല്കിയപ്പോൾ വളർച്ച കുറയ്ക്കാൻ പലിശ കൂട്ടുമോ എന്നു റിപ്പബ്ലിക്കൻ അംഗം സ്റ്റീവ് പിയേഴ്സ് ചോദിച്ചിരുന്നു. വളച്ചുകെട്ടിയ ഭാഷയിൽ എലൻ പറഞ്ഞത് കൂട്ടും എന്നായിരുന്നു.


വളർച്ചയ്ക്ക്

വളർച്ച കൂട്ടാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണ്. നികുതി കുറയ്ക്കുന്നത് അതിനാണ്. അതു ജനങ്ങളുടെ കൈയിൽ ചെലവഴിക്കാൻ കൂടുതൽ പണം ഉണ്ടാക്കും. സർക്കാർ ചെലവ് കൂടുന്പോഴും നാട്ടിൽ പണം കൂടും. അതു ചെലവാക്കുന്പോൾ വ്യാപാരവും ഉത്പാദനവും കൂടും.

തൊഴിൽ വളർച്ച

അങ്ങനെ വേഗം വളരാൻ തക്ക അന്തരീക്ഷമില്ലെന്നാണ് എലന്‍റെ കാഴ്ചപ്പാട്. തൊഴിലില്ലായ്മ അഞ്ചു ശതമാനത്തിൽ താഴെയായി. കഴിഞ്ഞ മേയ് മുതൽ അതാണു നില. പ്രതിമാസം 2.15 ലക്ഷം വച്ച് തൊഴിൽ കൂടുന്നുമുണ്ട്. ജനസംഖ്യാവർധനയ്ക്ക് ആനുപാതികമായി വേണ്ടതിന്‍റെ ഇരട്ടിയാണിത്.

തൊഴിലന്വേഷണം നിർത്തി വീട്ടിലിരുന്നവർക്കും പണി ലഭിക്കുന്നകാലം. പക്ഷേ ഇതു സ്ഥായിയല്ല. കുറേക്കഴിയുന്പോൾ പണിക്ക് ആളില്ലാതാകും. ഇപ്പോൾതന്നെ പാർപ്പിടനിർമാണമേഖലയിൽ വേണ്ടത്ര പണിക്കാരില്ല. തന്മൂലം അവർക്കു വേതനം കൂടുന്നു. മറ്റുളളവർക്കു ശരാശരി 5.9 ശതമാനംകണ്ട് വേതനം കൂടിയപ്പോൾ പാർപ്പിടനിർമാണത്തിൽ വർധന 20.3 ശതമാനം.

ഭവനവായ്പ

ഒരു വർഷം മുന്പത്തേക്കാൾ അര ശതമാനം കൂടുതലാണ് ഇപ്പോൾ 30 വർഷ ഭവനവായ്പ. ഫെഡ് ഉടനെ കാൽ ശതമാനം കൂട്ടിയാൽ ആനുപാതികവർധന വരുന്പോഴും അഞ്ചു ശതമാനത്തിൽ താഴെയായിരിക്കും ദീർഘകാല ഭവനവായ്പ. അതോടൊപ്പം നിക്ഷേപപലിശയിലും അല്പം വർധന പ്രതീക്ഷിക്കാം.

കാലാവധി നീട്ടില്ല

നിരക്കല്ല പ്രശ്നമാവുക. കാഴ്ചപ്പാടാണു വിഷയം. തന്‍റെ ഭരണത്തിന്‍റെ നയത്തിനു ചേരുന്നതല്ല ഫെഡിന്‍റെ പോക്ക് എന്നു ട്രംപ് കരുതിയാൽ അടുത്ത ഫെബ്രുവരിയിൽ എലന്‍റെ കാലാവധി നീട്ടിനല്കില്ല. അതുറപ്പ്. മറിച്ചായാൽ അവർക്ക് ഒരുവട്ടംകൂടി ലഭിച്ചേക്കും.
ഫെഡ് ബോർഡിൽ രണ്ട് ഒഴിവുണ്ട്. അതു നികത്താൻ ഒബാമ ശ്രമിച്ചതിനെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ് തടഞ്ഞിരുന്നു. ഇപ്പോൾ ട്രംപ് രണ്ടു മാസമാകാറായിട്ടും ആൾക്കാരെ നോമിനേറ്റ് ചെയ്തിട്ടില്ല. സ്വന്തമാൾക്കാരെ കയറ്റിയാൽ ഫെഡിന്‍റെ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ ട്രംപിനു കഴിഞ്ഞേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.