നിരക്കു മാറ്റാതെ പലിശ കൂട്ടാൻ ഫെഡ്
Thursday, July 27, 2017 11:32 AM IST
ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്ക് കൂട്ടിയില്ല. എങ്കിലും താമസിയാതെ പലിശനിരക്ക് കൂട്ടിയേക്കും. അതിനുള്ള നടപടികൾ ഉടനേ തുടങ്ങും.

2008ൽ ആരംഭിച്ച സാന്പത്തികമാന്ദ്യത്തെത്തുടർന്ന് ഫെഡ് അവതരിപ്പിച്ച ഉത്തേജകപദ്ധതി വിപരീത ദിശയിൽ ഓടിക്കും. ഉത്തേജകപദ്ധതിയുടെ ഭാഗമായി കടപ്പത്രങ്ങളും ബോണ്ടുകളും ഫെഡ് വാങ്ങിച്ചിരുന്നു. അത്രകണ്ട് പണം വിപണിയിലേക്കിറങ്ങി.

ഇങ്ങനെ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടി ഫെഡ് ബാലൻസ് ഷീറ്റ് നാലര ലക്ഷം കോടി ഡോളറിന്‍റേതായി. മുൻപ് രണ്ടു ലക്ഷം കോടി ഡോളറിൽ താഴെയായിരുന്നു. സെപ്റ്റംബർ മുതൽ കടപത്രങ്ങൾ വിറ്റഴിക്കും. ആദ്യം മാസം ആയിരംകോടി ഡോളർ. പിന്നെ മൂന്നുമാസംകൊണ്ട് 5000 കോടി ഡോളർ.

കടപ്പത്രങ്ങളും ഭവനവായ്പ ആധാരമായുള്ള സെക്യൂരിറ്റികളും വിൽക്കുന്പോൾ പലിശനിരക്ക് അല്പാല്പം കൂടും. ഫെഡ് കടപ്പത്രങ്ങൾ വാങ്ങിയപ്പോൾ പലിശനിരക്ക് താഴോട്ടു പോയതാണ്. പലിശ താഴ്ത്താനാണ് ഫെഡ് കടപ്പത്രങ്ങൾ വാങ്ങിയത്. അതു സാധിച്ചു, ഒപ്പം സാന്പത്തികമാന്ദ്യം നീങ്ങുകയും ചെയ്തു.

അമേരിക്കൻ ഫെഡ് മാത്രമല്ല ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യൻ കേന്ദ്രബാങ്കും ഇതേപോലെ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുവേണ്ടി കേന്ദ്രബാങ്കുകൾ മുടക്കിയ പണം ഓഹരിവിപണികളിലും ഉത്പന്ന വിപണികളിലുമാണ് എത്തിയത്.
കടപ്പത്രങ്ങൾ തിരിച്ചുവിൽക്കുന്നതോടെ ഓഹരി-ഉത്പന്ന കന്പോളങ്ങളിൽനിന്നു പണം പിൻവലിയും. അതു വിലകൾ താഴാനിടയാക്കും. കന്പോളത്തിലെ പലിശനിരക്ക് കൂടുകയും ചെയ്യും. ഫെഡ് നിരക്ക് വർധിപ്പിക്കാതെതന്നെ ഭവനവായ്പകൾക്കടക്കം പലിശ കൂടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.