ലുലു ഗ്രൂപ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും
ലുലു ഗ്രൂപ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും
Monday, January 8, 2018 11:44 PM IST
സിംഗപ്പൂർ: ലുലു ഗ്രൂപ്പ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ആസാമിലെ ഭക്ഷ്യസംസ്കരണ രംഗത്ത് മുതൽ മുടക്കാൻ പദ്ധതിയുണ്ടെന്ന് ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. സിംഗപ്പൂരിൽ നടന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിനിടെ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം.

ലുലു ഗ്രൂപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു. ആസാമിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച് ധാരണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡീഷണൽ ചീഫ് സെക്രട്ടറി രവി കപൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.


കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ, വ്യവസായ മന്ത്രി എസ്. ഈശ്വരൻ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരടക്കം നിരവധി പ്രമുഖരാണ് രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.