തിളച്ചുമറിയുന്ന വെളിച്ചെണ്ണവില
തിളച്ചുമറിയുന്ന വെളിച്ചെണ്ണവില
Monday, June 18, 2018 1:05 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

പെരുന്നാളിന്‍റെ ആവേശത്തിൽ വെളിച്ചെണ്ണ ചൂടുപിടിച്ചത് കൊപ്ര ഉത്പാദകർക്കു നേട്ടമായി. കനത്ത മഴയ്ക്കിടയിലും റബർ ഷീറ്റ് വില ഇടിക്കാൻ ടയർ ലോബി നീക്കം നടത്തി. ഏലക്കവില ആയിരത്തി അഞ്ഞൂറ് രൂപയിലേക്ക് ഉയർന്നത് ഉത്പാദകമേഖലകളിൽ ആവേശം ജനിപ്പിച്ചു. കുരുമുളകിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. സ്വർണവില താഴ്ന്നു.

നാളികേരം

പെരുന്നാൾ ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണവില്പന വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കി. മൂന്നാഴ്ചയായി വിലത്തകർച്ചയിൽ അകപ്പെട്ട കൊപ്രയ്ക്ക് ഈ അവസരത്തിൽ പുതുജീവൻ ലഭിച്ചത് നാളികേരകർഷകർക്കു നേട്ടമായി. വെളിച്ചെണ്ണയ്ക്കു പ്രദേശിക ഡിമാൻഡ് ഉയർന്നത് നിരക്കുയർത്താൻ മില്ലുകാരെ പ്രേരിപ്പിച്ചു. മില്ലുകാർ കൂടിയ വിലയ്ക്ക് കൊപ്ര സംഭരിച്ചത് ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിലും ഉണർവ് ഉളവാക്കി. വ്യവസായിക ഡിമാൻഡ് മങ്ങിയതുമൂലം വാരാരംഭത്തിൽ 11,350 ൽ നീങ്ങിയ കൊപ്ര പിന്നീട് 11,540ലേക്കു കയറി.
കാലവർഷം ശക്തമായതിനാൽ ചെറുകിട വിപണികളിൽ കൊപ്രവരവ് കുറവാണ്. മഴ വിളവെടുപ്പ് തടസപ്പെടുത്തിയതു കണക്കിലെടുത്താൽ വരും ദിനങ്ങളിലും നിരക്ക് ഉയർന്ന റേഞ്ചിൽ നീങ്ങാം. ഇതിനിടെ പാചകയെണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി വീണ്ടും വർധിപ്പിച്ചു. ശുദ്ധീകരിക്കാത്ത സൂര്യകാന്തി, സോയാ എണ്ണകളുടെ ഇറക്കുമതിത്തീരുവ വാരാന്ത്യം ഉയർത്തി. കാർഷികമേഖലയ്ക്ക് അനുകൂലമായ ഈ നീക്കം നിരക്ക് വീണ്ടും ഉയർത്താം.

റബർ

കനത്ത മഴ റബർ ടാപ്പിംഗ് പൂർണമായി സ്തംഭിപ്പിച്ചിട്ടും ടയർലോബി ഷീറ്റ് വില ഉയർത്തിയില്ല. വൻകിട തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ചിരിക്കുകയാണെങ്കിലും ചെറുകിട കർഷകർ റബർവെട്ടിന് താത്പര്യം കാണിച്ചിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ ചെറുകിട ഉത്പാദകരെയും തോട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചു.

കൊച്ചിയിലും കോട്ടയത്തും മാത്രമല്ല മലബാർ മേഖലയിലും ഷീറ്റിന് വില്പനക്കാർ കുറവാണ്. ടയർ കന്പനികളും ഇതര വ്യവസായികളും ഈ അവസരത്തിൽ വില ഉയർത്തുമെന്നാണ് സ്റ്റോക്കിസ്റ്റുകൾ കണക്കുകൂട്ടിയത്. നാലാം ഗ്രേഡ് 12,600ലും അഞ്ചാം ഗ്രേഡ് 12,300 രൂപയിലുമാണ് നീങ്ങിയത്. വിദേശവിപണികളിലെ തളർച്ച കൂടുതൽ രൂക്ഷമായി. ടോക്കോം എക്സ്ചേഞ്ചിൽ നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു മത്സരിച്ചതോടെ ഏപ്രിൽ മധ്യത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് റബർവില ഇടിഞ്ഞു. ടോക്കോമിൽ റബർ കിലോ 165-180 യെന്നിലാണ്. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള ഷീറ്റിന്‍റെ ലഭ്യത ഉയർന്നത് വിലക്കയറ്റ സാധ്യതകൾക്ക് തത്കാലികമായി മങ്ങലേൽപ്പിക്കാം.

ഏലക്ക

ഏലക്കവില കുതിച്ചുകയറിയത് ഉത്പാദകമേഖലകളിൽ ചർച്ചയായി. ഏതാനും ആഴ്ചകളായി കിലോ ഗ്രാമിന് 1250 രൂപ റേഞ്ചിൽ നീങ്ങിക്കൊണ്ടിരുന്ന ഏലക്ക വാരമധ്യം 1504 വരെ ഉയർന്നത് സ്റ്റോക്കിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ആഭ്യന്തരവ്യാപാരികളുടെ നിറഞ്ഞ സാന്നിധ്യവും പല അവസരത്തിലും ലേലകേന്ദ്രങ്ങളെ സജീവമാക്കി. അറബ് രാജ്യങ്ങളിൽനിന്ന് വരും മാസങ്ങളിൽ പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം.

കുരുമുളക്

കുരുമുളകിന് ആഭ്യന്തര-വിദേശ അന്വേഷണങ്ങൾ നിലച്ചതിനാൽ മൂന്നാം വാരവും ഉത്പന്നവില ഇടിഞ്ഞു. വിദേശമുളക് എത്തുമെന്നു വ്യക്തമായതോടെ ഉത്തരേന്ത്യക്കാർ ചരക്ക് സംഭരണം കുറച്ചത് വിപണിയെ തളർത്തി. അടുത്ത മാസം ഇന്തോനേഷ്യയിൽനിന്നുള്ള പുതിയ ചരക്ക് വില്പനയ്ക്കു സജ്ജമാകും. പുതിയ മുളക് എന്തു വിലയ്ക്ക് കയറ്റുമതി നടത്തുമെന്ന് അവർ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതിനു മുന്പായി സ്റ്റോക്ക് കയറ്റുമതി നടത്താനുള്ള ശ്രമത്തിലാണ് വിയറ്റ്നാം. ഇന്ത്യൻ നിരക്ക് ടണ്ണിന് 5,800 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് മുളക് 37,700 രൂപ.

സ്വർണം

സ്വർണവില ഉയർന്നശേഷം ഇടിഞ്ഞു. ആഭരണ വിപണികളിൽ 23,000 രൂപയിൽ വില്പന തുടങ്ങിയ പവൻ ഒരവസരത്തിൽ 23,120 വരെ കയറിയെങ്കിലും വാരമധ്യം പിന്നിട്ടതോടെ രാജ്യാന്തര മാർക്കറ്റിൽ നിരക്ക് കുറഞ്ഞത് ഇന്ത്യൻ മാർക്കറ്റിനെയും തളർത്തി. ശനിയാഴ്ച പവൻ 22,880 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1299 ഡോളറിൽനിന്ന് 1279 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.