മൌറീഞ്ഞോയുമായി ചെല്‍സി കരാര്‍ നീട്ടി
മൌറീഞ്ഞോയുമായി ചെല്‍സി കരാര്‍ നീട്ടി
Thursday, May 7, 2015 11:53 PM IST
ലണ്ടന്‍: പരിശീലകന്‍ ഹൊസെ മൌറീഞ്ഞോയുമായുള്ള കരാര്‍ ചെല്‍സി രണ്ടുവര്‍ഷത്തേക്കു കൂടി നീട്ടിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്കുള്ള മൂന്നാംവരവില്‍ നാലുവര്‍ഷ കരാറാണ് മൌറീഞ്ഞോയ്ക്കുള്ളത്. 2017 വരെയാണിത്. കരാര്‍ പുതുക്കിയതോടെ 2019 വരെ 52കാരനായ മൌറീഞ്ഞോ ചെല്‍സിപ്പടയെ പരിശീലിപ്പിക്കും. നിലവില്‍ ഇംഗ്ളണ്ടില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മാനേജരാണ് ഈ പോര്‍ച്ചുഗീസുകാരന്‍. 8.4 മില്യണ്‍ പൌണ്ടാണ് (813 കോടി രൂപ) അദ്ദേഹത്തിന്റെ വാര്‍ഷികശമ്പളം. പുതുക്കിയ കരാറനുസരിച്ച് 10.5 മില്യണ്‍ പൌണ്ട്(1017 കോടി രൂപ) മൌറീഞ്ഞോയ്ക്കു ലഭിക്കുമെന്നാണ് ബ്രിട്ടീഷ് ടാബ്ളോയിഡായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെല്‍സിയുടെ റഷ്യന്‍ ഉടമ റോമന്‍ അബ്രമോവിച്ച് ആവശ്യപ്പെടുന്നിടത്തോളം കാലം താന്‍ ക്ളബ്ബില്‍ ഉണ്ടാകുമെന്ന് മൌറീഞ്ഞോ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെല്‍സിയുടെ ഏറ്റവും മികച്ച പരിശീലകനാണ് മൌറീഞ്ഞോ. അദ്ദേഹം ആദ്യം ചുമതലയേറ്റെടുത്ത 2004-2007 സീസണില്‍ രണ്ടു ലീഗ് കിരീടങ്ങള്‍, എഫ്എ കപ്പ് എന്നിവ സ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.