മാര്‍ അത്തനേഷ്യസ് ട്രോഫി; ആലുവയിൽ ഒരു മലപ്പുറം പോര്
Saturday, January 21, 2017 2:07 PM IST
മലപ്പുറം: ആലുവയില്‍ നടക്കുന്ന മാര്‍ അത്തനേഷ്യസ് ഇന്‍റര്‍ സ്‌കൂള്‍ ഇന്‍വിറ്റേഷന്‍ ഫുട്‌ബോളിലെ കലാശക്കളിയില്‍ മലപ്പുറത്തെ ടീമുകള്‍ ഏറ്റുമുട്ടും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള മികച്ച സ്‌കൂള്‍ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇക്കുറി മലപ്പുറത്തു നിന്നുള്ള രണ്ടു ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മലപ്പുറം എംഎസ്പിഎച്ച്എസ്എസും എടവണ്ണ ഇസ്‌ലാഹിയ ഓറിയന്‍റല്‍ എച്ച്എസ്എസും തമ്മിലുള്ള ആവേശപ്പോരാട്ടം 23നു നടക്കും.

സംസ്ഥാനത്തു സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്ന ഉന്നത ചാമ്പ്യന്‍ഷിപ്പാണ് മാര്‍ അത്തനേഷ്യസ് ട്രോഫി. ദേശീയതലത്തില്‍ നടക്കുന്ന സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഒട്ടു മിക്ക സ്‌കൂള്‍ ടീമുകളും ഇതില്‍ പങ്കെടുക്കാറുണ്ട്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഗോവ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ഇക്കുറി ഏറ്റുമുട്ടിയത്. അതില്‍ നിന്നാണ് രണ്ടു മലപ്പുറം ടീമുകള്‍ ഫൈനലിലെത്തിയിരിക്കുന്നത് എന്നതിൽ മലപ്പുറത്തിന് അഭിമാനിക്കാം. ഇന്നലെ നടന്ന സെമിയില്‍ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് എടവണ്ണ ഫൈനലിലെത്തിയത്. നേരത്തെ ബംഗളൂരു ആര്‍മി സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തോല്‍പ്പിച്ച് എംഎസ്പി കലാശക്കളിയിലേക്കു യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയന്‍റല്‍ എച്ച്എസ്എസിനു മാര്‍ അത്തനേഷ്യസ് ട്രോഫിയില്‍ പ്രവേശനം ലഭിക്കുന്നത്. എന്‍ട്രി ലഭിച്ച വര്‍ഷം തന്നെ ഫൈനലിലെത്താന്‍ എടവണ്ണ സ്‌കൂളിനു കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ്.

എംഎസ്പി സ്‌കൂള്‍ നിലവിലെ ജേതാക്കളാണ്. 2014ലും എംഎസ്പി ചാമ്പ്യന്‍മാരായിരുന്നു. രണ്ടു തവണ റണ്ണേഴ്‌സുമായി. ഇന്നലെ നടന്ന മത്സരത്തില്‍ 21ാം മിനിറ്റില്‍ എടവണ്ണയുടെ അജ്‌നാസ് ടീമിനു ലീഡു നേടിയെങ്കിലും അവസാന നിമിഷം ഗോള്‍ മടക്കി ജി.വി രാജ മത്സരം തുല്യതയിലെത്തിക്കുകയായിരുന്നു. (1-1) പിന്നീട് ഷൂട്ടൗട്ടിലൂടെ (3-2)നു എടവണ്ണ ഇസ്‌ലാഹിയ ഓറിയന്‍റല്‍ വിജയം കാണുകയായിരുന്നു. എംഎസ്പിയും ബംഗളൂരു ആര്‍മി സ്‌പോര്‍ട്‌സ് സ്‌കൂളും തമ്മിലുള്ള ആദ്യസെമിയില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് എംഎസ്പി അഞ്ചു ഗോള്‍ തിരിച്ചടിച്ചത്. ഈ വര്‍ഷത്തെ സുബ്രതോ റണ്ണേഴ്‌സ് അപ്പാണ് ബംഗളൂരു ആര്‍മി സ്‌പോര്‍ട്‌സ് സ്‌കൂള്‍.

എംഎസ്പി വമ്പന്‍ ജയമാണ് എതിരാളികള്‍ക്കെതിരേ നേടിയത്. തുടക്കത്തില്‍ പ്രീക്വാര്‍ട്ടറില്‍ ഗവണ്‍മെന്‍റ് തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസിനെ (6-0) തോല്‍പ്പിച്ചാണ് എംഎസ്പി സ്‌കൂള്‍ തുടങ്ങിയത്. ക്വാര്‍ട്ടറില്‍ റോസറി സ്‌കൂള്‍ ഗോവയെ (5-1) നു പരാജയപ്പെടുത്തി. സെമിയില്‍ ഇതേ സ്‌കോറിനു ബംഗളൂരൂ ആര്‍മി സ്‌കൂളിനെ എംഎസ്പി പരാജയപ്പെടുത്തി ഫൈനലിലുമെത്തി.

മറുവശത്ത് കൊല്‍ക്കത്ത ജോണ്‍പുര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ (3-1) നു തകര്‍ത്താണ് എടവണ്ണ സ്‌കൂള്‍ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ കാസര്‍ഗോഡ് ഉദിനൂര്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ എച്ച്എസുമായി സമനില പങ്കിട്ടു പിന്നീട് ഷൂട്ടൗട്ടില്‍ (4-2)നു ജയിക്കുകയായിരുന്നു. സെമിയില്‍ ജി.വി രാജയെ പരാജയപ്പെടുത്തി എടവണ്ണ ഫൈനലിലുമെത്തി. മലപ്പുറം എംഎസ്പി സ്‌കൂള്‍ ഇതിനകം തന്നെ ശ്രദ്ധേയമായ ടീമാണ്. രണ്ടു തവണ സുബ്രതോ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ ടീമിനു കഴിഞ്ഞു. ഒട്ടേറെ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പുകളിലും ടീം കരുത്തു കാട്ടിയിട്ടുണ്ട്. എടവണ്ണ ഇസ്‌ലാഹിയ ഓറിയന്‍റല്‍ എച്ച്എസ്എസ് അടുത്തകാലത്താണ് മികവുകാട്ടി തുടങ്ങിയത്. പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ നേടിയ മികവാണ് എടവണ്ണ സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ നിന്നാണ് എടവണ്ണയുടെ വരവ്. സ്‌പോണ്‍സര്‍ഷിപ്പു പോലും ടീമിനില്ല. സ്‌കൂള്‍ മാനേജ്‌മെന്‍റും എടവണ്ണ ജുവനൈല്‍ സ്‌പോര്‍ട്‌സ് ക്ലബുമാണ് പിന്തുണ നല്‍കുന്നത്.

2007 മുതലാണ് ടീം കരുത്തുകാട്ടി തുടങ്ങിയത്. കായികാധ്യാപകന്‍ മുജീബ് റഹ്‌മാന്‍ ചുമതലയേറ്റതോടെ ടീം വിജയപാതയിലെത്തിത്തുടങ്ങി. ഇതേത്തുടര്‍ന്നു കേരള സ്‌കൂള്‍ ടീമിലേക്കു ഏഴു കളിക്കാരെ സംഭാവന ചെയ്യാന്‍ എടവണ്ണ സ്‌കൂളിനു കഴിഞ്ഞു.
പ്രാദേശിക ചാമ്പ്യന്‍ഷിപ്പുകളിലും ടീം വിജയം കൊയ്തു തുടങ്ങിയതോടെയാണ് മറ്റു ചാമ്പ്യന്‍ഷിപ്പുകളിലേക്കു എടവണ്ണ പരിഗണിക്കപ്പെട്ടത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള ഒരു സംഘമായി എടവണ്ണ വളരുകയായിരുന്നു. എംഎസ്പി സ്‌പോര്‍ട്‌സ് അക്കാഡമിയുടെ താരങ്ങളടങ്ങിയ ടീമാണ് എംഎസ്പി സ്‌കൂള്‍ടീം. വര്‍ഷങ്ങളായി കളിക്കുന്നവരുടെ ഒരു നിരയാണ് ടീമിന്‍റെ കരുത്ത്.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.