ഉത്തേജകത്തിന്‍റെ നിഴലില്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീം
ഉത്തേജകത്തിന്‍റെ നിഴലില്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീം
Monday, June 26, 2017 11:57 AM IST
മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ടീം ഉത്തേജക മരുന്നടിയുടെ നിഴലില്‍. 2014 ലെ ലോകകപ്പില്‍ പങ്കെടുത്ത ടീമിലെ മുഴുവന്‍ അംഗങ്ങളും ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് ഫിഫയുടെ സംശയം. ബ്രസീല്‍ ലോകകപ്പില്‍ രണ്ട് സമനിലയും ഒരു പരാജയവുമായി റഷ്യ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായിരുന്നു.

സര്‍ക്കാര്‍ അധികൃതരുടെ അറിവോടെ ആസൂത്രിതമായാണത്രേ ടീമംഗങ്ങള്‍ ഉത്തേജകം ഉപയോഗിച്ചിട്ടുള്ളത്. റഷ്യയില്‍ നിന്നുള്ള മറ്റു പല കായിക ഇനങ്ങളില്‍ നിന്നുള്ളവരും ഉത്തേജക വിവാദത്തിന്‍റെ പിടിയിലായിട്ടും ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ ഇതുവരെ ആരോപണമൊന്നും ഉയര്‍ന്നിരുന്നില്ല. സംഭവം റഷ്യന്‍ ഫുട്‌ബോള്‍ രംഗത്തെ മാത്രമല്ല, ലോക ഫുട്‌ബോളിനെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

2018 ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് റഷ്യയാണ്. ടീം ഇനങ്ങളില്‍ രണ്ടിലധികം പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ആ ടീമിനെ പൂര്‍ണമായി വിലക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുടെ ലോകകപ്പ് സംഘാടനം തന്നെ ഭീഷണിയിലായിരിക്കുകയാണ്. പക്ഷെ കാര്യങ്ങള്‍ ഏതുവരെ പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള 30 കായിക ഇനങ്ങളിലെ ആയിരത്തോളം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായാണ് മക്‌ലാരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് ഫിഫ പറയുന്നു. അതുകൊണ്ടുതന്നെ 2014 ലെ റഷ്യന്‍ ഫുട്‌ബോള്‍ ടീമംഗങ്ങളെ വിരല്‍ചൂണ്ടിയാണ് ഫിഫയുടെ ഇപ്പോഴത്തെ നീക്കം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വാഡ (ലോക ഉത്തേജകവിരുദ്ധ ഏജന്‍സി) ഇക്കാര്യം വീണ്ടും അന്വേഷിക്കുമെന്നാണ് സൂചന. ഉത്തേജകം ഉപയോഗിച്ച ടീമംഗങ്ങള്‍ ആരെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.
കനേഡിയന്‍ ലോ പ്രഫസറും സ്‌പോര്‍ട്‌സ് വക്കീലുമായ ഡോ. റിച്ചാര്‍ഡ് മക്‌ലാരന്‍ 2016 ലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റഷ്യന്‍ അധികൃതര്‍ അത്‌ലറ്റുകളെ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നില്ലെന്നും റിപ്പോട്ടില്‍ പറഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനിലുള്ള വാഡ ലബോറട്ടറിയാണ് സാമ്പിളുകളുടെ പരിശോധന നടത്തി മക്‌ലാരന് റിപ്പോര്‍ട്ടു നല്‍കിയത്.

ഇപ്പോള്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും ഉത്തേജകം ഉപയോഗിച്ചുവോ എന്നുള്ള സംശയം ഉയര്‍ന്നിട്ടുണ്ട്്. എല്ലാ താരങ്ങളുടെയും സാമ്പിളുകള്‍ വാഡ പരിശോധനയ്ക്കായി ശേഖരിച്ചിച്ചുണ്ട്. മക്‌ലാരന്‍ റിപ്പോര്‍ട്ടില്‍ 33 ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 2016 ലെ ഒളിമ്പിക്‌സില്‍ നിന്നും വാഡ റഷ്യയെ വിലക്കിയരുന്നെങ്കിലും പിന്നീട് ഇളവുകള്‍ അനുവദിച്ച് ബ്രസീല്‍ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.