സുരക്ഷയ്ക്ക് ഉരുക്കു വലയം
Tuesday, June 19, 2018 1:01 AM IST
മോസ്കോ: ലോകകപ്പ് ഫുട്ബോളിന് റഷ്യയിൽ പന്തുരുളുന്പോൾ അവിടം സുരക്ഷിതമാണോ എന്നതാണ് പ്രധാന ചോദ്യം. ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ റഷ്യയിലേക്കാണെന്ന് കൃത്യമായറിയുന്ന ഭരണകൂടം ഉരുക്കു മറ തീർത്ത് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ നിന്നു മാത്രം പത്തു ലക്ഷത്തിലേറെ ആളുകളാണ് ലോകകപ്പ് സമയത്ത് റഷ്യയിലെത്തുന്നത്. 300 കോടി റൂബിളാണ് ടൂർണമെന്‍റിന്‍റെ സുരക്ഷയ്ക്കായി സർക്കാർ മാറ്റിവച്ചിരിക്കുന്നത്. 480 മില്യൻ ഡോളറിനു തുല്യമായ തുകയാണിത്.

ഭീകരാക്രമണ ഭീഷണിയും റഷ്യയിലെ കുപ്രസിദ്ധമായ ഹൂളിഗൻ സംഘങ്ങൾ ഉയർത്തുന്ന ഭീഷണിയുമൊന്നും ടൂർണമെന്‍റിനെ ഇതുവരെ ബാധിച്ചിട്ടില്ല. സോചിയിൽ ശീതകാല ഒളിന്പിക്സ് നടക്കുന്പോൾ ഒരുക്കിയ സുരക്ഷാ സംവിധാനത്തിന് റിങ് ഓഫ് സ്റ്റീൽ (ഉരുക്ക് വലയം) എന്ന പേരാണ് റഷ്യൻ അധികൃതർ നൽകിയിരുന്നത്. അതിനെക്കാൾ മികച്ച സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. ലോകകപ്പ് വേദിയായ വോൾഗോഗ്രഡിൽ ട്രാമിലും ബസ് സ്റ്റേഷനിലുമൊക്കെയായി പല ചാവേർ ആക്രമണങ്ങൾ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. ലോകകപ്പിനെതിരേ ആക്രമണമുണ്ടാകുമെന്ന് ഐഎസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.