ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
Wednesday, April 3, 2024 4:09 PM IST
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല്‍ പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തിങ്കളാഴ്ചകളില്‍ ജോലിക്ക് പോകാന്‍ മിക്കവരും അവധിയുടെ ആലസ്യം നിമിത്തം മടിക്കും.

ഇതുമാത്രമല്ല പലരും പല കാരണങ്ങളാലും കാര്യാലയത്തില്‍ നിന്നും മുടക്കം വരുത്തും. അസുഖങ്ങളൊ ചടങ്ങുകളൊ ഒക്കെയാകും മിക്കവാറും കാരണമാവുക. ചിലര്‍ ചില സമയങ്ങളില്‍ അല്‍പം വൈകി കാര്യാലയത്തില്‍ എത്തും അന്നേരം അത് മാനേജരെയോ മറ്റൊ വിളിച്ചറിയിക്കും. മിക്കപ്പോഴും ആശുപത്രിയില്‍ പോകുന്നതൊ ഗതാഗത തടസമൊ ഒക്കെയാകും കാരണമാവുക.

എന്നാല്‍ അടുത്തിടെ ഒരാള്‍ ഓഫില്‍ താമസിച്ചതിന്‍റെ കാരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാരണം തന്‍റെ ഇലക്ട്രിക് സ്‌കൂട്ടര്‍ "അപ്ഡേറ്റ്' ചെയ്യാന്‍ ആയിട്ടായിരുന്നു ഇയാള്‍ ഓഫീസില്‍ എത്താന്‍ വൈകിയത്. സംഭവം നോയിഡയിലാണ്.

അധികമാരും കേട്ടിട്ടില്ലാത്ത ഈ കാരണം പ്രതീക് റായ് എന്നായാളാണ് എക്‌സില്‍ പങ്കുവച്ചത്. രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോള്‍ തന്നെ തന്‍റെ സ്‌കൂട്ടറിന്‍റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ആരംഭിച്ചു. അപ്ഡേറ്റ് പൂര്‍ത്തിയാകുന്നതുവരെ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇക്കാര്യം സാധൂകരിക്കാനായി വീഡിയോയും ഇദ്ദേഹം പകര്‍ത്തിയിരുന്നു. കൗതുകം പരത്തിയ ഈ കാരണത്തിന് നിരവധി കമന്‍റുകള്‍ ലഭിച്ചു. "ഭാവിയില്‍ കേള്‍ക്കാനിരിക്കുന്ന വിചിത്ര കാരണങ്ങളുടെ ഒരു തുടക്കം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.