അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
Saturday, May 4, 2024 12:40 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലിൽനിന്ന് മാതാപിതാക്കളുടെ സ്നേഹഭവനങ്ങളിലേക്ക് എട്ടു കുരുന്നുകൾകൂടി.

പൊക്കിൾക്കൊടിയോടൊപ്പം ആരൊക്കെയോ മുറിച്ചുമാറ്റിയ പിഞ്ചോമനകളെ ജീവിത യാത്രയിൽ കൂടെ കൂട്ടാൻ വാത്സല്യത്തേരിലേറിഎട്ടു ദന്പതികൾ കുടുംബ സമേതം സമിതിയിലെത്തി.

സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലാണ് ഇന്നലെ ഈ അപൂർവകാഴ്ച. ഒരു ദിവസം ഇത്രയധികം കുട്ടികളെ ദത്ത്‌ നൽകുന്നത് ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിൽ ഇതാദ്യം. നർഗീസ്, വൈഷ്ണവ്, ശില്പ, ശ്രദ്ധ, ജോനാഥൻ, ലക്ഷ്യ, വികാസ് എന്നീ കുരുന്നുകളെയാണ് ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി അവരെ രക്ഷാകർത്താക്കൾക്കു കൈമാറിയത്.


ഒരാൾ തമിഴ്നാട്ടിലേക്കു പറക്കും. ബാക്കി ആറു പേർ കേരളത്തിൽ തന്നെയാണ് പിച്ചവച്ചു വളരുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ അച്ഛനമ്മമാരുടെ സ്നേഹവീടുകൾ. ഡോക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ, പോലീസ്, സ്വന്തമായി ബിസിനസ് നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിൽ ജോലി നോക്കുന്നവരാണ് മാതാപിതാക്കൾ.

പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം 14 മാസത്തിനിടെ 76 കുട്ടികളെയാണ് ഇതുവരെ ദത്ത്‌ നൽകിയത്. ഇതിൽ 12 പേർ വിദേശത്തേക്ക് പറന്നു; ബാക്കിയുള്ളവർ സ്വദേശത്തേക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.