സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
Saturday, May 4, 2024 12:40 AM IST
തൊടുപുഴ: ബസ് സ്റ്റാന്‍ഡില്‍നിന്നും വാഹനം പുറപ്പെടുന്ന സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പില്‍ സക്കീര്‍ (52) ആണ് മരിച്ചത്.

കഴിഞ്ഞ 23ന് ഉച്ചയ്ക്ക് 12.30 ഓടെ തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പില്‍ ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും. ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവറായിരുന്നു സക്കീര്‍.

സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.


ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സക്കീര്‍. സംഭവത്തില്‍ അമ്മാസ് ബസിലെ കണ്ടക്ടര്‍ കോലാനി സ്വദേശി മനു, ഡ്രൈവര്‍ മുതലക്കോടം സ്വദേശി അമല്‍ എന്നിവരെ തൊടുപുഴ പോലീസ് 24ന് അറസ്റ്റ്‌ ചെയ്തിരുന്നു.

കേസിലെ മറ്റു പ്രതികളായ അമ്മാസ് ബസുടമ കുമ്മംകല്ല് സ്വദേശി ഒ.കെ.സലീം, ഇയാളുടെ മക്കളായ മുഹ്‌സീന്‍, മന്‍സൂര്‍, സലീമിന്‍റെ സഹോദരന്‍ സക്കീര്‍ എന്നിവര്‍ 25ന് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സക്കീറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: നസീറ, മക്കള്‍: മാഹിന്‍, ഷെറില്‍ ഫത്തിമ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.