ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
Saturday, May 4, 2024 2:02 AM IST
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല . ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ പ്രകാരം നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഇടപെട്ടില്ല.

സര്‍ക്കുലര്‍ പ്രകാരം നടപ്പാക്കുന്ന നടപടികള്‍ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും തൊഴിലാളി സംഘടനയുമടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

കമ്മീഷണറുടെ സര്‍ക്കുലര്‍ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ളതാണ്. മോട്ടോര്‍ വാഹന നിയമങ്ങളുടെ പ്രാഥമികലക്ഷ്യം പൊതുസുരക്ഷയാണ്. അതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റിന്‍റെ നിലവാരം ഉയര്‍ത്താനും അപകടസാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്മീഷണറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമല്ലെന്നു മാത്രമല്ല അവയോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്.

വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കുലര്‍. വാഹന സാങ്കേതികവിദ്യയിലും എന്‍ജിനിയറിംഗിലും വന്ന നൂതന പ്രവണതകള്‍ കൂടി കണക്കിലെടുത്താണു പരിഷ്‌കരണ നിര്‍ദേശങ്ങള്‍.


ഡ്രൈവിംഗ് പരിശീലനകേന്ദ്രങ്ങളുടെ അടിസ്ഥാന നിലവാരമുയര്‍ത്താന്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടം 31ല്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനാല്‍ സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ സംസ്ഥാനത്തു തുടരാം. ലേണേഴ്‌സ് ടെസ്റ്റ് പാസായി കാത്തിരിക്കുന്നവര്‍ക്കും പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. അതിനാല്‍ പരിഷ്‌കരണ നടപടികള്‍ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്നു കോടതി വ്യക്തമാക്കി.

മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ടെസ്റ്റിന് കാല്‍പാദം കൊണ്ട് ഗിയറിടുന്ന ഇരുചക്രവാഹനം നിര്‍ബന്ധമാക്കല്‍, ഇലക്‌ട്രിക്, ഓട്ടോമാറ്റിക് വാഹനങ്ങള്‍ അനുവദിക്കാതിരിക്കല്‍, ടെസ്റ്റിന് 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളെയും ചോദ്യം ചെയ്തിരുന്നു.

2013ല്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം സംബന്ധിച്ച സര്‍ക്കുലറിനെതിരായ ഹര്‍ജികളില്‍ ഗതാഗത കമ്മീഷണറുടെ അധികാരം സംബന്ധിച്ച് ഇതേ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെണന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.