അർഥനയായി അഭിനയം!
Wednesday, March 6, 2024 11:10 AM IST
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തു.

മോഡലിംഗിലും സജീവമായി. എപ്പോഴെങ്കിലും തനിക്കുള്ള വാതിൽ തുറക്കുമെന്നു കാത്തിരുന്ന അർഥനയ്ക്കു മുന്നിലേക്ക് ആദ്യാവസരം എത്തിയത് തെലുങ്കിൽനിന്ന്. പിന്നീട് മലയാളത്തിലും തമിഴിലും അഭിനയിച്ചു.



ഇപ്പോള്‍ മലയാളത്തിലെ യുവതാരം ടോവിനോ തോമസ് നായകനായി തീയറ്ററുകളിലെത്തിയ "അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന സിനിമയിലെ രണ്ടു നായികമാരിൽ ഒരാളെ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് അര്‍ഥന. അര്‍ഥന ബിനു സണ്‍ഡേ ദീപികയോട്...

അന്വേഷിപ്പിന്‍ കണ്ടെത്തും

ശ്രീദേവി എന്നാണ് ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. വാരികകളിലെ നോവലുകളൊക്കെ വായിച്ചു സ്വപ്‌നലോകത്തു ജീവിക്കുന്ന നാട്ടിന്‍പുറത്തുകാരി. അവളും അമ്മയും മാത്രമാണ് അവളുടെ ലോകം.



1980-90 കാലഘട്ടത്തിന്‍റെ അവസാനം നടക്കുന്ന ഒരു കഥയാണിത്. അപ്രതീക്ഷിതമായാണ് ഈ സിനിമയിലേക്കു കാസ്റ്റിംഗ് ഡയറക്ടര്‍ മിലന്‍റെ വിളി വന്നത്. സിനിമയുടെ വിവരങ്ങളെല്ലാം പറഞ്ഞു. എങ്കിലും അത്രയങ്ങ് വിശ്വസിച്ചില്ല.

പറ്റിക്കാനായി ആരെങ്കിലും വിളിച്ചതാണോയെന്നായിരുന്നു സംശയം. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൊക്കെ കയറി ഇങ്ങനെയൊരു കാസ്റ്റിംഗ് ഡയറക്ടര്‍ ഉണ്ടോ എന്നൊക്കെ നോക്കി. പടത്തിന്‍റെ പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ സംഗതി ശരിയാണെന്നു മനസിലായി.

മലയാള സിനിമ ചെയ്തിട്ടു കുറച്ചു നാളായതിനാല്‍ ഒരു ലുക്ക് ടെസ്റ്റിനൊക്കെ വിളിച്ചു. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലേക്കു വരുന്നത്. പിന്നീടാണ്, ഈ സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം ചേട്ടന്‍ ഞാന്‍ ഈ കഥാപാത്രം ചെയ്താല്‍ നന്നായിരിക്കും എന്നു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് എന്നെ വിളിച്ചതെന്നൊക്കെ അറിയുന്നത്.

പ്രധാനപ്പെട്ടവർ

എന്‍റെ ജീവിതത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് എന്‍റെ അമ്മയും അനിയത്തിയുമാണ്. കരിയറിലും ജീവിതത്തിലും എനിക്ക് ഏറ്റവും പിന്തുണ നല്‍കിയിട്ടുള്ളത് അമ്മയാണ്.



മലയാളത്തില്‍ ഇടവേള

മലയാളത്തില്‍ ഇടവേള വരാന്‍ കാരണം നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഭാഷകളിൽ നിർബന്ധമില്ല. എവിടെനിന്നു നല്ല കഥാപാത്രങ്ങള്‍ വരുന്നോ അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയിലെ ശ്രീദേവി നല്ലൊരു കഥാപാത്രമാണെന്നു തോന്നിയതുകൊണ്ടാണ് ചെയ്തത്. എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇന്ന വേഷം മാത്രമേ ചെയ്യൂ എന്നു പറയാന്‍ കഴിയില്ലല്ലോ. വരുന്നതില്‍നിന്ന് എറ്റവും നല്ലതെന്നു തോന്നുന്നത് സ്വീകരിക്കുകയാണ് ചെയ്യുന്നത്.

തെലുങ്കിലൂടെ തുടക്കം

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആങ്കറിംഗും മോഡലിംഗും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും തെലുങ്കില്‍നിന്നാണ് യാദൃച്ഛികമായി ആദ്യ സിനിമാവസരം വരുന്നത്. എന്‍റെയൊരു കൂട്ടുകാരിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലില്‍ എന്‍റെ ഫോട്ടോ തെലുങ്കിലെ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ കണ്ടു.



അങ്ങനെ സുഹൃഹത്തിനോടു ചോദിച്ചറിയുകയും എന്നെ കോണ്‍ടാക്ട് ചെയ്യുകയുമായിരുന്നു. എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. പിന്നീടു സിനിമയുടെ വിശദവിവരങ്ങള്‍ പറഞ്ഞതോടെയാണ് ഓഡിഷനു പോയത്. അങ്ങനെ ആദ്യമായി ഒരു സിനിമയില്‍ നായികയായി അഭിനയിച്ചു. സീതമ്മ അണ്ടലു രാമയ്യ സിത്രലു എന്ന ആ സിനിമയില്‍ രാജ് തരുണ്‍ ആയിരുന്നു നായകൻ.

ആദ്യ മലയാളസിനിമ

ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ബ്രേക്കിനിടെയാണ് ഫ്ലവേഴ്‌സ് ടിവിയില്‍ അവതാരകയാകുന്നത്. ഞാന്‍ ചെയ്ത ആ ഷോയുടെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ക്ക് അറിയാമായിരുന്നു എനിക്കു കൂടുതല്‍ താത്പര്യം അഭിനയത്തോടാണെന്ന്.



എന്നോട് ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്കെല്ലാം അറിയാമായിരുന്നു എനിക്ക് അഭിനയത്തോടുള്ള താത്പര്യം. മുധുഗൗവിന്‍റെ നിര്‍മാതാക്കളിലൊരാളായ സാന്ദ്രച്ചേച്ചിയോടു (സാന്ദ്ര തോമസ്) ടെലിവിഷന്‍ ഷോയുടെ കണ്‍ട്രോളറാണ് എന്‍റെ കാര്യം പറഞ്ഞത്.

പിന്നീട് ചേച്ചി എന്നെ വിളിക്കുകയും ചേച്ചിയെയും മുധുഗൗവിന്‍റെ സംവിധായകനെയും പോയി കാണുകയുമായിരുന്നു. കുറച്ച് സ്റ്റില്‍സ് ഒക്കെ എടുത്തു. നേരത്തേ ചെയ്ത പരസ്യചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. അതോടെ ആ സിനിമയില്‍ ഗോകുല്‍ സുരേഷിന്‍റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

തമിഴിലേക്ക്

ആദ്യമായി തമിഴില്‍ അവസരം ലഭിച്ചത് സെമ്മ എന്ന ചിത്രത്തിലാണ്. ആദ്യം കരാറായത് വെണ്ണില കബഡി കുഴു 2 എന്ന സിനിമയും. ആദ്യം ചിത്രീകരണം തുടങ്ങിയത് സെമ്മ ആണ്. എന്നാല്‍, ആദ്യം തിയറ്ററുകളിലെത്തിയ എന്‍റെ തമിഴ് സിനിമ സമുദ്രക്കനി സാര്‍ സംവിധാനം ചെയ്ത തൊണ്ടന്‍ ആണ്.

ഷൈലോക്കില്‍ മമ്മൂട്ടിക്കൊപ്പം

ഞാന്‍ കൂടെ അഭിനയിക്കുന്ന എല്ലാവരില്‍നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അത് അവരുടെ അഭിനയമായാലും അവരുടെ പെരുമാറ്റമായാലും എല്ലാം. മമ്മൂട്ടി സാറിന്‍റെ കൂടെയുള്ള ആ സിനിമ വലിയ എക്‌സ്പീരിയന്‍സായിരുന്നു.

ഷോട്ടിന്‍റെ ഇടവേളകളില്‍ വെറുതെയിരിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൂടെ വന്നിരിക്കും. എന്നിട്ട് അദ്ദേഹത്തിന്‍റെ പഴയ സിനിമകളുടെ വിശേഷങ്ങളൊക്കെ ഞങ്ങളുമായി പങ്കുവയ്ക്കുമായിരുന്നു. തുടക്കക്കാർക്ക് അദ്ദേഹം പറയുന്നതിൽനിന്നു പലതും പഠിക്കാനുണ്ട്.