പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
Monday, October 2, 2017 2:34 AM IST
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്തപ്പെടുക എന്നുള്ളതാണ് പ്രധാനം. അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്‍റെ പ്രേമലേഖനം എന്ന ചിത്രവും ഒരു കൂട്ടം നവാഗതർക്ക് മലയാള സിനിമയിലേക്കു കടന്നുവരാനുള്ള വേദിയായി മാറിയിരുന്നു. നവീന ആശയങ്ങളും മേയ്ക്കിംഗ് സ്റ്റൈലുകളുമായാണ് ഇവർ എത്തിയത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ഛായാഗ്രാഹകനായ സഞ്ജയ് ഹാരിസ് ആണ്. ഇരുപതു വയസുമാത്രം പ്രായമുള്ള സഞ്ജയ് ഈ ചിത്രത്തിലൂടെ മലയാളസിനിമയിൽ അവതരിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ കാമറാമാൻമാരിൽ ഒരാളായി മാറുകയും ചെയ്തു.



ചെറുപ്പംമുതൽ സഞ്ജയിനെ സിനിമ എന്നും ഭ്രമിപ്പിച്ചിരുന്നു. ഏതെങ്കിലുംവഴിയേ സിനിമയുടെ അണിയറയിലേക്ക് എത്തപ്പെടാനും ഇദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. സ്റ്റിൽ ഫോട്ടോഗ്രഫിയിൽ സഞ്ജയിനുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ അധ്യാപകരാണ് സിനിമാട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചത്. മുംബൈയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് എക്സലൻസ് എന്ന സ്ഥാപനത്തിൽചേർന്ന് ഛായാഗ്രഹണം പഠിച്ചു. ഒരു മികച്ച കാമറാമാനോടൊപ്പം ചേർന്ന് ഛായാഗ്രഹണം പഠിക്കാൻ തീരുമാനിച്ച ഇദ്ദേഹത്തിന് അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. മലയാള സിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജത്തിന്‍റെ കീഴിൽ രണ്ടര വർഷത്തോളം അസിസ്റ്റന്‍റായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് സഞ്ജയിന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാനുള്ള വഴി തെളിഞ്ഞത്. നടനും നിർമാതാവുമായ സഹോദരൻ സൂരജ് ഹാരിസിന്‍റെ സഹായവും സഞ്ജയിനു ലഭിച്ചു.



മോസയിലെ കുതിരമീനുകൾ ആയിരുന്നു അസിസ്റ്റന്‍റായി ആദ്യം പ്രവർത്തിച്ച ചിത്രം. ലക്ഷദ്വീപിലും ആൻഡമാനിലുമായി ഏറിയ പങ്കും ചിത്രീകരിച്ച ഈ ചിത്രം ദൃശ്യമനോഹരമാക്കാൻ ഛായാഗ്രാഹകന് അനുകൂലമായ ഘടകങ്ങളായിരുന്നു ഏറെയും. അഭിനന്ദനൊപ്പം ചേർന്ന് ഛായാഗ്രഹണത്തിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. തുടർന്ന് ഡബിൾ ബാരൽ എന്ന ചിത്രത്തിലും അഭിനന്ദിനൊപ്പം പ്രവർത്തിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനിയിൽ മധു നീലകണ്ഠന്‍റെ അസിസ്റ്റന്‍റാകാൻ സാധിച്ചതും തന്‍റെ ഭാഗ്യമായി സഞ്ജയ് കരുതുന്നു. റാണി പത്മിനിയുടെ ഏറിയ പങ്കും ചിത്രീകരിച്ചത് ജമ്മു കാഷ്മീറിലും ഹിമാചൽ പ്രദേശിലെ മനാലിയിലും മറ്റുമായിരുന്നു. ദൃശ്യമനോഹാരിതകൊണ്ട് പ്രേക്ഷകരെ അന്പരപ്പിച്ച ഈ ചിത്രത്തെത്തുടർന്ന് സാജിദ് യാഹിയ ഒരുക്കിയ ഇടി എന്ന ചിത്രത്തിൽ കാമറാമാൻ സുജിത് സാരംഗിനൊപ്പവും പ്രവർത്തിക്കാനായി.



അപ്രതീക്ഷിതമായാണ് ബഷീറിന്‍റെ പ്രേമലേഖത്തിനു ഛായാഗ്രഹണം നിർവഹിക്കാനായി സംവിധായകൻ തന്നെ ക്ഷണിച്ചതെന്ന് സഞ്ജയ് ഓർമിക്കുന്നു. സ്ഥിരം ഫോർമുലകളിൽനിന്നു വേറിട്ട സഖറിയായുടെ ഗർഭിണികൾ, കുന്പസാരം തുടങ്ങിയവപോലുള്ള ചിത്രങ്ങൾചെയ്ത അനീഷിന്‍റെ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ തനിക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടതുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം അനുസ്മരിക്കുന്നു.



റെഡ് വെപ്പണ്‍ കാമറയാണ് ബഷീറിന്‍റെ പ്രേമലേഖനത്തിന്‍റെ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായാണ് ഈ കാമറ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിന്‍റെ സഹോദരൻ ഫർഹാൻ ഫാസിൽ നായകനായ ഈ ചിത്രത്തിൽ സന അൽത്താഫാണു നായികയായത്. മുൻകാല താരങ്ങളായ മധുവും ഷീലയും 35 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എണ്‍പതുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിച്ച ഈ ചിത്രം അക്കാലത്തെ ആചാര രീതികളോടു പൊരുത്തപ്പെട്ടും അന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണത്തിൽ അതീവ സൂക്ഷ്മത പുലർത്തേണ്ട ഇത്തരമൊരു ചിത്രത്തിന്‍റെ കാമറ അതീവ വൈദഗ്ധ്യത്തോടെ കൈകാര്യംചെയ്തിരിക്കുന്നുവെന്നതിൽ സഞ്ജയിന് അഭിമാനിക്കാം.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.