പാണ്ടി സിമ്പിളാണ്, പവർഫുള്ളുമാണ്...!
Saturday, April 22, 2017 10:34 AM IST
പുതുപുത്തൻ പുതുമകൾ ഇഷ്ടപ്പെടുന്ന ഏതൊരാളെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് പവർ പാണ്ടി. സ്റ്റണ്ടും റൊമാൻസും ഇരു പകുതികളിലായി മിക്സ് ചെയ്ത് പാണ്ടിയെ പരുവപ്പെടുത്തിയെടുക്കാൻ കാട്ടിയ മിടുക്കിന് സംവിധായകനെ അഭിനന്ദിച്ചേ മതിയാകു. ആദ്യ സംവിധാന സംരംഭത്തിൽ ധനുഷിന് കൂട്ടായെത്തിയത് അടിത്തറയുള്ള തിരക്കഥയാണ്. എഴുത്തും സംവിധാനവും തനിക്കും നല്ലവണ്ണം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധനുഷ് പവർ പാണ്ടിയിലൂടെ.




ഒന്നിലേറെ കാര്യങ്ങളെ ഒരേ കൂട്ടിലേക്ക് കടത്തിവിടുന്പോൾ പറ്റിയേക്കാവുന്ന പാളിച്ചകളെ ഒഴുക്കുള്ള എഴുത്തിലൂടെ മറികടക്കാൻ ധനുഷിന് നിഷ്പ്രയാസം സാധിച്ചു. കഥാപാത്ര തെരഞ്ഞെടുപ്പ് മുതൽ സിനിമയിലെ കളർ ടോണ്‍ വരെ കൃത്യമായ നിരീക്ഷണ പാടവത്തോടെ തന്‍റെ കന്നി ചിത്രത്തിനായി ഒരുക്കിയെടുക്കുന്നതിൽ ധനുഷ് വിജയിച്ചു. പവർ പാണ്ടിയയായി പവർഫുൾ പ്രകടനം നടത്തി രാജ് കിരണ്‍ പ്രേക്ഷകരെ കൈയിലെടുത്തപ്പോൾ സൂപ്പർസ്റ്റാർ ഇമേജിലൊന്നും വലിയ കാര്യമില്ലായെന്ന് കൂടി തെളിയുകയായിരുന്നു.




സ്റ്റണ്ട് മാസ്റ്റർ പവർ പാണ്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു സമയത്ത് സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായി വിലസിയ മാസ്റ്ററുടെ 60 വയസിന് ശേഷമുള്ള കാലഘട്ടത്തെ സംവിധായകൻ പുതുമകളോടെ തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.പ്രായത്തിന് വീര്യത്തെ കുറയ്ക്കാനാവില്ലാന്ന് ഉറച്ച് വിശ്വസിക്കുന്ന പാണ്ടിയുടെ പല പ്രവൃത്തികളും യൂത്തന്മാരെ പോലും അന്പരിപ്പിക്കുന്നതാണ്.എന്നാൽ മകന്‍റെ മക്കളെയും നോക്കി മുന്നോട്ട് പോകുന്നതിനിടയിൽ തന്‍റെ ജീവിതത്തിലെ വിരസതകളെ അകറ്റി നിർത്താൻ പാടുപെടുന്ന പാണ്ടിയെ സംവിധായകൻ നല്ല വെടിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കുകൾക്കിടയിൽ മറന്നു പോകുന്ന ബന്ധങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം ചിത്രത്തിൽ പലയിടങ്ങളിലും കാണാനാവും.




തന്‍റേതായ കാഴ്ചപ്പാടുകളുള്ള പാണ്ടി വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതും പിന്നീട് പതിയെ നേർവഴി സ്വീകരിക്കുന്പോളുണ്ടാകുന്ന കാഴ്ചകളും ചെറുപ്പക്കാർക്കും പ്രായമേറിയവർക്കും ഒരുപോലെ പ്രചോദനം നല്കുന്നതാണ്. പരീക്ഷണങ്ങൾക്ക് എന്നും തയാറാകുന്ന തമിഴകത്തു നിന്നും ഇത്തരം ഒരു ചിത്രം പിറവികൊണ്ടതിൽ അതിശയിക്കേണ്ട കാര്യമില്ല.പാണ്ടിയുടെ പ്രണയം കണ്ട് ന്യൂജൻപിള്ളേർ കണ്ണുതള്ളിയിരുന്നാൽ കുറ്റം പറയാൻ പറ്റില്ല. അറുപതിലും ഇരുപതിലും പ്രണയത്തിന് ഒരേ പ്രകൃതമാണെന്ന് കൂടി തെളിയിക്കുകയാണ് പവർ പാണ്ടിയിലൂടെ സംവിധായകൻ.




പവർ പാണ്ടിയുടെ മകനായി വേഷമിടുന്നത് പ്രസന്നയാണ്.മെക്കാനിക്കിലായി ജീവിതം നയിക്കുന്ന മകനും നാച്വറലായി മുന്നോട്ടു പോകുന്ന അച്ഛനും തമ്മിലുള്ള ചേർച്ചക്കുറവുകൾ ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ സംവിധായകൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായമാകുന്പോൾ മാതാപിതാക്കൾ വീട്ടിൽ ഒതുങ്ങിക്കൂടി ജീവിക്കണമെന്നുള്ള സങ്കൽപ്പത്തെ ഉടച്ചുവാർക്കാനുള്ള ശ്രമമായി ധനുഷിന്‍റെ പവർ പാണ്ടി മാറുന്നുണ്ട്.സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കാൻ ആഗ്രഹിക്കുന്ന ഏതൊരു അച്ഛന്‍റെയും അമ്മയുടെയും പ്രതിനിധിയാണ് ചിത്രത്തിലെ പവർ പാണ്ടി.




ആദ്യ പകുതിയിലെ ഒതുങ്ങിക്കൂടലിൽ നിന്നും രണ്ടാം പകുതിയിലെ കുതിച്ചു ചാട്ടത്തിലൂടെ പാണ്ടി തന്‍റെ പഴയ കാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നിടത്ത് പ്രണയത്തിന്‍റെ മൊട്ടുകൾ താനെ വിരിയുകയാണ്. പാണ്ടിയുടെ യൗവനകാലം ധനുഷാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ പ്രണയവും സംഭവങ്ങളും ഇതൾ വിരിയുന്നതോടെ ചിത്രം റൊമാന്‍റിക് മൂഡിലേക്ക് താനെ വഴി മാറും. പാട്ടും സ്റ്റണ്ടും റൊമാൻസും ഇഴപിരിയാതെ കൂടിച്ചേർന്നതോടെ ചിത്രം ഇടതടവില്ലാതെ മുന്നോട്ടുപായുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ആദ്യ പ്രണയിനിയെ തേടിയുള്ള അറുപതാം വയസിലെ യാത്രയും പിന്നീടുള്ള കാഴ്ചകളും കൈയടക്കത്തോടെ ചെയ്യുന്നതിൽ രാജ് കിരണും രേവതിയും നൂറുശതമാനവും നീതി പൂലർത്തിയപ്പോൾ പ്രണയത്തിന് പ്രായമില്ലായെന്നുള്ള ചൊല്ല് നേരുള്ളതാണെന്നു കൂടി തെളിയുകയായിരുന്നു. കളർഫുള്ളായ ഫ്രെയിമുകൾ ഒരുക്കി വേൽരാജ് പവർ പാണ്ടിക്ക് ഉണർവ് നല്കിയപ്പോൾ കഥയോട് ചേർന്നു നിൽക്കുംവിധം പശ്ചാത്തല സംഗീതം ഒരുക്കി ഷോണ്‍ റോൾഡണ്‍ ചിത്രത്തിന് മൊത്തത്തിൽ റൊമാന്‍റിക് മൂഡും കൊണ്ടുവന്നു.

മെക്കാനിക്കൽ ജീവിതം നയിക്കുന്ന ഇന്നത്തെ കാലഘട്ടത്തിന്‍റെ പ്രതിനിധികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പവർ പാണ്ടി. ഈ ചിത്രം കണ്ടതിൽ നിന്നും കിട്ടുന്ന ഉൗർജം ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കിയാൽ മാറ്റങ്ങളുടെ തിരയിളക്കം കണ്‍മുന്നിൽ കാണാനാവും.

(കന്നി സംവിധാനം ധനുഷ് വെടിപ്പാക്കി... പ്രതീക്ഷിക്കാം ഈ സിനിമ പ്രേമിയിൽ നിന്നും ഇനിയുമേറെ.)


വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.