ഉത്തരങ്ങളേറെയുള്ള രാവുകൾ
Friday, June 23, 2017 8:53 PM IST
ചുമ്മാ ഒരു കഥ പറയുകയല്ല, ഒരുപിടി കഥകളെ കൂട്ടിയിണക്കി ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും തരികയാണ് ഷാനിൽ മുഹമ്മദിന്‍റെ "അവരുടെ രാവുകൾ'. മൂന്നു യുവാക്കളും അവരുടെ ചുറ്റുപാടുമുള്ളവരും ഒരുപാട് കാര്യങ്ങൾ നമ്മളോട് സംവദിക്കുന്നുണ്ട്. ചില നോട്ടങ്ങളും പെരുമാറ്റങ്ങളും കാണുന്പോൾ ഇത് നമ്മൾ തന്നെയല്ലേയെന്ന് തോന്നിപ്പോകുക സ്വഭാവികം മാത്രം. ഇവർ മൂവരും നമ്മളിലുണ്ട്, ചില സമയങ്ങളിൽ, ചില നിമിഷങ്ങളിൽ ചില ടേണിംഗ് പോയിന്‍റുകളിൽ അത് കൃത്യമായി മനസിലാക്കിത്തരാൻ സംവിധായകന് കഴിയുന്നിടത്താണ് അവരുടെ രാവുകൾ നമ്മുടെയും കൂടെ രാവുകളാകുന്നത്.

പ്രതിസന്ധിയുടെ കടൽ നീന്തിക്കടന്നെത്തിയ ചിത്രത്തെ റിലീസിംഗ് ദിവസത്തിൽ പോലും ശ്വാസം വിടാൻ വിധി അനുവദിച്ചില്ല. പക്ഷേ, തടസങ്ങളുടെ ഘോഷയാത്രയെ പരിശ്രമത്തിന്‍റെ പാതയിലൂടെ ഷാനിൽ മറികടന്നപ്പോൾ പ്രേക്ഷകർക്ക് കിട്ടയത് സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു നല്ല കൊച്ചു ചിത്രമാണ്. ആസിഫ് അലി(ആഷിഖ്), ഉണ്ണി മുകുന്ദൻ (സിദ്ധാർഥ്), വിനയ് ഫോർട്ട് (വിജയ്) എന്നിവരുടെ ജീവിതത്തിലൂടെയുള്ള ഓട്ടപ്പാച്ചിലാണ് സിനിമ. ഫ്ളാഷ് ബാക്കിലൂടെയുള്ള കഥപറച്ചിൽ രീതിയാണ് ചിത്രത്തിൽ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.




ഓരോരുത്തരുടെയും ജീവിതം കടന്നുവരുന്ന വഴികളിൽ ലാഗിംഗിന്‍റെ ഭൂതം ചിത്രത്തെ പിടികൂടുന്നുണ്ട്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരു പരിധിവരെ ചിത്രത്തിന്‍റെ സുഗമമായ ഒഴുക്കിന് വഴിതെളിക്കുന്നുണ്ട്. പക്ഷേ മൂവരുടെയും കഥ തുറന്നിടുന്നതിനിടയിൽ ചില വെട്ടിനിരത്തലുകൾ കൂടി വരുത്താൻ സംവിധായകൻ തയാറായിരുന്നെങ്കിൽ ആദ്യ പകുതി ബാലൻസിംഗ് തെറ്റാതെ തന്നെ ചിത്രം കടന്നു പോയേനെ.

ജീവിതത്തിലെ പ്രശ്നങ്ങളുടെ കടന്പകൾ ചാടിക്കടക്കാൻ പാടുപെടുന്ന മൂന്നുപേരുടെ ഇടയിലേക്ക് നെടുമുടി വേണു കടന്നുവരുന്നതോടെയാണ് ചിത്രത്തിന്‍റെ ഒഴുക്കിന് വേഗം വന്നത്. പരസ്പരം അറിയാത്ത മൂന്നു യുവാക്കളെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ കണ്ടെത്തുന്ന വഴിയിലും വലിച്ചുനീട്ടൽ അനുഭവപ്പെടുന്നുണ്ട്.




യഥാർഥ പ്രശ്നം കണ്ടെത്തിയാൽ പിന്നെ ഉത്തരം കണ്ടുപിടിക്കുക സിംപിളല്ലേ... അതിന് പക്ഷേ ആദ്യം ചെയ്യേണ്ടത് യഥാർഥ പ്രശ്നം എന്താണെന്ന് കണ്ടെത്തണം. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടുവഴികളുണ്ട്. ഒന്ന്, എളുപ്പമുള്ള വഴി പിന്നെ, ബുദ്ധിമുട്ടുള്ള വഴി. ഒരു വഴികാട്ടിയെ പോലെ നെടുമുടി വേണു ഇവരോടൊപ്പം കൂട്ടുകൂടുന്നതോടെ ചിത്രം സൗഹൃദത്തിന്‍റെ കഥയായി പതിയെ വഴി മാറുന്നു. എളുപ്പവഴിയിലൂടെ പോയി പ്രശ്നങ്ങളെല്ലാം തീരുന്നുവെന്ന് കരുതുന്നിടത്ത് യഥാർഥ പ്രശ്നങ്ങൾ തുടങ്ങുകയേ ഉള്ളുവെന്നാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. ആദ്യ പകുതിയിൽ അവശേഷിപ്പിച്ചിട്ട് പോകുന്ന ചോദ്യങ്ങൾക്ക് രണ്ടാം പകുതിയിൽ ഉത്തരം തന്നു തുടങ്ങുന്നതോടെ കഥകൾക്കുള്ളിലെ കുരുക്കുകൾ താനേ അഴിഞ്ഞു തുടങ്ങും.




നടനാകാൻ തുനിഞ്ഞിറങ്ങുന്ന ആഷിഖായി ആസിഫ് അലി ചിത്രത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ശൈലിയിൽ മാറ്റം വരുത്താതെ വിനയ് ഫോർട്ട് സംഭാഷണങ്ങളിൽ നാടകീയത കുത്തിനിറയ്ക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ ചുള്ളനായി എത്തി പ്രേക്ഷകരെ കൈയിലെടുക്കുന്പോൾ കൃത്യമായ സ്‌ക്രീൻ സ്പേസ് നൽകി സംവിധായകൻ താരത്തെ മെരുക്കിയെടുത്തു. എറണാകുളത്തേയും വാഗമണ്ണിലേയും കാഴ്ചകളെ കാമറയ്ക്കുള്ളിലാക്കി അവരുടെ രാവുകൾക്ക് മിഴിവുള്ള ഫ്രെയിമുകൾ സമ്മാനിക്കാൻ ഛായാഗ്രാഹകൻ വിഷ്ണു നാരായണ് സാധിച്ചിട്ടുണ്ട്. ചിത്രത്തിന് ഫീൽഗുഡ് മൂഡ് കൈവരുന്നതും ഈ കാഴ്ചകളുടെ സന്പന്നതയിലൂടെ തന്നെയാണ്.




ബുദ്ധിമുട്ടേറിയ വഴികളിലേക്ക് കഥ തിരിയുന്നതോടെ ഈ മൂവർ സംഘം ജീവിതത്തെ നേരിടുന്ന രീതികൾക്ക് തന്നെ മാറ്റം ഉണ്ടാകുന്നു. അഴിയാകുരുക്കുകൾ ശരിയായ വഴിയിലൂടെ തന്നെ അഴിഞ്ഞുവീഴുന്ന കാഴ്ചകൾ പ്രതിസന്ധികളെ നേരിടുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്ന ഒന്നാണ്. ജീവിത പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ... ചുമ്മാ അവരുടെ രാവുകൾ കാണാൻ കയറിക്കോ... തിരിച്ചിറങ്ങുന്പോൾ അവർ ചില ഉത്തരങ്ങൾ നിങ്ങൾക്ക് സമ്മാനിച്ചേക്കാം.

(പ്രതിസന്ധികളെ സന്ധിയില്ലാതെ നേരിട്ട സംവിധായകൻ ഷാനിൽ മുഹമ്മദിന്‍റെ അവകാശവാദങ്ങളില്ലാത്ത ചിത്രമാണ് അവരുടെ രാവുകൾ. കാണാം ആ പ്രതിസന്ധികളെ മറികടന്ന രീതികൾ സിനിമയ്ക്കുള്ളിൽ നിന്നു തന്നെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.