ഒട്ടും തൃപ്തിപ്പെടുത്താത്ത സിനിമാക്കാരൻ
Saturday, June 24, 2017 8:10 AM IST
ഒരു സിനിമാക്കാരൻ കണ്ടിറങ്ങുന്പോൾ ഡിറ്റക്ടീവ് പോലുള്ള ചിത്രങ്ങൾ ഓർമയിലേക്ക് വന്നാൽ പ്രേക്ഷകരെ കുറ്റംപറയാൻ പറ്റില്ല കാരണം, സംഭവം അത്തരത്തിലുള്ള ഒരു ത്രില്ലറാണ്. ചുമ്മാ ഒരു കഥ പറഞ്ഞ് അതിൽ കോമഡിയും മറ്റും ചേർത്ത് പരുവത്തിനൊപ്പിച്ച് ആദ്യ പകുതിയെ തളളിവിടുന്പോൾ ഇതെങ്ങോട്ടാണ് ഈ യാത്രയെന്ന് അറിയാതെ തോന്നിപ്പോകും. സിനിമ എന്നു പറയുന്പോൾ മണിക്കൂറുകളുടെ കളിയാണല്ലോ, രണ്ടര മണിക്കൂറിനടുത്തേക്ക് സംഭവം വലിച്ചുനീട്ടിയില്ലേൽ പിന്നെ എന്തോന്നു സിനിമ. ഈ ഒരു ധാരണയിൽ തന്നെയാണ് ഒരു സിനിമാക്കാരന്‍റെ ആദ്യ പകുതിയിലെ പോക്ക്. പക്ഷേ രണ്ടാം പകുതിയിൽ ചിത്രത്തെ ഉടച്ചുവാർത്ത് ഒരു ത്രില്ലർ മൂഡിലേക്ക് കടത്തി വിടുന്നതോടെ ഒരു സിനിമാക്കാരന്‍റെ മട്ടും ഭാവവും ആകെ മൊത്തം മാറുന്നുണ്ട്. രണ്ടാം പകുതിക്കായി ആദ്യ പകുതി ചുമ്മാ കണ്ടിരിക്കാൻ തയ്യാറാണെങ്കിൽ ഒരു സിനിമാക്കാരൻ നിങ്ങളെ തൃപ്തിപ്പെടുത്തും.




എത്രയൊക്കെ മറച്ച് പിടിക്കാൻ ശ്രമിച്ചിട്ടും കഥയില്ലായ്മയിൽ നിന്നും സംഭവിക്കാവുന്ന പാളിച്ചകളെല്ലാം ആദ്യ പകുതിയിൽ നിഴലിച്ചു നിന്നു. പച്ചമരത്തണലിനും പയ്യൻസിനും ശേഷമുള്ള തന്‍റെ മൂന്നാം അങ്കത്തിൽ ക്ലീഷേ സംഭവങ്ങളെ കൂട്ടുപിടിക്കാൻ സംവിധായകൻ ലിയോ തദേവൂസ് തുനിഞ്ഞിടത്താണ് ചിത്രം കൈവിട്ടു പോയത്. കൊമേഴ്സ്യൽ ചേരുവകളെ ക്ലീഷേയുടെ അകന്പടിയോടെയാണ് ഒന്നാം പകുതിയിൽ കുത്തിനിറച്ചിരിക്കുന്നത്. ആൽബി(വിനീത് ശ്രീനിവാസൻ)യുടെയും സാറ(രജിഷ വിജയൻ)യുടെയും പ്രണയവും വീട്ടുകാരെ ധിക്കരിച്ചുള്ള കല്യാണവുമെല്ലാം ഒട്ടും പുതുമയില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്‍റ് ഡയറക്ടറിൽ നിന്നും സ്വതന്ത്ര സംവിധായകനാകാനുള്ള ആൽബിയുടെ നെട്ടോട്ടം കാണിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം. തനിക്കിണങ്ങുന്ന വേഷങ്ങളിൽ മാത്രം തലവയ്ക്കാൻ നില്ക്കാറുള്ള വിനീത് ശ്രീനിവാസന് പക്ഷേ ഇത്തവണ പാളി.




ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന നായകന്മാർ ഇതിന് മുന്പ് പല തവണ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ നിരയിലേക്കാണ് ഒട്ടും പുതുമയില്ലാതെ തന്നെ ആൽബിയും കടന്നു വരുന്നത്. പ്രണയം കല്യാണത്തിൽ കലാശിക്കുന്നു, വീടുവിട്ടിറങ്ങേണ്ടി വന്നവർ ഫ്ളാറ്റിൽ കൂടുകൂട്ടുന്നു, പിന്നെ ദിവസവും തന്‍റെ ലക്ഷ്യത്തിലേക്കെത്താനുള്ള വഴികൾ തേടുകയാണ് നായകൻ. രജിഷയാകട്ടെ തനിക്ക് കിട്ടിയ കഥാപാത്രത്തെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിയെ പോലെ തന്നെ പകർന്നാടിയിട്ടുണ്ട്. ഒന്നാം പകുതിയുടെ അവസാന ഭാഗം എത്തുന്നതോടെ ചിത്രം അസാധാരണ സംഭവങ്ങളിലേക്ക് വഴിമാറുകയാണ്. ആ ഒരു വഴിത്തിരിവിലേക്ക് സിനിമയെ കടത്തിവിടാനുള്ള പെടാപ്പാടാണ് സംവിധായകൻ അതുവരെ കാട്ടിയതെന്നുവേണമെങ്കിൽ പറയാം.

പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങൾ ചിത്രത്തിന്‍റെ അതുവരെയുള്ള മൂഡിനെ ആകെ മൊത്തം മാറ്റുന്നുണ്ട്. അന്വേഷണവും കഥാപാത്രങ്ങൾക്കിടയിലെ പിരിമുറുക്കവുമായി നീങ്ങുന്ന രണ്ടാം പകുതി ത്രില്ലിംഗ് മൂഡിലേക്ക് പ്രേക്ഷകരെ വലിച്ചിടുന്നുണ്ട്. ഫ്ളാറ്റിൽ നടന്ന അസാധാരണ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനായി കമ്മീഷണർ രംഗത്ത് എത്തുന്നതോടെ ചിത്രം സീരിയസ് മൂഡിലേക്ക് വഴിമാറുന്നുണ്ട്. പത്തു കൽപ്പനകളിൽ വില്ലൻ വേഷത്തിലെത്തിയ പ്രശാന്ത് നാരായണനാണ് കമ്മീഷണറുടെ വേഷത്തിലെത്തുന്നത്.




മലയാള സിനിമയിൽ ഇതിനകം പ്രത്യക്ഷപ്പെട്ട അന്വേഷണാത്മക ചിത്രങ്ങളിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ ഒരു സിനിമാക്കാരനും തയാറാകുന്നില്ല. അന്വേഷണങ്ങൾക്ക് പുതുവഴികൾ കണ്ടെത്താൻ സംവിധായകൻ മടിക്കുന്പോൾ കണ്ടുപഴകിയ സസ്പെൻസ് ത്രില്ലറുകളെ ഓർമിപ്പിക്കും വിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ട്വിസ്റ്റുകൾ കരുതിവെച്ചുള്ള സംവിധായകന്‍റെ നുണുക്ക് വിദ്യകൾ കഥാപാത്രങ്ങളുടെ കെട്ടുറുപ്പ് ഇല്ലായ്മയിൽ തട്ടി താളം തെറ്റുന്നുണ്ട്. ആശങ്കകൾ നിലനിർത്തി കൊണ്ടുതന്നെയാണ് അവസാന ഭാഗത്തേക്ക് സിനിമ കടക്കുന്നത്.

സംഭാഷണങ്ങളിൽ കുരുക്കി അന്വേഷണവഴിയിൽ താൻ കണ്ടെത്തിയ കാര്യങ്ങൾ കമ്മീഷണർ ഒറ്റയടിക്ക് പറഞ്ഞുതീർക്കുന്നതോടെ സംഭവം ശുഭം. പിന്നെ ഒരു സിനിമാക്കാരൻ എന്ന പേരിട്ടതിനെ ന്യായീകരിക്കാൻ സംവിധായകൻ നടത്തുന്ന നീക്കങ്ങളാണ് കാണാൻ കഴിയുക. ഉദ്ദേശിച്ച കാര്യത്തിലേക്ക് സിനിമയെ എത്തിക്കാനായി വലിച്ചുനീട്ടൽ പ്രക്രിയെ കൂട്ടുപിടിച്ചതാണ് ഒരു സിനിമാക്കാരനെ എങ്ങും ഒതുക്കാൻ പറ്റാത്ത പരുവത്തിലേക്ക് എത്തിച്ചത്.

(പരുവപ്പെടാതെ പോയ ത്രില്ലറാണ് ഒരു സിനിമാക്കാരൻ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.