കളർഫുൾ "പ്രേമലേഖനം'
Friday, July 21, 2017 10:16 PM IST
പ്രിയപ്പെട്ട ബഷീർ,

നീ എനിക്കായി മാത്രം തന്ന പ്രേമലേഖനം ദാ ഇവിടെ ഇപ്പോൾ എല്ലാരും കണ്ടിരിക്കണ്. ഇപ്പോ എല്ലാരും നിന്‍റെ ഫാനാണ്. എന്തൊരു ഒഴുക്കാണ് നിന്‍റെ എഴുത്തിന്. കണ്ടപാടെ കാണാത്തപാടെ എന്നെ തല്ലിക്കൊല്ലുമെന്നാണ് കരുതിയത്. പക്ഷേ, അങ്ങനെ ഒന്നും ഉണ്ടായില്ല. എത്ര മനോഹരമായാണ് നീ ചക്കരകടവ് എന്ന ഗ്രാമത്തെ നിന്‍റെ എഴുത്തിൽ പറിച്ച് നട്ടത്. ഇത്രയേറെ പച്ചപ്പുണ്ടായിരുന്നു ഈ നാടിനെന്ന് നിന്‍റെ വർണനകളിൽ നിന്നാണ് മനസിലായത്. കണ്‍മുന്നിൽ മിഴിവുള്ള കാഴ്ചകൾ തെളിഞ്ഞു വന്നപ്പോൾ നീ വല്ല കാമറാമാനാണോയെന്നാണ് (സഞ്ജയ് ഹാരിസ്) ഞാൻ ആലോചിച്ചത്. ശരിക്കും ബഷീറേ (ഫർഹാൻ ഫാസിൽ) നീ പോളിടെക്നിക്ക് പഠിച്ചിട്ട് വെറുതെ നിൽക്കുന്ന ഒരാളാണെന്നുള്ള കാര്യം മറന്നുപോയി. പക്ഷേ, നിന്‍റെ ഈ മുഴുനീളയുള്ള കത്തിന് (സിനിമ) പിന്നിൽ ആരുടെയോ കൈയുണ്ട്. ഇത്രയും വലിച്ച് നീട്ടി നിന്നെക്കൊണ്ട് എഴുതാൻ പറ്റൂലാ. കഥ എഴുതുന്നവരുടെയോ അല്ലേൽ സിനിമയൊക്കെ പിടിക്കുന്ന സംവിധായകന്‍റെയോ(അനീഷ് അൻവർ)കൈയുണ്ട് ഇതിൽ എനിക്കുറപ്പാണ്.



പക്ഷേങ്കില് നീ നല്ലവണ്ണം എന്നെ അങ്ങ് പൊക്കി അടിച്ചിട്ട് അവസാനം ആയപ്പോഴേക്കും എങ്ങനേലും ഒന്നു എഴുതി തീർത്ത് പോകാൻ വേണ്ടി എത്ര വെട്ടും കുത്തുമാണ് ഇതിൽ ഇട്ടുവച്ചിരിക്കുന്നത്. അത് മാത്രം എനിക്ക് ഇഷ്ടായില്ല. വല്ലാത്തൊരു അഭംഗിയാണ് അതുണ്ടാക്കിയത്. അടുത്ത കത്തെഴുതുന്പോൾ നീ അത് ശ്രദ്ധിക്കൂലോ അല്ലേ...

നിന്‍റെ കത്തിൽ ഒരു ഗ്രാമം തന്നെ ഉണ്ടല്ലോ... നീ പറഞ്ഞവരെയെല്ലാം എനിക്കറിയാലോ... പിന്നെ എന്തിനാണ് അവരെ കത്തിലേക്ക് വലിച്ചിട്ടത്. എന്നേക്കാൾ കൂടുതൽ ഈ നാടും നാട്ടാരുമെല്ലാം വന്നപ്പോൾ ലേശം അസൂയ അവരോട് തോന്നിപ്പോയി. അത് തെറ്റാണോ ബഷീറേ. ഇനി മേലാൽ നീ എഴുതുന്ന കത്തിൽ ഈ സുഹ്റ(സന അൽത്താഫ്) മാത്രമേ പാടുള്ളു. അത് എന്‍റെ അവകാശമാണെന്ന് കൂട്ടിക്കോ.



പിന്നെ, നീ എന്‍റെ വീട്ടിലെ റേഡിയോയെക്കുറിച്ച് പറഞ്ഞതും ടിവി വന്നപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം പറഞ്ഞത് എനിക്ക് പെരുത്ത് ഇഷ്ടായി. പക്ഷേങ്കില് നീ ഓടിന് മുകളിൽ കയറി എന്നെ നോക്കിയ കാര്യമെല്ലാം കത്തിൽ കുത്തിക്കുറിച്ചത് ബാപ്പയ്ക്ക്(ജോയി മാത്യു)ലേശം പോലും പിടിച്ചില്ല കേട്ടോ. എന്നെ നോക്കി ബാപ്പ കണ്ണുരുട്ടിയപ്പോൾ ചെപ്പകുറ്റിക്ക് അടി വീണൂന്ന് കരുതിയതാ... ബാപ്പയ്ക്ക് നീ നിന്‍റെ കത്തിൽ(സിനിമയിൽ) മുൻഗണന കൊടുത്തതുകൊണ്ട് രക്ഷപ്പെട്ടു.



അല്ലാ, പ്രേമലേഖനം എന്നു പറഞ്ഞ് എന്‍റെ കൈയിൽ തന്ന കത്തിൽ എന്തിനാണ് നീ പാട്ടെല്ലാം എഴുതിവച്ചത്. വരികൾക്ക് അനുസരിച്ച് നീ സ്വപ്നം കാണൂന്ന് പറഞ്ഞപ്പോൾ നിറയെ നിറങ്ങളുള്ള കിനാവുകൾ മനസിൽ തെളിഞ്ഞു വന്നു. നല്ല അഴകുള്ള കിനാവുകൾ(പാട്ട് സീനുകൾ). നീ ചുമ്മാ ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ.



നിന്‍റെ ചങ്ങാതിമാര് (ഹരീഷ് കണാരനും സംഘവും) കാട്ടിയ വികൃതികളൊക്കെ ബഹുരസായിട്ട് വർണിച്ചിട്ടുണ്ടല്ലോ.അതൊക്കെ വായിച്ചപ്പോൾ പലവട്ടം മുഖത്ത് ചിരിവിടർന്നു. പിന്നെ നമ്മുടെ നാട്ടാരെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം അതെനിക്ക് ഇഷ്ടായി. എത്ര നിഷ്കളങ്കരാണല്ലേ അവര്. ഒരു രാഷ്ട്രീയവും ഇല്ലാത്ത നീ, എന്തിനാണെടോ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരെയും പിന്നെ എന്‍റെ ബാപ്പാന്‍റെ പാർട്ടിയേയും കുറിച്ചെല്ലാം ഓർത്ത് ബേജാറാകുന്നത്. അവരെ കണക്കിന് നീ ചീത്ത വിളിക്കുന്നുണ്ടല്ലോ. ഓ നിനക്കെന്‍റെ ഉമ്മൂമ്മായെ(ഷീല) കുറിച്ച് എഴുതീട്ടും എഴുതീട്ടും തീരാത്ത പോലെ. എന്തായാലും നീ എന്‍റെ ഉമ്മൂമ്മായെ നല്ലപോലെ സോപ്പിടുന്നുണ്ട്. ഉമ്മൂമ്മായ്ക്ക് അത് നല്ലവണ്ണം രസിച്ചിട്ടുമുണ്ട് കേട്ടോ. നിന്നെ കുറിച്ച് പറയുന്പോൾ നൂറു നാവാണ്.



ഇടയ്ക്കൊക്കെ നിന്‍റെ എഴുത്ത് (അഭിനയം) ഓവറാകുന്നില്ലേയെന്ന് തോന്നിപ്പോയി. നിനക്കുണ്ടായ ഈ വലിയ കുറവ് ഏറെക്കുറെ അറിയാതെ പോയത് നാട്ടുകാര് കാരണമാണ്. അവരെക്കുറിച്ചുള്ള നിന്‍റെ പറച്ചിലുകളത്രയും എന്നെ കുടുകുടാ ചിരിപ്പിച്ചു. എന്നെ മാത്രമല്ല കേട്ടോ ഈ കത്ത് വായിച്ചവരെല്ലാം ചിരിച്ച് ചിരിച്ച് കരയുന്നത് എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്. ഈ നാടും നാട്ടുകാരുമാണ് നിന്‍റെ കത്തിന്‍റെ (സിനിമ) കരുത്ത്. അതു പക്ഷേ, നിന്‍റെ എഴുത്തിന്‍റെ ഗുണംകൊണ്ട് കുളമായി എന്ന് പറഞ്ഞാൽ മതിയല്ലോ...



നീ ഇതിൽ പറയുന്ന മറ്റൊരു പ്രണയമുണ്ടല്ലോ, അതെന്തോ പൊരുത്തക്കേടുകളുടെ ഇടയിൽപ്പെട്ട് വല്ലാണ്ട് ഞെരുങ്ങിപ്പോയപോലെ. എനിക്ക് മനസിലാകും, വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും പിന്നെ എങ്ങനെ എഴുതി നിർത്തുമെന്നുള്ള അങ്കലാപ്പുമെല്ലാം. ഇതെല്ലാം നിന്‍റെ കത്തിൽ പ്രകടമാണ്. എങ്കിലും ഈ കത്ത് എനിക്ക് പ്രിയപ്പെട്ടതാണല്ലോ. അതുകൊണ്ട് കുറവുകളെല്ലാം ഞാനങ്ങ് സഹിച്ചു.

എന്ന്, സ്വന്തം
സുഹ്റ..




വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.