മനസിൽ കയറിക്കൂടാത്ത കടംകഥ..!
Friday, July 28, 2017 6:34 AM IST
ഹഹഹാ... ഇതെന്തൊരു കഥയാണപ്പാ... ഇങ്ങനെയുമുണ്ടോ തട്ടിക്കൂട്ടുകൾ. ഈ സമയം ഉണ്ടല്ലോ, സമയം.. അതിപ്പോൾ എത്ര കണ്ട് വിലപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. ആ സമയത്തെ പോലും വെല്ലുവിളിക്കുകയാണ് കടംകഥ സിനിമ ടീം. രണ്ടുമണിക്കൂറും പിന്നെ കുറച്ച് സെക്കൻഡുകളുമുള്ള ഇവരുടെ ഓട്ടത്തിനൊപ്പം എത്തിപ്പെടുക ഇത്തിരി പ്രയാസമാണ്. എന്താ പറയുക. സംഭവം പലപ്പോഴായി പല സിനിമകളിൽ കണ്ടിട്ടുള്ളതാണ്.വലിയ മാറ്റങ്ങൾ ഒന്നുമില്ല. പക്ഷേ, ഈ പറഞ്ഞു പഴകിയ സംഭവത്തിൽ ഇത്തിരി പുതുമകൾ കൂടി കയറ്റിവിടേണ്ടേ.? എന്നാലല്ലേ കണ്ടോണ്ടിരിക്കാൻ തോന്നൂ. ഇത് ചുമ്മാ വലിച്ച് ഇഴച്ച് പമ്മി പമ്മി ഒരുവിധം രണ്ടുമണിക്കൂറിൽ തൊട്ടു തൊട്ടീലാ എന്ന മട്ടിൽ അങ്ങ് നിന്നു. അതുക്കും മുന്നേ തിയറ്ററിലെ സീറ്റുകൾ കാലിയാകാൻ തുടങ്ങിയതിന് രണ്ടു കണ്ണുകൾ സാക്ഷിയായി.




അര മണിക്കൂർ

കടംകഥ - ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയിക്കാൻ ആദ്യത്തെ അര മണിക്കൂറിനുള്ളിൽ പുതുമുഖ സംവിധായകൻ സെന്തിൽ രാജന് സിന്പിളായി കഴിഞ്ഞു. കടം മേടിച്ചു കൂട്ടിയവരുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഇട്ടുതന്നത്. ഗിരി(വിനയ് ഫോർട്ട്), ക്ലീറ്റസ് (ജോജു) എന്നിവരുടെ ജീവിതങ്ങളിലൂടെ ഓടിത്തുടങ്ങുന്ന സിനിമയിൽ രണ്ടുപേരുടെയും കടങ്ങളുടെ കെട്ടും താനേ അഴിഞ്ഞു വീഴാൻ തുടങ്ങും. സാധാരണക്കാരായ ഇവരെ കൂട്ടിമുട്ടിക്കാനുള്ള ഓട്ടം ഏകദേശം അരമണിക്കൂറിൽ തീർന്നുവെന്നു വേണം പറയാൻ. അതുവരെ നുറുങ്ങു നുറുങ്ങായുള്ള തമാശകളും സംഭവങ്ങളുമായി സിനിമ മുന്നോട്ടു പോയി. ഇതിനിടെ ചില പണക്കാരും ചിത്രത്തിൽ ഇടംപിടിക്കുന്നുണ്ട്. പണം കൊടുക്കാൻ ആളില്ലാണ്ട് പറ്റില്ലല്ലോ... ഏത്, സംഭവം മനസിലായില്ലേ...? നമ്മടെ ബാലൻസിംഗേ, ബാലൻസിംഗ്..!




വലിച്ചുനീട്ടി ഒരു മണിക്കൂറിലേക്ക്...

ഇവർ തമ്മിൽ കണ്ടുമുട്ടിയതോടെ കടം വലിയ കടമായി. രണ്ടുപേർക്കും ആവശ്യത്തിനുള്ള കടം സംവിധായകൻ കൊടുത്തിട്ടുണ്ടല്ലോ.. അത് രണ്ടും കൂടി കൂട്ടുന്പോൾ വലിയ കടം. കടം കൊടുത്തവരുടെ നിലവിളികളാണ് പിന്നീട് കാണാൻ കഴിയുക... ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള സംഭവങ്ങളുടെ ആവർത്തനങ്ങൾ തന്നെ. അല്ലാണ്ട് പ്രത്യേകിച്ചൊന്നുമില്ല. വലിച്ചുനീട്ടലുകൾക്കായുള്ള ഓട്ടപ്പാച്ചിലാണ് പിന്നീട് കാണാൻ കഴിയുക. ജോജു - വിനയ്ഫോർട്ട് കോമ്പിനേഷന് വേണ്ടത്ര സിങ്കില്ലാതെ പോകുന്ന കാഴ്ചകൂടി ഇതിനിടയിൽ കാണാൻ സാധിക്കും. തുടക്കത്തിൽ ഒരു രസമൊക്കെ തോന്നുമെങ്കിലും പിന്നീട് എവിടെയോ ഇവർക്കിടയിലുള്ള കെമിസ്ട്രിയുടെ താളം തെറ്റുന്നുണ്ട്. ട്വിസ്റ്റുകളുടെ കാലഘട്ടമാണല്ലോ ഇപ്പോൾ അപ്പോൾ പിന്നെ ട്വിസ്റ്റില്ലാതെ എന്താഘോഷം. പോംവഴിയുടെ രൂപത്തിൽ ട്വിസ്റ്റും രംഗപ്രവേശം ചെയ്യുന്നതോടെ ഒന്നാം പകുതി പൂർണം.



ത്രില്ലടിപ്പിക്കാത്ത രണ്ടാം പകുതി

ദുർബലമായ തിരക്കഥയുടെ പുറത്തുകൂടി ത്രില്ലടിപ്പിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും സംഭവിക്കുക. അതു തന്നെയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. സർവത്ര മന്ദഗതി... ഒഴുക്ക് നിലച്ച അവസ്ഥ... എന്തിനായിരുന്നു ഇവർ ഇത്രയും ബുദ്ധിമുട്ടി ഇവിടം വരെ എത്തിച്ചതെന്നുള്ള തോന്നലിലൂടെ മാത്രമേ പ്രേക്ഷകർക്ക് മുന്നോട്ട് പോകാനാകു. ആവിഷ്കരണത്തിൽ പുതുമകൾ കടത്തിവിട്ട് ജോജുവിനെയും വിനയ് ഫോർട്ടിനെയും വേണ്ടവിധത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ സംഭവം ഉഷാറായേനെ. പക്ഷേ എല്ലാം കൈവിട്ടു പോയി. വലിച്ച് നീട്ടി വലിച്ച് നീട്ടി എല്ലാം ചളകുളമാക്കി.



അവസാന മണിക്കൂറിൽ വെറുപ്പിക്കൽ

തുടക്കത്തിൽ വന്നുപോയ ഹരീഷ് കണാരന് അവസാനം ആകുന്പോളേക്കും വേണ്ടത്ര കൗണ്ടറുകൾ അടിക്കാൻ സംവിധായകൻ അനുവദിച്ചു. അതു മാത്രമാണ് ഒരു ആശ്വാസം. ട്വിസ്റ്റുകളോട് ട്വിസ്റ്റുകൾ കുത്തിനിറച്ച് കഥ എങ്ങനെയെങ്കിലും പറഞ്ഞ് നിർത്താനുള്ള ശ്രമമാണ് അവസാന അരമണിക്കൂറിൽ കാണാൻ കഴിയുക.



മണികണ്ഠൻ പട്ടാന്പിയും സൈജു കുറിപ്പും ശ്രിന്ദയുമെല്ലാം അവരവരുടെ വേഷങ്ങൾ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. ശൈലി മാറ്റിപ്പിടിക്കാൻ തയാറാകാത്ത വിനയ് ഫോർട്ടിന്‍റെ പ്രകടനം ഇത്തവണയും പാളി. തമ്മിൽഭേദം തൊമ്മൻ എന്നപോലെ ജോജു തന്നെയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

(കടംകഥ വെറും പാഴ്ക്കഥയായി നിലംപൊത്തി.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.