അഭിനയസാധ്യതയുള്ള വേഷങ്ങളാണു താത്പര്യം- ഗ്രേസ് ആന്‍റണി
Saturday, April 1, 2017 10:39 AM IST
ഒമറിന്‍റെ ഹാപ്പിവെഡ്ഡിംഗിലെ റാഗിംഗ് സീനിൽ "രാത്രി ശുഭരാത്രി' പാടി തിയറ്ററുകളിൽ പൊട്ടിച്ചിരി നിറച്ച ടീനയെ പ്രേക്ഷകർ മറക്കാനിടയില്ല. കാലടി സംസ്കൃത സർവകലാശയിലെ ഭരതനാട്യം ബിരുദ വിദ്യാർഥി ഗ്രേസ് ആന്‍റണിയാണ് ടീനയായി വേഷമിട്ടത്. വിനോദ് മങ്കരയുടെ കാംബോജിയാണ് ഇപ്പോൾ തിയറ്ററുകളിലെത്തിയ ഗ്രേസിന്‍റെ ചിത്രം. ദീലീപിന്‍റെ ജോർജേട്ടൻസ് പൂരം, ജീത്തു ജോസഫിന്‍റെ തിരക്കഥയിൽ അൻവർ ഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്നിവയിലും കാരക്ടർ റോളുകളാണ് ഗ്രേസ് അവതരിപ്പിച്ചത്. യുവ അഭിനേത്രി ഗ്രേസ് ആന്‍റണിയുടെ സിനിമാവിശേഷങ്ങളിലേക്ക്...




ഹാപ്പിവെഡ്ഡിംഗിലെ ടീന...

ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ നാടകം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഡ്രാമയ്ക്കു സ്റ്റേറ്റിൽ ബെസ്റ്റ് ആക്‌ട്രസായി. അത്തരത്തിൽ ആത്മവിശ്വാസം വന്നതിനുശേഷമാണ് സിനിമയിലേക്ക് എത്തിയത്. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്പോഴാണ് ഹാപ്പി വെഡ്ഡിംഗിന്‍റെ ഓഡിഷനു പോയത്. എന്‍റെ ആദ്യ ഓഡിഷനായിരുന്നു അത്. ഹാപ്പി വെഡ്ഡിംഗിലെ കോമഡി നിറഞ്ഞ റാഗിംഗ് സീനിനു നല്ല റീച്ച് കിട്ടി. സീനിയേഴ്സ് റാഗ് ചെയ്യുന്പോൾ രാത്രി ശുഭരാത്രി പാടുന്ന ടീന എന്ന എൻജി. കോളജ് വിദ്യാർഥിയുടെ കാരക്ടർ ക്ലിക്കായി. അതിനുശേഷമാണ് ഏറെ ഓഫറുകൾ വന്നത്.




കാംബോജിയിലെ കുഞ്ഞൂട്ടി..

എന്‍റെ രണ്ടാമത്തെ ചിത്രമാണ് കാംബോജി. അതിൽ ഒരു നാടൻ പെണ്‍കുട്ടിയുടെ വേഷമാണു ചെയ്തത്. ഹരീഷ് പേരടി അവതരിപ്പിച്ച രാവുണ്ണിയാശാന്‍റെ മകളുടെ വേഷം. കുഞ്ഞൂട്ടി എന്നാണു കഥാപാത്രത്തിന്‍റെ പേര്. കഥയുടെ ഒരു പ്രത്യേക സന്ദർഭത്തിൽ ഏറെ പ്രാധാന്യമുള്ള കാരക്ടറാണ് കുഞ്ഞൂട്ടി. അച്ഛനും മകളുമായി വലിയ അടുപ്പത്തിലാണ്. അച്ഛന്‍റെ എല്ലാ കാര്യങ്ങളും നോക്കി വീടും അച്ഛനും എന്ന ചിന്തയോടെ കഴിയുന്ന പെണ്‍കുട്ടി. വിനീത് അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രമാണ് പിന്നെ, കുഞ്ഞൂട്ടിയുടെ ലോകം.

സഹോദരിയോടെന്നപോലെയുള്ള സ്നേഹമാണ് കുഞ്ഞുണ്ണിക്കു ഗുരുപുത്രിയായ കുഞ്ഞൂട്ടിയോട്. നല്ല ഒരു സഹോദരനോടുള്ള സ്നേഹമാണു കുഞ്ഞൂട്ടിക്ക് കുഞ്ഞുണ്ണിയോടുള്ളത്. പക്ഷേ, കഥയുടെ ഒരു സന്ദർഭത്തിൽ കുഞ്ഞുണ്ണി ചെയ്യുന്ന ഒരു തെറ്റിനെക്കുറിച്ച് അച്ഛനെയറിയിക്കുന്ന വളരെ ബോൾഡായ കാരക്ടറാണ് കുഞ്ഞൂട്ടി.




കാംബോജി അനുഭവങ്ങൾ..

ഹരീഷ് ചേട്ടനുമായും വിനീതേട്ടനുമായും രണ്ടു വീതം കോംബിനേഷൻ സീനുകളാണുണ്ടായിരുന്നത്. ചെറുതാണെങ്കിലും നന്നായി പെർഫോം ചെയ്യാൻ പറ്റിയ കാരക്ടറായിരുന്നു. ഇത്രയും വലിയ ടീമിനൊപ്പം വർക്ക് ചെയ്യാനായതു തന്നെ വലിയ ഭാഗ്യം. കഥകളിയുമായി ബന്ധപ്പെട്ട ഒരു സിനിമയിൽ അഭിനയിക്കാനാകുന്നതുതന്നെ ഒരു ക്ലാസിക്കൽ നൃത്ത വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യമാണ്. അതിനാൽ ഏറെ കംഫർട്ടായി അതിൽ വർക്ക് ചെയ്തു.

വിനോദ് മങ്കരയ്ക്കൊപ്പമുള്ള അനുഭവങ്ങൾ...

കാംബോജിയുടെ സംവിധായകൻ വിനോദ് സാർ വളരെ റഫ് ആയിരിക്കുമെന്നാണ് ആദ്യം ഞാൻ കരുതിയത്. പക്ഷേ, അദ്ദേഹം വളരെ കൂളാണെന്നു സെറ്റിലെത്തിയപ്പോൾ മനസിലായി. നമ്മൾ എങ്ങനെയാണോ ആ രീതിയിലേക്ക് ഇറങ്ങിവന്ന് എന്‍റർടെയ്നിംഗ് ആയി സംസാരിക്കുകയായിരുന്നു വിനോദ് സാർ. അതേസമയം, സീരിയസ് ആയ കാര്യങ്ങൾ സംസാരിക്കുന്പോൾ അദ്ദേഹം സീരിയസ് ആകും. ഒരു പുതുമുഖത്തോടെന്ന രീതിയിലായിരുന്നില്ല വിനോദ് സാറിന്‍റെ ഇടപെടൽ. വളരെ ലാഘവത്തോടു കൂടെ ചെയ്താൽ മതിയെന്നു പറഞ്ഞിരുന്നു.

എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചിരുന്നു. അതിനാൽ എനിക്കു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കാരക്ടർ വളറെ കൂളായി ചെയ്യാനായി. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാനായതു വലിയ ഭാഗ്യമെന്നു കരുതുന്നു. കലകളെക്കുറിച്ചൊക്കെ നല്ല അറിവുള്ളയാൾ. പഠനസംബന്ധമായ സംശയങ്ങൾ ചോദിച്ചാൽ പോലും അദ്ദേഹത്തിന്‍റെ ഉത്തരം റെഡിയാണ്.




വിനീതിനൊപ്പം..

ഞങ്ങൾ നൃത്തവിദ്യാർഥികൾ ഏറെ ആദരിക്കുന്ന ഡാൻസറാണു വിനീത്. അതുകൊണ്ടുതന്നെ സെറ്റിൽ ഞാൻ അങ്ങോട്ടുചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു. ഡാൻസിനെക്കുറിച്ച് അദ്ദേഹവുമായി ഇൻട്രാക്‌ഷന് അവസരം ലഭിച്ചു. എന്നോടു പല ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. നൃത്തവുമായി ബന്ധമുള്ള പല കാര്യങ്ങളും വിശദീകരിച്ചു തന്നു. സീൻ കഴിഞ്ഞശേഷം വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്കു നല്ല സന്തോഷമായി. കാരണം ഞാൻ അടിസ്ഥാനപരമായി ക്ലാസിക്കൽ നൃത്ത വിദ്യാർഥിയാണ്. ഞങ്ങളൊക്കെ വളരെ ആരാധിക്കുന്ന നർത്തകനാണ് അദ്ദേഹം. കാംബോജിയിലെ നായിക ലക്ഷ്മിഗോപാലസ്വാമിയെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്‍റെ സീനുകളെടുത്ത ദിവസം അവർക്ക് ഷൂട്ടുണ്ടായിരുന്നില്ല. അതിനാൽ സെറ്റിൽവച്ചു കാണാനുമായില്ല.




ഹരീഷ് പേരടിക്കൊപ്പം കാംബോജിയിൽ..

നാടകത്തിലും ഏറെ അനുഭവസന്പത്തുള്ളയാളാണ് ഹരീഷ് പേരടി. ഞാൻ ഒരു തിയറ്റർ ആർട്ടിസ്റ്റു കൂടിയാണ്. അതിനാൽ നാടകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനുള്ള അവസരമുണ്ടായി. അതുപോലെ ഡാൻസിനെക്കുറിച്ചുള്ള കാര്യങ്ങൾ വിനീതേട്ടനുമായി ചർച്ച ചെയ്യാനായി. എനിക്കു രണ്ടു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളുവെങ്കിലും ഏറെ ഓർമകൾ സമ്മാനിച്ച സിനിമയാണു കാംബോജി. ഏറെ കംഫർട്ടബിൾ ആയിരുന്നു. ചെറിയ റോൾ ആയിരുന്നുവെങ്കിലും വലിയൊരു സിനിമയുടെ ഭാഗമാകാനായി.




കാംബോജിക്കുശേഷമുള്ള സിനിമകൾ..

ദിലീപേട്ടന്‍റെ ജോർജേട്ടൻസ് പൂരത്തിൽ ഷറഫുദീന്‍റെ ഭാര്യവേഷത്തിൽ അഭിനയിച്ചു. കോമഡി കാരക്ടറാണ്. മുസ്്ലിം കാരക്ടറാണ്. ജിത്തു ജോസഫ് സാറിന്‍റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്ത ലക്ഷ്യം എന്ന സിനിമയിൽ ഒരു റോൾ ചെയ്തു. ഇന്ദ്രജിത്തും ബിജു മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന, ശിവദ നായികയാകുന്ന സിനിമ. ഇന്ദ്രജിത്ത്, ശിവദ എന്നിവരുമായി കോംബിനേഷൻ സീനുകളുണ്ട്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണു ലക്ഷ്യം.




കാരക്ടർ റോളുകളാണോ താത്പര്യം..?

നായികയാവണം എന്ന മട്ടിലുള്ള മോഹങ്ങളൊന്നുമില്ല. പെർഫോം ചെയ്യാൻ പറ്റുന്ന നല്ല കഥാപാത്രങ്ങളോടാണ് എനിക്കു കൂടുതൽ താത്പര്യം. അങ്ങനെ തന്നെയാണ് ഇപ്പോൾ ചെയ്തിട്ടുളളത്. അതുകൊണ്ടുതന്നെ കാരക്ടർ വേഷങ്ങൾ ധാരാളം വരുന്നുണ്ട്.




ഭാവി പരിപാടികൾ...

ബിഎ ഭരതനാട്യം ഫൈനൽ ഇയറാണ്. ഇപ്പോൾ പരീക്ഷകളിൽ കുറച്ചു ശ്രദ്ധിക്കുകയാണ്. കോഴ്സ് പൂർത്തിയായശേഷം, അതായതു മേയ് മാസത്തിൽ വർക്കുകൾ കമിറ്റ് ചെയ്തു തുടങ്ങും. നല്ല കാരക്ടറുകൾ ചെയ്യും. പിന്നീട് എംഎ ചെയ്യാനും ആഗ്രഹമുണ്ട്. ആർട്ട് ഇല്ലാതെ ഒരു ലൈഫ് എനിക്കില്ല. ഡാൻസും അഭിനയവും ഒരുമിച്ചുകൊണ്ടുപോകാനാണ് ആഗ്രഹം.



വീട്ടുവിശേഷങ്ങൾ...

വീട് എറണാകുളം മുളന്തുരുത്തിയിൽ. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി. അച്ഛൻ ആന്‍റണി, അമ്മ ഷൈനി. സഹോദരി വിവാഹിതയാണ്. ഫാമിലി സപ്പോർട്ടാണ് എടുത്തുപറയേണ്ടത്. നൃത്ത പഠനത്തിനും അഭിനയത്തിനുമൊക്കെ അവർ തന്നെയാണു സപ്പോർട്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.