"നോ ഈഗോ, ഒൺലി തോന്ന്യാസം..'
Thursday, July 13, 2017 2:26 AM IST
ബൈക്ക് റൈഡിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരസുന്ദരിയാണ് പേളി മാണി. ബൈക്ക് ഓടിച്ചുകൊണ്ടും കളിചിരിയും തമാശയും ബഹളവുമായെത്തുന്ന ഒരു പ്രോഗ്രാം അവതാരകയെ ഇതിനു മുന്പ് മലയാളികൾക്കു പരിചിതമല്ലായിരുന്നു. അവിടേക്കാണ് പതിവു ചട്ടക്കൂട്ടിനു പുറത്ത് സൗഹൃദസംഭാഷണം പോലെ പ്രേക്ഷകരിലേക്കു പുത്തൻ അവതരണശൈലിയുമായി പേളി മാണി എത്തുന്നത്. കുട്ടികളും മുതിർന്നവരും പ്രായമേറിയവർ പോലും ഇന്നു പേളിയുടെ ആരാധകരാണ്. അവതരണത്തിന്‍റെ ഒൗപചാരികത മാറ്റിവെച്ച് ഒരു സുഹൃത്തിനോടെന്നപോലെയാണ് പേളി തന്‍റെ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ബിഗ് സ്ക്രീനിലും ഈ താരം സജീവമായി. ഇപ്പോൾ പുതിയൊരു കാൽവയ്പിന്‍റെ മുന്നൊരുക്കത്തിലാണ് പേളി. ആങ്കറിംഗിനും അഭിനയത്തിനും ശേഷം യുടൂബ് ഷോസുമായി എത്താനൊരുങ്ങുകയാണ് ഈ പ്രതിഭ. താരപ്രതിഭയുടെ മൂടുപടമില്ലാതെ തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനെപ്പറ്റി പേളി മാണി സംസാരിക്കുന്നു...



ആങ്കറിംഗിൽ തിളങ്ങിയാണ് സിനിമയിലേക്കെത്തുന്നത്. എങ്ങനെയായിരുന്നു കരിയറിന്‍റെ തുടക്കം?

കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ ബൈക്ക് ഓടിക്കുമായിരുന്നു. അന്നു ആണ്‍കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനൊക്കെയായി അവരുമായിട്ടാണ് കൂട്ട്. അവര് ബൈക്ക് ഓടിക്കുന്നത് കണ്ടപ്പോൾ എനിക്കും ആഗ്രഹമായി. നോട്ടെഴുതിക്കൊടുത്തും അസൈൻമെന്‍റൊക്കെ ചെയ്തുകൊടുത്തും കടപ്പാടുള്ള ചില സുഹൃത്തുക്കൾ എനിക്കു ബൈക്ക് തരാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബൈക്ക് റൈഡറാകുന്നത്. നടനും മോഡലുമായ ജിയാദ് ഇറാനി എന്‍റെ സുഹൃത്താണ്. ഞാൻ ബാംഗ്ലൂരിൽ മീഡിയ പഠിക്കുന്ന സമയത്താണ് അമൃത ടിവിയിൽ ഒരു ആങ്കറിനെ ആവശ്യമായി വരുന്നത്. ജിയാദാണ് ബൈക്ക് ഓടിക്കുന്നൊരു കുട്ടിയുണ്ടെന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് "ടേസ്റ്റ് ഓഫ് കേരള’ എന്ന പരിപാടിയിലൂടെ ഞാൻ ആങ്കറിംഗ് തുടങ്ങുന്നത്.



എങ്ങനെയാണ് തന്‍റേതായ ഒരു ഇടം ആങ്കറിംഗ് മേഖലയിൽ നേടിയെടുക്കുന്നത്?

അതിനുശേഷം യെസ് ഇന്ത്യവിഷനിൽ ജൂക്ക് ബോക്സ് എന്ന പ്രോഗ്രാം ചെയ്തു. എന്‍റേതായ ഒരു സ്പേസ് നൽകിയൊരു പ്രോഗ്രാമായിരുന്നു അത്. ഒരു ദിവസം 15 എപ്പിസോഡുകളൊക്കെ പൂർത്തിയാക്കും. അതു കഴിഞ്ഞ് കൗമുദിയിൽ ഒരു ചാറ്റ് ഷോ ചെയ്തിരുന്നു. അവിടെ നിന്നുമാണ് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലേക്ക് എന്നെ വിളിക്കുന്നത്. ആ പ്രോഗാമിന്‍റെ ഒന്നോ രണ്ടോ എപ്പിസോഡുകൾ മാത്രമാണ് ഞാൻ കണ്ടിട്ടുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആദ്യം ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. കാരണം അതിനുമുന്പുവരെ ഞാൻ ഒറ്റയ്ക്ക് ആങ്കറായിട്ടുള്ള ഷോസാണ് ചെയ്യുന്നത്. ഇവിടെ സ്റ്റേജിലുള്ള ആങ്കറിംഗിൽ എനിക്കു ടെൻഷൻ ഉണ്ടായിരുന്നു. ഒരു ഷെഡ്യൂൾ ചെയ്തു നോക്കാൻ അവർ പറഞ്ഞതു പ്രകാരമാണ് അതിലേക്കെത്തുന്നത്. അവിടെ ജോയിൻ ചെയ്തപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. അതൊരു നല്ല എക്സ്പീരിയൻസായിരുന്നു. ഇപ്പോൾ ചെയ്യുന്നത് ഫ്ളവേഴ്സ് ടിവിയിലെ കട്ടുറുന്പ് എന്ന പരിപാടിയാണ്. കുട്ടികൾക്കൊപ്പമുള്ള പരിപാടി ഏറെ രസകരമാണ്.



ആങ്കറിംഗിൽ ഒരു പുതിയ അവതരണശൈലി സൃഷ്ടിച്ചെടുത്തതാണോ?

അങ്ങനെയൊരു കൾച്ചർ മനപ്പൂർവമായി ഉണ്ടാക്കിയതല്ല. നമ്മൾ വീട്ടിലെങ്ങനെയാണോ അതുപോലെ തന്നെ സ്റ്റേജിലും പെരുമാറി. എന്‍റെ ആദ്യ പ്രോഗ്രാമുകൾ അത്തരത്തിലായിരുന്നില്ല. യെസ് ഇന്ത്യാവിഷനിലൂടെയാണ് കാമറയ്ക്കു മുന്നിൽ ഫോർമലാകാതെ ഞാനായി തന്നെ നിൽക്കാൻ പഠിക്കുന്നത്. എന്‍റേതായ ഒരു തോന്ന്യാസം എന്നു പറയുന്ന രീതിയിൽ. മഴവിൽ മനോരമയിൽ വന്നപ്പോൾ ഞാൻ അതു തുടർന്നു എന്നു മാത്രം. നമ്മുടെ വീട്ടിൽ ഹാപ്പിയായി വരുന്ന ഒരു അതിഥിയോടെന്ന പോലെ എല്ലാവരുടെയും ഇഷ്ടം നേടാനായി. പലരും കളിയാക്കുന്നുണ്ടെങ്കിലും അതിലും ഒരു സ്നേഹം നമുക്കറിയാൻ സാധിക്കും. പിന്നെ നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രം കേൾക്കുന്ന ഇന്നത്തെ ലോകത്തിൽ ആൾക്കാരെ കുറച്ചു നേരം ചിരിപ്പിക്കാനും വിനോദം പകരാനുമാണ് ഞാൻ ശ്രമിക്കുന്നത്. അതു ചിലപ്പോൾ കോപ്രായങ്ങളാകാം. അവിടെ എന്‍റെ ഈഗോയല്ല, എന്‍റെ ജോലിയാണ് ഞാൻ നോക്കുന്നത്.



സ്റ്റേജിൽ നിന്നും സിനിമയിലേക്കുള്ള സഞ്ചാരം എങ്ങനെയാണ്?

ബൈക്ക് ഓടിക്കുന്നതുകൊണ്ടാണ് ദുൽഖറിന്‍റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലേക്കു അഭിനയിക്കാൻ വിളിക്കുന്നത്. മമ്മിക്കു ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല. ബൈക്ക് റേസറായിട്ടാണെന്നു പറഞ്ഞപ്പോൾ ഡാഡി സമ്മതം തന്നു. ഒറീസയിലായിരുന്നു അതിന്‍റെ ചിത്രീകരണം. അതു കഴിഞ്ഞ് ലാസ്റ്റ് സപ്പർ, വീണ്ടും ദുൽഖറിനൊപ്പം തന്നെ രഞ്ജിത് സാറിന്‍റെ ഞാൻ, ജോ ആന്‍റ് ദി ബോയി, ലോഹം, പ്രേതം തുടങ്ങി പതിനാലോളം സിനിമയിൽ അഭിനയിച്ചു.

പ്രധാന കഥാപാത്രമായി കാമറയ്ക്കു മുന്നിലെത്തുന്നത് ഏതു ചിത്രത്തിലൂടെയാണ്?

ലാസ്റ്റ് സപ്പറിലും കാപ്പിരിത്തുരുത്തിലുമാണ് ലീഡ് വേഷത്തിൽ ഞാൻ എത്തുന്നത്. കാപ്പിരിത്തുരുത്ത് ഒരു ഓഫ് ബീറ്റ് സിനിമയായിരുന്നു. ഞാൻ എന്ന വ്യക്തിയിൽ നിന്നും പൂർണമായി മാറി അഭിനയിച്ച ചിത്രമായിരുന്നു അത്. പിന്നെ മമ്മൂക്കയുടെ ശ്യംധർ ചിത്രമാണ് ഇപ്പോൾ ചെയ്തത്. അതിൽ ഒരു ജേർണലിസ്റ്റിന്‍റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. പിന്നെ ശ്രീശാന്ത് നായകനാകുന്ന ദി റേസർ. ഇതിനിടയിൽ ഒരു തെലുങ്കുചിത്രത്തിലും നായികയായി.



മലയാളവും കടന്ന് തെലുങ്ക് സിനിമയിലേക്കുള്ള പ്രവേശനം സാധ്യമായത്?

എന്‍റെ സുഹൃത്ത് മുഖേനയാണ് തെലുങ്കിലേക്കു അവസരം കിട്ടുന്നത്. നന്ദിന റെഡി എന്ന ഫീമെയിൽ ഡയറക്ടറൊരുക്കിയ കല്യാണവൈഭോഗമേ എന്നതായിരുന്നു സിനിമ. അവിടെ വലിയ ഹിറ്റായിരുന്നു ചിത്രം. നാഗശൗര്യയാണ് എനിക്കു നായകനായി എത്തിയത്. തെലുങ്കിലും ഞാൻ തന്നെയാണ് ആ ചിത്രത്തിനു ഡബ്ബ് ചെയ്തിരിക്കുന്നത്. അന്യഭാഷകളിൽ നിന്നു നിരവധി അവസരങ്ങളെത്തുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഇനി നല്ല കുറച്ചു സിനിമകൾ മാത്രം ചെയ്യണമെന്നു കരുതുന്നു. ഇപ്പോൾ നിരവധി നായികമാർ നമ്മുടെ സിനിമയിലുണ്ട്. പിന്നെ എനിക്കു മാത്രം ചെയ്യാൻ കഴിയുന്നതെന്നു സംവിധായകർക്കു തോന്നുന്ന, അല്ലെങ്കിൽ എന്നെ ആവശ്യമുണ്ടെന്നു തോന്നുന്ന കഥാപാത്രമായിരിക്കണം ഇനി ചെയ്യുന്നത്. ഇപ്പോൾ എനിക്കു വരുന്ന പല സിനിമകളിലും നമ്മുടെ നായികമാരെ ഞാൻ തന്നെ റഫർ ചെയ്യാറുണ്ട്.



മിനിസ്ക്രീനിൽ ആങ്കറിംഗിലും ബിഗ് സ്ക്രീനിൽ അഭിനയത്തിലും തിളങ്ങി. ഏതാണ് കൂടുതൽ കംഫർട്ടു നൽകുന്നത്?

അങ്ങനെയൊന്നുമില്ല. നമ്മൾ വർക്കു ചെയ്യുന്ന ആൾക്കാരെ ആശ്രയിച്ചിരിക്കും അത്. ഒരു ടീമിനൊപ്പം എനിക്കു ചേർന്നു പോകാൻ പറ്റുമെങ്കിൽ ഞാൻ കംഫർട്ടബിളാണ്. അതിപ്പോൾ ഏതു ടീമാണെങ്കിലും ഒരു ദിവസത്തിനുള്ളിൽ അവരുമായി ഞാൻ കന്പനിയാകും. ആങ്കറിംഗും സിനിമയും എനിക്ക് ഇഷ്ടമാണ്. പിന്നെ സിനിമ കുറച്ചു കൂടി ചലഞ്ചിംഗാണ്. ഞാൻ മറ്റൊരാളായി മാറുകയാണ് അവിടെ. ഇപ്പോൾ കാപ്പിരിത്തുരുത്തിൽ തന്നെ ഞാൻ ഒരു ജൂതപ്പെണ്ണായിട്ടാണ് അഭിനയിച്ചത്. ഫോർട്ടു കൊച്ചിയിൽ പോയി അവരുടെ കുറേ മാനറിസം കരസ്ഥമാക്കാൻ ശ്രമിച്ചിരുന്നു. അവരുടെ സംഭാഷണ ശൈലി പഠിച്ചു. ഞാൻ അല്ലാതായി മാറാൻ സംവിധായകൻ സഹീർ അലി വളരെ സഹായിച്ചു.



പേളി മാണി -ആദിൽ ടീമിന്‍റെ കെമിസ്ട്രി സിനിമയിലും ശ്രദ്ധേയമായല്ലോ?

മിനിസ്ക്രീനിനെക്കാൾ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. കാരണം അപ്പോഴാണ് ആദിലിൽ നിന്നും എനിക്കു പലതും പഠിക്കാൻ സാധിച്ചത്. ആദിൽ നടനാവാൻ ഏറെ പ്രയത്നിക്കുന്ന സമർപ്പണമുള്ള വ്യക്തിയാണ്. ആദിലിന് ആങ്കറിംഗിനെക്കാൾ മികവ് അഭിനയിക്കുന്നതിലാണ്. അതേ സമയം ജിപിയെ നോക്കുന്പോൾ അവിടെ ആങ്കറിംഗാണ് അഭിനയത്തെക്കാൾ മികച്ചത്. ഇതൊക്കെ എന്‍റെ മാത്രം അനുമാനമാണ്.

പ്രേക്ഷകർക്കു മുന്പിലെത്തുന്ന നിങ്ങളുടെ സൗഹൃദം ജീവിതത്തിലും തുടരുന്നുണ്ടോ?

തീർച്ചയായും. അതു സ്റ്റേജിൽ മാത്രമുള്ളതല്ല. എപ്പോഴും ഞങ്ങൾക്കിടയിലുണ്ട്. വാട്സ് ആപ്പിൽ ഞങ്ങൾക്കു ഒരു ഗ്രൂപ്പുണ്ട്. ഇനിയിപ്പോൾ ഞങ്ങളെല്ലാവരും കൂടി ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. ആദിൽ, നീരവ് ജി, പ്രസന്ന മാസ്റ്റർ, പ്രിയമണി, ജിപി, മംമ്ത എല്ലാവരും ഒപ്പമുണ്ട്.



അഭിനയമല്ലാതെ സിനിമയുടെ മറ്റുമേഖലകളിലേക്കും താല്പര്യമുണ്ടാകുമല്ലോ?

സംവിധാനത്തിനോട് എനിക്കു ഏറെ ഇഷ്ടമുണ്ട്. മുന്പ് ഞാൻ ഒരു സിനിമയ്ക്കായി തിരക്കഥ എഴുതിയിരുന്നു. ദി പെർഫെക്ഷനിസ്റ്റ് എന്നായിരുന്നു പേര്. യുടൂബിൽ അതിന്‍റെ ട്രെയിലർ ഇപ്പോഴുമുണ്ട്. ഞാൻ തിരക്കഥയും അജയ് ദേവ്‌ലോക സംവിധാനവും. മീഡിയ സൈക്കോളജി കംപ്ലീറ്റ് ചെയ്തു കഴിഞ്ഞ് ഞാൻ ആദ്യമെഴുതിയ തിരക്കഥയായിരുന്നു അത്. മൂന്നുപേരുടെ കാർ യാത്ര പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറായിരുന്നു ആ സിനിമ. ആ ചിത്രത്തിൽ അജയ്‌യുടെ അസിസ്റ്റന്‍റ് ഡയറക്ടർ കൂടിയായിരുന്നു ഞാൻ. പക്ഷേ ആ സിനിമ ഞങ്ങൾക്കു പൂർത്തിയാക്കാൻ സാധിച്ചില്ല. മുതൽ മുടക്കിന്‍റെ പ്രശ്നം വന്നു. അങ്ങനെ നിന്നു പോയി.



പിന്നീട് വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിക്കാഞ്ഞത് എന്താണ്?

എഴുത്ത് അത്ര ലളിതമായ കാര്യമല്ല. നമ്മൾ കല്യാണം കഴിക്കുന്നതുപോലെയാണത്. സിനിമയ്ക്കായി എഴുതുന്ന സമയത്ത് ആറുമാസത്തോളം ഞാൻ വീട്ടിൽ തന്നെയായിരുന്നു. സിനിമയിൽ മൂന്നു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും അവർ എന്‍റെയുള്ളിലാണ്. അതിന്‍റെ സ്ട്രെയിൻ വളരെ വലുതായിരുന്നു. ആ ചിത്രം ഹിന്ദിയിൽ ഒരുക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. മലയാളത്തിലാണ് പിന്നെ ചെയ്തത്.



സിനിമയും ആങ്കറിംഗുമല്ലാതെ മറ്റെന്തൊക്കയാണ് ഇഷ്ടങ്ങൾ?

സത്യത്തിൽ എന്‍റെ പ്രധാനലക്ഷ്യം ഇതൊന്നുമല്ലായിരുന്നു. ആങ്കറിംഗും സിനിമയുമൊക്കെ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്‍റെ പഴയ ഡയറികൾ നോക്കിയാലോ എന്‍റെ സുഹൃത്തുക്കളോടു തിരക്കിയാലോ അറിയാം, ഒരു മോട്ടിവേഷൻ സ്പീക്കറാകാനാണ് എനിക്കിഷ്ടം. എന്‍റെ ഡാഡി ഇന്‍റർനാഷണൽ തലത്തിൽ മോട്ടിവേഷൻ സ്പീക്കിംഗ് നടത്തുന്ന ആളാണ്. അപ്പോൾ എന്‍റേതായ രീതിയിൽ അത്തരമൊരു ട്രെയിനറാകാനാണ് ഞാനും ശ്രമിക്കുന്നത്. പക്ഷേ എന്‍റെ പ്രധാന ഇടം കുട്ടികളോടൊത്താണ്. മനസിനെപ്പറ്റി പഠിപ്പിക്കുന്പോൾ അതു ചെറുപ്പത്തിൽ തന്നെ പഠിക്കുമെങ്കിൽ ഈസിയാകും. അതാണ് എന്‍റേയും ലക്ഷ്യം.

നെഗറ്റീവ് മാത്രം ചിന്തിക്കുന്ന ഒരാളുടെ ജീവിതത്തിൽ പിന്നീടു സംഭവിക്കുന്നതും നെഗറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും. ജീവിതത്തിൽ വിജയിച്ച എല്ലാ ആൾക്കാരെയും ശ്രദ്ധിച്ചാൽ അവർ പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും എന്നും ചിന്തിച്ചിട്ടുള്ളത്. ഈ കാര്യങ്ങളെയാണ് നമ്മൾ കുട്ടികൾക്കു പകരാൻ ശ്രമിക്കുന്നത്.



ആങ്കറിംഗിലും സിനിമ മേഖലയിലും ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. അടുത്ത സ്റ്റെപ് എന്തിലേക്കാണ്?

മോഡലിംഗിനോട് എനിക്കു താല്പര്യമില്ല. നമ്മൾ മീഡിയയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. നാളത്തെ ലോകം സോഷ്യൽ മീഡിയയുടേതാണ്. ഒരു ഷോ ആങ്കർ എന്ന നിലയിൽ ഇനിയുള്ള ലോകത്തിൽ യുടൂബ് ഷോസിനുള്ള സ്കോപിനെപ്പറ്റി തിരിച്ചറിവുണ്ട്. യുടൂബ് ചാനൽ ലോഞ്ച് ചെയ്തവർ ബില്യനേഴ്സാണ്. കാരണം അവിടെ സിനിമ താരവും ആങ്കറിംഗുമല്ല വേണ്ടത്. ക്രിയാത്മകമായി പ്രേക്ഷകരുമായാണ് ആശയവിനിമയം ചെയ്യുന്നത്. ഇന്നു നിരവധി സ്പോണ്‍സേഴ്സും ഇൻവെസ്റ്റേഴ്സും കടന്നുവന്നിരിക്കുന്ന ഫീൽഡാണത്. ഇവിടെ ഒരു യുടൂബ് ഷോസ് ചെയ്യുന്പോൾ അതിലേക്കു എന്‍റെ ക്രിയേറ്റിവിറ്റിയെയാണ് ഞാൻ കൊണ്ടുവരുന്നത്. അപ്പോൾ അതിന്‍റെതായ സമയമെടുക്കുമെന്നു മാത്രം.



എന്താണ് യൂടൂബ് ഷോസ് വഴി പ്രേക്ഷകരിലേക്കെത്തിക്കുന്നത്?

ഷോസിനുള്ള വർക്കുകൾ ഞാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിനു യുടൂബിൽ അതിന്‍റേതായ പരിധിയുണ്ട്. ലോകത്തിന്‍റെ മുന്പിലാണ് നമ്മൾ പെർഫോം ചെയ്യാൻ പോകുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും മനസിലാകുന്ന ഭാഷയായ ഇംഗ്ലീഷിലായിരിക്കും ഷോസ് ചെയ്യുന്നത്. മോട്ടിവേഷൻ ചിന്തകൾ ലോകത്തിനോട് പങ്കുവെയ്ക്കുന്പോൾ അതു മലയാളത്തിലായാൽ പ്രാദേശികമായിപ്പോകും. അതിന് എന്‍റേതായ ശൈലിയും സ്വഭാവവും വേണം. ചിലപ്പോഴത് ഫണ്ണി വീഡിയോസാകാം. ഓരോ കാഴ്ചക്കാരനും സ്വയം എന്തെന്നു തിരിച്ചറിയാനുള്ള കരുത്ത് പകരുന്ന ഷോസായിരിക്കും അവയോരോന്നും. പ്രധാനമായും എന്‍റെ ഷോസ് ലക്ഷ്യം വെയ്ക്കുന്നതും കുട്ടികളെയാണ്. കാരണം നമ്മളൊരു കാര്യം പറഞ്ഞാൽ അവർക്കു പെട്ടന്നു മനസിലാകും. ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഞാൻ ക്ലാസെടുക്കാറുമുണ്ട്.



നെഗറ്റീവുകളും പരിഹാസങ്ങളും ഒരുപാട് വന്നപ്പോഴും കൂളായി അതിനെ നേരിടാൻ കഴിയുന്നതെങ്ങനെ?

ഇന്നും എന്‍റെ മുടിയെപ്പറ്റിയും മറ്റും പലരും കളിയാക്കുന്നുണ്ട്. അപ്പോഴും ഞാൻ നോക്കുന്നത് എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഉണ്ടാകുമല്ലോ എന്നതാണ്. ഈഗോയില്ലായ്മയെ തൊലിക്കട്ടിയെന്നു പറയുമെങ്കിൽ അതാണ് നമ്മുടെ വിജയം. എറെ വിമർശനം ഉയർന്ന "തേങ്ങാക്കൊല’ എന്ന വീഡിയോ വന്നപ്പോൾ ആദ്യമെനിക്കു വിഷമം ഉണ്ടായിരുന്നു. പക്ഷേ നമ്മൾ വിഷമിച്ചിരുന്നാൽ അവിടെത്തന്നെയിരിക്കും. അതിനും മുകളിൽ പോസിറ്റീവായി ജീവിതത്തിനെ കാണാൻ സാധിച്ചതുകൊണ്ടാണ് ഇപ്പോഴും പ്രേക്ഷകരുടെ മുന്നിലെനിക്കു നിൽക്കാൻ സാധിക്കുന്നത്. കാരണം ലോകത്തിൽ നമ്മളെ നന്നാക്കാൻ ആരും ശ്രമിക്കില്ല. അതിനു നമ്മൾ തന്നെ വിചാരിക്കണം. ലോകം മുഴുവൻ നമ്മളെ എതിർത്തു നിന്നാലും നമ്മൾ സ്ട്രോംഗാണെങ്കിൽ നമ്മളെ തൊടാൻ ആർക്കും പറ്റില്ല. പക്ഷേ, നമ്മൾ സ്ട്രോംഗല്ലെങ്കിൽ ലോകം മുഴുവൻ ഒന്നിച്ചുനിന്നാലും നമ്മളെ രക്ഷിക്കാനാവില്ല.



പുതിയൊരു പാത സൃഷ്ടിക്കുന്നത് വെല്ലുവിളിയാകില്ലേ?

ഇനി വിജയിച്ചു കാണിക്കുക എന്നത് എന്‍റെ ഉത്തരവാദിത്വമാണ്. കാരണം ഇരുപതു ലക്ഷത്തിലധികം ഫോളോവേഴ്സ് ഫേസ്ബുക്കിലും ഏഴുലക്ഷത്തോളം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിലും എനിക്കുണ്ട്. ഇപ്പോഴും ഞാൻ ഒരു സിനിമാ താരം എന്നു പോലും പറയാൻ സാധിക്കില്ല. എന്നിട്ടും ഇത്രയും പേർ എനിക്കു പിന്തുണ നൽകുന്നത് എന്നിലെ പോസിറ്റിവിറ്റിയെ അവരിലേക്കു പകർന്നു കിട്ടുന്നതുകൊണ്ടാണ്. നെഗറ്റീവുകൾക്കിടയിലും മുന്നോട്ടു ഹാപ്പിയായി പോകുന്ന പ്രവർത്തിയാണ് ഞാൻ അവരോട് പങ്കുവെയ്ക്കുന്നത്. സങ്കടം പങ്കുവെയ്ക്കുന്നതിൽ ഞാൻ ഇഷ്ടപ്പെടുന്നില്ല.



ഈ പോസിറ്റീവ് മൈൻഡാണോ മുന്നോട്ടു നയിക്കുന്നത്?

അതു ഞാൻ ഉണ്ടാക്കിയെടുക്കുന്നതാണ്. ഞാനും സാധാരണകുട്ടികളെ പോലെ തന്നെയാണ് പഠിച്ചതും വളർന്നതുമെല്ലാം. എന്‍റെ മുടിയുടെ കാര്യത്തിൽ ഒരു കാലത്ത് ഞാനും വിഷമിച്ചിരുന്നു. അന്നു അയണ്‍ ബോക്സുകൊണ്ട് നേരെയാക്കാൻ ശ്രമിച്ച് മുടി ഉരുകിപ്പോയ സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്. അതേപോലെ കൂടുതൽ സംസാരിക്കുന്നതിന്‍റെ പേരിൽ പലപ്പോഴും ഞാൻ ക്ലാസിനു പുറത്താക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഞാൻ അതു നിർത്തിയില്ല. അതാണ് ഇന്നു എന്നെ ഇവിടെ നിലനിർത്തുന്നത്. ഇവിടെ നമ്മളെ തിരിച്ചറിയേണ്ടത് നമ്മൾ തന്നെയണ്. നമ്മുടെ മലയാളി പ്രേക്ഷകർ അത്ര മികച്ചവരാണ്. അവരെ സന്തോഷിപ്പിക്കാനും വിനോദിപ്പിക്കാനും കഴിഞ്ഞതു തന്നെ വിജയമാണ്. കാരണം എന്തഭിപ്രായവും സത്യസന്ധമായി പറയുന്നവരാണ് നമ്മുടെ പ്രേക്ഷകർ. അവരോട് പയറ്റിയാണ് നമ്മൾ വളർന്നുവന്നിരിക്കുന്നത്.



യു ടൂബ് ഷോസിനുള്ള തയാറെടുപ്പുകൾ എവിടെവരെയായി?

അതിന്‍റെ സ്ക്രിപ്ടിംഗ് വർക്കുകൾ നടക്കുകയാണ്. കൂടുതൽ ഇൻവെസ്റ്റ്മെന്‍റുള്ള മേഖലയല്ല അത്. സൂക്ക് എന്നൊരു സ്റ്റുഡിയോ കടവന്ത്രയിലുണ്ട്. ഒരു കാമറയും നല്ലൊരു എഡിറ്ററും ഒരു ക്രൂവും ഉണ്ടെങ്കിൽ നമുക്ക് ഷോസ് ചെയ്യാനാകും. എല്ലാ ചൊവ്വാഴ്ചയും ഒരു എപ്പിസോഡ് എന്ന നിലയിൽ അപ്ലോഡ് ചെയ്യാനാണ് വിചാരിക്കുന്നത്. ഇപ്പോൾ തന്നെ 4000 ഫോളോവേഴ്സ് യൂടൂബിൽ എനിക്കുണ്ട്. സമയമെടുത്താലും നല്ല രീതിയിൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞാൻ. യൂടൂബിലൂടെ റവന്യു കണ്ടെത്തുന്നതിലെ റിസേർച്ചിലാണ് ഞാനിപ്പോൾ. കാരണം അവിടെ നമ്മുടെ ടാലന്‍റാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വിനോദം പകരുന്നതിനെക്കാൾ മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനു നമുക്കു കാരണമാകാനാണ് ശ്രമിക്കുന്നത്. അതാണ് എനിക്കു എനർജി പകരുന്നത്.



ഈ തിരക്കുകൾക്കിടയിൽ വിവാഹം ഉടൻ കാണുമോ?

എന്‍റെ കർത്തവ്യങ്ങൾ പൂർത്തിയായെന്നു ഞാൻ കരുതുന്നില്ല. അതിനു ശേഷം മാത്രമാണ് എന്േ‍റതായ കാര്യങ്ങളെ നോക്കാൻ സാധിക്കു. എനിക്കു ചുറ്റുമുള്ളവരിൽ പോസിറ്റീവ് ചിന്തകൾ പകരാൻ കഴിയുന്നു. അതു കൂടുതൽ പേരിലേക്കെത്തിക്കേണ്ടതാണ് എന്‍റെ കർത്തവ്യം. എല്ലാവരും സന്തോഷത്തോടും സ്നേഹത്തോടും പങ്കുവെച്ചും കരുതിയും ജീവിക്കുന്നതുപോലെ സുന്ദരമായ മറ്റൊന്നില്ല. അതിലേക്കാണ് നമ്മൾ ചിന്തിക്കേണ്ടത്. ചിലപ്പോൾ അതിനിടയിൽ കല്യാണവും സംഭവിക്കാം. എങ്കിലും ഇപ്പോഴതിൽ ഫോക്കസ് ചെയ്യുന്നില്ല.

കുടുംബവും വിദ്യാഭ്യാസവും?

ഡാഡിയും മമ്മിയും ഒരു അനുജത്തിയുമാണ് എനിക്കുള്ളത്. രാജഗിരി കോളജിലാണ് ഞാൻ ബിബിഎ പഠിച്ചത്. അതിനു ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ മീഡിയ സൈക്കോളജി ചെയ്തു.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.