ക്ലിന്‍റിനെത്തേടി ഹരികുമാർ
Monday, July 31, 2017 2:39 AM IST
ക്ലിന്‍റ് ആരായിരുന്നു എന്ന അന്വേഷണമാണ് ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്‍റ് എന്ന ചലച്ചിത്രം. ""ഈ സിനിമ ബയോഗ്രഫിക്കലല്ല. ക്ലിന്‍റിന്‍റെ ജീവിതത്തിന്‍റെ അവസാന ഒന്നരവർഷക്കാലമാണു സിനിമയിൽ വരുന്നത്. അവന്‍റെ അച്ഛനും അമ്മയുമായി ഒന്നരവർഷക്കാലം സംസാരിച്ചശേഷമാണു സ്ക്രിപ്റ്റിലേക്ക് എത്തിയത്. അവരിൽ നിന്നു 100 ശതമാനം സഹകരണമുണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നു. ക്ലിന്‍റിന്‍റെ അച്ഛനും അമ്മയുമായിട്ടുതന്നെ അവർ ഈ പടത്തിൽ അഭിനയിച്ചിട്ടുമുണ്ട്...'' ഗോകുലം ഗോപാലൻ നിർമിച്ച ക്ലിന്‍റ് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഹരികുമാർ.



ക്ലിന്‍റ് എന്ന സിനിമ ചെയ്യാനുണ്ടായ പ്രചോദനം...

എല്ലാവരെയും പോലെ ഞാനും ക്ലിന്‍റിനെക്കുറിച്ചു കേട്ടിരുന്നു. ക്ലിന്‍റിനെക്കുറിച്ച് അയാളുടെ കളിക്കൂട്ടുകാരിയായിരുന്ന അമ്മു നായർ ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകം മൂന്നാലുവർഷം മുന്പ് വായിക്കാനിടയായി. അതു സിനിമയാക്കാൻ വേണ്ടി വായിച്ചതല്ല. അത് ഒരു നല്ല പുസ്തകമാണെന്ന് എം.ടി സാർ ഒരിക്കൽ പറഞ്ഞിരുന്നു. അങ്ങനെ തേടിപ്പിടിച്ചു വായിച്ചപ്പോഴാണ് അതിന്‍റെ സിനിമാസാധ്യതകൾ അറിഞ്ഞത്. പിന്നീട് ക്ലിന്‍റിന്‍റെ അച്ഛനെയും അമ്മയെയും നേരിട്ടുകാണുകയും അവരുമായി ഇക്കാര്യങ്ങൾ സംസാരിക്കുകയും അവർ അതിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവരുമായി ദീർഘനാൾ സംസാരിച്ചതിനുശേഷമാണ് ക്ലിന്‍റിന്‍റെ സ്വഭാവവിശേഷങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.



ബയോ പിക് എന്ന രീതിയിലാണോ ക്ലിന്‍റിനെ സമീപിച്ചത്...‍?

ബയോഗ്രഫിക്കലല്ല. ക്ലിന്‍റിനെക്കുറിച്ചുള്ള എന്‍റെ അന്വേഷണമാണ് ഈ സിനിമ. ഇങ്ങനെയൊരു കുട്ടി നമുക്കിടയിൽ ഏഴു വയസുവരെ ജീവിച്ചിരുന്നു. അകാലത്തിൽ മരിച്ചുപോയ ആ കുട്ടി അസാധാരണപ്രതിഭാശാലിയാണ്. അവൻ ആരായിരുന്നു എന്ന അന്വേഷണമാണ് ഈ ചിത്രം. അവൻ ഒരു സാധാരണ കുട്ടിയല്ലായിരുന്നു. അവന്‍റെ ചിന്തകളും സ്വപ്നങ്ങളും അവന്‍റെ ഫ്രെയിമുകളുമെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നു. അതൊന്നും ഒരു ആറുവയസുകാരന്‍റേത് ആയിരുന്നില്ല. അവന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ ഒന്നരവർഷക്കാലമാണ് ഇതിൽ സ്വീകരിച്ചിട്ടുള്ളത്.

വളരെ വ്യത്യസ്തമായ അതായത് ഒരു സിനിമാറ്റിക് ആംഗിളിലാണ് അതിനെ കാണാൻ ശ്രമിച്ചത്. കെ.വി. മോഹൻകുമാർ ഐഎഎസും സ്ക്രിപ്റ്റിംഗിൽ സഹായിച്ചിരുന്നു. തിരക്കഥ, സംഭാഷണം ഹരികുമാർ, കെ.വി. മോഹൻകുമാർ എന്നാണു ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. കഥ ഒറിജിനലാണ്. അതിന്‍റെ ആവിഷ്കാരം... അത് എങ്ങനെ പറയണമെന്നത് എന്‍റെ തീരുമാനമായിരുന്നു.



അലോക് ക്ലിന്‍റാകുന്നത്....

ക്ലിന്‍റായി അഭിനയിക്കാൻ പറ്റിയ കുട്ടിയെ കണ്ടെത്താൻ ഒന്നര വർഷമെടുത്തു. പത്രങ്ങളിലെല്ലാം പരസ്യം കൊടുത്തു. എണ്ണായിരത്തിൽപരം അപേക്ഷകൾ വന്നു. 200 പേരെ ഓഡിഷനു വിളിച്ചു. അതിൽ നിന്ന് എനിക്കു തൃപ്തികരമായ ഒരു കുട്ടിയെ കിട്ടാത്തതിനാൽ അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പരസ്യ കോർഡിനേറ്റർ അയച്ചു തന്ന കുറച്ചു ഫോട്ടോകളിൽ നിന്നു മൂന്നുനാലുപേരെ ഓഡിഷനു വിളിച്ചു. അവരിൽ നിന്നാണു ക്ലിന്‍റായി അഭിനയിച്ച അലോക്കിനെ തെരഞ്ഞെടുക്കുന്നത്. തൃശൂർ ഭാരത് മാതാ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുകയാണ് അലോക്. ആ കുട്ടിയെ വച്ച് ഈ സിനിമ ചെയ്തതിൽ ഞാൻ 100 ശതമാനം തൃപ്തനാണ്. അവനെ കിട്ടിയതാണ് ഈ പടത്തിന്‍റെ പ്രധാന വിജയഘടകമെന്നു ഞാൻ വിചാരിക്കുന്നു. വളരെ ഇന്‍റലിജന്‍റാണ് അലോക്. ക്ലിന്‍റായി വളരെ അസാധാരണമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. അവനെ ഞാൻ ക്ലിന്‍റാക്കി മാറ്റിയെടുക്കുകയായിരുന്നു.



ക്ലിന്‍റിന്‍റെ അച്ഛനമ്മമാരുടെ സപ്പോർട്ട് എത്രത്തോളമായിരുന്നു..?

ഷൂട്ടിനിടെ ക്ലിന്‍റിന്‍റെ അച്ഛനമ്മമാർ - എം.ഡി.ജോസഫും ചിന്നമ്മയും- ലൊക്കേഷനിൽ സ്ഥിരമായി വന്നിരുന്നു. ക്ലിന്‍റിന്‍റെ അച്ഛനും അമ്മയുമായിട്ടുതന്നെ അവർ ഈ പടത്തിൽ അഭിനയിച്ചിട്ടുമുണ്ട്. അവരിലൂടെയാണ് ഈ സിനിമയുടെ കഥ ഉരുത്തിരിഞ്ഞുവരുന്നത്. കാരണം, അവർക്കല്ലേ അറിയൂ അവന്‍റെ ലൈഫ്. നമ്മളാരും അവനെ കണ്ടിട്ടില്ല. ക്ലിന്‍റ് മരിച്ചിട്ടു 34 വർഷമായി. അങ്ങനെയുള്ള ഒരു കുട്ടിയെ അവർക്കുമാത്രമേ അടുത്തറിയൂ. പിന്നെ അക്കാലത്ത് അവനെ പരിചയമുണ്ടായിരുന്നവർക്കും. അതിലൊരാണ് അവന്‍റെ കളിക്കൂട്ടുകാരി ആയിരുന്ന അമ്മു. ആ കുട്ടി ഈ സിനിമയിൽ ഒരു കഥാപാത്രമാണ്. ബേബി അക്ഷരയാണ് അമ്മുവായി അഭിനയിക്കുന്നത്.



ഉണ്ണിമുകുന്ദനിലേക്ക് എത്തിയത്....

ആ റോളിലേക്ക് ഒരുപാടുപേരെ ആലോചിച്ചു. അവസാനം ഉണ്ണി മുകുന്ദനിലാണ് അതു കറക്ടാവുക എന്ന തോന്നിയതുകൊണ്ട് അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. പുതിയ തലമുറയിൽപ്പെട്ട ചെറുപ്പക്കാരാവണം ക്ലിന്‍റിന്‍റെ അച്ഛനും അമ്മയും എന്നു തീരുമാനിച്ചിരുന്നു. 35നടുത്തായിരുന്നു ക്ലിന്‍റ് മരിക്കുന്പോൾ അവന്‍റെ അപ്പനു പ്രായം. ആ പ്രായപരിധിയിലുള്ള ഒരു ആക്ടർ ആയിരിക്കണമെന്നുണ്ടായിരുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിൽ പലരും ഇന്നു ജീവിച്ചിരിപ്പുണ്ട്. ക്ലിന്‍റിനെ ചികിത്സിച്ച ഡോക്ടറുണ്ട്. അമ്മുവിന്‍റെ അച്ഛനും അമ്മയുമുണ്ട്. അവരുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് ഈ സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. 34 വർഷം മുന്പ് അവന്‍റെ ലൈഫിലൂടെ കടന്നുപോയ പല സംഭവങ്ങളും ആളുകളുമൊക്കെ ചിത്രത്തിൽ വരുന്നുണ്ട്. 1982-83 കാലഘട്ടമാണു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.



ക്ലിന്‍റിലെ മറ്റ് അഭിനേതാക്കൾ...

ക്ലിന്‍റിന്‍റെ അമ്മയായി അഭിനയിച്ചതു റിമ കല്ലിങ്കൽ. ക്ലിന്‍റിന്‍റെ അമ്മയുമായി അവർക്കു ഫിസിക്കലി ഒരുപാടു സാദൃശ്യങ്ങളുണ്ടെന്നാണു പലരും പറയുന്നത്. അവരെ നേരിട്ടു കണ്ടപ്പോൾ എനിക്കും ചില സാദൃശ്യങ്ങൾ തോന്നി. എന്നാൽ ഉണ്ണിമുകുന്ദനും അദ്ദേഹം ചെയ്യുന്ന കഥാപാത്രവും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. ക്ലിന്‍റിനെ ചികിത്സിച്ച ഡോക്ടറായിട്ടാണ് ജോയ് മാത്യു ചിത്രത്തിൽ വേഷമിട്ടത്. അവന്‍റെ ലൈഫിനെ ഏറെ സ്വാധീനിച്ച ഒരു കഥാപാത്രം. ആ ഡോക്ടർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കെപിഎസി ലളിത ചെയ്യുന്ന ഓനമ്മ എന്ന കഥാപാത്രവും അവനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥാപാത്രം ഇപ്പോൾ ജീവിച്ചിരിപ്പില്ല.



പ്രതിഭാധനരുടെ സംഗമവേദിയാണല്ലോ ക്ലിന്‍റ്...

പ്രഭാവർമ എഴുതി ഇളയരാജ ഈണം നല്കിയ മൂന്നു പാട്ടുകളുണ്ട് ചിത്രത്തിൽ. ഉന്നത നിലവാരം പുലർത്തുന്നവരാണ് ടെക്നിക്കൽ സൈഡ് കൈകാര്യം ചെയ്തിരിക്കുന്നത്. കാമറ ചെയ്തിരിക്കുന്നതു മധു അന്പാട്ട്. മധു അന്പാട്ട് അടുത്ത കാലത്തൊന്നും മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല. വളരെ സീനിയറായ കാമറാമാനാണ്. ദേശീയതലത്തിൽ തന്നെ ആദരം നേടിയിട്ടുണ്ട്. ഇളയരാജയും അതുപോലെതന്നെ. ടെക്നിക്കലായും ഇതൊരു പെർഫക്ട് സിനിമയാണ്. ഗോകുലം ഗോപാലനെപ്പോലെ ഒരു പ്രൊഡ്യൂസറിനെ കിട്ടിയതിനാൽ നമ്മൾ ഉദ്ദേശിച്ച രീതിയിൽ ആ സിനിമ സാക്ഷാത്കരിക്കാനായി. എല്ലാ സിനിമകളും വളരെ പെർഫക്‌ഷനോടെ ചെയ്യാനാണു ശ്രമിക്കുന്നത്.



ആർട്ട്, കമേഴ്സ്യൽ - ഇതിൽ ഏതു വഴിയിലൂടെയാണു താങ്കളുടെ സിനിമാജീവിതം?

എന്‍റെ മുൻകാല സിനിമകൾ തന്നെയാണ് അതിനുള്ള ഉത്തരം. ഇപ്പോഴും എന്‍റെ പലസിനിമകളും ആളുകൾ നെഞ്ചിലേറ്റി നടക്കുന്നുണ്ട്. അതിലൊന്നാണു സുകൃതം. സുകൃതം സിനിമയിറങ്ങിയിട്ട് 23 വർഷമാകുന്നു. സുകൃതം പോലെയൊരു സിനിമയല്ല ഇത്. പക്ഷേ, എന്‍റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കും ക്ലിന്‍റ്. എന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കും ഇത്. ജനങ്ങൾക്കിടയിൽ വളരെ പ്രതീക്ഷയുള്ള ഒരു സിനിമയാണിത്.



ക്ലിന്‍റ് എന്ന സിനിമ ചെയ്യുന്പോൾ നേരിട്ട വെല്ലുവിളികൾ...

എന്‍റെ എല്ലാ സിനിമകളും വളരെ ചലഞ്ചിംഗ് തന്നെ ആയിരുന്നു. ഞാൻ ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ആദ്യത്തെ സിനിമയാണിത്. അതിന്‍റെ ഒരു പ്രത്യേകതയുണ്ട്. പുതുമുഖമായ ഒരു കുട്ടിയെ വച്ച് അഭിനയിപ്പിച്ചെടുക്കുക എന്നതു ചെറിയൊരു കാര്യമല്ല. ഇതൊരു ചലഞ്ചിംഗ് സബ്ജക്ട് ആയി തോന്നിയതുകൊണ്ടാണല്ലോ ഞാൻ ഇതു തെരഞ്ഞെടുക്കുന്നത്. ഇതിൽ എന്തു സിനിമാസാധ്യതയുണ്ടെന്ന് അന്നും ഇന്നും ചോദിക്കുന്നവരുണ്ട്. പടം വരയ്ക്കുന്ന മിടുക്കനായ ഒരു കുട്ടി കുറേ പടംവരച്ചു. പെട്ടെന്ന് അവൻ അസുഖം വന്നു മരിച്ചു- സാധാരണയിൽ സാധാരണമായ ഒരു കഥയല്ലേ ഇത്. അപ്പോൾ കഥയല്ല, പ്രധാനം, അത് എങ്ങനെ പറയുന്നു എന്നുള്ളതാണ്. ഏതു വിഷയവും നമുക്കു സിനിമയ്ക്ക് ഉപയോഗിക്കാം. പക്ഷേ, പറയാൻ എന്തെങ്കിലും പ്രത്യേകത തോന്നിയാലേ അത് ഉപയോഗിക്കാവൂ. എനിക്ക് ഒരുപാടു പ്രത്യേകതകൾ ഇതിലൂടെ പറയാനുണ്ടെന്നു തോന്നിയതുകൊണ്ടാണ് ഞാൻ ഈ പ്രോജക്ട് എടുത്തത്.



സന്ദേശം നല്കുന്നതാവണം സിനിമ എന്നു കരുതുന്നുണ്ടോ....?

അങ്ങനെയൊന്നുമില്ല. ഇതൊരു സിനിമയാണ്. അല്ലാതെ ഒരു കുട്ടിയുടെ ലൈഫ് സ്റ്റോറിയിൽ എന്തു സന്ദേശമിരിക്കുന്നു. അതേസമയം സമകാലീനമായ ഒരുപാടു കാര്യങ്ങൾ അവൻ പറയുന്നുമുണ്ട്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പലതും 34 വർഷം മുന്പ് മുൻകാഴ്ചയോടെ അവൻ പറയുന്നുണ്ട്.




പുതിയ പ്രോജക്ടിനെക്കുറിച്ച്...

അങ്ങനെ ആലോചിച്ചിട്ടില്ല. എല്ലാം ഒത്തുവരുന്പോൾ അടുത്ത സിനിമ ചെയ്യും. ഇപ്പോൾ എനിക്കൊരു പുതിയ ദൗത്യമുണ്ട്. കോട്ടയത്തെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായി സർക്കാർ എന്നെ നിയമിച്ചിട്ടുണ്ട്. ഈ സിനിമയുടെ തിരക്കിനിടയിൽ അതിൽ പൂർണമായും ശ്രദ്ധ പുലർത്താനായിട്ടില്ല. ഇതിന്‍റെ റിലീസിനുശേഷം അതിൽ ശ്രദ്ധിക്കാനാണ് ആലോചന.



എം.ടി സാറുമൊത്ത് വീണ്ടുമൊരു സിനിമയ്ക്കു സാധ്യതയുണ്ടോ...‍?

അത് ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റില്ല. ഞങ്ങൾ പലതും പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യമൊക്കെ അനുവദിച്ചാൽ തീർച്ചയായും ചെയ്യും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.