Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കുപ്പിയുടെ പുതിയ ആനന്ദങ്ങൾ!
Saturday, August 12, 2017 10:50 AM IST
“ കുപ്പി എന്നു തന്നെയാണ് ഇപ്പോഴും ആളുകൾ വിളിക്കുന്നത്. ആ വിളി ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. അങ്ങനെ വിളിക്കുന്നതു വലിയ ഒരു ഭാഗ്യമല്ലേ. പക്ഷേ, അതേസമയം തന്നെ അതു വലിയ ഒരു പ്രഷർ കൂടിയാണ്. ആളുകൾ ഏറെ എൻജോയ് ചെയ്ത ഒരു കാരക്ടറാണ് കുപ്പി. വരുന്ന സിനിമകളിലും അതുപോല ഓർമയിൽ നിൽക്കുന്ന കുറച്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകണം എന്ന സെൽഫ് പ്രഷറും ഉണ്ട്. കുപ്പിയാണെങ്കിലും പാണ്ടിയാണെങ്കിലും യൂദാസ് ആണെങ്കിലും ചെന്പരത്തിപ്പൂവിലുള്ള മാക്കാൻ ആണെങ്കിലും എല്ലാവരും സ്പെഷലാണ്. ഏതു കാരക്ടർ ആണെങ്കിലും നമ്മൾ പൂർണമായും എൻജോയ് ചെയ്ത് അവതരിച്ചാലേ അതിനു ലൈഫ് കിട്ടുകയുള്ളൂ...” ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ടീനേജേഴ്സിന്റെ ഹരമായ വിശാഖ് നായർ പുതിയ സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
ആനന്ദത്തിനുശേഷം വീണ്ടും റോഷനൊപ്പം...?
ആനന്ദം കഴിഞ്ഞ ടൈമിൽ റോഷനെയും എന്നെയും അരുണിനെയും തോമസിനെയും വച്ച് കോളജ് പശ്ചാത്തലത്തിലുള്ള പുതിയ കഥകളുമായി പലരും സമീപിച്ചിരുന്നു. പക്ഷേ, സ്പെഷലായ ഒരു പ്രോജക്ട് വരാതെ ഇനി ഒരുമിച്ച് ഒരു പടം ചെയ്യേണ്ടെന്ന് ഞാനും റോഷനും തീരുമാനിച്ചിരുന്നു. ദൈവാനുഗ്രഹമെന്നു പറയട്ടെ മാച്ച്ബോക്സ് എന്ന പ്രോജക്ട് വന്നുകയറി. റോഷനാണ് ആദ്യം സ്ക്രിപ്റ്റ് കേട്ടത്. ഉടൻ തന്നെ റോഷൻ എന്നെ വിളിച്ചു പറഞ്ഞു. കഥ കേട്ടപ്പോൾ ഈ പ്രോജക്ട് ചെയ്യണമെന്ന് എനിക്കും തോന്നി. അതൊരു നല്ല തീരുമാനമായി മാറി എന്നാണ് എന്റെ വിശ്വാസം. മാച്ച്ബോക്സിൽ പൂർണമായും സിറ്റ്വേഷണലാണു കോമഡി. കുറച്ചുകൂടി മച്വേർഡ് ആയ ഒരു ട്രീറ്റ്മെന്റാണു മാച്ച്ബോക്സിൽ.
മാച്ച്ബോക്സ് എന്ന പേരിനു പിന്നിൽ..?
മാച്ച് ബോക്സിനകത്തു നമ്മൾ കാണുന്നത് ഒരേ വലുപ്പത്തിലും രൂപത്തിലുമുള്ള കുറേ മാച്ച് സ്റ്റിക്സാണ്. അതുപോലെതന്നെ ഒരേ രീതിയിൽ ചിന്തിക്കുന്ന ഒരേ രീതിയിൽ സ്നേഹിക്കുന്ന വളരെ ഗാഢസൗഹൃദം പുലർത്തുന്ന ഒരു ഗ്രൂപ്പിന്റെ കഥയാണ് മാച്ച്ബോക്സ്. റോഷനും ഞാനും മാത്രമല്ല ജോയ് മാത്യു സാറിന്റെ മകൻ മാത്യു ജോ മാത്യു, ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ചാക്കോ എന്നിവർ യഥാക്രമം വക്കൻ, കാക്ക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദത്തിലെ കുപ്പിയുടെ പേര് കെ. ഉണ്ണികൃഷ്ണപിള്ള എന്നാണെങ്കിലും എല്ലാവരും വിളിക്കുന്നതു കുപ്പി എന്നാണ്. അതുപോലെ ഇതിൽ അശോക് രാജ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേരെങ്കിലും എല്ലാവരും പാണ്ടി എന്നാണു വിളിക്കുന്നത്. അവൻ തമിഴനാണ്. പക്ഷേ, ജനിച്ചതും വളർന്നതുമെല്ലാം കോഴിക്കോട്ടാണ്. റോഷന്റെ കഥാപാത്രത്തിന്റെ പേര് ഏണസ്റ്റോ നരേന്ദ്രൻ. പക്ഷേ, അന്‍പു എന്നാണു വിളിക്കുന്നത്. പ്രവചനാതീതമായ പെരുമാറ്റരീതിയുള്ള കാരക്ടേഴ്സാണ് എല്ലാവരും. വളരെ രസം പകരുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ. അവർ തമ്മിലുള്ള ബന്ധം അത്രയും ടൈറ്റായതിനാലാണ് മാച്ച് ബോക്സ് എന്ന പേരു വന്നത്. ചെറിയ ഒരു ലോകത്തു നടക്കുന്ന വലിയൊരു കഥയാണ്.
നിർമാണം രേവതി കലാമന്ദിർ...
ഇതിന്റെ ഡയറക്ടറായ ശിവറാമേട്ടനും റൈറ്ററായ നിഖിലേട്ടനുമാണ് ആദ്യമായി എന്നോടു കഥ പറഞ്ഞത്. അന്നവർക്ക് പ്രോഡ്യൂസേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. കേട്ടിരിക്കാൻ രസമുള്ള കഥപറച്ചിലായിരുന്നു നിഖിലേട്ടന്റേത്. ഇത്രയും പാഷനേറ്റ് ആയ രണ്ടു പേർക്കൊപ്പം ഇത്രയും ഭംഗിയുള്ള സ്ക്രിപ്റ്റ് വർക്ക് ചെയ്യണം എന്ന് അന്നേ തോന്നി. സുരേഷ്കുമാർ സാറിന്റെ രേവതി കലാമന്ദിർ ഈ കഥ കേട്ടു. അവർക്ക് ഏറെ ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസ് ചെയ്യാമെന്നു സമ്മതിച്ചു. അപ്പോഴാണ് ഞങ്ങൾക്കും ആത്മവിശ്വാസം വന്നത്. ഇത്രയും അനുഭവസന്പത്തുള്ള ഒരു നിർമാതാവ് പുതുമുഖങ്ങളുടെ ഒരു ടീമിനെ പിന്തുണയ്ക്കാൻ തയാറായി എന്നതുതന്നെ വലിയ കാര്യമാണ്. വാസ്തവത്തിൽ അത് ഈ പടത്തിനു വലിയൊരു ബൂസ്റ്റ് ആയിരുന്നു.
മാച്ച് ബോക്സിന്റെ കഥാപശ്ചാത്തലം, പ്രമേയം...
റോഷൻ ചെയ്യുന്ന അന്‍പു എന്ന കഥാപാത്രത്തിന് ഒരു പ്രണയമുണ്ടാകുന്നു. ആ പ്രണയം കാരണം അവന്റെ ലോകത്തിനു വലിയ മാറ്റം സംഭവിക്കുന്നു. കുറേ പ്രശ്നങ്ങളും ഉണ്ടാകുന്നു. അത്തരം സന്ദർഭങ്ങൾ ഇവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണു കഥ. പ്രണയം, സൗഹൃദം, വലിയ വലിയ സ്വപ്നങ്ങൾ, ചെറിയ സിറ്റ്വേഷൻസ്..എന്നിവയൊക്കെയാണ് മാച്ച്ബോക്സ്. ഇവയെ കോഴിക്കോടിന്റെ ലെൻസിലൂടെ കാണിക്കുന്ന പടമാണു മാച്ച്ബോക്സ്. പിന്നെ അതിന്റെ ട്രീറ്റ്മെന്റും അതിന്റെ സ്ക്രിപ്റ്റുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സ്; ശിവറാം മണി എന്ന പുതിയ സംവിധായകന്റെ സംവിധാനവും. അദ്ദേഹത്തിനു തമിഴ് ഇൻഡസ്ട്രിയിൽ 10-12 വർഷം പരിചയമുണ്ട്. വളരെ വ്യത്യസ്തമായ ഒരു സംവിധാനശൈലിയാണ് അദ്ദേഹം കൊണ്ടുവന്നിരിക്കുന്നത്.
പിന്നെ, തിരക്കഥാകൃത്തുക്കളായ നിഖിൽ ആനന്ദും കെനിയും. ഇവർ പുതുമുഖങ്ങളാണ്. പക്ഷേ, അവർ ടി.എ. റസാഖ് സാറിന്റെ അസിസ്റ്റന്റ്സ് ആയിരുന്നു. ഒരു റൊമാന്റിക് കോമഡി ഫിലിം എന്നതിനപ്പുറം ഇന്നത്തെ തലമുറയിൽ വളരെ പ്രസക്തമായ കുറേ കാര്യങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നു. ചെറിയ ഡീറ്റയിൽസിനു പ്രാധാന്യം നല്കി അവതരിപ്പിക്കുകയാണ്. റോഷന്റെ കഥാപാത്രം ഉപയോഗിക്കുന്ന ബൈക്കിനെ സ്നേഹപൂർവം കുതിര എന്നാണു വിളിക്കുന്നത്. അതുപോലും ചിത്രത്തിൽ ഒരു കഥാപാത്രമായാണു വരുന്നത്. അതിനും ഒരു വികാരമുണ്ട്, ഒരു റോൾ ഉണ്ട് ഈ സിനിമയിൽ.
വിവിധ പ്രശ്നങ്ങളെക്കുറിച്ചു ന്യൂ ജനറേഷന്റെ പോയിന്റ് ഓഫ് വ്യൂ കൂടി മാച്ച് ബോക്സ് പറയുന്നുണ്ട്. ഇതൊരു ഫീൽഗുഡ് സിനിമയാണ്. ഇതിന്റെ ട്രീറ്റ്മെന്റ്, ക്ലൈമാക്സ്...മുൻകൂട്ടി പറയാനാകാത്ത രീതിയിലാണു കഥ പോയിരിക്കുന്നത്. റോഷന്റെയും എന്റെയും കഥാപാത്രങ്ങൾ ബികോം പഠിക്കുന്ന വിദ്യാർഥികളാണ്. പണ്ട് ബികോം ഫസ്റ്റ് ക്ലാസ് എന്നു പറയുന്നതുപോലെ ഇതിലും ബികോമിനു കുറച്ചു പ്രാധാന്യം കൊടുക്കുന്ന തരത്തിലാണ് ചില സീനുകൾ; ബികോമിന് ഇപ്പോഴും വിലയുണ്ടെന്ന രീതിയിൽതന്നെ.
സംവിധായകൻ ശിവറാം മണി....
ആനന്ദത്തിൽ ഗണേഷേട്ടൻ സീൻ എടുക്കുന്നതിനു മുൻപ് റിഹേഴ്സൽ ചെയ്യിപ്പിക്കുമായിരുന്നു. അതുപോലെതന്നെയായിരുന്നു ശിവറാമേട്ടനും. നമുക്കു പെർഫോം ചെയ്യാൻ ഇടവും സ്വാതന്ത്ര്യവും ഒരുക്കിത്തരിക എന്നതു വലിയ കഴിവു തന്നെയാണ്. ഞങ്ങളുടെ മൂവ്മെന്റ്സും പെർഫോമൻസും അനുസരിച്ചാണ് ശിവറാമേട്ടൻ കാമറയും തുടർന്നുള്ള ഷോട്സും പ്ലാൻ ചെയ്തത്. ലോകസിനിമയെക്കുറിച്ചും ഇന്ത്യൻ സിനിമയെക്കുറിച്ചുമെല്ലാം ആഴത്തിൽ അറിവുള്ളയാളാണ് ശിവറാമേട്ടൻ. ജിആർഡി കോയന്പത്തൂരിൽ പഠിക്കുന്പോഴാണ് ശിവറാമേട്ടൻ ഇതിന്റെ റൈറ്റേഴ്സായ നിഖിൽ, കെനി എന്നിവരുമായി പരിചയത്തിലാവുന്നത്. ശിവറാമേട്ടൻ ആദ്യ ഷോർട്ട് ഫിലിം ചെയ്തതു 15 ാം വയസിലാണ്. ഷോർട്ട് ഫിലിമുകൾക്കു ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
പാണ്ടി ഒരു കോമിക് കാരക്ടറാണോ..?
കോമിക് കാരക്ടറായിട്ടല്ല ഞാൻ പാണ്ടിയെ കാണുന്നത്. കുപ്പി ഏറെ ലവബിൾ ആയ കാരക്ടറാണ്. പാണ്ടി അങ്ങനെയല്ല. പെട്ടെന്നു ദേഷ്യവും സ്നേഹവും സങ്കടവുമൊക്കെ വരുന്ന ഒരു കാരക്ടർ. പെട്ടെന്ന് അടുപ്പം തോന്നും. പെട്ടെന്നു വിരോധം തോന്നും. അങ്ങനെയൊരു കാരക്ടറാണ് പാണ്ടി. ബൈ പോളാർ സ്വഭാവമുള്ള കാരക്ടറാണ്. അവനെ ഉപയോഗിച്ചു ചില വിഷയങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ ചില സാഹചര്യങ്ങൾ സിനിമയിലുണ്ട്. കുറച്ചു ചലഞ്ചിംഗ് ആയ വേഷം.
റോഷനുമായി ഒന്നിച്ചു വർക്ക് ചെയ്യുന്പോൾ...
ഞങ്ങൾ പരസ്പര ബഹുമാനം പുലർത്തുന്നവരാണ്. അതിനാൽ വർക്ക് ചെയ്യാൻ കംഫർട്ടാണ്. ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രിയുണ്ട്. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു നടനാണു റോഷൻ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു സീൻ ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്. സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നതു മാത്രമല്ല അതിനപ്പുറവും ചിന്തിക്കാനുള്ള ഒരു കെമിസ്ട്രി ഒരുക്കിത്തരുന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അതുകൊണ്ടുതന്നെ ഒന്നിച്ചുള്ള അഭിനയം ഏറെ രസകരമായിരുന്നു. ഇരുവർക്കുമുണ്ടായിരുന്ന തിയറ്റർ പശ്ചാത്തലം അഭിനയിച്ചു തുടങ്ങിയപ്പോൾ ഏറെ ഹെൽപ് ചെയ്തു. എന്റെ ആദ്യ ചിത്രവും റോഷന്റെ മൂന്നാമതു ചിത്രവുമായിരുന്നു ആനന്ദം. നേരത്തേ പ്ലാൻ ചെയ്യാതെ ഞങ്ങൾ അറിയാതെ സംഭവിച്ച കുറേ നല്ല നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ടായിട്ടുണ്ട്.
മാച്ച് ബോക്സിലെ വിശേഷങ്ങൾ...
ഹാപ്പി വെഡിംഗിലെ ദൃശ്യയാണു മാച്ച് ബോക്സിലെ നായിക. നിധി വി. പിള്ള എന്നാണു കാരക്ടറിന്റെ പേര്. അലമാരിയിലുണ്ടായിരുന്ന സോനു ജേക്കബാണ് നിധിയുടെ കൂട്ടുകാരി ഷംനയുടെ വേഷം ചെയ്യുന്നത്. ഹാപ്പി വെഡ്ഡിംഗിലുണ്ടായിരുന്ന ഗ്രേസ് ആന്റണിയാണ് ഇതിൽ എന്റെ പെയറായി വരുന്നത്. കഥാപാത്രത്തിന്റെ പേര് ഗീതു. വളരെ സ്പെഷലാണു മാച്ച് ബോക്സ്. റോഷനോടൊപ്പം വീണ്ടും അഭിനയിക്കാനായി. സിനിമയിൽ ആദ്യമായി പ്രണയം അഭിനയിക്കാനായതും മാച്ച് ബോക്സിലാണ്. ഈ സിനിമയിലാണ് എനിക്കു കൃത്യമായി ഒരു പെയർ വരുന്നത്. ഇതിലാണ് ആദ്യമായി എന്റെ കഥാപാത്രത്തിന് ഒരു റിലേഷൻഷിപ്പ് വരുന്നത്. അന്പുവിന്റെയും നിധിയുടെയും പ്രണയകഥ തന്നെയാണ് മാച്ച് ബോക്സിന്റെ ആത്മാവ്. അതിൽ നിന്നു തികച്ചും വ്യത്യസ്തമായ ലവ് സ്റ്റോറിയാണ് ഗീതുവും പാണ്ടിയും തമ്മിലുള്ളത്.
കോഴിക്കോടിന്റെ ഫ്ളേവറുള്ള മാച്ച്ബോക്സ്....
95 ശതമാനവും കോഴിക്കോട്ടാണു കഥ സംഭവിക്കുന്നത്. കോഴിക്കോടൻ ടച്ചുള്ള മലയാളമാണ് മാച്ച്ബോക്സിൽ. റൈറ്റേഴ്സായ കെനിയും നിഖിലും കോഴിക്കോട്ടുകാരാണ്. അവരുടെ മലയാളത്തിന് അത്രത്തോളം കോഴിക്കോടൻചുവയില്ല. ചില പ്രയോഗങ്ങൾ, ചില വാക്കുകൾ... ആ ഒരു ഭാഷയ്ക്ക് ഒരു സംഗീതാത്മകതയുണ്ട്. അതു ഞങ്ങൾ മാച്ച് ബോക്സിൽ ഉപയോഗിച്ചിട്ടുണ്ട്. ആ നാടിന്റെ സ്വാധീനമാണ് വാസ്തവത്തിൽ ഈ പടത്തിന്റെ ആത്മാവ്. അവിടത്തെ ആളുകളുടെ നന്മ. ആ നാടിനു തന്നെ ഒരു രുചിയുണ്ട്. അതുതന്നെയാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. പക്ഷേ, സൗഹൃദവും പ്രണയവുമൊക്കെ എവിടെയുള്ളവർക്കും ബന്ധപ്പെടുത്താനാകുന്ന വിഷയങ്ങളാണല്ലോ. അതിനെ കോഴിക്കോടിന്റെ ലെൻസിലൂടെ കാണിക്കുന്നു എന്നുമാത്രം. പക്ഷേ, അതിനുതന്നെ കോഴിക്കോടിന്റേതായ ഒരു ഫ്ളേവറുണ്ട്. ബിജിബാലേട്ടൻ കോഴിക്കോടിനു വേണ്ടി മ്യൂസിക് ചെയ്തപ്പോൾ ഉണ്ടായ രസം ഒന്നുവേറെയാണ്. കോഴിക്കോടിനു വേണ്ടി ഒരു പാട്ടുണ്ട് പടത്തിൽ.
ചങ്ക്സിലേക്കുള്ള വഴി....?
ആദ്യം കമിറ്റ് ചെയ്തതു മാച്ച്ബോക്സായിരുന്നുവെങ്കിലും പുത്തൻപണത്തിനുശേഷം ആദ്യം ഷൂട്ട് ചെയ്തത് ഒമർ ഇക്കയുടെ ചങ്ക്സാണ്. ചങ്ക്സ്. ചങ്ക്സ് കളർഫുൾ എന്റർടെയ്നറാണ്. നോണ്‍ സ്റ്റോപ് കോമഡി. ഒമർഫണ് എന്നാണു പറയുന്നത്. ചങ്ക്സിൽ ഏറെയും ഡയലോഗ്സിലൂടെയുള്ള കോമഡിയാണ്. സ്ക്രിപ്റ്റിലെ ഡയലോഗ് അങ്ങനെ തന്നെ പറയണമെന്നു നിർബന്ധമില്ലാത്ത ഡയറക്ടറാണ് ഒമറിക്ക. ഡയറക്ട് ചെയ്തുവരുന്പോൾ രസമില്ലെന്നു തോന്നുന്ന സംഭാഷണങ്ങൾ അപ്പോൾത്തന്നെ വെട്ടി പുതിയ സംഭാഷണം ചേർത്ത് ഓണ്‍ ദ സ്പോട്ട് ഇംപ്രൊവൈസേഷൻ നടത്തുന്ന ഡയറക്ടർ. പുതിയൊരു സ്കൂൾ തന്നെയായിരുന്നു അത്.
ചങ്ക്സിന്റെ പ്രമേയം...?
മൂന്നു മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികൾ- ധർമേട്ടൻ, ബാലു, ഞാൻ. പിന്നെ, കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഗണപതി. ഇവരുടെ ഒരു ഫ്രണ്ട്സ് ഗ്രൂപ്പ്. അവരുടേതായ ലോകത്തുജീവിക്കുന്ന സുഹൃത്തുക്കൾ. മെക്കാനിക്കലിൽ സാധാരണ പെണ്‍കുട്ടികൾ ഉണ്ടാകാറില്ല. അവരുടെ ക്ലാസിലേക്ക് ഹണിറോസിന്റെ കഥാപാത്രം വന്നുചേരുന്പോൾ ഉണ്ടാകുന്ന രസകരമായ കുറേ സംഭവികാസങ്ങളാണ് ചങ്ക്സ്.
ചങ്ക്സിലെ കഥാപാത്രം...?
യൂദാസ് തദേവൂസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ധർമജൻ, ബാലു, ഗണപതി, പിന്നെ ഞാൻ - ഈ ഗാംഗിൽ കുറച്ചു പക്വതയുള്ളയാൾ എന്റെ കാരക്ടറാണ്. ആനന്ദത്തിലേതു പോലെയുള്ള കാരക്ടർ അല്ല. ബാലുവിന്റെ കഥാപാത്രത്തിനു പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ അതിനു പരിഹാരവുമായി ആദ്യമെത്തുന്നതു യൂദാസാണ്.
കോമഡി വേഷങ്ങളിൽ തുടരാനാണോ പ്ലാൻ..?
കോമഡി റോൾ മാത്രമേ ചെയ്യൂ എന്നൊന്നും ഇതേവരെ തീരുമാനിച്ചിട്ടില്ല. കാരണം, അത്രയുമായിട്ടില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഭാവിയിൽ കുറച്ചുകൂടി വ്യത്യസ്തയുള്ള കാരക്ടേഴ്സ് ചെയ്യണമെന്നു താത്പര്യമുണ്ട്. കോമഡി മാത്രം ചെയ്ത് ഒരു ഘട്ടമെത്തുന്പോൾ നമ്മൾ ഒരു കോമേഡിയനായി മാത്രം തിരിച്ചറിയപ്പെടുന്നതിലും ഒരു സുഖമുണ്ട്. കുറച്ചുകൂടി വ്യത്യസ്തയുള്ള വേഷങ്ങൾ വന്നാൽ അതു സ്വീകരിക്കാൻ എന്റെ ഭാഗത്തുനിന്നു മടി ഉണ്ടാവില്ല. പുത്തൻപണത്തിൽ നെഗറ്റീവ് റോൾ വന്നതു വലിയ ഭാഗ്യം തന്നെയായിരുന്നു. അത്തരം വേഷങ്ങളും ചെയ്യാൻ പറ്റും എന്നു തെളിയിക്കുക വലിയ ചലഞ്ച് തന്നെയായിരുന്നു.
ഇതുവരെയുള്ള വേഷങ്ങൾ തികച്ചും എൻജോയ് ചെയ്താണോ അവതരിപ്പിച്ചത്...?
ആനന്ദത്തിലെ കുപ്പി എന്ന കാരക്ടർ കോമിക്കൽ ആയത് അവന്റെ ഒരു സ്വഭാവരീതി അങ്ങനെയായതുകൊണ്ടാണ്. അതുപോലെതന്നെ പാണ്ടിയും യൂദാസുമൊക്കെ അവരുടേതായ രീതിയിലാണ് ജീവിക്കുന്നത്. അതിലൂടെ കോമഡി ഉണ്ടാകുന്നുവെങ്കിൽ നല്ലത്. പക്ഷേ, കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയാണെങ്കിൽ അത് കൃത്രിമമായി മാറും. ഒരു കാരക്ടറിനെ സത്യസന്ധമായി അവതരിപ്പിക്കുന്പോഴാണ് ഒറിജിനലായ കോമഡി സീക്വൻസും സിറ്റ്വേഷനുകളും ഉണ്ടാകുന്നത്.
റോഷനൊപ്പം വർക്ക് ചെയ്യുന്പോഴും ഓണ്‍ ദ സ്പോട്ടിൽ കിട്ടുന്ന കുറേ കാര്യങ്ങളുണ്ട്. റോഷൻ അന്പുവായും ഞാൻ പാണ്ടിയായും ചില നിമിഷങ്ങളിൽ തികച്ചും സ്വാഭാവികമായി പെരുമാറിയപ്പോൾ സംഭവിച്ച മാജിക്. വല്ലപ്പോഴും മാത്രമേ അത്തരം മാജിക് സംഭവിക്കുകയുള്ളൂ. അതു കിട്ടുന്പോൾ വലിയ സന്തോഷവും ഫീലുമാണ്. ആനന്ദത്തിലും അത്തരം സിറ്റ്വേഷനുകൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഞങ്ങൾ ഏറെ എൻജോയ് ചെയ്ത സംഭവങ്ങളൊന്നും ആനന്ദത്തിന്റെ ഫൈനൽകട്ടിലേക്കു വന്നിട്ടില്ല. പക്ഷേ, മാച്ച്ബോക്സിൽ അത്തരം സംഭവങ്ങളിൽ 90 ശതമാനവും ഫൈനൽ കട്ടിൽ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ സ്പഷലായ ഒരു പ്രോജക്ട് തന്നെയാണു മാച്ച് ബോക്സ്.
അടുത്ത സിനിമകൾ..?
മാച്ച് ബോക്സ് ഓണത്തിനുശേഷമാണു വരുന്നത്. പിന്നീടു വരാനുള്ളത് അരുണ്‍ വൈഗ എന്ന പുതിയ ഡയറക്ടറുടെ ചെന്പരത്തിപ്പൂവ് എന്ന സിനിമ. ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയാണു നായകൻ. ധർമജൻ, അജു വർഗീസ് എന്നിവരുമുണ്ട്. അതിന്റെ ഷൂട്ട് തുടരുന്നു. മൂന്നു കാലഘട്ടങ്ങൾ പറയുന്ന ഒരു കഥയാണ്. ഒരു റൊമാന്റിക് ഫിലിമാണ് ചെന്പരത്തി.
ഇനി തുടങ്ങാനിരിക്കുന്ന പ്രോജക്ട് ദിലീപ് മേനോൻ എന്ന പുതുമുഖ സംവിധായകന്റെ ആന അലറലോടലറൽ. പുത്തൻപണത്തിലെ സുനി എന്ന എന്റെ കാരക്ടർ കണ്ടിട്ടാണ് ദിലീപ് മേനോൻ എന്ന ഡയറക്ടർ ആന അലറലോടലറൽ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. അതിൽ ഒരു ആനപ്പാപ്പാന്റെ വേഷമാണു ചെയ്യുന്നത്. വ്യത്യസ്തമായ ഒരു കാരക്ടർ കൈകാര്യം ചെയ്യാൻ എന്നെക്കൊണ്ടു പറ്റും എന്ന് അദ്ദേഹത്തിനു തോന്നാനുള്ള കാരണം പുത്തൻപണത്തിലെ ആ റോൾ തന്നെയാണ്. ഓഗസ്റ്റ് 27നു ഷൂട്ടിംഗ് തുടങ്ങും.വിനീത് ശ്രീനിവാസനാണ് ലീഡ് ചെയ്യുന്നത്. രേവതി മാം, ഇന്നസെന്റ് സാർ, ശ്രീനിവാസൻ സാർ, സുരാജേട്ടൻ, മാമുക്കോയ... തുടങ്ങിയ ലെജൻഡറി ആക്ടേഴ്സിനൊപ്പം വർക്ക് ചെയ്യാനാകുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ. വിനീത് ശ്രീനിവാസന് ഒപ്പമുള്ള ആദ്യ ചിത്രമാണിത്. വിനീതേട്ടനാണ് ഈ കാരക്ടറിനുവേണ്ടി എന്നെ പിന്തുണച്ചതും ഡയറക്ടറിനൊടു നിർദേശിച്ചതും. മറ്റു ചില പ്രോജക്ടുകൾ ചർച്ചയിലാണ്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഇനി എന്നാണ് മോഹൻലാലിനൊപ്പം...?
അതു വലിയ വലിയ സ്വപ്നമാണ്. ഇതുവരെ അതിനുള്ള ഒരവസരം വന്നു വീണിട്ടില്ല.
ആനന്ദത്തിലെ കൂട്ടുകാർ, ഇപ്പോൾ...?
ആനന്ദത്തിനുശേഷം അരുണ്‍ വെയ്റ്റ് ചെയ്തതു ഗുണം ചെയ്തു. വെളിപാടിന്റെ പുസ്തകം- ലാൽജോസ് സാറിന്റെ പടം, ലാലേട്ടനൊപ്പം. അതു വലിയ ഭാഗ്യമാണ്. അന്നു പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ആക്ടിംഗ് കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നു. സിദ്ധിയും തോമസും ബംഗളൂരുവിൽ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നു. അനാർക്കലി, റോഷൻ, അരുണ്‍... വിവിധ പ്രോജക്ട് ചെയ്യുകയാണ്.
സോഷ്യൽമീഡിയ ആരാധകരോട്...?
വലിയ സന്തോഷവും കടപ്പാടുമുണ്ട് അവരോട്. നമ്മുടെ വലിയൊരു സ്വപ്നം റിയാലിറ്റിയാക്കിയത് ഇവരൊക്കെക്കൂടിയാണ്. നമ്മളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതു വലിയ കാര്യമാണ്. പക്ഷേ, അവരെ ഒരിക്കലും നമ്മൾ നിരാശപ്പെടുത്തരുത്. നമ്മുടെ ഒരു പടം കണ്ടിട്ട് അവർ ഓകെ എന്നു പറയുകയാണെങ്കിൽ അതു സന്തോഷം. അത് അങ്ങനെതന്നെ പോകണമെന്നാണ് ആഗ്രഹം. ഏറ്റവും കൃത്യമായ ഫീഡ്ബാക്ക് കിട്ടുന്നത് അവരിൽ നിന്നു തന്നെയാണല്ലോ.
ടീനേജേഴ്സിനിടയിൽ വലിയ ഹരമാണല്ലോ താങ്കൾ...?
ഇപ്പോൾ കിട്ടിയിരിക്കുന്ന താത്കാലിക ശ്രദ്ധ എപ്പോൾ വേണമെങ്കിലും പോകാം. നമ്മൾ തുടർച്ചയായി ഇംപ്രൂവ് ചെയ്ത് വർക്ക് ചെയ്തുകൊണ്ടിരുന്നാൽ മാത്രമേ ഭാവിയിലും അത് അതുപോലെ നിൽക്കുകയുള്ളൂ. ഏറെ ഉത്തരവാദിത്വമുണ്ട് അവരോടും; എന്നോടു തന്നെയും. ഒരു പ്രഷറാണത്. ടെൻഷൻ എന്നു പറയാനാവില്ല. പക്ഷേ, കൂടുതൽ ഇംപ്രൂവ് ചെയ്യുന്നു എന്നു തെളിയിക്കുന്നതിനെക്കുറിച്ചു ഞാൻ സീരിയസായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top