Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കവിതയുടെ ‘പൂമരം’ വിടർത്തി അജീഷ് ദാസൻ
Friday, April 27, 2018 6:50 PM IST
കവിതയുടെ പൂമണമില്ലാതെ പാട്ട് വരണ്ടുകിടക്കുകയായിരുന്നു. ഹൃദയത്തിൽ തങ്ങാതെ, പ്രിയമെന്നു തോന്നാതെ പാട്ടുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു. മനസിന്റെ കാതുകൾ അനുഭവതീവ്രമായ അക്ഷരങ്ങൾ ഹൃദയത്തുടിപ്പിന്റെ സംഗീതത്തിലലിയുവാൻ കാത്തുനിന്നു. കാതോർത്തിരുന്നതു വിഫലമായില്ല. ഒരുനാൾ കവിതയുടെ പൂമരം വിടർത്തി ഒരാൾ വന്നു. എബ്രിഡ് ഷൈൻ നീട്ടിയ കൈകളിൽ കടലോളം കവിത നിറച്ച് അയാൾ നിന്നു. ഉൾവലിയലുകളുടെ ലോകത്തേക്കു മടങ്ങാതെ അയാളെ അദ്ദേഹം നെഞ്ചോട് ചേർത്തുപിടിച്ചു. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അതു കവിതയുടെ കണ്തിളക്കമായിരുന്നു. ആ കവിയുടെ പേരാണ് അജീഷ് ദാസൻ. പൂമരത്തിനുവേണ്ടി ‘കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ, പുഴയില്ലാതെ...’, ‘ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ..’, ‘നേരമായ് നിലാവിലീ ജാലകം തുറന്നീടാം...’ എന്നീ പാട്ടുകളെഴുതിയ കവി. കവിതയുടെ വഴിക്കാഴ്ചകളിലേക്ക്, പാട്ടിന്റെ കൂടൊരുക്കങ്ങളിലേക്ക് അജീഷിന്റെ വാക്കുകളിലൂടെ...
കവിതയുടെ വഴിയിലെത്തിയത്...
പതിനഞ്ചു വയസുമുതലാണ് എഴുതിത്തുടങ്ങിയത്. അക്കാലത്ത് അമ്മൂമ്മയ്ക്കൊപ്പമായിരുന്നു ഞാൻ. അമ്മൂമ്മയും ഞാനും ഒരു വീടും...അതായിരുന്നു എന്റെ ലോകം. ഹരിനാമകീർത്തനവും ആശാൻകൃതികളുമൊക്കെ അമ്മൂമ്മ നിത്യേന ഈണത്തിലും താളത്തിലും പാരായണം ചെയ്തിരുന്നു. ഇതെല്ലാം ഞാൻ കേട്ടിരിക്കും. വാർധക്യത്തിലുള്ള ഒരു സ്ത്രീയുമായി ഒരു പതിനഞ്ചുകാരൻ രാവും പകലും കഴിയുന്പോഴുണ്ടാകുന്ന ഏകാന്തഅനുഭവങ്ങൾ. വൈക്കത്തെ വടക്കുംകൂർ സ്മാരക ലൈബ്രറിയിൽ മെബർഷിപ്പ് എടുത്തതോടെയാണ് ആ ഏകാന്തത മറികടന്നു വായനയുടെ വഴിയിലെത്തിയത്. വായനയാണു തുടങ്ങിവച്ചതെങ്കിലും പിന്നീടത് എങ്ങനെയോ എഴുത്തിലേക്കു മാറി. ആ സമയത്തു വൈക്കത്തെ എഴുത്തുകാരോടുള്ള ആരാധനയും എഴുതണമെന്ന തോന്നലുണ്ടാക്കി. അക്കാലത്ത് ചേർത്തല എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു.
വാസ്തവത്തിൽ ജീവിതത്തിലുടനീളം ഏകാന്തത ധാരാളമനുഭവിച്ചിട്ടുണ്ട്. കൂട്ടുകാരിൽനിന്നെല്ലാമുള്ള ഒറ്റപ്പെടൽ. ഞാൻ എട്ടാം മാസത്തിൽ ജനിച്ച ഒരാളായതിനാൽ വലിയ ഒരു ഗ്രൂപ്പിലെ രാജാവാകാനൊന്നും ഒരു കാലത്തും പറ്റിയിട്ടില്ല. കഴിവതും മാറിനിൽക്കുക.. അതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഒരു സാധാരണ കുടുംബമാണ്. അച്ഛന്റെയും അമ്മയുടെയും വീട്ടിലെ അന്തരീക്ഷമൊക്കെ ചുറ്റുമുള്ള കൂട്ടുകാരിൽ നിന്നൊക്കെ നമ്മളെ മാറ്റിനിർത്താവുന്ന ഒരു സാഹചര്യമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിൽ പലപ്പോഴും ഉൾവലിയൽ ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴും കവിത വായിക്കാനൊക്കെ വേദിയിലെത്തുന്പോൾ ആളുകൾ ശ്രദ്ധിക്കുന്നുവെന്നു തോന്നിയാൽ നമ്മൾ ഉൾവലിഞ്ഞുപോകും. അതു ചെറുപ്പത്തിൽ കിട്ടിയതാണെന്നു തോന്നുന്നു. എഴുത്തല്ലാതെ, വായനയല്ലാതെ വേറൊരു കൂട്ടില്ലാത്ത അവസ്ഥയാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതാണ് എന്നെ എഴുത്തിലേക്കു കൊണ്ടുവന്നത്. ഒരുപാടു കവിതകളെഴുതുമായിരുന്നു. സഖി വാരികയിൽ ഒന്നുരണ്ടു കവിതകൾ അച്ചടിച്ചുവന്നതല്ലാതെ മറ്റെങ്ങും അന്ന് ഇടം കിട്ടിയിരുന്നില്ല. നോട്ടുബുക്കുകളിലെഴുതിയ ആയിരക്കണക്കിനു കവിതകളിൽ പലതും പലകാലത്തും അവഗണനയുടെ വേദനയിൽ ഞാൻ കീറി കത്തിച്ചുകളഞ്ഞിട്ടുണ്ട്.
മഹാരാജാസിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ചുള്ളിക്കാട്, സച്ചിദാനന്ദൻ തുടങ്ങിയവരൊക്കെ വല്ലാതെ ആവേശിച്ചിട്ടുണ്ടായിരുന്നു. പിന്നെ, പി. രാമൻ, ജോസഫ്...ആ തലമുറയിൽ മാറ്റത്തിന്റെ കവിതകൊണ്ടുവന്നവർ. അതിൽ നമുക്കും പങ്കുചേരാനായി. നമ്മുടെ കവിതകളും ആ സമയമായപ്പോഴേക്കും മാറിത്തുടങ്ങിയിരുന്നു. അക്കാലത്തു പല കവിതകളും മാധ്യമത്തിൽ വന്നുതുടങ്ങി. മഹാരാജാസാണ് എന്നെ കണ്ടെടുത്തു മാറ്റുന്നത്. കെ.ജി.ശങ്കരപ്പിള്ള ഉൾപ്പെടെയുള്ളവർ എന്റെ അധ്യാപകരായിരുന്നു.
അക്കാലത്ത് ഡിസി ബുക്സ് എന്റെ 34 കവിതകൾ ചേർത്ത് ‘കാൻസർവാർഡ് ’എന്ന പേരിൽ പുതുകവിതകളുടെ ഒരു പുസ്തകമിറക്കി. അതായിരുന്നു കവിയെന്നുള്ള നിലയിൽ ആദ്യത്തെ ചവിട്ടുപടി. ആ വർഷം ഇന്ത്യാടുഡേ വാർഷികാവലോകനത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത പുസ്തകം എന്റേതായിരുന്നു. ആ സമയത്ത് എറണാകുളത്തു ചില ബുക്ക്ഷോപ്പുകളിൽ സെയിൽസ്മാനായി ജോലിനോക്കുകയായിരുന്നു. ഭാഷാപോഷിണിയിലും അക്കാലത്ത് കവിതകൾ വന്നുതുടങ്ങി. പിന്നീട് എഴുത്തു കുറഞ്ഞു. ജീവിക്കാനുള്ള മാർഗം അന്വേഷിച്ചുള്ള യാത്രയായിരുന്നു. കല്യാണം കഴിഞ്ഞതോടെ ജീവിതം മറ്റൊരു ട്രാക്കിലേക്കു കടന്നു. ദേശാഭിമാനിയുടെ ‘ചിന്ത’യിൽ അക്കാലത്തു ജോലികിട്ടി; തിരുവനന്തപുരത്ത് അതിന്റെ എഡിറ്റോറിയലിൽ. അഞ്ചുവർഷത്തിനുശേഷം എറണാകുളത്തേക്കു തിരിച്ചുവന്നു. ദേശാഭിമാനിയുടെ ബുക്ക് ഷോപ്പിൽ ഒഴിവുണ്ടെന്നു കേട്ടാണു മടങ്ങിയത്. അഞ്ചുവർഷമായി ഇവിടെയാണ്. ഒരു വർഷമായി ലീവെടുത്തു പാട്ടെഴുത്തുമായി നിൽക്കുകയാണ്.
‘പൂമര’ത്തിലേക്കുള്ള വഴി...
പാട്ടെഴുത്ത് എന്നുള്ളത് ഒരു ലക്ഷ്യമേ ആയിരുന്നില്ല. നല്ല കവിതകൾ എഴുതണമെന്നു മാത്രമായിരുന്നു ആഗ്രഹം. വൈക്കത്തുള്ള രാജേഷ് വർമ എന്ന ചേട്ടനാണ് എന്നെ പൂമരത്തിന്റെ സംവിധാകൻ എബ്രിഡ് ഷൈന്റെ അടുത്ത് എത്തിച്ചത്. ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥാകൃത്താണ് രാജേഷ് വർമ. ഈ സിനിമയിൽ നെരൂദയുടെ കവിതയ്ക്കു ചുള്ളിക്കാടു പണ്ടെഴുതിയ വിവർത്തനം പാടിയഭിനയിച്ചതു രാജേഷ് വർമയാണ്. അദ്ദേഹവുമായി നീണ്ടകാലത്തെ ബന്ധമാണുള്ളത്. സുഹൃത്തായ ലീല എൽ. ഗിരിക്കുട്ടനും എനിക്കൊപ്പമുണ്ടായിരുന്നു. ദേശാഭിമാനി ബുക്ക് സ്റ്റോളിലെ വർത്തമാനങ്ങൾക്കിടയിൽ ഞങ്ങൾ കംപോസ് ചെയ്ത കുറേ പാട്ടുകൾ ഓഡിഷനു പോയപ്പോൾ ഷൈൻ ചേട്ടനെ കേൾപ്പിച്ചു. അന്‍പതിനടുത്തു പാട്ടുകൾ ചെയ്തുവച്ചിട്ടുണ്ടായിരുന്നു.
പാട്ടുകൾ കേട്ടശേഷം ഷൈൻ സാർ ഞങ്ങൾക്കു കൈതന്നു. സിറ്റ്വേഷൻ തന്നു. അപ്പോൾ അവിടെ ഫൈസൽറാസി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഞാനെഴുതിയ പാട്ടുകൾ എബ്രിഡ് സാർ സിറ്റ്വേഷന് അനുസരിച്ച് പലയാവർത്തി മാറ്റിയെഴുതിച്ചു. ഷൈൻ ചേട്ടൻ നല്ല പാട്ടിനു വേണ്ടി എത്ര സമയം വേണമെങ്കിലും കാത്തിരിക്കുമായിരുന്നു. നല്ല വരികളുടെ, നല്ല പാട്ടിന്റെ, നല്ല സംഗീതത്തിന്റെയൊക്കെ നല്ല ആസ്വാദകനാണ് അദ്ദേഹം. അതു വലിയ വിസ്മയം തന്നെയാണ്. ഒന്നിനോടും കോംപ്രമൈസില്ല. ഷൈൻസാറിനോടുള്ള ആദരവാണ് മനസുനിറയെ. ഒന്നുമില്ലാത്തയാൾക്ക് അദ്ദേഹം ഒരു കൈ തന്നു. അദ്ദേഹത്തോടുള്ള സ്നേഹം മറക്കാനാവില്ല.
ഇനിയൊരു കാലത്തെക്കൊരു പൂവിടർത്തുവാൻ...
മഹാരാജാസിലെ ഒരു പാട്ടായിട്ടാണ് അതെഴുതിയത്. ഈ പാട്ടെഴുതാനായാൽ എന്നെ മലയാളം കുറേക്കാലം ഓർത്തിരിക്കുമെന്നാണ് ഷൈൻ സാർ പറഞ്ഞത്. നൊസ്റ്റാൾജിയയുള്ള ഒരു പാട്ടാണത്. കാന്പസുകളിൽ എവർഗ്രീനായി നിൽക്കുന്ന പാട്ടായിരിക്കണം എന്നും എല്ലായിടത്തെയും കാന്പസുകളെയും യുവാക്കളെയും പ്രതിനിധീകരിക്കുന്ന സ്വഭാവം ആ പാട്ടിനുണ്ടായിരിക്കണം എന്നും പറഞ്ഞിരുന്നു. അതിന്റെ ചരണം ഒന്‍പതു തവണ വരെ എന്നെക്കൊണ്ട് അദ്ദേഹം മാറ്റിയെഴുതിച്ചിട്ടുണ്ട്.
ഓരോ ഘട്ടത്തിലും മാറ്റിമാറ്റിയെഴുതി വിളക്കിവിളക്കിയാണ് ആ പാട്ട് ഇന്നു കേൾക്കുന്നരീതിയിൽ എത്തിച്ചത്. ഒരുപാട്ടിനുവേണ്ടി ഒരെഴുത്തുകാരനെ അത്രയും അലയാൻ വിടുക എന്നുള്ളത് ഷൈൻ ചേട്ടനുമാത്രം പറ്റുന്ന കാര്യമാണത്. നാലഞ്ചുമാസമെടുത്താണ് അതു പൂർത്തിയാക്കിയത്. ആദ്യത്തെ വരികൾ എഴുതിക്കൊടുക്കുകയായിരുന്നു. അത് ഗിരിക്കുട്ടൻ ട്യൂണ്‍ ചെയ്തുതന്നു. ബാക്കി ട്യൂണിനൊപ്പിച്ച് എഴുതുകയായിരുന്നു. കാർത്തിക് ആണ് ആ പാട്ടു പാടിയത്.
നേരമായ് നിലാവിലെൻ ജാലകം...
എഴുതിയിട്ടു ട്യൂണ്‍ ചെയ്യുന്നതായിരുന്നു എനിക്കു കംഫർട്ട്. ട്യൂണിലേക്കു വരികൾ വയ്ക്കാനും അതിന്റെ ഫീൽ ഉൾക്കൊള്ളാനും ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്കു പ്രയാസമായിരുന്നു. രണ്ടുരീതിയിലും ചെയ്തത് ആളുകൾക്ക് ഇഷ്ടമായി എന്നുള്ളതാണ് ഇപ്പോൾ സന്തോഷം തോന്നുന്നകാര്യം. ശ്രേയാഘോഷാൽ പാടിയ നേരമായ് നിലാവിലെൻ ജാലകം...എന്ന പാട്ട് ഫുൾ ട്യൂണിലെഴുതിയതാണ്. ഫൈസൽറാസി ട്യൂണ്‍ ചെയ്തശേഷം സിറ്റ്വേഷനനുസരിച്ച് എഴുതിയ പാട്ടാണത്. ഒരേ സമയം കാന്പസിന്റെ ആഘോഷവും അതൊടൊപ്പം അതിന്റെയുള്ളിൽ നിറയുന്ന സങ്കടവും ഉണ്ടാകണം. അതായിരുന്നു ആ പാട്ടിന്റെ സിറ്റ്വേഷൻ. സെന്റ് തെരേസാസിലെ കുട്ടികൾ ട്രോഫികൾ കലോത്സവവേദിയിലെക്കു കൊണ്ടുവരുന്നതിനു മുന്‍പുള്ള പാട്ടാണത്. ഇന്റർവെലിലേക്ക് എത്തുന്പോഴാണ് ആ പാട്ടുള്ളത്. ആ ട്യൂണിന്റെ ഒരു മാജിക് ആ പാട്ടിലുണ്ട്. പല പ്രാവശ്യം തിരുത്തിയെഴുതിയിട്ടാണ് ആ പാട്ടു ശരിയായത്.
കടവത്തൊരു തോണിയിരിപ്പൂ...പാട്ടില്ലാതെ
കടവത്തൊരു തോണിയിരിപ്പൂ എന്ന പാട്ടിന്റെ വീഡിയോ നേരത്തേ പുറത്തുവിട്ടിരുന്നു. കാർത്തിക് ആണ് ആ പാട്ടുപാടിയത്. ലീല എൽ.ഗിരിക്കുട്ടന്റെ സംഗീതം. കവിതാരചനാമത്സരത്തിന്റെ സിറ്റ്വേഷനിലാണ് അതു ഷൂട്ട് ചെയ്തത്. പക്ഷേ, എഡിറ്റു ചെയ്തു വന്നപ്പോൾ പടത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിന് ആ പാട്ട് ഒഴിവാക്കി. ബാക്കി 14 പാട്ടുകളാണ് പടത്തിലുള്ളത്. കഴിഞ്ഞദിവസം എന്റെയൊരു സുഹൃത്ത് ഭാരതപ്പുഴയുടെ തീരത്തുകൂടി പോയപ്പോൾ ഒരു കാഴ്ച കണ്ടു. ‘ഇവിടുള്ളതു പൊടിമണലും ഒരുപുഴതൻ പേരുംമാത്രം’ എന്നെഴുതിയ ഒരു ബോർഡ് പുഴയോരത്തു സ്ഥാപിച്ചിരിക്കുകയാണ്. അത്തരത്തിലാണ് ആ പാട്ടിനു മൈലേജ് കിട്ടിയത്. ഇപ്പോഴും ചാനലുകളിൽ ആ പാട്ടുവരുന്നുണ്ട്. ഇവിടം ഒരു പുഴയായിരുന്നു എന്ന വിഷയത്തെ അധികരിച്ചായിരുന്നു കവിതാരചന. ആ സിറ്റ്വേഷനിൽത്തന്നെ നായികയ്ക്കുവേണ്ടിയും ഒരു പാട്ടെഴുതിയിരുന്നു. സിനിമയുടെ ദൈർഘ്യം പ്രശ്നമായതിനാൽ ആ പാട്ട് എടുത്തതേയില്ല. വാസ്തവത്തിൽ അതും എനിക്കു പ്രിയപ്പെട്ട വരികളായിരുന്നു.
റിക്കോർഡിംഗ് അനുഭവങ്ങൾ...
ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ... എന്ന പാട്ടിന്റെ റിക്കോർഡിംഗ് എറണാകുളത്തെ സ്റ്റുഡിയോയിൽ നടക്കുകയാണ്. കാർത്തിക് സാർ മൊത്തം പാടിക്കഴിഞ്ഞു. അവിടെ അപ്പോൾ ഡയറക്ടറുണ്ട്, മ്യൂസിക് ഡയറക്ടറുണ്ട്, നായികയുണ്ട്, കാർത്തിക് സാറുണ്ട്. ഞങ്ങൾ ആ പാട്ട് കേൾക്കുകയായിരുന്നു. ഷൈൻ ചേട്ടൻ പാട്ടുകേട്ടുകൊണ്ട് മുറിയിൽ ഉലാത്തുകയായിരുന്നു. കുറച്ചുകേട്ടപ്പോൾ എനിക്ക് ഏറെ സങ്കടം വന്നു. ഞാൻ കരയാൻ തുടങ്ങി. ആരും കാണാതിരിക്കാനായി ഞാൻ തിരിഞ്ഞുനിന്നു. കണ്ണിൽ നിന്നു കുടുകുടാ കണ്ണുനീർ ഒഴുകുകയാണ്. കഷ്ടപ്പാടുകളുടെയും ഓർമകളുടെയും ഘോഷയാത്ര തന്നെ മനസിലൂടെ കടന്നുപോവുകയായിരുന്നു.
ആരും കണ്ടില്ലെന്നു കരുതി തിരിഞ്ഞുനോക്കുന്പോൾ ഷൈൻചേട്ടൻ എന്റെയടുത്തു വന്നുനിൽക്കുകയായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഈ പാട്ടിനെ കേരളം ഏറ്റെടുക്കുന്ന ദിവസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാർത്തിക് സാറും ഏറെ അപ്സെറ്റായി. എന്നെ കെട്ടിപ്പിടിച്ചശേഷം എന്തിനാണു കരയുന്നതെന്നു ചോദിച്ചു. ആ സ്നേഹാനുഭവങ്ങൾ എനിക്കു മറക്കാനാവില്ല. നമ്മുടെ കഷ്ടപ്പാടുകളുടെയൊക്കെ മറുപടിയാണ് ആ നിമിഷങ്ങളെന്ന് എനിക്കു തോന്നി.
ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ...’
ഷാഫിസാറും ഏറെ കോ-ഓപ്പറേറ്റീവ് ആയിരുന്നു. പുതുമുഖമെന്ന രീതിയിലുള്ള അകൽച്ചയൊന്നും അദ്ദേഹം കാണിച്ചില്ല. വളരെ അടുപ്പത്തിൽ അദ്ദേഹം സംസാരിച്ചു, ഒപ്പമിരുന്നു. എനിക്ക് ഉറപ്പില്ലായിരുന്നു, അതെഴുതാൻ പറ്റുമെന്ന്. അത്രയും വലിയ ആളുകളുടെ മുന്നിൽപ്പോയി എഴുതാൻ പോയിട്ട് ഇരിക്കാൻപോലും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ. എഴുത്തുതുടങ്ങിയപ്പോൽത്തന്നെ ഷാഫിസാർ എനിക്കു കോണ്‍ഫിഡൻസ് തന്നു. അത് പൂർത്തിയാക്കാനാകുമെന്ന് അപ്പോൾത്തന്നെ എനിക്കുതോന്നി.
പുതുമുഖം അരുണ്‍രാജാണ് അതിന്റെ മ്യൂസിക് ഡയറക്ടർ. അതിൽ രണ്ടു പാട്ടുകളാണുള്ളത്. ഒരു പാട്ടു ഞാനും മറ്റേതു ഹരിനാരായണനുമാണ് എഴുതിയത്. പാട്ടിന്റെ സിറ്റ്വേഷൻ പറഞ്ഞുതന്ന് എഴുതിയതാണ്. ഗാനമേളകളിലൊക്കെ പാടുന്നതരത്തിലുള്ള അടിച്ചുപൊളി പാട്ടാണത്. ഹിറ്റാകുമെന്നാണു പ്രതീക്ഷ. ട്യൂണിനൊപ്പിച്ച് എഴുതുകയായിരുന്നു. ഷൈൻ ചേട്ടന്റെയടുത്തുനിന്നു കിട്ടിയ അനുഭവങ്ങൾ ഇവിടെ സഹായകമായി.
‘ഒരു ബോംബ് കഥ’യിലെ നായകൻ ബിബിൻ ജോർജ് എന്റെ ജൂണിയറായി മഹാരാജാസിൽ പഠിച്ചിട്ടുണ്ടായിരുന്നു. ലൊക്കേഷനിലെത്തിയപ്പോൾ ഏറെ സ്നേഹമായിരുന്നു. വലിയ സപ്പോർട്ടായിരുന്നു അദ്ദേഹം. ബിബിനും അതിൽ അസോസിയേറ്റായ റിയാസുമൊക്കെ പ്ലാൻചെയ്താവാം എന്നെ ഇതിലേക്കു വിളിച്ചതെന്നു കരുതുന്നു. രണ്ടു മൂന്നു ദിവസം കോതമംഗലത്തെ അവരുടെ ലൊക്കേഷനിൽ തങ്ങി ചില തിരുത്തലുകളും വരുത്തിയാണ് അതു പൂർത്തിയാക്കിയത്. അവിടെവച്ച് ഹരിനാരായണൻ ചേട്ടനെ പരിചയപ്പെട്ടു. അദ്ദേഹം എനിക്കു നല്ല സപ്പോർട്ടായിരുന്നു. പാട്ടെഴുത്തിലെ പല ടെക്നിക്കുകളും പറഞ്ഞുതന്നു.
വീട്ടുവിശേഷങ്ങൾ...
ഞാനും ഭാര്യയും കുഞ്ഞും വൈക്കത്താണു താമസം. ഭാര്യ മീനു കാക്കനാട് ജില്ലാമിഷനിൽ ജോലി ചെയ്യുന്നു. മകൾ അനന്തലക്ഷ്മി.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top