University News
വൈവ-വോസി പരീക്ഷ
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2017 ജൂലൈയിൽ നടത്തിയ എം.എ അറബിക് ഫൈനൽ സപ്ലിമെന്‍ററി പരീക്ഷയുടെ വൈവാവോസി 28ന് കാര്യവട്ടം അറബിക് ഡിപ്പാർട്ട്മെന്‍റിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ഒന്നാം വർഷ പി.ജി. പ്രവേശനം: ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം

അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും (ഗവ./എയ്ഡഡ്/ സ്വാശ്രയ/ഐഎച്ച്ആർഡി) യുഐടികളിലും ബിരുദാനന്തര ബിരുദ (പിജി) പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്താൻ അവസരം. 28ന് വൈകുന്നേരം അഞ്ച് മുതൽ ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ച് വരെ സ്വന്തം ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. ഓണ്‍ലൈൻ അപേക്ഷയിൽ നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ ഒഴികെ മറ്റ് തിരുത്തലുകൾ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകളിൽ മാറ്റം വരുത്തുവാൻ അനുവാദമില്ല. ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിനുശേഷം ഓണ്‍ലൈൻ അപേക്ഷയിൽ യാതൊരു വിധത്തിലുമുള്ള തിരുത്തലുകളും അനുവദിക്കില്ല. ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് സർവകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല.

സ്വന്തം നിലയ്ക്ക് അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ തിരുത്തൽ വരുത്തണം. ഇത്തരത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലാം പരിഗണിച്ച് ഒക്ടോബർ നാലിന് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധപ്പെടുത്തും. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് തിരുത്തലിന് അവസരം ഇല്ല. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച കോളജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളജും കോഴ്സും നിർബന്ധമായും സ്വീകരിക്കണം. മാറ്റങ്ങൾ (തിരുത്തലുകൾ) വരുത്തിക്കഴിഞ്ഞവർ ഓണ്‍ലൈൻ അപേക്ഷയുടെ പുതിയ പ്രിന്‍റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.


എൽഎൽഎം മേഴ്സി ചാൻസ് പരീക്ഷ

20042006, 20092011, 20102012, 20112013 ബാച്ചുകളിൽ എൽഎൽഎം പരീക്ഷ എഴുതിയവർക്ക് തോറ്റ വിഷയങ്ങൾ എഴുതുവാൻ മേഴ്സിചാൻസ് അനുവദിച്ചു. ഇനി വരുന്ന എൽഎൽഎം പരീക്ഷകളോടൊപ്പം അതത് സെമസ്റ്ററിൽ ഒരു മേഴ്സി ചാൻസ് മാത്രം ലഭിക്കും.

പ്രോജക്ട് വൈവ പരീക്ഷ

ആറാം സെമസ്റ്റർ ബിഎ, സിബിസിഎസ്എസ് (2013ന് മുന്പുള്ള) വിദ്യാർഥികളുടെ പ്രോജക്ട് വൈവ പരീക്ഷകൾ ഒക്ടോബർ രാവിലെ 11ന് നടത്തും. ഹിസ്റ്ററി വിദ്യാർഥികളുടേത് എസ്.ഡി. കോളജ് ആലപ്പുഴയിലും ഹിന്ദി വിദ്യാർഥികളുടേത് തിരുവനന്തപുരം ഗവ. വനിതാകോളജിലും ഇക്കണോമിക്സ് വിദ്യാർഥികളുടേത് കേരള സർവകലാശാല പാളയം സെനറ്റ് ഹാൾ കാന്പസ് ഓഫീസിലും നടത്തും.

ഒന്നാം വർഷ ബിരുദ പ്രവേശനം 2017 പുതിയ കോളജ്, കോഴ്സുകൾ

പുതുതായി അഫിലിയേഷൻ നൽകിയ സ്വാശ്രയ കോളജായ സരസ്വതി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിളപ്പിൽ, തിരുവനന്തപുരം ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (30 സീറ്റ്) ബികോം ഇലക്ടീവ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (30 സീറ്റ്) ബിഎസ്‌സി ജിയോളജി (25 സീറ്റ്) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഒക്ടോബർ മൂന്നിനകം കോളജിൽ അപേക്ഷ സമർപ്പിക്കണം. സർവകലാശാലയിലേക്ക് അപേക്ഷ അയക്കേണ്ട തില്ല.

ബിഎഡ് പരീക്ഷ

ഒക്ടോബർ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്‍ററി 2015 സ്കീം) പരീക്ഷയ്ക്ക് ഒക്ടോബർ 10വരെ (50 രൂപ പിഴയോടെ ഒക്ടോബർ 12, 125 രൂപ പിഴയോടെ ഒക്ടോബർ 16) ഫീസടച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.