Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
അഭിനയം ഭർത്താവിന്റെ ആത്മശാന്തിക്കായി
Wednesday, January 11, 2017 6:56 AM IST
അണിഞ്ഞൊരുങ്ങി നടക്കുന്ന പെൺകുട്ടികളെ കണ്ടാൽ, ‘വലിയ സുന്ദരി വന്നിരിക്കുന്നു, കെ.ആർ വിജയയാണെന്നാ പെണ്ണിന്റെ ഭാവം’ എന്ന് ജനം കുശുമ്പുപറഞ്ഞൊരു കാലമുണ്ടായിരുന്നു. അഴകിന്റെ അളവുകോലായി കെ.ആർ വിജയ പുകൾപെറ്റകാലം. രണ്ടര പതിറ്റാണ്ടുകാലം അഴകിനും അഭിനയത്തിനും ഉടയോളായി വെള്ളിത്തിരയിൽ ഈ തെലുങ്ക് സുന്ദരി നിറഞ്ഞുനിന്നു. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണവും വിജയയ്ക്ക് സ്വന്തമായിരുന്നു. സ്വന്തമായി വിമാനമുള്ള, വീടിനുള്ളിൽ നീന്തൽക്കുളമുള്ള അഭിനേത്രി എന്നു തെന്നിന്ത്യ അന്നാളുകളിൽ അടക്കം പറഞ്ഞു. സിനിമയും കുടുംബവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കെ.ആർ. വിജയ ഭർത്താവ് വേലായുധന്റെ മരണശേഷം സിനിമയിൽ നിന്നു കുറച്ചുകാലമായി മാറി നിൽക്കുകയായിരുന്നു. സത്യം ശിവം സുന്ദരം എന്ന പരമ്പരയിൽ വള്ളിയമ്മയുടെ വേഷം ഭംഗിയാക്കി ഈ അഭിനേത്രി ഇപ്പോൾ തിരിച്ചുവരവു ആഘോഷിക്കുകയാണ്. 56 വർഷം നീണ്ട അഭിനയ ചരിത്രവും ജീവിതചരിത്രവും കെ.ആർ വിജയ സ്ത്രീധനം വായനക്കാർക്കായി പങ്കുവയ്ക്കുന്നു...
ഓർമകളിലെ ദേവനായകി
ദേവനായകി എന്നാണ് ശരിപ്പേര്. പക്ഷേ ഞാൻ പോലും അതു മറന്നു തുടങ്ങിയിരിക്കുന്നു. തെലുങ്കു നാടായിരുന്നു സ്വദേശം. ഇല്ലായ്മകളുടെ നടുവിൽ പകച്ചു നിന്ന കുടുംബത്തിലെ മൂത്ത പെൺകുട്ടി. എനിക്കു താഴെ വത്സലയും സാവിത്രിയും പിന്നൊരു അനിയനും. പത്താം വയസിൽ കുടുംബം മദ്രാസിലേക്കു കുടിയേറി. 1961–ൽ ആണെന്നാണ് ഓർമ. അതിജീവനത്തിനുവേണ്ടി കാലിൽ ചിലങ്കയണിയേണ്ടിവന്നു. അതോടെ നാലാം ക്ലാസിൽ പഠനത്തിനു സുല്ലുവീണു. ക്ഷേത്രവളപ്പുകളിൽ അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയായിരുന്നു അഭിനയത്തുടക്കം. ഒരിക്കൽ, നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ജമിനി ഗണേശൻ സാറിന് എന്റെ പ്രകടനം ബോധിച്ചു. നല്ല സൗന്ദര്യവും അഭിനയവും. നൃത്തവും കൊള്ളാം. ദേവനായകിയെ സിനിമയ്ക്ക് തന്നുകൂടെയെന്നു ജമിനിസർ അച്ഛനോടു ചോദിച്ചു. എതിർപ്പില്ലെന്ന് അച്ഛൻ. അങ്ങനെ ‘മകളേ ഉൻസമയൽ’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയത്തുടക്കവുമായി. ഈ സിനിമയുടെ സെറ്റിൽ വച്ച് നടൻ എം.ആർ രാധയാണ് പേരുമാറ്റുന്ന കാര്യം സൂചിപ്പിച്ചത്. ദേവനായകി എന്ന പേര് പഴയ പഞ്ചാംഗം പോലുണ്ട്, നമുക്കു പകരം വിജയ എന്നാക്കാം എന്ന് അദ്ദേഹം പറഞ്ഞു. വിജയ അന്നത്തെ ഏറ്റവും മോഡേൺ പേരാണ്. അങ്ങനെയങ്കിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവച്ച് കെ.ആർ. വിജയ എന്നാക്കാം എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് കെ.ആർ. വിജയ എന്ന താരോദയമുണ്ടാകുന്നത്. അച്ഛനും അമ്മയുമിട്ട പേരുമാറ്റിയതിൽ അന്നും ഇന്നും എനിക്കു കുറ്റബോധമില്ല. പക്ഷേ സിനിമയ്ക്കുവേണ്ടി വിദ്യ മുറിച്ചതിൽ തീരാസങ്കടമുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ വിദ്യാലയം നാടക ക്യാമ്പുകളായിരുന്നു. ഡയലോഗുകൾ ഹൃദിസ്‌ഥമാക്കിയാണ് മലയാളം, തമിഴ്, കന്നട ഭാഷകൾ പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ചുഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ എനിക്കു സാധിക്കും. ആ പഠിപ്പ് ചലച്ചിത്രാനുഭവങ്ങളിലൂടെ സ്വായത്തമാക്കിയതാണ്.
പുഞ്ചിരിയുടെ രാജകുമാരി
പുന്നകൈ അരശി, തമിഴകം നൽകിയ ആ വിശേഷണത്തിൽ അഭിമാനിക്കുന്നു. ഓരോ നിമിഷവും. 40 വർഷം മുൻപാണ് പുഞ്ചിരി റാണി എന്ന പടം തേടിയെത്തുന്നത്. ഇരുമലർകൾ എന്ന പടത്തിന്റെ നൂറാംദിനം ട്രിച്ചിയിൽ ആഘോഷിക്കുന്നു. മെമന്റോ വാങ്ങാൻ വേദിയിൽ കയറിയപ്പോൾ ആരാധകവൃന്ദത്തിൽ നിന്നാരോ ഉറക്കെ വിളിച്ചുപറഞ്ഞു. ‘അമ്മാ, നീങ്ങൾ താൻ രസികകളിൽ പുന്നകൈ അരസി’ പിന്നീട് മാധ്യമങ്ങളും പുന്നകൈ അരശി കെ.ആർ വിജയ എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. പുന്നകൈ അറശിപ്പട്ടത്തിന് കലൈമാമണിപ്പട്ടത്തിനെക്കാളും മൂല്യം ഞാൻ കൽപ്പിക്കുന്നു.
നായകന്മാർ
തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്ത അതിശയം തോന്നുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി 500 ൽ അധികം ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. രണ്ടു ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. മകൾ ഹേമയെ ഗർഭം ധരിച്ചതിനാൽ വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കുകയായിരുന്നു. 500 ൽ 450ലും കരുത്തുറ്റ കഥാപാത്രങ്ങളാണ് ലഭിച്ചത്. ആദ്യമായി നായികയായി വേഷമിട്ടത് കെ.എസ്. ഗോപാലകൃഷ്ണൻ സാറിന്റെ കർപ്പകം എന്ന ചിത്രത്തിലായിരുന്നു. കെ.എസ്.ജി തന്നെയാണ് എന്റെ അമ്പതാമതും നൂറാമതും ഇരുന്നൂറാമതും ഇരുന്നൂറ്റമ്പതാമതും സിനിമകൾ സംവിധാനം ചെയ്തതും. ഈ സൗഭാഗ്യം മറ്റൊരു നടിക്കും ലഭിച്ചിട്ടുണ്ടാവില്ല. ജമിനി ഗണേശൻ, ശിവാജി ഗണേശൻ, മുത്തുരാമൻ രവിശങ്കർ, എം.ജി.ആർ, മുത്തുരാമൻ എന്നിങ്ങനെ അക്കാലത്തെ ഒട്ടെല്ലാ നായകന്മാർക്കൊപ്പവും ജോടി ചേരാൻ കഴിഞ്ഞതും നേട്ടമാണ്. 300 സിനിമകളിൽ കഥാനായികയായി അഭിനയിച്ചു. അതിൽ തന്നെ ശിവാജിക്കൊപ്പം 48 ചിത്രങ്ങൾ. മലയാളത്തിലും സത്യൻ, നസീർ, മധു എന്നിങ്ങനെ ടോപ്പ് സ്റ്റാറുകളുടെ കൂടെയാണ് കൂടുതലും അഭിനയിച്ചത്.
വിമാനം വിറ്റ കഥ
ഭർത്താവ് വേലായുധൻ ഒന്നാന്തരം പൈലറ്റ് ആയിരുന്നു. പലപ്പോഴും വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹം സെക്കൻഡ് പൈലറ്റിന്റെ കാബിനിൽ വന്നിരിക്കാറുണ്ട്. സ്വന്തമായി ഒരുവിമാനം വാങ്ങുക എന്നത് അദ്ദേഹത്തിന്റെ താൽപര്യമായിരുന്നു. ഭർത്താവിനൊപ്പം നിരവധി സ്‌ഥലങ്ങൾ വിമാനത്തിൽ ചുറ്റി സഞ്ചരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ ജീവിതത്തിൽ ഒരു ശൂന്യത വന്നപോലെ തോന്നി. യാത്രകളിലൊക്കെ കമ്പം കുറഞ്ഞു. വിമാനം പരിചരണമില്ലെങ്കിൽ തുരുമ്പെടുത്തുപോകും എന്ന അവസ്‌ഥ വന്നു. അങ്ങനെയാണ് വിൽക്കുന്നത്. വിമാനം പോലെ തന്നെ ഏറെ ആഗ്രഹിച്ചായിരുന്നു ടി നഗറിൽ ആറേക്കറിൽ കൊട്ടാരം പോലൊരു വീട് പണിതതും. സാവിത്രിയമ്മയ്ക്ക് ശേഷം വീടിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച അഭിനേത്രി ഞാനാണ്. മകൾ ഹേമലതയും ഭർത്താവും ഞാനും ഏറെ ആനന്ദത്തോടെയാണ് ടി നഗറിലെ ബംഗ്ലാവിൽ ഓരോ ദിനവും ചെലവിട്ടത്. വിവാഹശേഷവും ഹേമ ഞങ്ങളുടെ കൂടെയാണ് താമസിച്ചത്. അവളുടെ രണ്ടു പെൺമക്കൾ വീടിന്റെ ഓരോ മൂലയും ശബ്ദമുഖരിതമാക്കി. കുട്ടികൾ പഠനാർഥം അന്യരാജ്യങ്ങളിലേക്ക് പോയതോടെ വീട് ഉറങ്ങി. കുട്ടികൾക്കു പിന്നാലെ ഹേമയും ഭർത്താവും വിദേശത്തേക്ക് കുടിയേറി. അതോടെ ആ വലിയ വീട്ടിൽ ഒറ്റപ്പെടുന്ന പോലെ തോന്നി. മാത്രവുമല്ല വൃത്തിയായി സൂക്ഷിക്കാനും പ്രയാസം. അങ്ങനെയാണ് ഈ വീട്ടിലേക്ക് മാറുന്നത്. ഭർത്താവിനൊപ്പമാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ എന്നെ തനിച്ചാക്കി അദ്ദേഹം മടങ്ങി. പേരക്കുട്ടികൾ ദിവസവും വിളിക്കും. ഈയിടെ സോഷ്യൽ മീഡിയയിൽ ഞാൻ മരിച്ചതായി വാർത്ത വന്നിരുന്നു. കൊച്ചുമക്കൾ രണ്ടുപേരും വാർത്തയറിഞ്ഞ് പരിഭ്രാന്തരായി. ന്യൂസ് വ്യാജമാണെന്നറിഞ്ഞപ്പോൾ ഗ്രാൻമാ ഇങ്ങോട്ടേക്ക് വാ ഇനി അഭിനയമൊന്നും വേണ്ട... എന്നു പറഞ്ഞ് കുറേ ദിവസം കരച്ചിലായിരുന്നു.
ആദ്യത്തെ മരണം
ഇതു പലതവണയായി തമിഴ് മാധ്യമങ്ങൾ എന്നെ കൊന്നിട്ടുണ്ട്. ആദ്യത്തെ മരണം പത്തൊമ്പതാമത്തെ വയസിലായിരുന്നു. ഞാനന്ന് ഭർത്താവും കൈക്കുഞ്ഞായ മോളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുദിവസം രാവിലെ തന്നെ തമിഴിലെ വലിയ ഡയറക്ടർ മാധവൻ സാറിന്റെ ഫോൺ വന്നു. അമ്മ സുഖമാണോ, ഭർത്താവും മോളുമെല്ലാം എന്തു പറയുന്നു എന്നെല്ലാം സാർ ചോദിക്കുന്നുണ്ടായിരുന്നു. മാധവൻ സാറിന്റെ സുഖാന്വേഷണത്തിൽ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയതുമില്ല. എല്ലാവരും സുഖമായിരിക്കുന്നു എന്നു പറഞ്ഞ് ഞാൻ ഫോൺ വയ്ക്കുകയും ചെയ്തു. അന്നേരം കോളിംഗ് ബെൽ ചിലച്ചു. വാതിൽ തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. സാക്ഷാൽ എംജിആർ അണ്ണൻ. എന്താ അണ്ണാ ഒരു മുന്നറിയിപ്പുമില്ലാതെ എന്ന് ഞാൻ. ചുമ്മാ, വിജയത്തിന്റെ ചായ കുടിക്കാൻ വന്നതാ എന്നും പറഞ്ഞ് എംജിആർ അകത്തു കയറി കുറേ സംസാരിച്ചിരുന്നു. അദ്ദേഹം പോയതിനു പിന്നാലെ വീണ്ടും കുറേ ഫോൺ കോളുകൾ. ബാലാജി, സുന്ദർ, ത്രിലോക് എന്നിങ്ങനെ തമിഴകത്തെ മുന്നണി താരങ്ങളായിരുന്നു അങ്ങേത്തലയ്ക്കൽ. എല്ലാവരും സുഖമാണോ പ്രശ്നമൊന്നും ഇല്ലല്ലോ എന്നു എടുത്തു ചോദിക്കുന്നു. ഒടുവിൽ വീട്ടിലെത്തിയ സുഹൃത്തുവഴി സത്യം അറിഞ്ഞു. തമിഴ് ചലച്ചിത്ര മേഖലയിൽ കെ.ആർ വിജയയെ ഭർത്താവു കഴുത്തു ഞെരിച്ചു കൊന്നൂവെന്ന വാർത്ത പരന്നിരിക്കുന്നു. നിജസ്‌ഥിതി അറിയാൻ വേണ്ടിയാണ് സുഹൃത്തുക്കൾ വീട്ടിൽ വന്നതും ഫോൺ വിളിച്ചതുമെല്ലാം. പോയവർഷവും അവർ എന്നെ കൊന്നു. അത്തവണ തെലുങ്ക് മാധ്യമങ്ങളിലൂടെയായിരുന്നു വാർത്ത വന്നത്. ഞാനന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലാണ.് അദ്ദേഹത്തിന്റെ സ്‌ഥിതി ഗുരുതരമായിരുന്നു. ഇടയ്ക്കിടെ ബോധം വന്നുപോയിക്കൊണ്ടിരിക്കുന്നു. തെലുങ്ക് പത്രങ്ങളിലെ ചരമ വാർത്ത വായിച്ച് ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. ബോധം വന്ന ഒരു നിമിഷത്തിൽ ഭർത്താവ് ചോദിച്ചു. എന്താ വിജയം ഇത്രയധികം കോളുകൾ. ഞാൻ മരിച്ചുപോയതായി വാർത്ത വന്നിരിക്കുന്നു എന്ന് എനിക്ക് അദ്ദേഹത്തോട് പറയേണ്ടി വന്നു. അന്നേരം അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അടക്കാനാവാത്ത ഹൃദയവേദനയോടെ ഭർത്താവ് കണ്ണടച്ചുകിടന്നു. അധികദിവസം കഴിയും മുൻപേ അദ്ദേഹം പോകുകയും ചെയ്തു. കഴിഞ്ഞ മാസവും സമൂഹമാധ്യമങ്ങളിൽ എന്റെ ചരമവാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. ഈ സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ തിരക്കിലായിരുന്നു. തമിഴ് സിനിമയിൽ എന്നെ കാണാത്തതിനാലാവാം ഞാൻ മരിച്ചുപോയതായി ഏതോ വിരുതൻ വാർത്ത എഴുതിപ്പിടിപ്പിച്ചത്.
അദ്ദേഹത്തിനുവേണ്ടി ഞാൻ അഭിനയിക്കുന്നു
മരണക്കിടക്കയിൽ വച്ച് ഒരു കാര്യം മാത്രമാണ് ഭർത്താവ് ആവശ്യപ്പെട്ടത്. ഞാൻ മരിച്ചാൽ വിധവയുടെ വേഷമണിഞ്ഞ് നീ വീട്ടിൽ ദുഃഖിച്ചിരിക്കരുത്. ഇനിയും, ആയുസ് തീരുന്നതുവരെയും നീ അഭിനയിച്ചുകൊണ്ടിരിക്കണം. തെന്നിന്ത്യ നിന്നെ പുഞ്ചിരിറാണി എന്നാണ് വിളിക്കുന്നത്. ദൈവം തിരിച്ചുവിളിക്കുന്നതു വരെ ആ പുഞ്ചിരി നിന്റെ ചുണ്ടുകളിലുണ്ടാവണം. അഭിനയിക്കാമെന്ന് ഞാനദ്ദേഹത്തിനു വാക്കു നൽകുകയും ചെയ്തു. പണത്തിനുവേണ്ടിയോ, പ്രശസ്തിക്കുവേണ്ടിയോ ഇനി അഭിനയിക്കേണ്ടതില്ല. രണ്ടും ആവശ്യത്തിലധികം ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ അഭിനയിക്കുന്നത് ഭർത്താവിന്റെ ആത്മശാന്തിക്കു വേണ്ടിയാണ്. തിരിച്ചുവരവിൽ ആഗ്രഹം പോലൊരു കഥാപാത്രം ലഭിക്കുകയും ചെയ്തു. അമൃത ടിവിയിലെ സത്യം ശിവം സുന്ദരത്തിൽ വള്ളിയമ്മ എന്ന കഥാപാത്രമായി ഞാൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഭർത്താവിനുവേണ്ടി മാത്രം ഈ അഭിനയജീവിതം.
–ഷിജീഷ് കുമാർ
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top