കൃഷി ചെയ്യാം വെയിലിന്‍റെ ദിശനോക്കി
കൃഷി ചെയ്യാം വെയിലിന്‍റെ ദിശനോക്കി
Wednesday, March 29, 2017 4:39 AM IST
അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും. എന്നാൽ വെയിലിന്‍റെ മനസറിയുന്ന കർഷകന് അധികം ദുഃഖിക്കേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ വെയിലിന്‍റെ മനസറിഞ്ഞാകണം കൃഷി എന്നാണ് പഴമൊഴി.

വെയിൽ ഭൂമിയിൽ എത്തുന്നത് ഏതു ദിക്കിൽ നിന്നാണോ അതിനനുസരിച്ചുള്ള പ്രത്യേകത അതിനുണ്ട്. കിഴക്കുനിന്നുമുള്ള വെയിലിന് ചൂടിന്‍റെ കാഠിന്യമില്ല. അതിനാൽ ഈ വെയിൽ ചെറു ചെടികൾക്കുത്തമമാണ്. മഞ്ഞ പൂക്കളുണ്ടാകുന്ന ചെടികളിൽ പ്രഭാത കിരണങ്ങൾ ഏറ്റാൽ പൂക്കൾക്കു കൂടുതൽ വികാസവും സൗരഭ്യവും ഉണ്ടാകും. വാഴക്കുല കിഴക്കുദിശയിലേക്ക് ചായുന്നതും കിഴക്കുനിന്നുമുള്ള വെയിൽ ഏൽക്കുന്നതും വഴി മികച്ച ഫലം പ്രതീക്ഷിക്കാം.

വടക്കുനിന്നും വെയിൽ എത്തുന്നില്ല. അതിനാൽ ഉയരത്തിൽ വളരുന്ന വൃക്ഷ വിളകൾ വടക്കുദിശയിൽ കൃഷി ചെയ്യാം. ഇതുമൂലം, ഈ ഉയർന്ന വൃക്ഷങ്ങളുടെ തണൽ മൂലം മറ്റുസസ്യങ്ങൾക്ക് അന്നജ നിർമാണത്തിന് ലഭിക്കേണ്ട സൂര്യപ്രകാശം ഇല്ലാതെ വരുന്നില്ല. വളർച്ചയ്ക്കും തടസം ഉണ്ടാകുന്നില്ല. മാത്രമല്ല, ഒരു പറന്പിന്‍റെ വടക്കുവശം തൊട്ട പറന്പിന്‍റെ തെക്കുവശമാണ്. തെക്കുവശത്തുനിന്നുമുള്ള വെയിലിന് ചൂടു കൂടുതലാണ്. തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ചെറുക്കാൻ കൃഷിക്കാർ തെങ്ങിൻ പട്ട ഉപയോഗിച്ച് തണൽ ഒരുക്കാറുണ്ട്. എന്നാൽ സമീപ പറന്പിന്‍റെ വടക്കു വശത്തെ ഉയർന്ന വൃക്ഷവിളകൾക്ക് ഈ തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ലഘൂകരിക്കാനാകും.

പടിഞ്ഞാറു നിന്നുമുള്ള സഞ്ചാര ദൈർഘമേറിയ വെയിലിൽ ചെങ്കിരണങ്ങൾ അധികമുണ്ട്. ഇത് സുഗന്ധവിളകൾക്ക് ഏറെ ഉത്തമമാണ്. പടിഞ്ഞാറൻ വെയിൽ ഏൽക്കുന്ന ഭാഗത്താണ് ഗ്രാന്പു ആദ്യം മൊട്ടിടുന്നത്.

ഇഞ്ചി, മഞ്ഞൾ ഇവയുടെ വിത്തുകൾ പടിഞ്ഞാറു ദിശയിലേക്ക് ചരിച്ച് നടാറുണ്ട്. ഇതുപോലെ പടിഞ്ഞാറൻ വെയിൽ സുലഭമായി കിട്ടുന്ന കണ്ടം ഇഞ്ചി, മഞ്ഞൾ കൃഷിക്ക് ഏറെ ഉത്തമമാണ്.
പടിഞ്ഞാറ് അഭിമുഖ മണ്‍ഭിത്തിയിൽ ചാണകം പതിച്ച് അതിൽ വിത്തുകൾ വെച്ച് അസ്തമയ കിരണമേൽപ്പിച്ച് ഉത്പാദനക്ഷമതയുള്ള വിത്തുകളുണ്ടാക്കിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു. വെയിലിന്‍റെ മനസറിഞ്ഞ പഴമക്കാരുടെ വിജയകഥയാണിത്.


സൂര്യകിരണങ്ങളുടെ സഞ്ചാര ദൈർഘ്യത്തിന് സസ്യ ജീവിതവും അവയുടെ പുഷ്പീകരണവുമായി ബന്ധമുണ്ട്. പല, വർണപുഷ്പങ്ങളും വികാ സം പ്രാപിക്കുന്നത് അവയ്ക്കനുയോജ്യമായ വർണകിരണങ്ങളുടെ അഥവാ വെയിലിന്‍റെ പശ്ചാത്തലമുൾക്കൊണ്ടാണ്. ചുവപ്പു സൂര്യപ്രഭ കൂടുതൽ ലഭ്യമാകാൻ ഇടയാകുന്ന പടിഞ്ഞാറോട്ടു ചരിഞ്ഞ കുന്നിൻ പ്രദേശങ്ങളാണ് തേയില, കാപ്പി ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമെന്ന് ചരിത്രവും വിധിയെഴുതുന്നുണ്ട്.

വ്യത്യസ്ത മൂലകങ്ങൾ ചെടികളുടെ വളർച്ചയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയുന്നതിന് സ്കൂഗ് എന്ന കൃഷി ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. വ്യത്യസ്ത വർണ പ്രകാശ ഫിൽട്ടറുകൾക്കു കീഴിൽ അദ്ദേഹം വളർത്തിയ തക്കാളി ചെടികളുടെ വളർച്ച വ്യത്യസ്തമായിരുന്ന ചുവന്ന പ്രകാശത്തിൽ വളർന്ന ചെടികൾ ആവശ്യാനുസരണം സിങ്ക് ലഭിക്കുന്ന ചെടികളോളം പൊക്കത്തിൽ വളരുകയുണ്ടായി. എന്നാൽ നീല വെളിച്ചത്തിൽ ചെടിയുടെ വളർച്ച വളരെ മന്ദമായിരുന്നു. ചില സസ്യങ്ങൾക്ക് ചില പ്രത്യേക ചക്രവാളദിശ ഏറെ അനുയോജ്യമാണ് എന്ന ഒരു നിഗൂഢ പ്രകൃതിനിയമമാണ് സ്കൂഗിന്‍റെ ഈ പരീക്ഷണം വഴി പുറത്തുവന്നത്. വടക്ക് അഭിമുഖ മരത്തിൽ വളവില്ല, വിളവുണ്ട് എന്ന പഴമൊഴി വിരൽ ചൂണ്ടുന്നതും ഈ നിഗൂഢ പ്രകൃതി നിയമത്തിന്‍റെ കൃഷി ന·കളിലേക്കാണ്.
പൊക്കത്തിൽ വളരുന്ന വൃക്ഷങ്ങളുടെ ഒരു പ്രത്യേകതയാണ് വളവ്. ഈ വളവിനഭിമുഖ ചക്രവാളദിശയിൽ നിന്നും അമിതവെയിൽ പ്രവാഹവും ഉണ്ടായാൽ വൃക്ഷം ആ ഭാഗത്തേക്ക് കൂടുതൽ കൂടുതൽ വളവ് പ്രകടമാക്കും. അതിനാൽ ഇത്തരം വളവ് വളർച്ചാഘട്ടത്തിൽത്തന്നെ ശ്രദ്ധയിൽപ്പെട്ടാൽ സസ്യത്തിന്‍റെ വളവുള്ള ഭാഗം വടക്കഭിമുഖമാക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ആ സസ്യത്തിന്‍റെ തുടർന്നുള്ള വളർച്ച സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തേക്കായിരിക്കും. ഇത് മരത്തിന്‍റെ വളവ് കുറച്ച് വിളവ് കൂട്ടാൻ സാഹചര്യമൊരുക്കും.

ചില സസ്യങ്ങൾ അവയുടെ അന്നജനിർമാണത്തിനുള്ള സൂര്യപ്രകാശത്തിനുവേണ്ടി അന്തരീക്ഷത്തിൽ അലയുന്നതായി തോന്നും. അവയ്ക്കു കിട്ടുന്ന പോഷകം സസ്യം ഈ അലച്ചിലിനുപയോഗിക്കുന്നതിനാൽ വിളവ് നന്നേകുറവായിരിക്കും.ഫോണ്‍- പോൾസണ്‍: 9495355436.

പോൾസണ്‍ താം