Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പത്താം ക്ലാസ് കടന്നില്ലെങ്കിലും അറിവിനു ഡോക്ടറേറ്റ്
Wednesday, August 8, 2018 12:41 AM IST
പത്തിൽ മൂന്നു തവണ തോറ്റപ്പോൾ പഠിത്തം നിർത്തിയെങ്കിലും കലൈഞ്ജർ കരുണാനിധിയുടെ അറിവും വാഗ്വിലാസവും അസാധാരണമായിരുന്നു. 1971ൽ അണ്ണാമലൈ യൂണിവേഴ്സിറ്റി കരുണാനിധിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. തമിഴക രാഷ്ട്രീയത്തിൽ തിളങ്ങിയ മുൻ മുഖ്യമന്ത്രി ജയലളിതയും പത്തു വരെ മാത്രമേ പഠിച്ചുള്ളൂ. എം.ജി ആറിനു സ്കൂൾ വിദ്യാഭ്യാസം മാത്രമേ ലഭിച്ചു ള്ളൂ, ഇരുവർക്കും പിന്നീട് ഡോക്ടറേറ്റ് ലഭിച്ചു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് "മാണവനേശൻ' എന്നൊരു കൈയെഴുത്തു മാസിക നടത്തിയിരുന്നു കരുണാനിധി. അണ്ണാദുരൈ നടത്തിവന്ന "ദ്രാവിഡനാട്' എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യലേഖനം അച്ചടി മഷി പുരണ്ടത്. ലേഖനത്തിന്റെ തലക്കെട്ട് "ഇളമൈ ബലി' എന്നായിരുന്നു.
ആദ്യ ലേഖനത്തിന്റെ ആവേശത്തിൽ രണ്ടാമതൊന്നുകൂടി അയച്ചു. പക്ഷേ അതു വെളിച്ചം കണ്ടില്ല. അണ്ണാദുരൈ തിരുവാരൂരിൽ വന്നപ്പോൾ കരുണാനിധി നേരിൽകണ്ട് സങ്കടം പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെ പാർട്ടിക്ക് ആവശ്യമുള്ളതുകൊണ്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അണ്ണാദുരൈയുടെ ഉപദേശം.
സ്കൂൾ പഠനകാലത്ത് വിദ്യാർഥികളെ സംഘടിപ്പിച്ച് "തമിഴ് മാനവർ മൺറം' എന്നൊരു സംഘടനയുണ്ടാക്കി. "മുരശൊലി' തുടങ്ങുന്നത് ഈ മൺറത്തിന്റെ പേരിലായിരുന്നു. പത്താം ക്ലാസിൽ തുടർച്ചയായി നേരിട്ട പരാജയം പഠനം നിർത്താനിടയാക്കിയപ്പോൾ നാടകസംഘം ഉണ്ടാക്കി. "ദ്രാവിഡ നാടക കഴകം' എന്നായിരുന്നു പേര്. ഈ നാടകസംഘത്തിനുവേണ്ടി എഴുതിയ "ശാന്ത' എന്ന നാടകത്തിലെ സാമൂഹ്യ വിമർശനങ്ങൾ പലരെയും മുറിവേല്പിച്ചു, ചിലരെ പ്രകോപിപ്പിച്ചു. പോണ്ടിച്ചേരിയിൽ നാടകം കളിച്ച് തിരിച്ചുവരുന്നവഴി പൊതിരേ തല്ലുകിട്ടി. അടുത്തൊരു വീട്ടുകാരൻ അഭയം നൽകിയതുകൊണ്ടു രക്ഷപ്പെട്ടു.
നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ പെരിയോരുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ "കുടിയരശ്' പത്രത്തിൽ സബ് എഡിറ്ററായി. മാസ ശന്പളം നാല്പതു രൂപ. അന്നത്തെ നിലയിൽ ഭേദപ്പെട്ട വരുമാനം. സി.എൻ.അണ്ണാദുരൈയും അന്ന് സഹപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിലും കലയിലും ഇരുവർക്കുമുള്ള താത്പര്യം ഉറ്റ സൗഹൃദത്തിന് വഴിതെളിച്ചു.
പത്രത്തിലിരുന്നു പച്ച പിടിച്ചു തുടങ്ങിയപ്പോൾ സിനിമാ മോഹം കയറി. "രാജകുമാരി' എന്ന സിനിമയുടെ സംഭാഷണം എഴുതാൻ അവസരം ലഭിച്ചു. സിനിമയിലെ നായകൻ സാക്ഷാൽ എംജിആർ. സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ആ ആത്മബന്ധം 1972ൽ പാർട്ടി പിളരുംവരെ തുടർന്നു. ദേവി നാടകസഭയ്ക്കുവേണ്ടി കരുണാനിധി എഴുതിയ "മന്ത്രികുമാരി' എന്ന നാടകമായിരുന്നു കലാജീവിതത്തിലെ നാഴികക്കല്ലായത്. വൻവിജയമായി ആ നാടകം. കരുണാനിധിയുടെ പേരിനൊപ്പം "കലൈഞ്ജർ' എന്നു ചേർക്കുന്നത് എം.ആർ. രാധയുടെ നിർദേശപ്രകാരമാണ്. രാധയ്ക്കുവേണ്ടി കരുണാനിധി എഴുതിയ "തൂക്കുമേടൈ' എന്ന നാടകത്തിലാണ് "കലൈഞ്ജർ കരുണാനിധി' എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. അതിൽ അദ്ദേഹം അഭിനേതാവുമായി.
അണ്ണാദുരൈയ്ക്കുശേഷം വി.ആർ. നെടുഞ്ചെഴിയനോ കരുണാനിധിയോ എന്നൊരു തർക്കമുണ്ടായപ്പോൾ എ.ജി.ആർ കരുണാനിധിക്കൊപ്പമായിരുന്നു. എംജിആറിന്റെ ജനസ്വാധീനവും പാർട്ടിയിലെ സ്വാധീനവും വർധിച്ചപ്പോൾ കരുണാനിധിയിലെ പെരുന്തച്ചൻ മനോഭാവം തലപൊക്കി. ആദ്യഭാര്യ പത്മാവതിയിൽ ജനിച്ച ഏക മകൻ എം.കെ.മുത്തുവിനെ സിനിമയിലും അതുവഴി ഭാവിയിൽ രാഷ്ട്രീയത്തിലും ഉയർത്തിക്കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ എംജിആറിനെ അസ്വസ്ഥനാക്കി. അവിടെത്തുടങ്ങി അകൽച്ച.
സിനിമയിൽ പിച്ചനടന്നുതുടങ്ങിയ മുത്തുവിന്റെ പേരിൽ ആരാധക സംഘങ്ങളുണ്ടാക്കി.പാർട്ടിസന്പത്തിന്റെ കണക്കു ചോദിച്ച് ട്രഷറർ കൂടിയായ എംജിആർ രംഗത്തുവന്നതോടെ ഉരസൽ വർധിച്ചു.അത് എഡിഎംകെയുടെ രൂപവത്കരണത്തിലാണ് അവസാനിച്ചത്. എംജിആറിനെ തളയ്ക്കാൻ കരുണാനിധി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും വിജയിച്ചില്ല. എം.ജി.ആർ. യുഗത്തിലും പാർട്ടിയെ പിടിച്ചുനിർത്തിയ കരുണാനിധി എം.ജി.ആർ. അന്തരിച്ച ശേഷം വീണ്ടും മുഖ്യധാരയിലെത്തി. 95-ാം വയസിൽ വിടപറയുന്പോൾ ഡിഎംകെ വർക്കിംഗ് പ്രസിഡന്റായി മകൻ എം.കെ.സ്റ്റാലിൻ ചെങ്കോൽ ഏന്താൻ മുന്നിലുണ്ട്.
മകൾ കനിമൊഴിയും കഴിവു തെളിയിച്ച രാഷ്ട്രീയക്കാരിയും കവയത്രിയുമാണ്. മറ്റൊരു മകൻ എം.കെ. അളഗിരിയും രാഷ്ട്രീയത്തിൽ സജീവമാ ണെങ്കിലും ഇവരുമായി അത്ര സ്വരച്ചേർച്ചയിലല്ല.
പൊതുജീവിതത്തിലെ അതികായനെ നഷ്ടമായിരിക്കുന്നു..
തമിഴ്നാടിന്റെയും ഇന്ത്യയുടെയും വികസനത്തിനുവേണ്ടി അതുല്യസംഭാവനകൾ നല്കിയ, നമ്മുടെ പൊതുജീവിതത്തിലെ അതികായനെ നഷ്ടമായിരിക്കുന്നു.
രാംനാഥ് കോവിന്ദ്,രാഷ്ട്രപതി
ആഴത്തിൽ ബന്ധങ്ങളുള്ള ജനകീയ നേതാവ്, വലിയ ചിന്തകൻ, കൃതഹസ്തനായ എഴുത്തുകാരൻ, ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും ക്ഷേമത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉന്നതശീർഷൻ-ഇങ്ങനെയൊരു നേതാവിനെയാണു നമുക്കു നഷ്ടമായത്.
നരേന്ദ്ര മോദി,പ്രധാനമന്ത്രി
തമിഴ് ജനതയുടെ സ്നേഹം പിടിച്ചുപറ്റി തമിഴ് രാഷ്ട്രീയവേദിയെ ആറു പതിറ്റാണ്ട് അടക്കിവാണു കലൈഞ്ജർ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാജ്യത്തിന്റെ മഹാനായ പുത്രൻ നഷ്ടമായി.
രാഹുൽഗാന്ധി, കോൺഗ്രസ് പ്രസിഡന്റ്
തമിഴ് രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും മുദ്രപതിപ്പിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവന. തന്റെ രചനകളിലൂടെ അദ്ദേഹം സമൂഹത്തിൽ മാറ്റം വിതച്ചു.
എടപ്പാടി കെ. പളനിസ്വാമി, തമിഴ്നാട് മുഖ്യമന്ത്രി
ഇതൊരു കറുത്ത ദിനമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.
രജനികാന്ത്
നമ്മുടെ ജനാധിപത്യത്തിന്റെ യഥാർഥ പ്രതീകം; തമിഴ്നാട്ടിലെ ജനതയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചു. രാജ്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവന അവിസ്മരണീയമാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കരുണാനിധി-ജീവിതരേഖ
1924: ജൂണ്‍ മൂന്ന് തഞ്ചാവൂർ ജില്ലയിലെ തിരുക്കൂവള ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ ദക്ഷിണാമൂർത്തി എന്ന മുത്തുവേൽ കരുണാനിധി ജനിച്ചു.
1932: ജസ്റ്റീസ് പാർട്ടി നേതാവ് അഴഗിരിസ്വാമിയുടെ പ്രഭാഷണത്തിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ.
1938: ജസ്റ്റീസ് പാർട്ടിയിൽ ചേർന്നു, ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയായി.
1942: ദ്രാവിഡ ആശയങ്ങളുടെ പ്രചാരണത്തിനായി മുരശൊലി മാസിക ആരംഭിച്ചു.
1947: രാജകുമാരി എന്ന സിനിമയുടെ തിരക്കഥയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.
1949: ദ്രാവിഡ കഴകം വിട്ട അണ്ണാദുരൈയ്ക്കൊപ്പം ചേർന്ന് ഡിഎംകെ രൂപവത്കരിച്ചു.
1957: തമിഴ്നാട് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു,ക ുളിത്തലൈ മണ്ഡലത്തിൽനിന്നായിരുന്നു വിജയം.
1961: ഡിഎംകെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
1962: തമിഴ്നാട് നിയമസഭാ പ്രതിപക്ഷഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
1967: ഡിഎംകെ ആദ്യമായി അധികാരത്തിലെത്തി. കരുണാനിധി പൊതുമരാമത്ത് മന്ത്രി.
1969: സി.എൻ.അണ്ണാ ദുരൈയുടെ നിര്യാണത്തെത്തുടർന്നു കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രിയായി.
1972: കരുണാനിധിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് എംജിആർ പാർട്ടിവിട്ട് അണ്ണാ ഡിഎംകെ രൂപവത്കരിച്ചു.
1976: അഴിമതി ആരോപണങ്ങളുടെ പേരിൽ ഡിഎംകെ സർക്കാരിനെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു.
1977: അണ്ണാ ഡിഎംകെ അധികാരത്തിൽ, തുടർച്ചയായ 13 വർഷം കരുണാനിധി പ്രതിപക്ഷത്ത്.
1989: എംജിആറിന്റെ മരണശേഷം വീണ്ടും കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
1991: ജനുവരി എൽടിടിഇയുമായുള്ള ബന്ധത്തിന്റെ പേരിൽ ഡിഎംകെ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.
1991: മേയ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയ്ക്ക് വൻ പരാജയം. വിജയിച്ചത് കരുണാനിധി മാത്രം.
1996: ഡിഎംകെ-തമിഴ് മാനില കോൺഗ്രസ് സഖ്യം വൻ വിജയത്തോടെ അധികാരത്തിൽ. കരുണാനിധി മൂന്നാമതും മുഖ്യമന്ത്രിയായി. രജനീകാന്തിന്റെ പിന്തുണ സഖ്യത്തിനായിരുന്നു.
2001: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കു പരാജയം, ജയലളിത അധികാരത്തിൽ.
2001 ജൂണ്‍ 30: കരുണാനിധിയെ ഫ്ളൈ ഓവർ നിർമാണത്തിലെ അഴിമതിയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വീട്ടിൽനിന്നു വഴിച്ചിഴച്ചാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
2004: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും വിജയിച്ചു. തമിഴ്നാട്ടിൽനിന്ന് ഏഴു കേന്ദ്രമന്ത്രിമാർ.
2006: ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തി. കരുണാനിധി അഞ്ചാമതും മുഖ്യമന്ത്രിയായി.
2009: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനു മികച്ച വിജയം.
2011: ടുജി അഴിമതിയുടെ പേരിൽ ഡിഎംകെയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി.
2011 മേയ് 21: ടുജി കേസിൽ കരുണാനിധിയുടെ മകൾ കനിമൊഴിയെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചു.
2013 ജനുവരി: എം.കെ. സ്റ്റാലിനെ പിന്തുടർച്ചാവകാശിയായി കരുണാനിധി പ്രഖ്യാപിച്ചു.
2013 മാർച്ച്: യുപിഎ വിട്ടു, ഡിഎംകെ മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചു.
2014 മാർച്ച് 24: കരുണാനിധിയുടെ മകൻ എം.കെ. അഴഗിരിയെ ഡിഎംകെയിൽനിന്നു പുറത്താക്കി.
2014: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഡിഎംകെ തോറ്റു.
2016: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിത അധികാരം നിലനിർത്തി.ഡിഎംകെയ്ക്ക് മികച്ച വിജയം. കരുണാനിധി തിരുവാരൂരിൽനിന്നു വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക്.
സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
Latest News
ജീവനെടുത്ത് വെസ്റ്റ് നൈൽ പനി; പടർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
ഐസിയു പീഡനക്കേസ് പുനരന്വേഷണം; ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും
പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്ന് പരാതി
യാത്രക്കാരെ വലച്ച കൂട്ടയവധി: സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു
Latest News
ജീവനെടുത്ത് വെസ്റ്റ് നൈൽ പനി; പടർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
ഐസിയു പീഡനക്കേസ് പുനരന്വേഷണം; ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും
പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്ന് പരാതി
യാത്രക്കാരെ വലച്ച കൂട്ടയവധി: സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top