Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രൂപ ഇടിയുന്പോൾ
Tuesday, August 28, 2018 12:19 AM IST
രൂപ താഴോട്ടു വീഴുകയാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു യുഎസ് ഡോളറിന്റെ നിരക്ക്. ഓഗസ്റ്റ് 27ന് അത് 70.17 രൂപയായി. എട്ടു മാസം കൊണ്ടു 10.25 ശതമാനം ഇടിവ്. തുർക്കിയുടെ ലീരയും പാക്കിസ്ഥാന്റെ രൂപയും കഴിഞ്ഞാൽ ഏറ്റവുമധികം താഴ്ച കണ്ട വികസ്വര രാജ്യ കറൻസിയായി ഇന്ത്യൻ രൂപ ഇക്കൊല്ലം.
രൂപ മാത്രമല്ല താഴോട്ടു പോരുന്നത്. മിക്ക വികസ്വര രാജ്യങ്ങളുടെയും കറൻസികൾ താഴോട്ടാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്ക് ഉയർത്തുന്നതു തന്നെ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യപോരാട്ടം ചൈനയുടെയും റഷ്യയുടെയും യൂറോപ്യൻ യൂണിയന്റെയും വരെ കറൻസികളെ ദുർബലമാക്കുന്നു.
അത്ര കരുത്തനല്ല
ബാഹ്യകാരണങ്ങൾ കൊണ്ടാണു രൂപ താഴോട്ടു പോകുന്നത് എന്നു വിശദീകരിക്കുന്പോഴും രൂപ അത്ര കരുത്തോടെയല്ല നിൽക്കുന്നത് എന്നു സമ്മതിക്കേണ്ടിവരും. കാറ്റ് അല്പംകൂടി ശക്തമായാൽ പിടിച്ചുനിൽക്കാൻ രൂപയ്ക്കു കഴിഞ്ഞെന്നു വരില്ല.
കാര്യങ്ങളെല്ലാം ഭദ്രമാണെന്നു പറയാനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 75 ഡോളറിലധികമാകാതിരുന്നാൽ പ്രശ്നമില്ലെന്നും ഡോളറിന് 68-69 നിരക്കിൽ രൂപ സ്ഥിരപ്പെടുമെന്നുമാണു കേന്ദ്ര സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നത്. പക്ഷേ, അതു മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ക്രൂഡ് വില 75 ഡോളറിനു മുകളിലാ ണുതാനും.
വാണിജ്യകമ്മി
ഒട്ടും സുഖകരമല്ല വിദേശവ്യാപാര നില. ഏറ്റവുമൊടുവിൽ കണക്കുകൾ വന്ന ജൂലൈയിലെ നില നോക്കുക. കയറ്റുമതി 2577 കോടി ഡോളർ. ഇറക്കുമതി 4379 കോടി ഡോളർ. വിദേശവ്യാപാരത്തിലെ കമ്മി 1802 കോടി ഡോളർ. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കൂടിയ കമ്മി.
ക്രൂഡ് ഓയിൽ വിലവർധന തന്നെയാണ് വില്ലൻ. നേരത്തേ സ്വർണ ഇറക്കുമതി വലിയ വിഷയമായിരുന്നു. ഇപ്പോൾ ഔപചാരിക മാർഗത്തിലൂടെയുള്ള സ്വർണ ഇറക്കുമതി കുറവാണ്. പത്തു ശതമാനം ചുങ്കം ഉള്ളതുകൊണ്ട് കള്ളക്കടത്തു വ്യാപകമായിട്ടുണ്ടെന്നാണു നിഗമനം. കള്ളക്കടത്തിന്റെ കണക്ക് ഔദ്യോഗിക കയറ്റിറക്കുമതി കണക്കിൽ പെടില്ലല്ലോ?
കറന്റ് അക്കൗണ്ട് കമ്മി
വാണിജ്യകമ്മി കൂട്ടുന്നത് മറ്റൊരു കമ്മി വർധിക്കാനിടയാക്കും. കറന്റ് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ വായ്പ ഒഴിച്ചുള്ള മൊത്തം വിദേശനാണ്യ ഇടപാടുകളുടെ ബാക്കിപത്രമാണു കറന്റ് അക്കൗണ്ട്. അതു സ്ഥിരമായി കമ്മിയാണ്. കമ്മി അധികമായാൽ കൂടുതൽ വായ്പ എടുക്കേണ്ടിവരും. അതു ഭാവിയിൽ ദോഷമാണ്.
ഇപ്പോഴത്തെ നിലയിൽ വാണിജ്യ കമ്മി വർധിച്ചാൽ ഇക്കൊല്ലം കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)ത്തിന്റെ മൂന്നു ശതമാനത്തിനടുത്താകും. അത് അത്ര ഭദ്രമായ നിലയല്ല. 40,000 കോടി ഡോളർ വിദേശ നാണ്യശേഖരത്തിലുള്ളപ്പോൾ 80,000 കോടി ഡോളറിന്റെ ധനകമ്മി അപായം തന്നെ യാണ്.
കഴിഞ്ഞ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില താണു നിന്നത് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വളരെ കുറച്ചുനിർത്താൻ സഹായിച്ചിരുന്നു. 2016-17ൽ ജിഡിപിയുടെ 0.6 ശതമാനം (1440 കോടി ഡോളർ) മാത്രമായിരുന്നു സിഎഡി. 2017-18ൽ ഇത് ജിഡിപിയുടെ 1.9 ശതമാനമായി (4870 കോടി ഡോളർ).
ഇക്കൊല്ലം സിഎഡി മൂന്നു ശതമാനത്തിനടുത്ത് എത്തിയെന്നു വന്നാൽ രൂപ വീണ്ടും താഴോട്ടുപോകും. കാരണം സിഎഡി നികത്താൻ ഇന്ത്യ കൂടുതൽ വിദേശബാധ്യത എടുക്കേണ്ടി വരും. അതു തുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ വല്ലാതെ വലയ്ക്കും.
വിദേശകടം ചെറുതല്ല
സ്വകാര്യ കന്പനികളും മറ്റും വിദേശ വാണിജ്യ വായ്പയെടുത്തിട്ടുള്ളതിൽ നല്ലൊരു സംഖ്യ ഈ വർഷം തിരിച്ചടയ്ക്കേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബറിലെ നിലവച്ച് രാജ്യത്തിന്റെ വിദേശകടം 51, 340 കോടി ഡോളറാണ്. ഇതിൽ പകുതിയോളം ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. 40,000 കോടി ഡോളറിലൊതുങ്ങുന്നു വിദേശനാണ്യശേഖരം. ഇത് ഇപ്പോഴത്തെ നിലയിൽ ഏഴേകാൽ മാസത്തെ ഇറക്കുമതിക്കേ മതിയാകൂ.
വിദേശകടങ്ങൾ കാലാവധിയാകുന്പോൾ വേറേ പുതിയ കടം കിട്ടുകയാണെങ്കിൽ കുഴപ്പമില്ല. പുതിയതു വാങ്ങി പഴയതു കൊടുത്തു തീർത്തു മുന്നോട്ടുപോകാം. അതിന് ഏതെങ്കിലും തടസം ഉണ്ടായാൽ കഥമാറും.
അപ്പോൾ 2013ലേതു പോലെ രൂപ വീണ്ടും വീണ്ടും താഴോട്ടു പോകും.ഏതായാലും അത്തരമൊരവസ്ഥയിലേക്കു വഴുതിവീഴില്ല എന്നാണു ഗവൺമെന്റ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്കു സാധ്യതയില്ലാത്തതിനാൽ പ്രശ്നമില്ലെന്നു നിരീക്ഷകരും കരുതുന്നു. എന്നാൽ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യത കുറയുമെന്ന നിലവന്നാൽ കാര്യങ്ങൾ മാറും.
കോട്ടം തട്ടുന്നവർ
രൂപ താഴോട്ടു പോകും തോറും ഇറക്കുമതി അധിഷ്ഠിത മേഖലക്കാർക്കു ക്ഷീണമാണ്. പെട്രോളിയം ഇന്ധനം വേണ്ട വിഭാഗങ്ങളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുക. വിമാനക്കന്പനികൾ തന്നെ ഉദാഹരണം. ഈ ധനകാര്യ വർഷം ആദ്യത്തെ നാലുമാസം കൊണ്ടു തന്നെ വിമാനക്കന്പനികളുടെ നഷ്ടം 2,500 കോടി രൂപ കവിഞ്ഞു. ഏറ്റവും വലിയ കന്പനിയായ ഇൻഡിഗോയുടെ ലാഭം 97 ശതമാനം കുറഞ്ഞു. സ്പൈസ് ജെറ്റ് 13 ത്രൈമാസങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ത്രൈമാസത്തിൽ നഷ്ടത്തിലായി. ജെറ്റ് കടുത്ത നടപടികൾ സ്വീകരിക്കേണ്ട നിലയിലായി. അടിയന്തരമായി 2,500 കോടി രൂപ കിട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്.
രൂപവില കുറയുന്നത് മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാറുകൾ തുടങ്ങി ഗണ്യമായ ഇറക്കുമതി ഘടകങ്ങൾ ഉള്ള വ്യവസായങ്ങൾക്കെല്ലാം ക്ഷീണമാണ്. എല്ലാ വിഭാഗങ്ങൾക്കും ഇറക്കുമതിച്ചെലവ് കൂടുന്നതു മുഴുവൻ വിലയിൽ ചേർക്കാൻ പറ്റില്ല.
പെയിന്റ്, സ്റ്റീൽ, വ്യക്തിഗത കൺസ്യൂമർ ഉത്പന്നങ്ങൾ തുടങ്ങിയവയും ഇറക്കുമതിച്ചെലവ് കൂടുന്നതനുസരിച്ചു ബുദ്ധിമുട്ടും. ക്രൂഡ് ഓയിൽ വില ഉയരുക കൂടി ചെയ്യുന്പോൾ പൊതുവിലക്കയറ്റവും പിടിവിട്ട് കയറും.വിദേശയാത്ര, വിദേശപഠനം എന്നിവയും രൂപയുടെ ക്ഷീണം മൂലം ചെലവ് വർധിക്കുന്ന മേഖലകളാണ്.
നേട്ടമുള്ളവർ
രൂപയുടെ ഇടിവിൽ നേട്ടം കൊയ്യുന്നവരാണ് കയറ്റുമതിക്കാർ. ഐടി കന്പനികൾ, ഔഷധ നിർമാതാക്കൾ, വാഹന കയറ്റുമതിക്കാർ തുടങ്ങിയവർക്കെല്ലാം ഇതു നല്ല അവസരമാണ്.
80 കടന്നു ഡോളർ
ഒരാഴ്ചമുന്പ് ഒരു സെമിനാറിൽ ധനമന്ത്രാലയത്തിലെ ഒരു ഓഫീസർ പറഞ്ഞത് ഡോളർ 80 രൂപ കടന്നാലും ഭയപ്പെടാനില്ലെന്നാണ്. അദ്ദേഹത്തിന്റെ ന്യായീകരണം ഇതാണ്. നമ്മുടെ സമാനനിലയിലുള്ള രാജ്യങ്ങളുടെ കറൻസികളും താഴുകയാണ്. അവയ്ക്കൊപ്പം താണില്ലെങ്കിൽ കയറ്റുമതിരംഗത്തു രാജ്യം പിന്തള്ളപ്പെടും.
സർക്കാരും റിസർവ് ബാങ്കുമെല്ലാം ഇതേ കാഴ്ചപ്പാടിലാണെന്നു കരുതാൻ ന്യായമുണ്ട്. ഡോളർ 70 കടന്നശേഷം ഇന്ത്യ ഡോളർ വിറ്റ് രൂപയെ താങ്ങി നിർത്താൻ ശ്രമിച്ചില്ല. താങ്ങിനിർത്തുന്നതു വിഫലമാകുമെന്ന ആശങ്കയും ഉണ്ടാകാം.
റിസർവ് ബാങ്കിന്റെ തന്നെ കണക്കുകൂട്ടലിൽ ഡോളറിന് 73.50 രൂപ വരണം. ഇന്ത്യയുടെ 36 വാണിജ്യ പങ്കാളികളുടെ കറൻസിയുമായി തട്ടിച്ചു തയാറാക്കുന്ന യഥാർഥ പ്രായോഗിക വിനിമയനിരക്കിലാണ് ഈ കണക്കുകൂട്ടൽ കാണുന്നത്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top