Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നവകേരള രൂപരേഖ സുതാര്യമാകണം
Thursday, August 30, 2018 1:27 AM IST
മറുവശം / എം.ചന്ദ്രൻ
അപ്രതീക്ഷിതമായി സംഭവിച്ച മഹാപ്രളയം കേരളത്തെ ദുരന്തഭൂമിയാക്കിമാറ്റി. പതിനാലു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റപ്പെട്ടു. 474 പേർക്ക് ജീവഹാനി സംഭവിച്ചു. 15 പേരെ കാണാതായി. ക്യാന്പുകൾ പിരിച്ചുവിട്ടുവെങ്കിലും എവിടേക്കു പോകണം, എങ്ങനെ ജീവിക്കണം എന്നറിയാതെ വീടും മറ്റു സന്പാദ്യങ്ങളും നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധികം പേർ ഇപ്പോഴും ക്യാന്പുകളിൽതന്നെ.
നാശംവിതച്ച മഹാപ്രളയത്തെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയുടെ വൻമതിൽ കേരളത്തിൽ ഉയർന്നുവെന്നതു വലിയ പ്രതീക്ഷ ഉണർത്തുന്ന കാര്യമാണ്. സർക്കാർ സംവിധാനങ്ങളോടു ചേർന്നു ലക്ഷക്കണക്കിനു സന്നദ്ധ ഭടന്മാർ രംഗത്തിറങ്ങി. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരമായ ജീവൻരക്ഷാപ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ആർത്തിരന്പിവന്ന വെള്ളപ്പാച്ചിലിലേക്കു ജീവൻ പണയപ്പെടുത്തി എടുത്തുചാടാൻ കേരളത്തിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികൾക്കല്ലാതെ ആർക്കാണ് ധൈര്യമുണ്ടാവുക? തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും ദുരന്തമുഖത്തേക്കു സന്മനസോടെ പറഞ്ഞയയ്ക്കാൻ തയാറായ അമ്മപെങ്ങന്മാരെ കേരളം ഒരിക്കലും മറക്കില്ല.
ദുരന്തനിവാരണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കേരളം കടന്നുപോവുകയാണ്. ജീവൻരക്ഷാപ്രവർത്തനങ്ങളാണ് ആദ്യഘട്ടം. അതിൽ നാം വിജയിച്ചു. ദുരിതാശ്വാസ ക്യാന്പുകളുടെ വിജയകരമായ പ്രവർത്തനമാണു രണ്ടാം ഘട്ടം. വലിയ പരാതികളില്ലാതെ ലക്ഷക്കണക്കിനുപേരെ തീറ്റിപ്പോറ്റാനും ആശ്വാസവും ആത്മവിശ്വാസവും പകരാനും സർക്കാരിനും സന്നദ്ധ പ്രവർത്തകർക്കും സാധിച്ചു. ക്യാന്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും എത്തിക്കുന്നതിൽ കേരളജനത പ്രകടിപ്പിച്ച ഐക്യബോധവും മഹാമനസ്കതയും കേരളചരിത്രത്തിൽതന്നെ സമാനതകളില്ലാത്തതാണ്. മഹാപ്രളയം സൃഷ്ടിച്ച നഷ്ടത്തെക്കാൾ വലുതാണു കേരള സമൂഹം പ്രകടിപ്പിച്ച കരുതലിന്റെയും കരുണയുടെയും ഐക്യബോധത്തിന്റെയും ശക്തി.
ദുരിതാശ്വാസവും പുനരധിവാസവുമല്ല, നവകേരളസൃഷ്ടിയാണു വേണ്ടത് എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ എല്ലാവരും സ്വാഗതം ചെയ്തതു സ്വാഭാവികമാണ്. കേരളത്തെ പുനർനിർമിക്കാൻ സർക്കാരിനുമാത്രം സാധ്യമല്ല. കേന്ദ്രസർക്കാർ ശ്രമിച്ചാൽപോലും അതിനു കഴിയില്ല. കാരണം, അത്രവലിയ നഷ്ടങ്ങളാണു സംഭവിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ ഭൂമിയുടെ ഘടനപോലും മാറിപ്പോയി. സർക്കാരിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ഒരുലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.
കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്. ഒരുമാസത്തിനിടയിൽ രണ്ടു പ്രളയങ്ങളാണുണ്ടായത്. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തി. ആദ്യ തവണ 831 കോടി സഹായം ചോദിച്ചു. 80 കോടി അനുവദിച്ചു. രണ്ടാം തവണ 1220 കോടി ചോദിച്ചു. 100 കോടി നൽകി. 3000 കോടി അടിയന്തരസഹായം അഭ്യർഥിച്ചപ്പോൾ 500 കോടി വാഗ്ദാനം ചെയ്തു. ഒന്നിനും തികയാത്ത തുകയാണത്. കേരളത്തിൽ സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ട് മാനണ്ഡങ്ങൾക്കപ്പുറത്തുള്ള സഹായത്തിന് അർഹതയുണ്ട്.
കേന്ദ്രം സംസ്ഥാനത്തിനു നൽകുന്ന സഹായം ഒൗദാര്യമല്ല. ഫെഡറൽ ഭരണക്രമത്തിൽ അത് അവകാശമാണ്. പ്രധാനമന്ത്രിയുടെ പാർട്ടിക്കു വേരോട്ടമില്ലാത്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തെ അവഗണിച്ചാൽ അതു ഭരണഘടനാ വിരുദ്ധമാണ്. 2017-18- ലേക്കുള്ള ദേശീയ ദുരന്തനിവാരണ തുകയിൽ കേരളത്തിനായി നീക്കിവച്ചതു മൊത്തം അനുവദിച്ച തുകയുടെ 1.62 ശതമാനം മാത്രമാണ്.
കേരളത്തിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ല. അപൂർവമായി സംഭവിക്കുന്നതും വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്നതുമായ ദുരിതങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ കേരളത്തിന്റെ ഓഹരി 1.62 ശതമാനത്തെക്കാൾ അധികമാകുമെന്നു കേന്ദ്രത്തിനറിയാം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വിദേശ സഹായത്തിനുള്ള സാധ്യത കൂടുമെന്നതാണ് മറ്റൊരു പ്രയോജനം. കേന്ദ്രസർക്കാർ ആ വാതിലുകളെല്ലാം അടച്ചിരിക്കുകയാണ്.
യുഎഇ കേരളത്തിന് 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. സഹായത്തിന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തുമിന് നന്ദികുറിച്ചു. എന്നാൽ, ആ തുക സ്വീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പുണ്ടായി. വിദേശസഹായം നിരസിക്കാൻ കാരണം യുപിഎ സർക്കാരിന്റെ നയം മോദി സർക്കാർ പിന്തുടരുന്നുവെന്നതാണ്.
ദേശീയ ദുരന്തനിവാരണനയത്തിന്റെ ഖണ്ഡിക 9:2-ൽ പറയുന്നതിങ്ങനെയാണ്: ’’പ്രകൃതിദുരന്തമുണ്ടാകുന്പോൾ ഒരു നയമെന്ന നിലയിൽ ഇന്ത്യാ ഗവണ്മെന്റ് വിദേശസഹായത്തിന് അഭ്യർഥന പുറപ്പെടുവിക്കുകയില്ല. എന്നാൽ, മറ്റൊരു ദേശത്തെ ഗവണ്മെന്റ് നമ്മുടെ നാട്ടിലെ ദുരിതബാധിതരോടുള്ള ഐക്യദാർഢ്യ പ്രകടനമെന്നനിലയിൽ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കിൽ കേന്ദ്രസർക്കാരിന് ആ സഹായം സ്വീകരിക്കാം.’’ നയം വ്യക്തമായിരിക്കെ ലഭിച്ച സഹായം ദുരഭിമാനത്തിന്റെ പേരിൽ നിരസിച്ചത് രാഷ്ട്രീയപ്രേരിതമായാണോ?
നവകേരളനിർമിതിക്ക് ഒരു മാസത്തെ ശന്പളം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് നല്ല പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല സ്രോതസുകളിൽനിന്ന് ഒഴുകിയെത്തുന്ന തുക സുതാര്യമായി ചെലവഴിക്കണം. അത് വിധവയുടെ കൊച്ചുകാശുപോലെ വിലപ്പെട്ട തുട്ടുകളാണ്. കിട്ടുന്നത് എത്തേണ്ടവരിൽ എത്തുകയും വേണം.
വിദേശസഹായംകൊണ്ടും കടംവാങ്ങിയും ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചും മാത്രമല്ല, സർക്കാരിന്റെ ചെലവ് ചുരുക്കിയും നവകേരളം സൃഷ്ടിക്കാവുന്നതാണ്. കേരളത്തിന്റെ വലിപ്പം പരിഗണിക്കുന്പോൾ 20 മന്ത്രിമാരും അവരുടെ ഉദ്യോഗസ്ഥ സംഘങ്ങളും അധികമാണ്. കോർപറേഷനുകളും ബോർഡുകളും കമ്മീഷനുകളും വേണ്ടപ്പെട്ടവരെ പൊതുച്ചെലവിൽ ആദരിക്കാനുള്ള സംവിധാനങ്ങളാകയാൽ വറുതിയുടെ കാലത്ത് അത്തരം അലങ്കാരപദവികൾ ആവശ്യമുണ്ടോ എന്ന ചിന്തിക്കാവുന്നതാണ്.
നവകേരളത്തിനു പഴയ മനസും പഴയ പ്രവർത്തനശൈലിയും പോരാ. മാസ്റ്റർ പ്ലാനും മാസ്റ്റർ മൈൻഡും ഇച്ഛാശക്തിയുള്ള ഭരണാധികാരികളും ആവശ്യമാണ്. പുതിയ കേരളനിർമിതിക്ക് വിശ്വാസ്യതയുള്ള ഒരു ഉന്നതാധികാര സമിതി രൂപപ്പെടണം. അതിൽ മുഖ്യരാഷ്ട്രീയകക്ഷി പ്രതിനിധികളും ഭരണപാടവമുള്ള ഉദ്യോഗസ്ഥരും നിയമവിദഗ്ധരും മാധ്യമ പ്രവർത്തകരും പ്രവാസികളും ആസൂത്രണവിദഗ്ധരുമൊക്കെ പങ്കാളികളാകണം. ദുരന്തമുഖത്തു പ്രകടിപ്പിച്ച ഐക്യവും ധീരതയും കരുതലുമുണ്ടെങ്കിൽ നവകേരളസങ്കല്പം യാഥാർഥ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
Latest News
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top