Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശശിയും വിൻസെന്റും
Saturday, September 8, 2018 11:50 PM IST
അനന്തപുരി /ദ്വിജൻ
കേരളത്തിൽ പീഡനകഥകൾ വർധിക്കുകയാണ്. സ്ത്രീകൾക്കു ധൈര്യമായി ഇറങ്ങി നടക്കാൻ ഭയപ്പെടേണ്ടിവരുന്നതുപോലെ സമൂഹത്തിൽ അക്രമികളും രോഗികളും പെരുകുന്നുണ്ട്. അതൊന്നും ആരെയും ഏറെ ആകുലപ്പെടുത്തുന്നില്ല, പാവപ്പെട്ട സ്ത്രീകളും കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകൾ പലപ്പോഴും വാർത്തപോലും ആകാറില്ല. പലതും അറിയപ്പെടാതെ പോകുന്നു.
എല്ലാം കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാൻ മാത്രം നോക്കുന്നവരാണ് ഏറെ എന്നു കരുതിപ്പോകുന്ന അവസ്ഥ. ധാർമികാപചയത്തെ നേരിടുന്നതിനു സർക്കാർ സംവിധാനങ്ങൾക്കു വലിയ പരിമിതികളുണ്ട്. ഉള്ള അധികാരങ്ങൾ പോലും ഉപയോഗിക്കാനാവാത്ത വിധം വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമങ്ങളോ അവയെക്കുറിച്ചുള്ള ധാരണകളോ മറയുണ്ടാക്കുന്നു. സ്ത്രീപുരുഷ ബന്ധങ്ങൾക്കു സർവ സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണു നിയമവും പുരോഗമനക്കാരും.
കെണിയുണ്ടാക്കുന്നവർ
ഈ സ്വാതന്ത്ര്യബോധത്തിന്റെ സ്വാഭാവിക പരിണാമങ്ങളായി മാറുന്നുണ്ടു പല പീഡനകഥകളും. എന്നാൽ, സമൂഹത്തിലെ ഉന്നതർക്കെതിരേ വരുന്ന പീഡനകഥകൾക്കു പിന്നിൽ തന്ത്രപൂർവമായ കരുനീക്കങ്ങളുടെ വൈഭവവും കാണപ്പെടുന്നു. ചിലർക്കെതിരായ ബോധപൂർവമായ നീക്കങ്ങൾക്കായി സൃഷ്ടിക്കപ്പെടുന്ന കെണിയാണു പല പരാതികളും എന്നും വരുന്നു.
ഒരു മുൻ എഎൽഎയും ഒരു യുവതിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ ക്ലിപ്പിംഗുകൾ യുവതി തന്നെ ചാനലുകൾക്കു കൊടുത്തു. കോടതിയിൽ ആ കേസിനുണ്ടായ ഗതി കേരളം കണ്ടു. കോടതി പറഞ്ഞതും കേട്ടു. വിലക്കപ്പെട്ട കനി തിന്നതു കൊണ്ടാണ് അദ്ദേഹത്തിന് ആ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നത്.
ചിലരുടെ പരാതിയിൽ തന്നെ പീഡിപ്പിച്ചവർ തന്നോടു കൈക്കൂലിയും വാങ്ങി എന്നുണ്ട്. ചിലർ പഞ്ചനക്ഷത്ര ഹോട്ടലിൽ പീഡിപ്പിക്കാനെത്തിയയാളുമായി കൂടിക്കാണാൻ സ്വന്തം പൈസ ചെലവാക്കി സജീകരണങ്ങൾ ചെയ്യുന്നു. വർഷങ്ങളായി സഹവാസം നടത്തിയിരുന്ന വരിലൊരാൾ പീഡനത്തിനു കേസ് കൊടുക്കു ന്നു. ഇവരൊക്കെ പീഡനകഥകളുമായി വരുന്പോൾ എന്താണു മനസിലാവുക?
അനാശാസ്യബന്ധങ്ങളുടെ വീഡിയോയും ഓഡിയോയും ഒക്കെ സൂക്ഷിക്കുന്നവർ കെണികൾ ഒരുക്കുകയായിരുന്നു എന്നു കരുതാതിരിക്കുന്നത് എങ്ങനെ? അവരുടെ ഉദ്ദേശ്യശുദ്ധി ആർക്കാണു മനസിലാവാത്തത്? നല്ല ലക്ഷ്യ ത്തോടെ ഉണ്ടാക്കിയ നിയമങ്ങളാൽ കെണിയാക്കപ്പെടുന്നതിന്റെ കഥകൾ കേരളം എത്രയോ കണ്ടു.
നിയമം ഇത്രയും കർക്കശമാകുന്നതിനു മുന്‍പ് കേരളത്തിലെ സമർഥനും പ്രതിഭാശാലിയുമായിരുന്ന ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ ഇത്തരം പരാതി ഉയർന്നതും അക്കാലത്ത് വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന സുഗതകുമാരി തന്നെ അന്വേഷിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തിയതും യഥാർഥ്യമാണ്. ഇക്കാലത്തെ പ്പോലെ മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ ആഘോഷിക്കാതിരുന്ന കാലമായതുകൊണ്ട് ആ ഉദ്യോഗസ്ഥന് ഉണ്ടായ യാതന കുറവായിരുന്നു. എങ്കിലും അദ്ദേഹം വല്ലാതെ സഹിച്ച നാളുകളായിരുന്നു അത്.
സ്ത്രീസുരക്ഷാനിയമത്തെക്കുറിച്ചും ഗാർഹികപീഡന നിയമത്തെക്കുറിച്ചും ഒക്കെ ഗ്രാഹ്യമുള്ള പല സ്ത്രീകളും കാര്യങ്ങൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ എത്തിക്കാൻ ഇത്തരം നീക്കങ്ങൾ നടത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്വന്തം പാർട്ടിയുടെയും നേതാക്കളുടെയും സൽപ്പേര് നശിച്ചാലും സ്വന്തം ഇമേജ് കൂട്ടണമെന്നുള്ളവരും അപ്പൻ ചത്താലല്ലേ കട്ടിലിൽ കിടക്കാനാവൂ എന്നുള്ളവരും ഏറെയുള്ള കോണ്‍ഗ്രസിൽ പക്ഷേ ഏതു കാലത്തും ചാനലുകാർക്ക് ഇഷ്ടമുള്ളത് സംസാരിക്കുന്നവർ ഉണ്ടാകും.
മാധ്യമ കൊണ്ടാട്ടം
കേരളം ഭരിക്കുന്ന സിപിഎമ്മിലെ രണ്ടു നേതാക്കൾക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ പീഡനകഥകൾ വന്നതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ മാധ്യമങ്ങളും സിപിഎമ്മിന്റെ ശത്രുക്കളും. പീഡന പരാതികൾ പെരുകുന്നതിനു പിന്നിൽ അവയ്ക്കു മാധ്യമങ്ങൾ കൊടുക്കുന്ന പ്രാധാന്യവും കാരണമാകുന്നു എന്നു സംശയിച്ചുപോകുന്ന നിലയുണ്ട്. മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഹണിട്രാപ്പ് ഉണ്ടാക്കുന്നതിന്റെ കഥയും കേരളം കണ്ടു. കളി പാളിയപ്പോൾ എല്ലാവരും കളിച്ചവന്റെ ശത്രുവാകുന്നതും കണ്ടു.
സമൂഹത്തിൽ ഉന്നതപദവിയിലിരിക്കുന്ന പലരും ആരോപണവിധേയരാകുന്നു. മാധ്യമങ്ങൾ എല്ലാം മറന്ന് ആഘോഷിക്കുകയായി. കുറ്റം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണ് എന്നതു പാടേ മറന്നാണു മാധ്യമങ്ങളുടെ ആഘോഷം. ഇത് എന്തു മാധ്യമധർമമാണ് എന്ന് ആരും പറയാറില്ല. ആരോപണം ഉയരുന്പോൾത്തന്നെ കുറ്റാരോപിതനെ കുറ്റവാളിയാക്കുകയാണു മാധ്യമങ്ങൾ. ആരോപണം ഉന്നയിക്കുന്ന സ്ത്രീയുടെ അന്തസിന് കൊടുക്കേണ്ട സംരക്ഷണം നിയമം പുരുഷനു കൊടുക്കുന്നില്ല എന്നതും കാര്യങ്ങൾ വഷളാകാൻ കാരണമായിട്ടുണ്ട്.
കുറ്റം തെളിയിക്കുന്നതിനു കർക്കശമായ അന്വേഷണത്തിനിടയിൽ കുറ്റാരോപിതരോട് അന്വേഷണ ഉദ്യോഗസ്ഥരും കോടതിയും സംശയത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾ പോലും ആയുധമാക്കിക്കൊണ്ടാണു പ്രതികളെ വേട്ടയാടുന്നത്. പ്രതിസ്ഥാനത്തു വരുന്ന വ്യക്തിയോടോ ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോടോ ഒക്കെ പകയും വിദ്വേഷവും ഉള്ളവർ പത്രപ്രവർത്തകരുടെയും നിയമവിദഗ്ധരുടെയും നിരീക്ഷകരുടെയും ഒക്കെ വേഷത്തിൽ എത്തി ചാനൽചർച്ചകളിൽ വ്യക്തികളെ വേട്ടയാടുന്നു, സമൂഹത്തെ മലിനമാക്കുന്നു. അടുത്തകാലത്ത് അയർലൻഡിൽ നിന്നു വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവച്ചു പത്രലേഖകരുമായി സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ പത്രപ്രവർത്തകരിലെ ഈ അപചയം ചൂണ്ടിക്കാണിച്ചു. ഗ്രനേഡയിലെ ഏഴു വൈദികർക്കെതിരേ ഉയർന്ന ആരോപണം ചൂണ്ടിക്കാണിച്ച പാപ്പാ അവർ കുറ്റക്കാരല്ലെന്നു തെളിയുകയും പരാതിക്കാരനു കോടതി ശിക്ഷ വിധിക്കുകയും ചെയ്തെങ്കിലും അക്കാലം കൊണ്ട് ആ വൈദികരേ മാധ്യമങ്ങൾ സാമൂഹികവിരുദ്ധരാക്കിയ കഥ ഓർമിപ്പിച്ചു. മാധ്യമങ്ങൾ കൊണ്ടാട്ടം നിർത്തിയാൽ പല പരാതികളും ഉണ്ടാവുക പോലും ഇല്ല.
ചരിത്രം ആവർത്തിക്കുന്നു
സിപിഎം നേതാവ് പി.കെ. ശശിക്കെതിരേ ആരോപണം ഉയരുന്ന വേളയിലും കൊണ്ടാട്ടം ഈ രീതിയിൽ തന്നെയാണ്. സിപിഎമ്മിന്റെ ശത്രുക്കളെല്ലാം കത്തിവേഷം കെട്ടി ആടുന്നു. തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ആരോപണ വിധേയനായതോടെ എതിരാളിയുടെ പീഡനകഥയുടെ കാലത്തു പ്രകടിപ്പിച്ച ആവേശവും കർക്കശനിലപാടും എല്ലാം പരണത്തുവച്ച് സിപിഎമ്മുകാർ ഒളിച്ചോടുന്നു. ഏതാനും കാലം മുമ്പ് കോവളത്തെ കോണ്‍ഗ്രസ് എംഎൽഎ ആയിരുന്ന വിൻസെന്റിനെതിരേ ലൈംഗികാരോപണം വന്നപ്പോൾ ഉറഞ്ഞുതുള്ളിയ സിപിഎം നേതാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. ചാനൽ ചർച്ചകളിൽ അവരില്ല. അന്ന് എന്തെല്ലാമായിരുന്നു അവരുടെ ആഘോഷങ്ങൾ. വിൻസെന്റ് വിവാദം കത്തിനിന്ന കാലത്തു കോണ്‍ഗ്രസിനു വേണ്ടി അന്തസുറ്റ നിലപാടെടുത്ത ഒരു കോണ്‍ഗ്രസ് വക്താവ് എല്ലാവരും പൊതുജീവിതത്തിൽ നിൽക്കുന്നവരാണ്, നാളെ നിങ്ങൾക്കെതിരേയും ഇതുണ്ടാവാം എന്ന് ഓർമിപ്പിച്ചപ്പോൾ കേൾക്കാതെ കൊണ്ടാടുകയായിരുന്നു സഖാക്കളായ വക്താക്കൾ. ഇപ്പോൾ കാണിക്കുന്ന മിതത്വം എന്നും കാണിക്കണം.
പ്രായപൂർത്തിയായ സ്ത്രീ തരുന്ന പരാതി പോലീസിനു കൊടുക്കാൻ പാർട്ടി സെക്രട്ടറിക്കു ബാധ്യത ഇല്ലാത്തതുപോലെ ആർക്കും ബാധ്യത ഇല്ലെന്ന് ഓർക്കണം. പരാതി പോലീസിൽ കൊടുക്കാത്തതിനു ചിലരെ കുറ്റം പറയുന്നത് ഇനി ആവർത്തിക്കരുത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു വനിത ദിവസവും നടത്തിക്കൊണ്ടിരുന്ന വെളിപ്പെടുത്തലുകളുടെ ആഘോഷത്തിലുടെയാണ് പിണറായി സർക്കാർ ഉണ്ടാകുന്നതു തന്നെ. അക്കാലത്തെ മുഖ്യമന്ത്രിയെയും പല നേതാക്കളെയും കുറിച്ച് അവർ ഓരോ ദിവസവും പറയുന്നതെല്ലാം കൊണ്ടാടുന്നതിൽ എത്ര ആവേശമായിരുന്നു അക്കാലത്തു സഖാക്കൾക്ക്!
പരാതിക്കാരി സിഡി ഉണ്ടെന്നും മറ്റും അവകാശപ്പെടുന്പോൾ സിഡി കണ്ട മട്ടിലായിരുന്നു മാധ്യമ വിവരണങ്ങൾ. പലപ്പോഴും അങ്ങനെ ഒന്ന് ഇല്ലായിരിക്കും. ചില വേണ്ടപ്പെട്ടവർ മാത്രം കണ്ട സിഡിയിലെയും കത്തിലെയും എല്ലാ കാര്യങ്ങൾക്കു ദൃശ്യാവിഷ്കാരം കൊടുത്ത് കേരളത്തിലാകെ പ്രദർശിപ്പിച്ചവരാണു സഖാക്കൾ. ഒരു റിട്ടയേഡ് ജഡ്ജിക്കു മൂന്നു വർഷം അന്വേഷിക്കേണ്ടി വന്ന സംഭവം. അവസാനം ആ കണ്ടെത്തലുകളിൽ സർക്കാരിന് ഒന്നും ചെയ്യാനും വയ്യാത്ത സ്ഥിതി.
ഇന്ന് അതെല്ലാം ബിജെപിക്കാർ ചെയ്യുന്നു. കോണ്‍ഗ്രസുകാരും രംഗത്തുണ്ട്. കുപ്രസിദ്ധമായ കഠുവ പീഡനക്കേസിലെ പ്രതിക്കുവേണ്ടി പ്രകടനം നടത്തിയതിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കാഷ്മീരിലെ ലാൽസിംഗിന്റെയും ചന്ദ്രർ പ്രകാശ് ഗംഗയുടെയും കാര്യത്തിൽ മിണ്ടാട്ടമില്ലാതിരുന്ന ബിജെപിക്കാർക്ക് ഇപ്പോൾ നൂറു നാവാണ്. ചാനലുകാർക്കു മാത്രം വ്യത്യാസമില്ല.എല്ലാവരും ആഘോഷത്തിലാണ്. വിൻസെന്റിനെ വേട്ടയാടിയത്ര ആവേശം കാണിക്കുന്നില്ല. അതിനു കാരണം സിപിഎം സഖാക്കളോടുള്ള ഭയം തന്നെയാണ്.
കോടിയേരിയും യെച്ചൂരിയും
വനിതാനേതാവിന്റെ പരാതി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തുവിട്ടതും അതിനു വി.എസ്. അച്യുതാനന്ദൻ പിന്തുണ പ്രഖ്യാപിച്ചതുമെല്ലാം ഒരുപക്ഷേ പാർട്ടിയിലെ കളിയുടെ കൂടി ഭാഗമാണ് ഈ ആരോപണം എന്നു വരുത്തുന്നുണ്ട്. ദേശീയ സെക്രട്ടറി പറഞ്ഞതു പാർട്ടി പോളിറ്റ്ബ്യൂറോ നിഷേധിച്ചതും അകത്തെ അടിയുടെ അടയാളമാണ്. യെച്ചൂരിയുടെ ശത്രുവായ കാരാട്ടും അദ്ദേഹത്തിന്റെ തീപ്പൊരിയായ ഭാര്യ വൃന്ദയും പ്രതിക്കൂട്ടിലാണ്. കോടിയേരിക്കു പരാതി കൊടുത്ത ശേഷം നടപടി ഉണ്ടാകാതിരുന്നപ്പോൾ പരാതിക്കാരി വൃന്ദയ്ക്കും പരാതി കൊടുത്തിരുന്നു എന്ന് ഇന്നു ലോകം അറിയുന്നു. സ്ത്രീപീഡനങ്ങൾക്കെതിരേയും സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയും ഏറെ കരയുന്ന വൃന്ദയുടെ ആത്മാർഥതയും ഇവിടെ വ്യക്തമാക്കപ്പെടുന്നു.
സിപിഎം ഇത്തരം കളിക്കു പണ്ടേ വിദഗ്ധരാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി കേരളം ഭരിച്ച പി. ശശി ഒന്നുമല്ലാതായതും ഇത്തരം ഒരു പാർട്ടി ഓപ്പറേഷനിലൂടെ ആയിരുന്നു. വിഷയം സ്ത്രീ തന്നെ. എറണാകുളം ജില്ലയിലെ സർവശക്തനായിരുന്ന ഗോപി കോട്ടമുറിക്കൽ കണ്ണീരോടെ പുറത്താക്കപ്പെട്ടതും ഇത്തരം വിഷയത്തിൽ ഒളികാമറ പരിപാടിയിലൂടെ ആയിരുന്നു. തൊണ്ടയിൽ പുഴുത്തതുകൊണ്ടു വിഴുങ്ങി എങ്കിലും പിണറായി അവരെ തിരിച്ചുകൊണ്ടുവരുന്പോഴാണു പുതിയ ഇടി.
പാർട്ടിക്കു കൊടുത്തിരിക്കുന്ന പരാതിയെക്കുറിച്ചു പുറത്തു വാർത്ത വന്നത് പാർട്ടിസ്നേഹം കൊണ്ടാണെന്നു കരുതുന്നവർ കുറവായിരിക്കും. ആ പരാതി എന്താണെന്നു പോലും പുറത്തായിട്ടില്ല. അതുപോലും അറിയാതെ ബിജെപിക്കാരിയായ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ചാടി കേസെടുക്കുമെന്നു പ്രഖ്യാപിച്ചു. അതും രാഷ്ട്രീയം. പരാതി കിട്ടിയാൽ കേസെടുക്കാം എന്നാണു കേരളത്തിലെ വനിതാകമ്മീഷന്റെ നിലപാട്.
ധാർമിക അപചയം
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും എല്ലാം നിയമപരിരക്ഷ മറയാക്കി കാലങ്ങളായി സമൂഹം കാത്തു സൂക്ഷിച്ച ധാർമിക മൂല്യങ്ങൾ നിഗ്രഹിക്കുന്നതിന് മനഃസാക്ഷിക്കടി ഇല്ലാത്തവർ പെരുകുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ സാമൂഹിക യാഥാർഥ്യം. സ്ത്രീ-പുരുഷ ബന്ധങ്ങൾക്കു പുലർത്തേണ്ട ലക്ഷ്മണ രേഖകൾ ഒടിച്ചുകളയുന്നവരെല്ലാം ഇക്കാര്യത്തിൽ കുറ്റവാളികളുമാണ്.
വരേണ്യവർഗത്തിന്റെ അപചയപ്പെട്ട ധാർമിക ദർശനം ഇക്കാലത്തെ കുട്ടികളിൽ പോലും ആഴത്തിൽ പടർന്നിട്ടുണ്ട്. കേരളത്തിലെ ഒരു സ്ത്രീമാസിക കുട്ടികളെക്കുറിച്ച് നടത്തിയ അന്വേഷണാത്മകമായ ഒരു പഠനത്തിൽ രേഖപ്പെടുത്തുന്ന ഒരു സംഭവം ഉണ്ട്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പിന്നാന്പുറത്താണ് സംഭവം. അനാശാസ്യമെന്നു കരുതാവുന്ന സാഹചര്യത്തിൽ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കണ്ട ഒരു പോലീസുകാരൻ അടുത്തു ചെന്നു ചോദിച്ചു. എന്താ കറക്കം? ആണ്‍കുട്ടി ചമ്മിയതുപോലെ മാറി നിന്നു. അപ്പോൾ പെണ്‍കുട്ടി ചാടിവന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിൽ എന്താണു തകരാർ? ഏതു നിയമമാണു ലംഘിക്കപ്പെടുക. വലിയ സദാചാരപ്പോലീസാകാതെ പോകണം സാർ. ഇല്ലെങ്കിൽ സാറാവും പ്രതി. പോലീസുകാരൻ തല ഉൗരി.
മുഖ്യമന്ത്രിയുടെ ചികിത്സ
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്കു ചികത്സയ്ക്കായി തിരിച്ചതോടെ ഇവിടെ സർക്കാരിൽ പല പ്രശ്നങ്ങളുമായി. അമേരിക്കയിലിരുന്നു മുഖ്യമന്ത്രി തന്നെയാണു ഭരണത്തിനു നേതൃത്വം കൊടുക്കുന്നതെങ്കിലും എല്ലാം അഴകൊഴന്പനാവുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തളർന്നു. രണ്ടാമനായി വന്ന ഇ.പി. ജയരാജൻ വളരെ സൂക്ഷിച്ചാണു വല്ലതും പറയുന്നതെങ്കിലും പലർക്കും പിടിക്കുന്നില്ല. ധനമന്ത്രിയെ വല്ലാതെ ഒതുക്കിയിട്ടാണു പിണറായി പോയത്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ മന്ത്രി ജി. സുധാകരൻ തന്നെ ഒരു ഗോളടിച്ചു.
10,000 രൂപയുടെ നഷ്ടപരിഹാരത്തിന് ഇനി ആരെയും ചേർക്കില്ല എന്നാണു സർക്കാർ. പുനരധിവാസത്തിനു നിയോഗിക്കും എന്നു പറഞ്ഞ ഏജൻസി വിവാദത്തിലായി. അതു വളരാനാണിട. വെള്ളപ്പൊക്കം ഉണ്ടാകുമെന്നു നേരത്തെ അറിഞ്ഞപോലാണ് ഉപദേശിയുടെ നിയമനം വന്നത്. പ്രളയം തീരുന്നതിനു മുന്‍പേ ഏജൻസി നിയമിക്കപ്പെട്ടു. ബാലനും ജയരാജനും തമ്മിലും ഐസക്കും സുധാകരനും തമ്മിലും ഒക്കെ ഉണ്ടാകുന്ന കിറുകിറുപ്പുകൾ എവിടെ എത്തുമെന്നു കാത്തിരുന്നു കാണണം.
വിദേശമലയാളികളോടു പിരിക്കാൻ മന്ത്രിമാർ നേരിട്ടു വിദേശയാത്ര നടത്താനുള്ള തീരുമാനവും കുടുക്കിലാവുകയാണ്.1967 ലെ ഇം.എം.എസ് മന്ത്രിസഭയുടെ കാലത്ത് അദ്ദേഹം ചികിത്സയ്ക്കായി മോസ്കോയ്ക്കു പോയി തിരിച്ചുവന്നപ്പോഴാണ് അന്നത്തെ ഇടതുമുന്നണി പിളർന്നതും അച്യുതമേനോന്റെ നേതൃത്വത്തിൽ ബദൽ സർക്കാർ ഉണ്ടായതും. അത്രയും ഒന്നും ഉണ്ടായില്ലെങ്കിലും പിണറായിക്കു പുത്തൻ തലവേദനകൾ ഉണ്ടാവുമെന്നു തീർച്ചയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top