Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രകൃതിയുടെ ഇരകൾ
Thursday, September 13, 2018 1:51 AM IST
ലോകവിചാരം / സെർജി ആന്റണി
നിരവധി രാജ്യങ്ങൾ കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുകയാണ്. എൽനീനോ പ്രതിഭാസം ഈ വർഷാന്ത്യം ലോകത്തെയാകെ അസ്വസ്ഥമാക്കുമെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നൽകുന്നു. കടുത്ത വരൾച്ചയും കനത്ത മഴയും പല ലോകരാഷ്ട്രങ്ങളെയും ദുരിതപൂർണമാക്കാം. രണ്ടുവർഷം മുന്‍പ് എൽനീനോ വരുത്തിയ അത്രയും ദുരിതം ഈ വർഷം ഉണ്ടാകാനിടയില്ലെന്ന സൂചന മാത്രമാണ് ഏക ആശ്വാസം.
ഈ ദിവസങ്ങളിലെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തി ന്റെ ഫലമായുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായി. പലേടത്തും അതു വരാനിരിക്കുന്നുവെന്ന പ്രവചനവുമുണ്ട്. കേരളവും ഇത്തരമൊരു അപൂർവ പ്രളയക്കെടുതിക്ക് ഈയിടെ വിധേയമായിരുന്നല്ലോ.
പ്രകൃതി ദുരന്തങ്ങൾ സമ്മാനിക്കുന്ന ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നൊരു രാജ്യമാണു ജപ്പാൻ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബുകളിലൂടെയാവും ലോകം ജപ്പാനെ കൂടുതലും അറിയുക. അതിന്റെ വേദന ഇന്നും അവർ അനുഭവിച്ചു തീർന്നിട്ടില്ല. എന്നാൽ, നിരന്തരമായി വലിയ പ്രകൃതിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നൊരു രാജ്യം കൂടിയാണത്. അച്ചടക്കവും അധ്വാനശീലവുംകൊണ്ട് അവർ അതൊക്കെ മറികടക്കുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതമൂലം ഭൂചലനവും സുനാമിയും മാത്രമല്ല, അഗ്നിപർവതങ്ങൾ, മണ്ണിടിച്ചിൽ എന്നിവയെല്ലാം ഈ കൊച്ചു രാജ്യത്തെ പിടിച്ചുകുലുക്കുന്നു. ഇതിനിടെ കോളറയും പന്നിപ്പനിയും ഈയിടെ ജപ്പാനിൽ പടർന്നു പിടിച്ചു. നൂറുകണക്കിനു പന്നികളെ നശിപ്പിച്ചു. പന്നി ഇറച്ചിയുടെ കയറ്റുമതി നിർത്തിവച്ചു. ജപ്പാന്റെ വടക്കൻ ദ്വീപായ ഹൊക്കെയ്ദോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ 37 പേരാണു മരിച്ചത്.
ചുഴലി പേടിച്ചു യുഎസ്
അമേരിക്കയുടെ കിഴക്കൻതീരവും വലിയൊരു കൊടുങ്കാറ്റിനെ കാത്തിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനം കൂടുതൽ ശാസ്ത്രീയമായി നടത്തുന്നതിനാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് കാലേകൂട്ടി എത്തി. ഫ്ലോറൻസ് എന്നാണ് ഈ ചുഴലിക്കാറ്റിനെ നാമകരണം ചെയ്തിരിക്കുന്നത്.
ഫ്ലോറിഡ, ജോർജിയ, വടക്കും തെക്കും കരോളൈന എന്നിവിടങ്ങളിൽ കാറ്റ് വലിയ നാശം വിതയ്ക്കുമെന്നാണു കരുതുന്നത്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലുള്ള കാറ്റു വീശാനാണുസാധ്യത.
കിഴക്കൻ തീരം അടുത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായ ചുഴലിക്കാറ്റിനാണു സാധ്യതയെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ദക്ഷിണ കരോളൈന നിവാസികളോടു മുൻകരുതലുകളെടുക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു ലക്ഷം പേർക്കാണു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ അവധി നൽകിയിരിക്കുകയാണ്.
ദക്ഷിണ കരോളൈനയിലെയും വിർജീനിയയിലെയും ഗവർണർമാർ അവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു അനുമതി നൽകിക്കൊണ്ട് ഫെഡറൽ സർക്കാർ 24 മണിക്കൂറും ജാഗ്രത പുലർത്തുമെന്നു പ്രസിഡന്റ് ട്രംപ് ഉറപ്പും നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടക്കൻ കരോളിനയിൽ ഗവർണർ റോയ് കൂപ്പർ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. വാരാന്ത്യത്തിൽ കൂടുതൽ കരുതലുകളെടുത്തു തയാറായിരിക്കാനും അദ്ദേഹം തദ്ദേശവാസികളോട് ആവശ്യപ്പെട്ടു. കനത്ത ചുഴലിക്കാറ്റുവീശുന്ന കാലത്തേക്കാണു കടക്കുന്നതെന്നും ആഘാതത്തിന്റെ രൂക്ഷത മുൻകൂട്ടി കാണാനാവില്ലെന്നും കൂപ്പർ മുന്നറിയിപ്പു നൽകി. അമേരിക്കയിലെ കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെല്ലാം എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാൻ തയാറായി നിൽക്കുകയാണ്.
പ്രോ ലൈഫായി ചൈന
ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും തങ്ങളുടെ ജനസംഖ്യാനയത്തിൽ വീണ്ടും അയവുവരുത്താനുള്ള നീക്കത്തിലാണു ചൈന. ഒരു കുട്ടി മുദ്രാവാക്യം തിരുത്താനുള്ള സമയമായെന്നു ഭരണാധികാരികൾ കരുതുന്നു. രാജ്യത്തെ യുവജന സംഖ്യ കുറഞ്ഞുവരുന്നതും ഇതിനൊരു കാരണമായിരിക്കാം.
സാന്പത്തിക രംഗത്തു വലിയ കുതിച്ചുചാട്ടം നടത്തിയ ചൈന ഇത്തരമൊരു നയവ്യതിയാനത്തിനു തുനിയുന്നതിന്റെ പ്രധാന കാരണം വൃദ്ധജനങ്ങളുടെ സംഖ്യയിലുണ്ടാകുന്ന അഭൂതപൂർവമായ വർധനയും ജോലി ചെയ്യാൻ കഴിവുള്ള ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതും തന്നെയാണ്. എന്നാൽ, ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി മറിച്ചാണ്. ഇവിടെ ജോലി ചെയ്യാൻ കഴിവുള്ള ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും വലിയൊരു സംഖ്യയുണ്ട്. ഈ മനുഷ്യശേഷിയാണ് ഇന്ത്യക്കു പ്രതീക്ഷ നൽകുന്നത്.
ചൈനയ്ക്കും ഏതാനും വർഷം മുന്‍പ് ഈ സ്ഥിതിയുണ്ടായിരുന്നു. അതു മാറിവരുന്നത് ഏറെ ആശങ്കയോടെയാണ് ഭരണാധികാരികൾ കാണുന്നത്. സാന്പത്തിക വളർച്ച നിലനിർത്തുന്നതിനും കൂടുതൽ വളർച്ച കൈവരിക്കുന്നതിനും ശാസ്ത്ര, സാങ്കേതിക പുരോഗതി മാത്രം പോരാ. അതു പ്രയോഗിക്കാൻ കഴിവുള്ള മനുഷ്യരുമുണ്ടാകണം. ഈ യാഥാർഥ്യം മുൻകൂട്ടിക്കണ്ടുകൊണ്ടാണ് രണ്ടുവർഷം മുന്‍പുതന്നെ ചൈന ഒറ്റക്കുട്ടി നയത്തിൽനിന്നു പിൻവാങ്ങിയത്. ഇനിയിപ്പോൾ കൂടുതൽ കട്ടികൾ വേണമെന്ന ആശയം പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്.
അടുത്തകാലത്ത് ചൈന ഇറക്കിയ ഒരു തപാൽ സ്റ്റാന്പിൽ ആൺപന്നിയുടെയും പെൺപന്നിയുടെയും കൂടെയിരിക്കുന്ന മൂന്നു പന്നിക്കുഞ്ഞുങ്ങളുടെ പടമാണുണ്ടായിരുന്നത്. ചൈനയുടെ ജനസംഖ്യാനയത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തിന്റെ സൂചനയായി ഇതിനെ കാണുന്നവരുണ്ട്.
2016ൽത്തന്നെ ഒറ്റക്കുട്ടി നയത്തിൽനിന്നു പിന്മാറിയെങ്കിലും നയവ്യതിയാനം ശക്തമായി പ്രചരിപ്പിച്ചിരുന്നില്ല. എന്നിട്ടും കഴിഞ്ഞരണ്ടുവർഷത്തിനുള്ളിൽ ജനസംഖ്യയിൽ എട്ടു ശതമാനം വർധനയുണ്ടായി. ജനനനിയന്ത്രണത്തിൽനിന്നു പ്രോലൈഫിലേക്കുള്ള മാറ്റമായി ഇതിനെ കാണുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചൈനയിൽ ജനിച്ച കുട്ടികളിൽ പകുതിയും ദന്പതികൾക്കുണ്ടായ രണ്ടാമത്തെ കുട്ടിയായിരുന്നു. ചൈനീസ് ദന്പതികൾ വലിയ കുടുംബം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി ഈ മാറ്റത്തെ കണക്കാക്കുന്നു. കഴിഞ്ഞ വർഷം 172 ലക്ഷം ജനനമാണു രജിസ്റ്റർ ചെയ്തത്. 2016ലേതിനേക്കാൾ അല്പം കുറവാണീ സംഖ്യ. അതേസമയം അറുപതുവയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ സംഖ്യയിലും വലിയ വർധനയാണു കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ. തൊട്ടുപിന്നിൽ ഇന്ത്യയുമുണ്ട്.
പലായനം തുടരുന്നു
അരക്ഷിത രാജ്യങ്ങളിൽനിന്നുള്ള പലായനം തുടരുകയാണ്. അതേസമയം പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരേയുള്ള രോഷം വർധിക്കുകയും ചെയ്യുന്നു.
ഏതുവിധേനയും രക്ഷപ്പെടാൻശ്രമിക്കുന്നവർ പലരും അപകടത്തിൽപ്പെടുന്നതു പതിവാണ്. അഭയാർഥികളുമായി പോയ ബോട്ട് ലിബിയൻ തീരത്തു മുങ്ങി ഇരുപതു കുട്ടികൾ ഉൾപ്പെടെ നൂറുപേരാണ് ഈയിടെ കൊല്ലപ്പെട്ടത്. കടൽ യാത്രയ്ക്കുള്ള സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്ത ബോട്ടിലായിരുന്നു ഇവരുടെ യാത്ര. പലപ്പോഴും കയറാവുന്നതിനേക്കാൾ ഏറെക്കൂടുതൽ യാത്രക്കാരുമുണ്ടാവും. യന്ത്രത്തകരാറാണ് ഒരു ബോട്ട് തകരാൻ കാരണമായത്. ആടിയുലഞ്ഞ ബോട്ടിൽനിന്നു ലൈഫ് ജാക്കറ്റ് ഉപയോഗിച്ചു പുറത്തുചാടിയ ചിലർ രക്ഷപ്പെട്ടു. ആവശ്യത്തിനു ലൈഫ് ജാക്കറ്റുകളും ബോട്ടിലില്ലായിരുന്നു.
ലിബിയ, അൾജീരിയ, ഘാന, കാമറൂൺ, നൈഗർ, മാലി, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര സംഘർഷങ്ങളും കൊടികുത്തിവാഴുന്ന രാജ്യങ്ങളാണിവ. രക്ഷപ്പെട്ടവരെ ലിബിയൻ തീരസംരക്ഷണസേന തീരത്തെത്തിച്ചു ക്യാന്പുകളിലാക്കി.
അസ്വസ്ഥബാധിതമായ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുന്നവർ ലിബിയൻ തീരങ്ങളെയാണ് ആശ്രയിക്കുന്നത്. അതിരുകളില്ലാത്ത ഡോക്ടർമാർ(എംഎസ്എഫ്) എന്ന സംഘടനയാണ് ഈ ദാരുണ വാർത്ത പുറംലോകത്തെത്തിച്ചത്. രക്ഷപ്പെട്ടവരിൽ ഗർഭിണികളും പിഞ്ചുകുഞ്ഞുങ്ങളുമൊക്കെയുണ്ടായിരുന്നു. ചിലർക്കു സാരമായ പരിക്കുമേറ്റു. വെള്ളത്തിൽ ഏറെ സമയം കിടന്ന ചിലർക്കു ന്യൂമോണിയയും പിടിപെട്ടു.
ഇന്ത്യയോട് ഇഷ്ടമാണ്, പക്ഷേ...
വികസ്വര രാജ്യങ്ങളെന്ന പേരിൽ ഇന്ത്യയും ചൈനയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പരാതി. ഇരുരാജ്യങ്ങളും വളരുന്ന സന്പദ്ഘടനയാണെന്ന് അവകാശപ്പെടുന്നു. അവർ സ്വയം വികസ്വര രാജ്യങ്ങളെന്നും വിളിക്കുന്നു. അതിന്റെ മറവിൽ സബ്സിഡികളും തട്ടിയെടുക്കുന്നു- ട്രംപ് പരാതിപ്പെട്ടു.
ദക്ഷിണ ഡക്കോട്ടയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്പോഴാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്. അമേരിക്കയുടെ കടുത്ത വ്യാപാര നയങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കു വെല്ലുവിളിയായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും നിരവധി വ്യാപാര ഉടന്പടികൾ ചർച്ച ചെയ്തുവരികയാണ്. അടുത്ത മൂന്നു വർഷത്തേക്ക് 1000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ കൂടി പുതുതായി വാങ്ങണമെന്ന അമേരിക്കയുടെ നിർദേശത്തിൽ ഈ ചർച്ചകൾ ഉടക്കിക്കിടക്കുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തിയ ടു പ്ലസ് ടു ചർച്ചയെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും തമ്മിൽ നടന്ന ചർച്ചയും തുടർന്നുണ്ടായ കരാറുകളും സൈനിക, പ്രതിരോധ രംഗത്തു ചില സംയുക്ത നീക്കങ്ങൾക്ക് അവസരമൊരുക്കിയെങ്കിലും വ്യാപാര രംഗത്ത് ഇനിയും ചില തീരുമാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഗാഢമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളെ നിർണായകമായി സ്വാധീനിച്ചേക്കും. മോദി തന്റെ സുഹൃത്താണെന്നും താൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞതായി പ്രശസ്ത മാധ്യമപ്രവർത്തകൻ ബോബ് വുഡ്വേഡ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top