Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ക്രൂരമായ ഒരു രാഷ്ട്രീയ ഗൂഢാലോചന
Sunday, September 16, 2018 11:32 PM IST
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
1994-ൽ തുടങ്ങിയ പ്രോസിക്യൂഷൻ നടപടിക്കെതിരേ നടത്തിയ സുദീർഘ പോരാട്ടത്തിനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നന്പി നാരായണനു നീതി കിട്ടി. എന്നാൽ, ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്ന, മുൻ സുപ്രീംകോടതി ജഡ്ജി ഡി.കെ. ജെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ വിധി ഉണ്ടാകുക.
നന്പി നാരായണന്റെ ദുരവസ്ഥയെപ്പറ്റി ധാരാളം എഴുതപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയർ നശിക്കുകയും അഭിമാനത്തിനു ക്ഷതമേൽക്കുകയും കുടുംബം ദുരിതത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തീർച്ചയായും അദ്ദേഹത്തിനും കുടുംബത്തിനും ആശ്വാസമേകുന്നതാണ്. നഷ്ടപരിഹാരത്തിനുവേണ്ടിയല്ല താൻ പോരാടിയതെന്നാണു വിധി കേട്ടശേഷം അദ്ദേഹം പറഞ്ഞത്. തന്നെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആ ഉദ്യോഗസ്ഥർക്കു തെറ്റിയെന്നു കോടതി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നാണു താൻ ആവശ്യപ്പെട്ടതെങ്കിലും കോടതി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജുഡീഷറിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണു നന്പി നാരായണനും കുടുംബത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച സുപ്രീംകോടതി വിധി. വേണ്ടത്ര തെളിവുകളില്ലാതെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമോ എന്നു തീരുമാനിക്കാൻ ഒരു കമ്മിറ്റിയെ കോടതി നിയോഗിച്ചതു പുതുമയുള്ള നീക്കമാണ്. ചാരക്കേസ് അവസാനിപ്പിക്കാൻ ശിപാർശ ചെയ്ത സിബിഐ കേസിൽ തെളിവില്ലെന്നും കേരള പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിബിഐ നിർദേശിച്ചതുപോലെ കേരളത്തിലെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാനത്ത് അധികാരത്തിലിരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ തയാറായില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണു സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.
ചാരക്കേസിൽ വേണ്ടത്ര തെളിവുകളില്ലാതെ ശാസ്ത്രജ്ഞർക്കെതിരേ നടപടിയെടുത്തത് എന്തിനാണെന്നറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെമേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നോ, രാഷ്ട്രീയ മേധാവികളെ പ്രീതിപ്പെടുത്താനാണോ അവർ പ്രവർത്തിച്ചത് എന്നൊന്നും അറിയില്ല. ജെയിൻ കമ്മിറ്റിയുടെ അന്വേഷണം ഉദ്യോഗസ്ഥർക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും കമ്മിറ്റി റിപ്പോർട്ട് കൂടുതൽ കാര്യങ്ങളിലേക്കു വെളിച്ചംവീശുകയും ചെയ്യും. ഏതായാലും ഇനി മുതൽ പോലീസ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പ്രവർത്തിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും അപമാനിക്കുകയും അവരുടെ കരിയർ നശിപ്പിക്കുകയും കുടുംബാംഗങ്ങളെ സമൂഹമധ്യത്തിൽ അവഹേളിതരാക്കുകയും ചെയ്യുന്നതിനു മുന്പ് രണ്ടുവട്ടം ആലോചിക്കും. രാഷ്ട്രീയ സമ്മർദങ്ങളും മേലധികാരികളും സമ്മർദങ്ങളും ഉണ്ടായാലും നിരപരാധികൾക്കെതിരേ റിപ്പോർട്ട് എഴുതുന്നതിനു മുന്പ് അന്വേഷകർ ഇനി പലവട്ടം ചിന്തിക്കും.
രാഷ്ട്രീയ ഗൂഢാലോചന
ഈ കേസിനു മറ്റൊരു പ്രധാനവശം കൂടിയുണ്ട്. ചാരപ്രവർത്തനം കൊണ്ടല്ല അതാരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവായ കെ. കരുണാകരനെ കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കവും അതിനു പിന്നിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ നിര്യാണത്തിനുശേഷം സംസ്ഥാന കോൺഗ്രസിലെ കരുണാകര വിരുദ്ധ വിഭാഗമാണ് അത് ആരംഭിച്ചത്. മുസ്ലിം ലീഗ് നേതാക്കളും കേരള കോൺഗ്രസിലെ ഒരു വിഭാഗവും അതിനെ പിന്തുണയ്ക്കുകയും കോൺഗ്രസ് ഹൈക്കമാൻഡ് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ കരുണാകരൻ അഹോരാത്രം പണിയെടുത്തെങ്കിലും ഒന്നോരണ്ടോ വർഷത്തിനുശേഷം അവർ തമ്മിൽ തെറ്റി. യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം ഈ സ്ഥിതിവിശേഷം മുതലെടുക്കുകയും മുതിർന്ന നേതാവിനെ അടിക്കാൻ ഏതു വടിയും ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികൂടിയായ കെ. കരുണാകരനെ "ചാരൻ’ എന്നു പരസ്യമായി വിളിക്കാൻ പോലും യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം മടിച്ചില്ല. രണ്ടു മാലദ്വീപ് സ്ത്രീകൾ ഉൾപ്പെട്ട ചാരക്കേസുമായ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട, അദ്ദേഹത്തിനു താത്പര്യമുള്ള ചില പോലീസ് ഉദ്യോഗസ്ഥരെ കരുണാകരൻ സംരക്ഷിക്കുന്നു എന്ന് ആരോപണമുയർന്നു. എന്നാൽ, പിന്നീടു സിബിഐ കേസ് അന്വേഷിച്ചപ്പോൾ ഇതൊന്നും തെളിയിക്കപ്പെട്ടില്ല.
കരുത്തനെന്നും ധീരനെന്നും അറിയപ്പെട്ടിരുന്ന കരുണാകരനു പക്ഷേ, ചാരക്കേസ് തന്നെ ചുറ്റിവരിഞ്ഞപ്പോൾ പിടിച്ചുനിൽക്കാനായില്ല. അങ്ങനെയാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്റെ വിശ്വസ്തനൊന്നുമായിരുന്നില്ല ഞാൻ. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ നയങ്ങളെ വിമർശിച്ചിട്ടുമുണ്ട്. ഒരു തകർന്ന മനുഷ്യനായിരുന്നു അദ്ദേഹം അക്കാലത്ത്. കേരളത്തിൽ രാഷ്ട്രീയതന്ത്രങ്ങളിൽ തന്നെ ആരെങ്കിലും കടത്തിവെട്ടുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിക്കാണില്ല.
സിബിഐ കേസ് അവസാനിപ്പിക്കുകയും എല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തശേഷം ഒരിക്കൽ ഡൽഹിയിൽ വച്ചു കരുണാകരനെ ഞാൻ കണ്ടിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും കണ്ണിറുക്കലും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ദുഃഖിതനായിരുന്നു. ഒരു സ്വാതന്ത്ര്യസമര സേനാനിയെ ചാരൻ എന്നു വിളിക്കത്തക്കവിധം തന്റെ മന്ത്രിസഭാ സഹപ്രവർത്തകർ വൃത്തികെട്ടവരാകുമെന്നും താൻ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസങ്ങളിൽ അദ്ദേഹം അന്പേ തകർന്നുപോയിരുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും പങ്കാളികളായപ്പോഴാണു താൻ ഏറ്റവും ഞെട്ടിയതും ദുഃഖിച്ചതുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിസ്ഥാനം കൊടുത്ത് കരുണാകനെ സാന്ത്വനിപ്പിച്ചു. പിന്നീടു സിബിഐ റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുറ്റാരോപിതർ മിക്കവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടി. താനൊഴികെ എല്ലാവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടിയെന്നു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നോടു പറഞ്ഞു. ന്യൂഡൽഹിയിൽ ഏതു സ്ഥാനം കിട്ടിയാലും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമാണു കരുണാകരൻ ആഗ്രഹിച്ചത്.
അതെന്തുമാകട്ടെ, രാഷ്ട്രീയക്കാർ കളിക്കുന്ന അധികാരക്കളിയിലെ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ കേസാണിത്. തന്റെ ദീർഘകാല രാഷ്ട്രീയ കരിയറിൽ കരുണാകരനും ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ടാവാം. തന്റെ രാഷ്ട്രീയ വൈദഗ്ധ്യവും നീക്കങ്ങളിലെ കൗശലവും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നെങ്കിൽപോലും ഒരു ചാരനെന്ന് ആരോപണം വന്നപ്പോൾ ധീരനെന്ന് അറിയപ്പെട്ട ലീഡർക്കുപോലും പിടിച്ചുനിൽക്കാനായില്ല. യുദ്ധത്തിലും പ്രണയത്തിലും എന്നപോലെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരത്തിലും എല്ലാത്തിനും നീതീകരണമുണ്ടാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top