Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആ കരച്ചിൽ ഞാൻ മറക്കില്ല...
Saturday, September 29, 2018 11:44 PM IST
സിസ്റ്റർ ചൈതന്യ സിഎംസി, ഇടുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻസ്പയർ
എറണാകുളം നഗരത്തിന്റെ രാജവീഥികളുടെ അരികുകളിൽ രാജാവോ, ദാസനോ എന്നറിയാതെ വഴിയിലിരുന്ന് പിച്ചപ്പാത്രവുമായി എച്ചിൽക്കൂനകൾക്കരികിൽ ഇരിക്കുന്നവരുടെ അരികിലേക്കു ഞങ്ങൾ ചെന്നു. അങ്കമാലിക്കാരി സിസ്റ്റർ അർപ്പിത, തലശേരിയിൽനിന്നുള്ള സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ഡോണ, ചങ്ങനാശേരിക്കാരി സിസ്റ്റർ ജിഷ, പിന്നെ ഇടുക്കിയിൽനിന്നു ഞാനും. 2009 ഡിസംബറിലാണ് സംഭവം. യാചകരായി നടക്കുന്നവരുടെ കൂടെ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു ലക്ഷ്യം.
യാചകന്റെ വിതുന്പൽ
മറൈൻഡ്രൈവിൽ കാലുതളർന്ന് നിലത്തു ചടഞ്ഞിരിക്കുന്ന ഒരു യാചകൻ... അദ്ദേഹത്തിന്റെ അരികിലെത്തി ഞങ്ങൾ. അതിലെ കടന്നുപോയ സൈക്കിൾ ചായക്കാരന്റെ കൈയിൽനിന്ന് അയാൾ ഒരു ചായ വാങ്ങിക്കുടിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾക്ക് തരാതെ കുടിക്കുവാണോ? അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു; ഞാൻ തന്നാൽ നിങ്ങൾ കുടിക്കുമോ? ഞങ്ങൾ പറഞ്ഞു; തീർച്ചയായും. ഉടൻതന്നെ അദ്ദേഹം ഞങ്ങൾക്കും ചായ വാങ്ങി തന്നു. ഞങ്ങൾ ആ ചായ കുടിക്കുന്നതുനോക്കി അയാൾ ഇരുന്നു കരഞ്ഞു. “എന്റെ മക്കൾപോലും എന്റെ കൈയിൽനിന്ന് ഒന്നും വാങ്ങിക്കഴിക്കില്ലായിരുന്നു! നിങ്ങൾ മാലാഖമാരാണ്... മാലാഖാമാരാണ്...’’ - ഒൻപതു വർഷം മുന്പ് ആ പാവം യാചകനിൽനിന്നുതിർന്ന ആ വിതുന്പലും തേങ്ങലും എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു.
ഞങ്ങൾ മൊബൈൽ ടോയ്ലറ്റുകൾ സംഘടിപ്പിച്ചു യാചകരെയെല്ലാം കുളിപ്പിച്ചു മുടിവെട്ടി പുതിയ വസ്ത്രങ്ങൾ നൽകി. അവർക്കു സദ്യ വിളന്പി. അതിനു ശേഷം ആ യാചകർ ഞങ്ങൾക്കു വിളന്പിത്തന്നു. സമൂഹത്തിന്റെ പുറന്പോക്കിലൂടെ ജീവിതവും ചുമന്ന് ഇഴയുന്നവരുടെകൂടെ ഞങ്ങൾ ആഘോഷിച്ച ആ ക്രിസ്തുമസാണ് എന്റെ ഹൃദയത്തിൽ ക്രിസ്തുവിന്റെ പിറവി നൽകിയത്.
ആ എച്ച്ഐവി പെൺകുട്ടി
കത്തോലിക്കാസഭയിൽ 152 വർഷം മുന്പ് 1866-ൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ സന്യാസിനി സമൂഹമായ സിഎംസി സന്യാസസഭയിൽ 25 സമർപ്പിത വർഷങ്ങൾ പൂർത്തിയാക്കിയ ഒരു കന്യാസ്ത്രീയാണു ഞാൻ. കന്യാസ്ത്രീകളുടെ സമർപ്പിത ജീവിതം ഏറെ ചർച്ച ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് ധന്യമായ ഈ ജീവിതത്തിന്റെ നന്മയും നിറവും തുറന്നുപറയാൻ എനിക്കു സന്തോഷമാണ്.
ഇടുക്കിയിൽവച്ച് ജന്മനാ എച്ച്ഐവി ബാധിതയായ ഒരു പെണ്കുട്ടിയെ കണ്ടുമുട്ടിയത് ഒരു പുതിയ തുടക്കമായിരുന്നു. വിദ്യാഭ്യാസം, സമൂഹജീവിതം, കുടുംബബന്ധങ്ങൾ എല്ലാം സമൂഹം അവർക്കു നിഷേധിക്കുന്നു. ഞാൻ കണ്ടുമുട്ടിയ പെണ്കുട്ടി സുന്ദരിയായിരുന്നു. അവൾ എച്ച്ഐവി ബാധിതയാണെന്ന് ആർക്കുമറിയില്ലായിരുന്നു. കൗമാരപ്രായത്തിലേ ജീവിതത്തോടുള്ള കൊതികൊണ്ട് അവൾ ഒരു പ്രണയബന്ധത്തിൽ തുടരുകയായിരുന്നു. അതു വരുത്തിവയ്ക്കാവുന്ന അപകടത്തെപ്പറ്റി അവളോടു സംസാരിച്ചപ്പോൾ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട എനിക്ക് സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും അവകാശമില്ലേ? എന്നാണവൾ ചോദിച്ചത്. ഈ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇൻസ്പയർ എന്ന സംഘടന രൂപംകൊള്ളുന്നത്. സിസ്റ്റർ ലിറ്റിൽ തെരേസ് സിഎംസിയോടൊപ്പം ആ സംഘടനയിലാണ് ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബോധ്യത്തോടെ
ഒരു സന്യാസിനി എന്ന നിലയിൽ എന്റെ കുടുംബത്തെയും എനിക്ക് ഈ ലോകത്തിൽ ലഭിക്കാമായിരുന്ന എല്ലാ ഭൗതിക സൗഭാഗ്യങ്ങളെയും ഞാൻ ഉപേക്ഷിച്ചത് വ്യക്തമായ ബോധ്യത്തോടെതന്നെയാണ്. ഞാൻ പ്രസവിക്കാത്ത ആയിരക്കണക്കിനു മക്കൾക്ക് ഞാനിന്നമ്മയാണ്. എന്റെ കുടുംബാംഗങ്ങളല്ലാത്ത നൂറുകണക്കിനു പേർക്ക് ഞാനിന്നു സഹോദരിയാണ്. ഈ ധന്യതയാണ് ക്രിസ്തുവിന്റെ യഥാർഥ മണവാട്ടിയുടെ സ്വാതന്ത്ര്യവും സന്പത്തും എന്നു ഞാൻ തിരിച്ചറിയുന്നു.
എല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സന്യാസം സ്വീകരിച്ചത്. കുടുംബ ബന്ധങ്ങൾ മുറിയും എന്നും ലോകബന്ധങ്ങൾ മറയും എന്നും അറിഞ്ഞു. സഭ എന്നെ പഠിപ്പിക്കും. ജോലി ലഭിക്കുന്പോൾ കിട്ടുന്ന പ്രതിഫലം സഭ പൊതുവായി ഉപയോഗിക്കും. ഇതും വ്യക്തമായി മനസിലാക്കിയിരുന്നു.
അനുസരണം, ദാരിദ്ര്യം, കന്യാവ്രതം ഈ മൂന്നു വ്രതങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഒരു വ്യക്തി ഏറ്റെടുക്കുന്നത് അബോധാവസ്ഥയിലല്ല. വർഷങ്ങൾ പഠിച്ച്, സമൂഹത്തിൽ ജീവിച്ച്, സഭയുടെ പാരന്പര്യങ്ങൾ മനസിലാക്കി മുതിർന്നവരുടെ അനുഭവങ്ങൾ പാഠമാക്കി, മനസുണ്ടെങ്കിൽ മാത്രം ക്രിസ്തുവിശ്വാസിയായ ഒരു സ്ത്രീ സ്വന്തമാക്കുന്ന സൗഭാഗ്യമാണ് സന്യാസം. സ്വീകരിച്ചുകഴിഞ്ഞാൽ, സഭയുടെ ചൈതന്യത്തോടുചേർന്ന് അധികാരികളുടെ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കുകയാണ് ഓരോ വ്യക്തിയും.
അനുസരണത്തിന്റെ മഹത്വം
കഴിഞ്ഞ 25 വർഷത്തെ സന്യാസജീവിതത്തിൽ അധികാരികളുടെ നിർദേശങ്ങൾ ദൈവഹിതമായി സ്വീകരിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു അധ്യാപികയായിരിക്കുന്പോഴാണ് യാചകർക്കു വേണ്ടിയും എച്ച്ഐവി ബാധിതർക്കുവേണ്ടിയും പ്രവർത്തിക്കാനുള്ള ആഗ്രഹം അധികാരികളെ അറിയിച്ചത്. കാത്തിരിക്കാനായിരുന്നു, മറുപടി. തുടക്കത്തിൽ എനിക്ക് അതു ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ, എന്നേക്കാൾ പ്രായവും അറിവും ജ്ഞാനവുമുള്ള എന്റെ അധികാരികൾ എന്റെ പുതിയ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശേഷി എനിക്കുണ്ടോ എന്നു തിരിച്ചറിയാൻ നൽകിയ ഒരു അവസരമായിരുന്നു കാത്തിരിപ്പിന്റെ കാലം എന്ന് അതിനുശേഷമാണ് ഞാൻ മനസിലാക്കിയത്.
ഇത്തരത്തിൽ അധികാരികളിലൂടെ വെളിപ്പെടുന്ന ദൈവഹിതം തിരിച്ചറിയുന്നതുവരെ കാത്തിരിക്കാനുള്ള മനസുള്ളവർക്കു ക്രൈസ്തവ സന്യാസജീവിതം എന്നും അർഥപൂർണമാണ്.
കേട്ടതും കണ്ടതും
മഠത്തിൽവരുന്നതിനു മുന്പ് കന്യാസ്ത്രീകളെപ്പറ്റി നിരവധി ആരോപണങ്ങൾ ഞാനും കേട്ടിട്ടുണ്ട്. എന്നാൽ, വ്യത്യസ്തമായി എന്റെ മഠത്തിൽ ഞാൻ ഒന്നും കണ്ടില്ല. വീട്ടിൽ ചേച്ചിയും അനുജത്തിയും തമ്മിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും എന്റെ സമൂഹത്തിലുമുണ്ടാവാം. വ്യത്യസ്തരായ വ്യക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടായ്മയാണ് എന്റെ മഠം. അതൊന്നും സന്യാസജീവിതത്തിന്റെ വൈരൂപ്യമല്ലല്ലോ. സൗന്ദര്യമല്ലേ. വ്യത്യസ്തരാണ് വ്യക്തികൾ. എന്നാൽ, ലക്ഷ്യമൊന്നാണ്. ക്രിസ്തു എന്ന ഏക ലക്ഷ്യം.
25 വർഷം പൂർത്തിയാകുന്പോൾ ആരുമില്ലാത്തവരിൽ യേശുവിനെ കാണാനും സ്നേഹിക്കാനും കഴിയുന്നൂ എന്നുള്ളതാണ് എന്റെ സംതൃപ്തി. നൂറുകണക്കിന് അനാഥക്കുട്ടികൾ എന്നെ അമ്മേയെന്നു വിളിക്കുന്പോൾ അവർക്കുവേണ്ടി എന്റെ ജീവിതം ഉപേക്ഷിച്ചാൽ മാത്രമേ അതെന്റെ ധന്യതയായി മാറുകയുള്ളൂ എന്നു ഞാൻ മനസിലാക്കുന്നു. സഭയെന്നും കാലോചിതമായ മാറ്റങ്ങൾക്ക് പ്രധാന്യം നൽകുന്നുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സിഎംസി സന്യാസസമൂഹത്തിൽ നിന്ന് തന്നെ നാല് സിസ്റ്റേഴ്സിന് സ്വന്തം ആഗ്രഹപ്രകാരം ആവിശ്യമുള്ളവർക്ക് ഞങ്ങളുടെ വൃക്ക ദാനം ചെയ്യാനുള്ള അനുവാദം ലഭിച്ചത്. ദൈവനാമത്തിന്റെ മഹത്വത്തിനായി എനിക്കു സഭയിലൂടെ ലഭിക്കുന്ന അവസരങ്ങൾ എന്റെ വ്യക്തിമഹത്വത്തിനായി ഞാൻ ഉപയോഗിക്കുന്പോഴാണ് വ്രതജീവിതവും സന്യാസ നിയമങ്ങളും എനിക്കു സ്ത്രീസ്വാതന്ത്ര്യത്തിന്റെ തടസങ്ങളായി തോന്നുന്നത്. സ്വന്തം വ്യക്തിത്വം ക്രിസ്തുവിന് സന്പൂർണമായും സമർപ്പിക്കാൻ കഴിയുന്നവർക്ക് ഏറ്റവും സ്വാതന്ത്ര്യമുള്ള അർത്ഥമുള്ള ജീവിതംതന്നെയാണ് കത്തോലിക്കാസഭയിലെ സന്യാസ ജീവിതം.
വരദാനമാണ് വരുമാനം
സിസ്റ്റർ റാണി ജോ എസ്സിസി, സെക്രട്ടറി സ്പെഷൽ ഒളിന്പിക്സ് കേരള, പ്രിൻസിപ്പൽ, ഹോളിക്രോസ് സ്പെഷൽ സ്കൂൾ, മണ്ണയ്ക്കനാട്, കുറവിലങ്ങാട്
അമ്മയുടെ കൈയിൽപിടിച്ചു പാലാ കത്തീഡ്രൽപള്ളിയുടെ അൾത്താരയിലേക്കു നോക്കിയാണ് എന്റെ വിശ്വാസ ജീവിതം ഞാൻ ആരംഭിക്കുന്നത്. വെള്ളയുടുപ്പിട്ട് അൾത്താരയിൽ വിശുദ്ധ കുർബാനയ്ക്കു പൂക്കളൊരുക്കുന്ന സിസ്റ്റേഴ്സിനെ ചൂണ്ടി അമ്മ പറയുമായിരുന്നു, അതു മാലാഖാമാരാണ്. ഈശോയുടെ അടുത്തു നിൽക്കാൻ അവർക്കു ലഭിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്. യേശുവിന്റെ അടുത്തു ജീവിക്കാനുള്ള ഒരു മാർഗമായാണ് കത്തോലിക്കാ സന്യാസ ജീവിതം എന്റെ മനസിൽ മുളപൊട്ടുന്നത്. പാലാ സെന്റ് മേരീസ് സ്കൂളിൽ എന്നെ ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ പഠിപ്പിച്ച എഫ്സിസി സിസ്റ്റേഴ്സിന്റെ സ്നേഹാർദ്രമായ ജീവിതമാതൃക ഒരു കന്യാസ്ത്രീയാകുവാൻ എന്നെ കൊതിപ്പിച്ചിരുന്നു. എന്റെ കുടുംബത്തിലും ബന്ധുവീടുകളിലും നിരവധി വൈദികരും സമർപ്പിതരും യേശുവിനുവേണ്ടി സഭയോടൊത്തു ചെയ്യുന്ന അദ്ഭുതകരമായ പ്രേഷിത ശുശ്രൂഷകളും ചെറുപ്പത്തിൽത്തന്നെ എന്റെ ആവേശമായിരുന്നു.
ആരും നിർബന്ധിച്ചില്ല
കത്തോലിക്കാസഭയിലെ സ്ത്രീകൾക്കു ലഭിക്കുന്ന ഏറ്റവും ധന്യവും ഉന്നതവുമായ ജീവിത ശൈലിയായ സന്യാസ ജീവിതം സ്വീകരിക്കാൻ ആരുമെന്നെ നിർബന്ധിച്ചിട്ടില്ല. എന്നെ കന്യാസ്ത്രീയാക്കാമെന്ന് ആരും നേർച്ച നേർന്നിരുന്നുമില്ല. പിന്തിരിപ്പിക്കുകയായിരുന്നു എല്ലാവരും. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സ്നേഹം എന്നെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒന്നര നൂറ്റാണ്ടിലേറെ ശുശ്രൂഷാപാരന്പര്യമുള്ള അന്താരാഷ്ട്ര കത്തോലിക്കാ സന്യാസ സമൂഹമായ സിസ്റ്റേഴ്സ് ഒാഫ് ദി ക്രോസ് ഒാഫ് ഷാവനോ എന്ന സഭയിൽ ഞാൻ ഒരു സന്യാസിനിയായി.
വരുമാനമില്ലാത്തവർ!
ഈയിടെ കേൾക്കുന്നത് വരുമാനമില്ലാത്ത കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യമില്ലെന്നും മഠത്തിൽ പട്ടിണിയാണെന്നുമൊക്കെയുള്ള അസത്യങ്ങളാണ്. എന്നെ സഭ പഠിപ്പിച്ചത് ഒരു ഫിസിയോ തെറാപ്പിസ്റ്റാകാനാണ്. ഒരു ഫിസിയോ തെറാപ്പിസ്റ്റായ ഞാൻ ആ ജോലി ഉപേക്ഷിച്ച്, പതിനാറു വർഷം മുന്പ് ബുദ്ധിന്യൂനതയുള്ളവർക്കുവേണ്ടി പ്രവർത്തിക്കാനാഗ്രഹമുണ്ട് എന്നു പറഞ്ഞു. ഒരു വരുമാനവുമില്ലാത്ത സ്പെഷൽ സ്കൂൾ ശുശ്രൂഷയ്ക്ക് എന്റെ സഭ എന്നെ അനുവദിച്ചു. ഇന്നു കുറവിലങ്ങാട് മണ്ണയ്ക്കനാടുള്ള എന്റെ ഹോളിക്രോസ് കോണ്വന്റിൽ സ്ഥിരവരുമാനമുള്ള ഒരാൾ മാത്രമേയുള്ളൂ. ആ സിസ്റ്ററിന്റെ ശന്പളം സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനായി ഉപയോഗിക്കുന്നു. ശന്പളമുള്ള ആ സിസ്റ്ററിനും ശന്പളമില്ലാത്ത എനിക്കും എന്റെ മഠത്തിലെ പ്രായംചെന്ന മറ്റുള്ളവർക്കും തമ്മിൽ ഒരു കാര്യത്തിനും ഒരു വ്യത്യാസവും ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
ഇതാണ് എല്ലാ സന്യാസ സഭകളുടെയും യഥാർത്ഥ അവസ്ഥ. വിശുദ്ധ ബൈബിളിലെ ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ക്രൈസ്തവ സന്യാസം എന്നത് എന്റെ അനുഭവമാണ്, എന്റെ മാത്രമല്ല ഈ വഴിയെ വരുന്ന എല്ലാവരുടെയും. അനുസരണം, ദാരിദ്ര്യം, കന്യാവ്രതം എന്നീ സുവിശേഷവ്രതങ്ങൾ ഒരു വ്യക്തി സ്വീകരിക്കുന്നത് എത്രയോകാലത്തെ പഠനത്തിനും ധ്യാനത്തിനും ആലോചനയ്ക്കും ശേഷമാണ്.
സത്യം തിരിച്ചറിയുക
പ്രീഡിഗ്രി പഠനത്തിനുശേഷം പതിനെട്ടാം വയസിലാണു ഞാൻ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേരുന്നത്. എട്ടു വർഷത്തെ പഠനത്തിനും ധ്യാനത്തിനും ശേഷം 26-ാം വയസിലാണു ഞാൻ നിത്യവ്രതം ചെയ്തു സന്യാസിനിയായി മാറുന്നത്. കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ എഴുതിയതുപോലെ കന്യാസ്ത്രീ ആകാൻവരുന്ന പെണ്കുട്ടികളെ നാലഞ്ചുമാസംകൊണ്ടു നിർബന്ധിച്ചു വ്രതംചെയ്യിപ്പിക്കുന്ന രീതി കത്തോലിക്കാസഭയിൽ ഒരിടത്തുമില്ല. പകരം സുവിശേഷാധിഷ്ഠിതമായ മൂല്യങ്ങളുടെ ധ്യാനാത്മകമായ പഠനംവഴി വർഷങ്ങളുടെ പരിചിന്തനത്തിനു ശേഷമാണു ഒരു സന്യാസിനി വ്രതങ്ങൾ സ്വീകരിക്കുന്നത്. എന്റെ പരിശീലനകാലത്ത്, ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചുപൊയ്ക്കൊള്ളുക എന്നു നിരവധിതവണ എന്റെ അധികാരികൾ സ്നേഹപൂർവം എന്നെ നിർബന്ധിച്ചതാണ്. ഇഷ്ടമുണ്ടെങ്കിൽ മാത്രം ഒരു വർഷത്തേക്കു വ്രതമനുഷ്ഠിക്കുവാനാണ് ആദ്യം അവസരം തന്നത്. അങ്ങനെ നാലു വർഷങ്ങൾ വ്രതജീവിതം അഭ്യസിച്ചുനോക്കി. തുടർന്നു സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നിത്യവ്രതമനുഷ്ഠിക്കുക എന്നാണ് അധികാരികൾ നിർദേശിച്ചത്. അല്ലാതെ, ബാഹ്യമായ ഒരു സമ്മർദവും എന്നെ സ്വാധീനിച്ചിട്ടില്ല. അത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ദൈവത്തിനുമുന്പിലും എന്റെ കുടുംബാംഗങ്ങളുടെ മുന്പിലും ലോകത്തിനുമുന്പിലും പരസ്യമായാണ് ഞാൻ എന്റെ വ്രതങ്ങൾ അർപ്പിച്ചത്. എന്നെപ്പോലെതന്നെ ഇത്രയും അവസരങ്ങൾ ലഭിച്ചവരാണ് സന്യാസവസ്ത്രം ധരിച്ച് ഇന്നു സന്യാസജീവിതത്തെ പരസ്യമായി അവഹേളിക്കുന്നവർ എന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്. അല്ലാതെ, ആരെയും നിർബന്ധിച്ചു പിടിച്ചുകൊണ്ടുവന്നു കന്യാസ്ത്രീകളാക്കുന്നില്ല. മാത്രമല്ല, കന്യാസ്ത്രീകളാകുന്നവർ വിദ്യാഭ്യാസമില്ലാത്തവരുമല്ല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഠത്തിൽ ചേരുന്നവർക്ക്, ഓരോരുത്തരുടെയും കഴിവ് അനുസരിച്ചു വിവിധ മേഖലകളിൽ ഉപരിപഠനം നടത്താൻ അവസരം നൽകാത്ത ഒരൊറ്റ സന്യാസ സഭയും കത്തോലിക്കാ സഭയിൽ ഇല്ല.
കന്യാവ്രതത്തിന്റെ കാതൽ
സന്യാസസഭയുടെ നിയമാവലി അനുസരിച്ച് അധികാരികൾക്ക് വിധേയരായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയാണ് അനുസരണ വ്രതം. ജീവിതം പൂർണമനസോടെ, ക്രിസ്തുവിനുവേണ്ടി സഭയിലൂടെ സമർപ്പിക്കുന്ന ഒരു വ്യക്തി സ്വന്തമായി ഭൗതിക സന്പത്ത് ഉപയോഗിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് ദാരിദ്ര്യവ്രതം. വിവാഹ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് കന്യാവ്രതത്തിന്റെ കാതൽ. ഈ വ്രതങ്ങൾ ഈ അടുത്തകാലത്ത് ചിലരുടെ ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായപ്പോൾ രൂപപ്പെട്ടതല്ല. മൂന്നാംനൂറ്റാണ്ടു മുതൽ കത്തോലിക്കാസഭയിൽ ആരംഭിച്ച സന്യാസ ജീവിതശൈലി സ്വീകരിച്ചവർ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പിന്തുടർന്ന വിശുദ്ധ പാരന്പര്യത്തിന്റെ തുടർച്ചയാണ് സന്യാസവ്രതങ്ങൾ. അല്ലാതെ, തെരുവുകളിൽനിന്നു പൊതുസമൂഹത്തിന്റെ വൈകാരികമായ ആക്രോശങ്ങൾക്കനുസരിച്ചു കന്യാസ്ത്രീവേഷധാരികൾ സ്വയം വ്യാഖ്യാനിക്കുന്ന പരസ്യജല്പനങ്ങളിലല്ല, കത്തോലിക്കാ സന്യാസപൈതൃകത്തിന്റെ സത്ത എന്നാണ് എന്റെ ഉറച്ച അഭിപ്രായം.
എന്റെ സന്യാസജീവിതത്തിന്റെ സംതൃപ്തിയുടെ കാരണങ്ങളിലൊന്ന് എന്റെ സമൂഹത്തിന്റെ പിന്തുണയാണ്. ഞാൻ ജോലിചെയ്യുന്നതു ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളോടൊപ്പമാണ്. കേരളത്തിൽ സ്പെഷൽ ഒളിന്പിക്സിന്റെ സംസ്ഥാന സെക്രട്ടറിയും പ്രോഗ്രാം മാനേജരുമായി ഞാൻ സേവനം ചെയ്യുന്നു. ഏഥൻസിലും ഓസ്ട്രേലിയയിലും അമേരിക്കയിലെ ലോസ്ആഞ്ചലസിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളടീമിനെ നയിക്കാനുള്ള അവസരവും ദൈവം എനിക്കു നൽകി. ഇതിനെല്ലാം എന്റെ സഭയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. എന്റെ കഴിവുകളുടെ ഉപയോഗവും എന്റെ പണത്തിന്റെ ഉപയോഗവും എന്റെ സമയത്തിന്റെ ഉപയോഗവും കൃത്യമായി എന്റെ സമൂഹത്തിൽ എല്ലാവർക്കും അറിയാം. നിരവധി വൈദികരോടൊപ്പവും അധ്യാപകരോടൊപ്പവും ഞാൻ യാത്രചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ള വ്യക്തികൾക്കു വേണ്ടി നിരവധി കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ഒരാളിൽനിന്നുപോലും എനിക്കു വൈഷമ്യമുണ്ടാക്കുന്നതോ മോശമായതോ ആയ ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല. ഞാൻ മാന്യമായി പെരുമാറിയാൽ ആർക്കും എന്നോടും മാന്യമായി മാത്രമേ പെരുമാറാൻ കഴിയൂ എന്നാണ് എന്റെ അനുഭവം.
ഇതാണോ അടിമത്തം?
എന്റെ സന്തോഷവും നേട്ടങ്ങളും എന്റെ എല്ലാ അനുഭവങ്ങളും ഓരോ ദിവസവും ഞാനെന്റെ സമൂഹത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഞാനെവിടെപ്പോകുന്നു, ആരുടെകൂടെ പോകുന്നു, എന്തുചെയ്യുന്നു എന്ന് എന്റെ സമൂഹത്തിലെ അംഗങ്ങൾക്കു കൃത്യമായി അറിയാം. അനുസരണവ്രതംവഴി എന്റെ സഭയുടെ മുഴുവൻ നിയമങ്ങളും ഞാൻ പാലിക്കും എന്നു പരസ്യപ്രതിജ്ഞ ചെയ്ത ഞാൻ എന്റെ സമൂഹത്തിലെ അധികാരിയുടെ നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്. ഞാൻ മാത്രമല്ല, എന്റെ സമൂഹത്തിലെ എല്ലാ സിസ്റ്റേഴ്സും എങ്ങോട്ടുപോകുന്നുവെന്നും എന്തുചെയ്യുന്നുവെന്നും എപ്പോൾ വരുമെന്നും ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്റെ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ദൃഢമായ പരസ്പര വിശ്വാസവും ധാരണയും നിലനിൽക്കുന്നുണ്ട്. അതാണു ഞങ്ങളുടെ കൂട്ടായ്മയുടെ കാതൽ. ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്ന ഈ സ്നേഹത്തിനു സ്ത്രീത്വത്തിന്റെ അടിമത്തം എന്നല്ല, ആത്മീയതയുടെ സ്വാതന്ത്ര്യം എന്നാണു ഞാൻ വിളിക്കുന്നത്.
ഈ അടുത്ത കാലത്ത് എന്നെപ്പോലെ സന്യാസം സ്വീകരിച്ച ചില സഹോദരിമാരുടെ ഭാഗത്തുനിന്നു സമർപ്പണജീവിതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടാകുന്നതു കാണുന്പോൾ ആത്മാർഥമായി സന്യാസം ജീവിക്കാൻ പരിശ്രമിക്കുന്നവർക്കു വലിയ വേദനയുണ്ട്. സഭയോടോ വിശ്വാസിസമൂഹത്തോടോ സ്വന്തം കോണ്ഗ്രിഗേഷനോടോ യഥാർഥസ്നേഹവും പ്രതിബദ്ധതയുമുള്ളവർക്കു പൊതുസമൂഹത്തിനു മുന്പിൽ സഭയുടെ മുഖം വികൃതമാക്കാൻ കഴിയില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. വീടുമാറിക്കയറിയവർ പ്രകടിപ്പിക്കുന്ന ഈ പകപ്പ് വീട്ടിലുള്ളവരുടെ അരക്ഷിതാവസ്ഥയാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്ന രീതി എനിക്ക് അംഗീകരിക്കാൻ കഴിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top