Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല: കെസിബിസി
Saturday, October 6, 2018 12:30 AM IST
ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി വളരെയേറെ വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണിത്. ജലന്ധർ രൂപതാധ്യക്ഷ്യനെതിരേ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണു ചർച്ചാവിഷയം. വർഷങ്ങളായി ഈ സന്യാസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നുവെന്നതാണു പരാതി. ഭാരതത്തിലെ അപ്പസ്തോലിക നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരവാദിത്വപ്പെട്ടവർക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാർക്കും പരാതികൾ അയച്ചുവെന്നും സഭയുടെ ഭാഗത്തുനിന്നു പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിനെ സമീപിക്കാൻ നിർബന്ധിതയായിത്തീർന്നുവെന്നുമാണു സമർപ്പിതയുടെ വിശദീകരണം. വളരെയേറെ ഗൗരവമായി എടുക്കേണ്ട വിഷയമാണിത്.
കെസിബിസി അധ്യക്ഷനെന്ന നിലയിൽ പ്രശ്നപരിഹാരത്തിൽനിന്നും നിലപാടു വ്യക്തമാക്കുന്നതിൽനിന്നും ഞാൻ ഒഴിഞ്ഞുമാറുന്നുവെന്നതാണ് എനിക്കെതിരായ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ വ്യക്തമാക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.
1. ഇന്ന് 2018 ഒക്ടോബർ 5-ാം തീയതി, ഈ ദിവസം വരെ കെസിബിസിക്കോ, വ്യക്തിപരമായി എനിക്കോ ഈ സന്യാസിനിയിൽനിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. കർദിനാൾ ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി (personal and confidential) സൂക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല ഈ പരാതികളിലൊന്നിലും ലൈംഗികമായ ആരോപണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നാണു സൂചന. മൂന്നു മാസങ്ങൾക്കു മുന്‍പ് ജൂണ്‍ മാസം അവസാനം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കെസിബിസി അറിയുന്നതു പത്ര മാധ്യമങ്ങളിലൂടെ മാത്രമാണ്. ജൂലൈ മാസം ആരംഭത്തിൽ കൊച്ചിയിൽ ചില മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഇപ്രകാരമുള്ള പ്രശ്നങ്ങളെ കെസിബിസി എങ്ങനെയാണു നേരിടുന്നത് എന്നതിനെക്കുറിച്ചു പൊതുവായി ഞാൻ സൂചിപ്പിച്ച ഏതാനും ചില കാര്യങ്ങൾ ഇവയാണ്:
- ന്യായം നിഷേധിക്കപ്പെട്ടു എന്നുതോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടാനുള്ള സന്ന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നു.
- സഭയുടെ ഭാഗത്തുനിന്നു പരാതി സ്വീകരിച്ചവർ അന്വേഷണം മുറപോലെ നടത്തും. തക്കസമയത്തു തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാനടപടികളും ഉണ്ടാകും.
- പോലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിനു മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല. സത്യം അറിയാനും നീതി നടപ്പാക്കാനും പോലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും.
- പ്രശ്നത്തിലെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും മുറിവും വേദനയും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ. ഒരു അവയവം വേദനയനുഭവിക്കുന്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു (1കോറി.12:26). ഈ വസ്തുത എളിമയോടെ ഞങ്ങൾ അംഗീകരിക്കുന്നു.
- അന്വേഷണം പൂർത്തിയായി വിധി വരുന്നതുവരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോടു കെസിബിസിക്കു യോജിപ്പില്ല.
- ഇതിന്റെ മറവിൽ സഭയെ മുഴുവനും അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അങ്ങേയറ്റം അപലപിക്കുന്നു.
2. ഈ പത്രസമ്മേളനം കഴിഞ്ഞു രണ്ടാഴ്ചകൾക്കുശേഷം സിബിസിഐ അധ്യക്ഷൻ കാർഡിനൽ ഗ്രേഷ്യസിനെയും നുണ്‍ഷ്യോയെയും ഡൽഹി മെത്രാപ്പോലീത്തായെയും ഞാൻ ടെലിഫോണിൽ ബന്ധപ്പെടുകയുണ്ടായി. കേരളത്തിൽ ഈ പ്രശ്നം വളരെ സങ്കീർണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ രൂപതാധ്യക്ഷൻ രൂപതാഭരണത്തിൽനിന്നു മാറിനിന്ന് അന്വേഷണം നേരിടാൻ ഉപദേശിക്കണമെന്നും ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് അനുഭാവപൂർവം ചിന്തിക്കാമെന്ന മറുപടിയാണ് അവരിൽനിന്നു ലഭിച്ചത്.
- സെപ്റ്റംബർ എട്ടിനു ഹൈക്കോർട്ട് പരിസരത്തു സന്യാസിനികളുടെ സമരം ആരംഭിച്ചു. മാധ്യമവിചാരണകൾ ഒന്നുകൂടി ശക്തമാകുകയും നിക്ഷിപ്തതാല്പര്യക്കാർ സഭയെ പ്രതിക്കൂട്ടിൽ നിർത്തി കൂടുതൽ ശക്തി ആർജിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സന്ദർഭത്തിൽ സെപ്റ്റംബർ 12നു അന്വേഷണത്തെ വീണ്ടും സ്വാഗതം ചെയ്തും നേരത്തെ പറഞ്ഞതുപോലെ അന്വേഷണവുമായി ആത്മാർഥതയോടെ സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയും സഭയെ അവഹേളിച്ചുകൊണ്ടുള്ള സമരപരിപാടികളെ അപലപിച്ചും കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
3. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സാംസ്കാരിക നായകരും സമരത്തെ അനുകൂലിക്കുകയും നിക്ഷിപ്ത താത്പര്യക്കാർ സഭയെ അവഹേളിക്കുകയും സിബിസിഐയുടെയും കെസിബിസിയുടെയും ശവപ്പെട്ടിയുണ്ടാക്കി സംസ്കാരം നടത്തുകയും ചെയ്തപ്പോൾ വേദന തോന്നി. ബോധ്യങ്ങൾക്കനുസരിച്ചു പ്രതികരിക്കാനുള്ള ആരുടെയും അവകാശത്തെയോ സ്വാതന്ത്ര്യത്തെയോ ഞാൻ ചോദ്യം ചെയ്യുന്നില്ല.
- അന്വേഷണത്തിനായി മെത്രാനെ കേരളത്തിൽ വിളിച്ചുവരുത്താൻ പോകുന്നതായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി വർധിക്കുന്നതായും ഏതാനും ദിവസങ്ങൾക്കകം അറസ്റ്റിനു സാധ്യതയുള്ളതായും അറിഞ്ഞ അവസരത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു വ്യക്തവും ശക്തവുമായ എഴുത്തുകൾ നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും അയയ്ക്കുകയുണ്ടായി. ഇതുവരെ കെസിബിസിക്കു പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും മേലധികാരികൾക്ക് അവർ അയച്ചുവെന്നു മാധ്യമങ്ങളിൽ വന്ന പരാതികളുടെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതുകൊണ്ട് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും അവരുടെ സംശയങ്ങൾക്കു പരിഹാരം നിർദേശിക്കാനും കെസിബിസിയുടെ ഭാഗത്തുനിന്നു പ്രയാസമുണ്ടെന്നും എന്താണ് ഈ പ്രശ്നത്തിന്റെ നിജസ്ഥിതിയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഞാൻ ഈ എഴുത്തുകളിൽ ആവശ്യപ്പെട്ടിരുന്നു.
- സംശയിച്ചതുപോലെ സെപ്റ്റംബർ 19ന് അന്വേഷണവിധേയനായ മെത്രാനെ അറസ്റ്റുചെയ്യുകയുണ്ടായി.
- ഇക്കാര്യങ്ങൾ വിലയിരുത്താൻ സെപ്റ്റംബർ 23ന് അടിയന്തരമായി കെസിബിസി വിളിച്ചുകൂട്ടി. ഇതുവരെ കെസിബിസി എടുത്ത നിലപാടുകൾ ന്യായമാണെന്നും അത് ഒന്നുകൂടി ആവർത്തിച്ച് പ്രസിദ്ധീകരിക്കണമെന്നും നിക്ഷിപ്ത താല്പര്യക്കാരുടെ സഭയ്ക്കെതിരായ ആക്ഷേപങ്ങളെ ചെറുത്തുനിൽക്കണമെന്നും പോലീസിന്റെയും കോടതിയുടെയും ന്യായമായ എല്ലാ നടപടികളുമായി സഹകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
- കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സഭയെ അവഹേളിച്ച സമരത്തെ അപലപിച്ചതിന്റെ പേരിലും കസ്റ്റഡിയിലുള്ള മെത്രാനെ സ്നേഹിതരും സഹപ്രവർത്തകരുമായ ചില മെത്രാൻമാർ സന്ദർശിച്ചതിന്റെ പേരിലും മെത്രാനെ അനുകൂലിച്ചതായും സന്യാസിനികളെ എതിർത്തതായുമുള്ള വ്യാഖ്യാനങ്ങൾ ശരിയല്ല. വ്യക്തിപരമായി ആർക്കും ആരെയും സന്ദർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടല്ലോ. അന്വേഷണത്തിന്റെ അവസരത്തിൽ കെസിബിസി ഇരുകൂട്ടരെയും ഒരുപോലെ ഉൾകൊള്ളാനും സമദൂരം പാലിക്കാനുമാണു ശ്രമിച്ചിട്ടുള്ളത്. ഞങ്ങളുടെ പക്കലേക്കു വന്ന ആരെയും സ്വീകരിക്കാതിരുന്നിട്ടുമില്ല.
4. ഇതിനിടയ്ക്കാണു പ്രശ്നത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു സാധ്യമായ വിവരങ്ങൾ തന്നു സഹായിക്കണമെന്ന എന്റെ എഴുത്തിനു സിബിസിഐ അധ്യക്ഷന്റെയും നുണ്ഷ്യോയുടെയും മറുപടികൾ ലഭിക്കുന്നത്.
- സിബിസിഐ അധ്യക്ഷൻ കർദിനാൾ ഗ്രേഷ്യസിന്റെ മറുപടി ഇതാണ് THE FIRST COMMUNICATION OF THE SISTER TO ME WAS ON SEPTEMBER 10, ENCLOSING THE COPY OF HER LETTER OF SEPTEMBER 8 TO THE NUNCIO നമുക്കറിയാവുന്നതുപോലെ സെപ്റ്റംബർ എട്ടിനാണു സമരം ആരംഭിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 10ന് എഴുതിയ പരാതിയാണ് സിബിസിഐയുടെ അധ്യക്ഷനു സന്യാസിനിയുടെ ഭാഗത്തുനിന്നു ലഭിക്കുന്ന ആദ്യത്തെ പരാതി. അതുവരെ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ. ഈ പരാതി കിട്ടിയ ഉടൻതന്നെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ലെങ്കിലും ടെലിഫോണിലൂടെ റോമിലെ അധികാരികളെ അറിയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
നുണ്‍ഷ്യോയുടെ വ്യക്തിപരമായ മറുപടിയിൽ പരാതിയെക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നുമില്ല. ഒരു പക്ഷേ നയതന്ത്രപരമായ രീതിയായിരിക്കാം അത്. ഇവിടത്തെ എല്ലാ വാർത്തകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും റോമിലെ മേലധികാരികളെ എല്ലാ വിവരങ്ങളും അറിയിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. FROM MY PART I DON’T HAVE ANY DOCUMENTS TO SHARE, എന്നാണ്. അതായത് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു രേഖയും ഇല്ലെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
കെസിബിസിയെ ഇന്നു ധാരാളം പേർ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനുമപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയില്ല. കെസിബിസിക്ക് എവിടെയാണു തെറ്റു പറ്റിയതെന്നു മനസിലാകുന്നില്ല. എനിക്കു പറയാനുള്ള വസ്തുതകൾ സത്യസന്ധമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുവാൻ ഞാൻ ശ്രമിച്ചുവെന്നേയുള്ളൂ. ആരൊക്കെ ആർക്കൊക്കെ പരാതികൾ അയച്ചുവെന്നോ എന്തൊക്കെയാണ് അതിന്റെ ഉള്ളടക്കമെന്നോ എനിക്കറിയില്ല. പ്രശ്നത്തിന്റെ ചുരുളുകൾ അഴിയുന്നതേയുള്ളൂ. ആരെയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. ആത്മാർഥതയോടും സത്യസന്ധതയോടും കൂടി സത്യം പുറത്തുകൊണ്ടുവരുവാനും നീതി നടപ്പാക്കാനും നമുക്കൊരുമിച്ചു സഹകരിക്കാം.
ഇത്തരം സന്ദർഭങ്ങളിൽ മാറിനിന്നു വിമർശിക്കാതെ പ്രശ്നപരിഹാരത്തിനു സഭാ നേതൃത്വത്തെ സഹായിക്കാൻ സുസമ്മതരും സഭാസ്നേഹികളുമായ ഒരു കൂട്ടം അല്മായർ മുന്നോട്ടുവന്നു പ്രവർത്തനമാരംഭിച്ചതു വളരെയേറെ പ്രതീക്ഷകൾക്കു വകനല്‍കുന്നുണ്ട്. കെസിബിസി തുടർന്നു സ്വീകരിക്കുന്ന നടപടികളിലും ഈ അല്മായ സമിതിയുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ഗൗരവമായി പരിഗണിക്കുന്നതാണ്.
സ്നേഹപൂർവം, ആർച്ച്ബിഷപ് എം. സൂസപാക്യം,കെസിബിസി പ്രസിഡന്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top