Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേണം നികുതിപരിഷ്കരണം, നയംമാറ്റം
Thursday, October 11, 2018 12:15 AM IST
സി.കെ. കുര്യാച്ചൻ-3 / ആഴമേറുന്ന അസമത്വം
ബൈബിളിലും മനുസ്മൃതിയിലും ചാണക്യന്റെ അർഥശാസ്ത്രത്തിലുമൊക്കെ നികുതിയെക്കുറിച്ചു പരാമർശമുണ്ട്. പുരാതന റോമാ സാമാജ്യത്തിന്റെ സ്ഥാപകനായ അഗസ്റ്റസ് സീസറിന്റെ കാലത്തു നികുതി ചർച്ചാവിഷയമാണ്. പുരാതന ഭാരതത്തിലേക്കു പല രാജ്യങ്ങളിൽനിന്നും കച്ചവടക്കാർ എത്തിയിരുന്നു. അതിനാലാവണം മനുസ്മൃതിയിൽ രാജാവിനു ചുങ്കം പിരിക്കാം എന്ന പരാമർശമുണ്ടായത്. എന്നാൽ, ദായകനു പ്രയാസമുണ്ടാകാത്തതരത്തിലാവണം നികുതിപിരിവെന്നു മനുസ്മൃതിയിൽ നിഷ്കർഷിക്കുന്നു.
അർഥശാസ്ത്രത്തിൽ നികുതിപിരിവിനു കൂടുതൽ പ്രായോഗികത നിർദേശിക്കുന്നുണ്ട്. പരമാവധി സാമൂഹ്യക്ഷേമം ഉറപ്പാക്കാനാവണം നികുതി പിരിവെന്നാണു മനുസ്മൃതിയും അർഥശാസ്ത്രവും വിവക്ഷിക്കുന്നത്.
സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ പ്രധാനമായും രണ്ടു വഴികളുണ്ട്. ഒന്നു നികുതി ചുമത്തലാണ്. മറ്റൊന്നു സർക്കാരിന്റെ സാമൂഹികപ്രതിബദ്ധതയോടെയുള്ള ധനവിനിയോഗവും. നികുതി രണ്ടുതരത്തിലാണുള്ളത്. പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും. പ്രത്യക്ഷ നികുതി സമ്പത്തിന്റെ ഉടമ നേരിട്ടടയ്ക്കണം. ഇതു മറ്റാരിലേക്കും കൈമാറാനാവില്ല. എന്നാൽ, പരോക്ഷനികുതി കൈമാറ്റം ചെയ്യാം. ഇതിന്റെ അന്തിമ ബാധ്യത ഉപഭോക്താവിന് അല്ലെങ്കിൽ ഗുണഭോക്താവിനാണ്. ആദായനികുതി പ്രത്യക്ഷ നികുതിയും ജിഎസ്ടി പരോക്ഷനികുതിയുമാണ്
ഇന്ത്യയിൽ 1860ലാണ് ആദായനികുതി ഏർപ്പെടുത്തുന്നത്. സമ്പന്നരിൽനിന്നു കൂടുതൽ നികുതിപിരിച്ച് അതു ദരിദ്രരുടേയും പൊതുസമൂഹത്തിന്റേയും നന്മയ്ക്കായി ഉപയോഗിക്കുന്നതുവഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും രാജ്യം പുരോഗതി കൈവരിക്കുകയും ചെയ്യുമെന്നതാണ് നികുതിസമ്പ്രദായത്തിന്റെ അടിസ്ഥാന നീതിശാസ്ത്രം. ഈ നീതിബോധത്തിന്റെ നിരാസമാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന് ആക്കംകുട്ടൂന്നത്.
പരോക്ഷനികുതി ധനികരേയും ദരിദ്രരേയും ഒരുപോലെ ബാധിക്കുന്നു. ചായപ്പൊടിയുടെ അഞ്ചു ശതമാനം ജിഎസ്ടിയും പെട്രോളിന്റെ 50 ശതമാനത്തിലധികം നികുതിയും മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനും ഒരുപോലെയാണു നൽകേണ്ടത്. അതിനാൽ പരോക്ഷനികുതിയിലെ വർധന കുറഞ്ഞ വരുമാനക്കാരനെയാണ് സാരമായി ബാധിക്കുക. ആദായനികുതിപോലുള്ള പ്രത്യക്ഷനികുതികളിലെ വർധന സമ്പന്നരെ മാത്രമാണു ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ സമീപകാലത്തായി പ്രത്യക്ഷനികുതിയേക്കാൾ അധികമാണു പരോക്ഷനികുതി.
നെഹ്റു മുതൽ മോദിവരെ
ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടത്തിൽ ഗതാഗതം, കൃഷി, നിർമാണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ശക്തമായ സർക്കാർ നിയന്ത്രണമുണ്ടായിരുന്നു. ധനികർക്കുമേൽ കൂടുതൽ നികുതിചുമത്തി അസമത്വം കുറയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലും ജനതാഭരണത്തിലും ഈ നയം തുടർന്നുപോന്നു. 1970കളുടെ ആദ്യം 97.5 ശതമാനംവരെ ആദായനികുതി ഏർപ്പെടുത്തപ്പെട്ടു. പിന്നീട് ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് രാജീവ് ഗാന്ധിയാണ് ആദായനികുതി കുറയ്ക്കലിനു തുടക്കമിട്ടത്. പരമാവധി 50 ശതമാനത്തിലേക്കു താഴ്ത്തിയ ആദായനികുതി പിന്നീട് 30 ശതമാനത്തിലെത്തിച്ചു. 10 ശതമാനം സർചാർജും ചുത്തിയിരുന്നു.
നിലവിൽ 2.5 ലക്ഷം രൂപവരെ വരുമാനത്തിന് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷംവരെ അഞ്ചു ശതമാനം നികുതി. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷംവരെ 20 ശതമാനം. പത്തു ലക്ഷത്തിനു മേൽ 30 ശതമാനം. മൂന്നു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് എല്ലാ വിഭാഗത്തിനുമുണ്ട്. 2018-19 ബജറ്റിൽ ആകെ നികുതി വരുമാനം 22,71,241.56 കോടി രൂപയാണ്. ഇതിൽ ആദായനികുതി 5,29,000 കോടി രൂപയാണ്. ജിഎസ്ടി 7,43,900 കോടിയും കസ്റ്റംസ് ഡ്യൂട്ടി 1,12,500 കോടിയും എക്സൈസ് ഡ്യൂട്ടി 2,59,600 കോടി രൂപയുമാണ്.
2017-18 വർഷത്തിൽ പ്രത്യക്ഷനികുതി വരുമാനം12.6 ശതമാനം വർധിച്ചപ്പോൾ പരോക്ഷനികുതി വരുമാനത്തിലെ വർധന 18.7 ശതമാനമായിരുന്നു. വെൽത്ത് ടാക്സ് എടുത്തുകളഞ്ഞതും സമ്പന്നർക്ക് ഗുണകരമായി. 2016-17ൽ 185.14 കോടി രൂപയായിരുന്നു വെൽത്ത് ടാക്സിൽനിന്നുള്ള വരുമാനം.
കുടുംബസ്വത്ത് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഈടാക്കാവുന്ന പിന്തുടർച്ചാവകാശ നികുതിയും നിലവിലില്ല. ഓക്സ്ഫാം പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് അതിസമ്പന്നർക്ക് 30 ശതമാനം പിന്തുടർച്ചാവകാശ നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യക്ക് വലിയ വരുമാനം ഉണ്ടാക്കാമെന്നാണ്. 65 വയസ് കഴിഞ്ഞ 51 ശതകോടീശ്വരന്മാരുടെ സ്വത്ത് 10,54,400 കോടി രൂപയാണ്. അടുത്ത 20 വർഷത്തിനകം ഈ സ്വത്ത് പിൻതലമുറയ്ക്കു കൈമാറ്റം ചെയ്യപ്പെടും. 30 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ലഭിക്കുന്നത് 3,17,600 കോടി രൂപയായിരിക്കും.
പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, ശുചീകരണം, ഭവനനിർമാണം, തൊഴിലാളി ക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ആകെ വിഹിതം ഈ തുകയ്ക്കു തുല്യമാണ്. നികുതി വെട്ടിപ്പ് തടയണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വികസനത്തോടൊപ്പം പട്ടിണിപ്പാവങ്ങളുടെ ഉന്നമനംകൂടി കണക്കിലെടുത്തുള്ള നയങ്ങളും പരിപാടികളും ആവിഷ്കരിച്ചെങ്കിൽ മാത്രമേ സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ കഴിയൂ. നോട്ട്നിരോധനവും ജിഎസ്ടിയും ഇന്ധനവിലവർധനയുമെല്ലാം രാജ്യത്തെ മധ്യവർഗത്തേയും സാധരണക്കാരേയും തൊഴിലാളികളേയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. കടിഞ്ഞാണില്ലാതെ വളരുന്ന സാമ്പത്തിക അസമത്വം ഭരണാധികാരികൾ ഗൗനിക്കുന്നേയില്ല എന്നതാണ് ഏറെ ഖേദകരം.
അസമത്വം മാറണം
വളരുന്ന സമ്പദ്വ്യവസ്ഥയിൽ അസമത്വം സ്വാഭാവികമാണെന്നു വാദിക്കുന്നരുണ്ട്. എന്നാൽ, വളർച്ച മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിനു കാരണമെന്നാണ് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ ഗൗരവതരമായ ഇടപെടൽ ഉണ്ടെങ്കിൽ അസമത്വം ലഘൂകരിക്കാൻ കഴിയും. അതിസമ്പന്നരായ 10 ശതമാനത്തിന്റെ വരുമാനം വർധിക്കുന്നതിനേക്കാൾ കൂടുതലായി ദരിദ്രരായ 40 ശതമാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. നികുതി പരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളുടെ വിപുലീകരണവും അടക്കമുള്ള നയപരിപാടികൾ ആവിഷ്കരിക്കണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അവഗണനയാണ് അസമത്വത്തിന്റെ തീവ്രത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. ജിഡിപിയിലേക്കു സ്ത്രീകളുടെ സംഭാവന 17 ശതമാനം മാത്രമാണ്. സ്ത്രീകൾക്കു കൂടുതലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതനത്തിലെ അന്തരം ഇന്ത്യയിൽ കൂടുതലാണ്. 30 ശതമാനത്തിലധികമാണ് അന്തരം. സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തിൽ 159 രാജ്യങ്ങളിൽ 125-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതു കുറച്ചുകൊണ്ടുവരണം.
ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾക്കു പ്രാധാന്യം നൽകണം. നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.
തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുന്നതും അസമത്വം വർധിപ്പിക്കും. അടുത്തകാലത്തായി രാജ്യത്ത് തൊഴിൽ നിയമങ്ങൾ തീർത്തും ദുർബലപ്പെട്ടുവരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കുറഞ്ഞകൂലിപോലും പലപ്പോഴും തൊഴിലാളികൾക്കു കിട്ടുന്നില്ല. കാർഷികമേഖലയിൽ കർഷകർക്കു മുടക്കുമുതലോ കർഷകതൊഴിലാളികൾക്കു മിനിമം കൂലിയോ കിട്ടാത്ത അവസ്ഥയുണ്ട്.
അഴിമതിയും അസമത്വത്തിന് ആക്കംകൂട്ടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇത്തരം പ്രശ്നങ്ങളെയെല്ലാം ഗൗരവതരമായി കണ്ട് പഠനങ്ങൾ നടത്തുകയും ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ അവസ്ഥ കൂടുതൽ ദയനീയമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top