Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാടത്തുനിന്നു തീയും പുകയും?
Wednesday, October 17, 2018 1:29 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിലെ തീയും പുകയും ഡൽഹി നിവാസികളടക്കമുള്ളവരുടെ ഉറക്കംകെടുത്തുന്നു. അടുത്ത സീസണിലേക്കു വിത്തിറക്കുന്നതിനു മുന്നോടിയായാണു കർഷകർ തീയിട്ടു പാടങ്ങൾ ഒരുക്കുന്നത്. ഈ തീയും പുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു.
അടുത്തകാലത്തായി ശൈത്യകാലത്തിന്റെ ആരംഭത്തിൽത്തന്നെ കനത്ത പുകയും മൂടൽമഞ്ഞും ഡൽഹിയിൽ ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പലപ്പോഴും ഗതാഗതം സ്തംഭിക്കുന്നു. ജനങ്ങൾക്കു നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്കൂളുകൾക്ക് അവധി നൽകേണ്ടി വരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഗ്രീൻ ട്രൈബ്യൂണലും ഡൽഹി സർക്കാരും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളിൽനിന്നും വ്യാപാര-വ്യവസായ ശാലകളിൽനിന്നും ഉണ്ടാകുന്ന പുകശല്യത്തേക്കാൾ പതിന്മടങ്ങാണു ഡൽഹിയോടു ചേർന്നുകിടക്കുന്ന പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്നത്. ഇരുസംസ്ഥാനങ്ങളിലും ഇത്തരത്തിൽ തീയിടുന്നതു നിരോധിച്ചിട്ടുണ്ട്. 1981ലെ എയർ ആക്ട് അനുസരിച്ച് പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമാണ്. നിരോധനം വകവയ്ക്കാതെ തീയിടുന്നവർക്കു കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു. എന്നിരുന്നാലും പാടങ്ങളിലെ തീയിടൽ നിർബാധം തുടരുന്നുണ്ട്.
കത്തിക്കുന്നതു ടൺകണക്കിനു വൈക്കോൽ
നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടങ്ങൾ ഒരുക്കുന്ന സമയമാണിത്. എട്ട് ഇഞ്ചോളം വൈക്കോൽ നിർത്തിക്കൊണ്ടാണു നെല്ലുകൊയ്യുന്നത്. കൊയ്ത്തു കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ കർഷകർക്കു കിട്ടുന്നത് 15-20 ദിവസങ്ങൾ മാത്രമാണ്. പഞ്ചാബിൽ 30 ലക്ഷം ഹെക്ടറിലാണു നെൽകൃഷി. 220 ലക്ഷം ടണ്ണോളം വൈക്കോലാണ് ഇതുവഴിയുണ്ടാകുന്നത്. ഇതിന്റെ 80-90 ശതമാനവും പാടങ്ങളിൽത്തന്നെ കത്തിക്കുന്നുവെന്നാണു കണക്കാക്കുന്നത്. ഹരിയാനയിലേയും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ഇതുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം അതിഭീമമാണ്. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് 70 ശതമാനംവരെ കൂടാൻ തീയിടൽ കാരണമാകുന്നുണ്ട്.
ഡൽഹിയിൽ ഇപ്പോൾ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. തിങ്കളാഴ്ചത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 246 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വരെയാണ് മികച്ച എയർ ക്വാളിറ്റി ഇൻഡക്സ്. അമ്പതിനും നൂറിനുമിടയിൽ തൃപ്തികരവും 101-200 ഒരുവിധം തൃപ്തികരവുമായി കണക്കാക്കുന്നു. 201-300 മോശവും 301-400 വളരെമോശവും 401-500 അപകടകരവുമാണ്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ 20-50 ശതമാനവും പാടങ്ങളിലെ തീയിടലിന്റെ ഫലമാണ്.
മറ്റു വഴിയില്ലെന്നു കർഷകർ
നെൽകൃഷിയുടെ വിളവെടുപ്പു കഴിഞ്ഞ് 20 ദിവസത്തിനകം ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ തീയിടലാണ് എളുപ്പമാർഗമെന്നാണു കർഷകർ പറയുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് പാടമൊരുക്കണമെന്നാണ് സർക്കാർ നിഷ്കർഷിക്കുന്നത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കർഷകർ അക്കമിട്ടുനിരത്തുന്നു. ഒരേക്കർ പാടമൊരുക്കാൻ അയ്യായിരം മുതൽ ആറായിരം വരെ രൂപ ചെലവുവരും. യന്ത്രത്തിന്റെ വില ഇപ്പോൾ 1.30 ലക്ഷത്തോളം രൂപയാണ്. 45 എച്ച്പി ശേഷിയുള്ള ട്രാക്ടറിലാണ് നെല്ലിന്റെ കുറ്റി പറിക്കുന്ന യന്ത്രം ഘടിപ്പിക്കുന്നത്. ഒരേക്കർ വൃത്തിയാക്കാൻ ഒന്നേകാൽ മണിക്കൂർ സമയമെടുക്കും. ഇന്ധനവില വർധനയും കർഷകർക്കു താങ്ങാനാവുന്നില്ല. ഇതെല്ലാമാണ് തീയിടലിനു കർഷകർ നിരത്തുന്ന ന്യായങ്ങൾ. തീയിട്ടാൽ ചെലവൊന്നുമില്ലാതെ വളരെ പെട്ടന്നു പാടം വൃത്തിയാകും.
തീയിടുന്നതിന്റെ പേരിൽ തങ്ങളെ സർക്കാർ ദ്രോഹിക്കുന്നത് ശരിയല്ലെന്നാണ് കർഷകർ വാദിക്കുന്നത്. നഷ്ടങ്ങൾ ഏറെ സഹിച്ചാണു കൃഷിചെയ്യുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം കിട്ടുന്നില്ല. തീയിടൽ അവസാനിപ്പിച്ച് യന്ത്രങ്ങൾ ഉപയോഗിക്കണമെങ്കിൽ നെല്ലിനു ക്വിന്റലിന് 300 രൂപയോ ഏക്കറിന് ആറായിരം രൂപയോ സബ്സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. രണ്ടു മുതൽ അഞ്ച് വരെ ഏക്കർ പാടമുള്ള പത്തു ലക്ഷത്തോളം ചെറുകിട കർഷകർക്ക് യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാവില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ യന്ത്രങ്ങളുമായി സർക്കാർ
കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കി തീയിടലിന് അറുതിവരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. സഹകരണസംഘങ്ങൾവഴി യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണു പഞ്ചാബ് സർക്കാരിന്റെ പദ്ധതി. 3500 സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. വൈക്കോൽ നീക്കുന്ന യന്ത്രത്തിനു സബ്സിഡി നൽകാനും സർക്കാർ പദ്ധതിയുണ്ട്. വ്യക്തികൾക്ക് 50 ശതമാനവും സഹകരണസംഘങ്ങൾക്ക് 80 ശതമാനവും സബ്സിഡി നൽകുന്നുണ്ട്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പഞ്ചാബിന് 695 കോടി രൂപയും ഹരിയാനയ്ക്ക് 137 കോടിരൂപയും കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. 2018-20 കാലയളവിലാണ് ഈ തുക നൽകുക. പഞ്ചാബിന് ഈ വർഷം കിട്ടുന്നത് 269 കോടി രൂപയാണ്. 24,315 യന്ത്രങ്ങൾ കർഷകർക്കും സഹകരണസംഘങ്ങൾക്കുമായി ലഭ്യമാക്കുമെന്നു കൃഷിവകുപ്പ് ഡയറക്ടർ ജസ്ബിർ സിംഗ് ബെയിൻസ് പറയുന്നു.
ഈ വർഷംതന്നെ 65-70 ശതമാനത്തോളം പാടങ്ങൾ യന്ത്രങ്ങളുപയോഗിച്ചു വൃത്തിയാക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും കൃഷിവകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. വില്ലേജ്തലത്തിൽ എണ്ണായിരത്തോളം നോഡൽ ഓഫീസർമാരെയാണ് ബോധവത്കരണത്തിനായി നിയോഗിച്ചിരിക്കുന്നത്. തീയിടലുമായി ബന്ധപ്പെട്ട് 2016ൽ 80,879 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017ൽ ഇത് 43,814 ആയി കുറഞ്ഞു. ഈ മാസം ഒമ്പതുവരെ 400 കേസുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഡയറക്ടർ പറയുന്നു.
എന്നാൽ, സർക്കാർ അവകാശപ്പെടുന്നതുപോലെ ഒന്നോരണ്ടോ വർഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല തീയിടലെന്നാണു സംസ്ഥാന ഫാർമേഴ്സ് കമ്മീഷന്റെ മുൻ ഉപദേശകൻ പി.എസ്. രംഗി പറയുന്നത്. പത്തു ലക്ഷത്തോളം ചെറുകിട കർഷകരിൽ യന്ത്രങ്ങൾ എത്തിക്കുക എന്നത് ഏറെ സാഹസമാണ്. ഇപ്പോഴും പല വില്ലേജുകളിലും യന്ത്രങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ നൽകണമെന്നും രംഗി ആവശ്യപ്പെടുന്നു.
തീയിടുന്നതു വഴി പാടങ്ങളിലെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നുമുണ്ട്. മണ്ണിലെ നൈട്രജനും ഫോസ്ഫറസും 25 ശതമാനവും സൾഫർ 50 ശതമാനവും പൊട്ടാസ്യം 75 ശതമാനവും നഷ്ടമാകാൻ തീയിടൽ കാരണമാകുന്നുണ്ട്. ഒരു ടൺ വൈക്കോൽ കത്തിക്കുമ്പോൾ 5.5 കിലോഗ്രാം നൈട്രജൻ, 2.3 കിലോഗ്രാം ഫോസ്ഫറസ്, 25 കിലോഗ്രാം പൊട്ടാസ്യം, 1.2 കിലോഗ്രാം സൾഫർ എന്നിവ നഷ്ടപ്പെടുന്നുവെന്നും കണക്കാക്കുന്നു. ഇക്കാര്യങ്ങളെല്ലാം കർഷകരെ ബോധ്യപ്പെടുത്തി തീയിടൽപ്രശ്നത്തിനു പരിഹാരം കാണാമെന്നാണു സർക്കാർ കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാജ്യസഭാ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കും: സ്റ്റീഫന്‍ ജോര്‍ജ്
ഗാസയിൽ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ
പരസ്യ ബോർഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 12 ആയി
Latest News
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാജ്യസഭാ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കും: സ്റ്റീഫന്‍ ജോര്‍ജ്
ഗാസയിൽ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ
പരസ്യ ബോർഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 12 ആയി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top