Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാക്കിസ്ഥാൻ സാന്പത്തിക ഞെരുക്കത്തിൽ, സഹായഹസ്തവുമായി ചൈന
Wednesday, October 24, 2018 1:05 AM IST
സെർജി ആന്റണി / ലോകവിചാരം
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ലോകബാങ്കിന്റെ സഹായം തേടുന്നു. ഐഎംഎഫ് സംഘം അടുത്തമാസം പാക്കിസ്ഥാനിലെത്തുന്നുണ്ട്. ഐഎം എഫിന്റെ സഹായം തേടാതെ പിടിച്ചുനിൽക്കാനാവുമെന്നു പ്രസിഡന്റ് ഇമ്രാൻ ഖാൻ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ കുഴപ്പത്തിലേക്കാണു നീങ്ങുന്നതെന്നു പാക് ധനമന്ത്രി അസാദ് ഉമർ പറയുന്നു. രാജ്യം പാപ്പരായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടി.
ഐഎംഎഫിന്റെ സഹായം തേടില്ലെന്നു മുൻ ഭരണാധികാരികളും പറഞ്ഞിട്ടുണ്ട്. പക്ഷേ നിവൃത്തികേടുവന്നപ്പോൾ അവരും ഐഎംഎഫിന്റെ വാതിലിൽ മുട്ടി. 2013ൽ രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഐഎംഎഫിൽ നിന്നു 660 കോടി ഡോളറിന്റെ വായ്പയാണു വാങ്ങിയത്.
അടുത്ത വർഷം വിലക്കയറ്റം ഇരട്ടിയാകുമെന്നു പാക് കേന്ദ്ര ബാങ്ക് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ ചില അടിയന്തര ഇടപെടലുകൾ അനിവാര്യമായിരിക്കുന്നുവെന്ന് പ്രസിഡന്റ് ഇമ്രാൻ ഖാൻ തിരിച്ചറിയുന്നുണ്ട്. സഹായത്തിനായി ചില സുഹൃദ് രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഇമ്രാൻ വെളിപ്പെടുത്തി. രാജ്യങ്ങളുടെ പേരു പറഞ്ഞില്ലെങ്കിലും ചൈനയും സൗദി അറേബ്യയുമാണീ രാജ്യങ്ങൾ എന്ന് ഏറെക്കുറെ വ്യക്തമാണ്. ചൈനയുമായി പല സാന്പത്തിക ബന്ധങ്ങളും പാക്കിസ്ഥാനുണ്ട്.
ഐഎംഎഫിന്റെ വായ്പ ലഭ്യമാകണമെങ്കിൽ പാക്കിസ്ഥാന്റെ ഇതര വായ്പാ ബാധ്യതകളുടെ വിവരങ്ങൾ ലഭിക്കണമെന്നും ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കണമെന്നും ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റീൻ ലെഗാർദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചൈനയുമായുള്ള സാന്പത്തിക ഇടപാടുകളും ഉൾപ്പെടുന്നു.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പദ്ധതിപ്രകാരം വൻതോതിൽ ചൈനീസ് വായ്പ പാക്കിസ്ഥാനിലെത്തുന്നുണ്ട്. പാക്കിസ്ഥാനിലുടനീളം റോഡുകൾ, റെയിൽവേ ലൈനുകൾ, ഊർജപദ്ധതികൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ചൈനയോട് ഇത്തരത്തിൽ അളവില്ലാത്ത ബാധ്യത വരുത്തിവയ്ക്കുന്നതിൽ പാക്കിസ്ഥാനിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ചൈന കച്ചവടക്കണ്ണോടെ നടത്തുന്ന പദ്ധതികൾകൊണ്ടു പാക്കിസ്ഥാനു വലിയ പ്രയോജനമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ചൈനയ്ക്കു പണയപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാന്പത്തിക ഇടപാടുകൾ എന്നും അവർ ആരോപിക്കുന്നു.
പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം പാക് സൈന്യത്തിന്റെ നിലപാടു പ്രധാനമാണ്. ഇമ്രാൻ ഖാൻ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെങ്കിലും സൈന്യം പറയുന്നതിനപ്പുറം പോകില്ല.
പാക്കിസ്ഥാന്റെ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ചൈനയുടെ സഹായം തേടുന്നതിനോടാണു സൈന്യത്തിനു താത്പര്യം. ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെടുന്നുവെന്നതിനാൽ അമേരിക്ക പഴയതുപോലെ പാക്കിസ്ഥാനെ തുണയ്ക്കുന്നില്ല.
കമ്യൂണിസ്റ്റ് മുതലാളിത്തം
ചൈന പഴയ കമ്യൂണിസ്റ്റ് ചൈനയല്ലിന്ന്. മുതലാളിത്തത്തിന്റെ എല്ലാ രൂപഭാവങ്ങളും ചൈനീസ് സന്പദ്ഘടന കൈവരിച്ചിരിക്കുന്നു. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പുതിയ പ്രഖ്യാപനം.
രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുന്നു പ്രസിഡന്റ് ഷി. സ്വകാര്യ സംരംഭങ്ങളെ ദുർബലമാക്കുന്ന വാക്കുകളും പ്രവൃത്തികളും തെറ്റാണെന്നു ഷി ചിൻപിംഗ് പറഞ്ഞു. സ്വകാര്യ സംരംഭകർക്കുള്ള സന്ദേശത്തിലാണു പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്.
സ്വകാര്യ സംരംഭങ്ങളുടെ വികസനത്തിനു സഹായകമായ നയമാണു പാർട്ടി കേന്ദ്ര കമ്മിറ്റി എക്കാലവും പിന്തുടരുന്നതെന്നും ഷി പറഞ്ഞു. രാജ്യത്തിന്റെ സന്പദ്ഘടനയെ ശക്തമാക്കി നിർത്തുക എന്നതാണു പ്രധാനം. നയരൂപവത്കരണ സമിതി യോഗത്തിൽ ഉപപ്രധാനമന്ത്രിയും സ്വകാര്യ സംരംഭ പ്രോത്സാഹകനുമായ ലിയു ഹി ഇക്കാര്യം ഊന്നിപ്പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ചൈനയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കൻ നിലപാടുകൾ തങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നൊക്കെ നേതാക്കൾ വീരവാദം മുഴക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ചുവരുകയാണവർ. ഗുരുതരമായ പ്രതിസന്ധി നേരിടുന്നതിനുള്ള മുൻകരുതലുകളെടുക്കുകയാണിപ്പോൾ ചൈന. ചൈനീസ് ഓഹരിവിപണിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കൂപ്പുകുത്തലാണു സംഭവിച്ചത്. കഴിഞ്ഞ ദശകത്തിന്റെ അവസാനം ആരംഭിച്ച സാന്പത്തിക തളർച്ചയിൽനിന്നു ചൈന ഇനിയും കരകയറിയിട്ടില്ല.
അവസാന പിടിവള്ളിയും പൊട്ടി
അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വഴിയേതെങ്കിലുമുണ്ടോയെന്ന മാലദ്വീപ് പ്രസിഡന്റ് യാമീൻ അബ്ദുൾ ഗയൂമിന്റെ അന്വേഷണം വൃഥാവിലായി. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോടതിവഴി തെരഞ്ഞെടുപ്പ് അസാധുവാക്കി വീണ്ടുമൊരു അങ്കത്തിനു സാധ്യതയുണ്ടോ എന്നായിരുന്നു യാമീൻ അന്വേഷിച്ചത്.
ബൂത്തുപിടിത്തം, തെരഞ്ഞെടുപ്പ് അഴിമതി തുടങ്ങി കുറെ ആരോപണങ്ങളുന്നയിച്ച് യാമീന്റെ പാർട്ടി മാലദ്വീപ് സുപ്രീംകോടതിയെ സമീപിച്ചു. യാമീന്റെ ദുരുദ്ദേശ്യം മനസിലാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാഷ്ട്രങ്ങളും മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ കോടതി നടപടിയുമായി യാമീൻ മുന്നോട്ടു പോയി. കോടതി ഏതായാലും യാമീന്റെ അപേക്ഷ തള്ളി. നിയമവ്യവസ്ഥകൾക്കു വിധേയമായിത്തന്നെയാണ് തെരഞ്ഞെടുപ്പു നടന്നതെന്നു അഞ്ചംഗ സുപ്രീംകോടതിബെഞ്ച് കണ്ടെത്തി.
തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലും യാമീന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ സഖ്യ സ്ഥാനാർഥി മുഹമ്മദ് സോലിഹിനെ വിജയിയായി പ്രഖ്യാപിച്ചശേഷം അഞ്ചംഗ തെരഞ്ഞെടുപ്പു കമ്മീഷനിലെ നാലു പേരും ഒളിവിൽപോകാനിടയായത് ഈ ഭീഷണിയുടെ വെളിച്ചത്തിലാണ്.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഏകാധിപത്യഭരണത്തിൽനിന്നു മാലദ്വീപ് മുക്തമായിട്ട് കേവലം ഒരു ദശാബ്ദമാകുന്നതേയുള്ളൂ. ഇതിനിടെ ഇവിടെ ജനാധിപത്യം പല വെല്ലുവിളികളെയും നേരിട്ടു. നേതാക്കൾ പലരും ജയിലിലടയ്ക്കപ്പെട്ടു. മറ്റു ചിലർ രാജ്യം വിട്ടു. ഇവരിൽ ചിലർ ഇപ്പോഴും വിദേശത്തു കഴിയുന്നു.
സോലിഹിനെ വിജയത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ച മുൻ പ്രസിഡന്റ് മൂഹമ്മദ് നഷീദും പ്രവാസജീവിതത്തിലാണ്. പതിമൂന്നു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നഷീദ് ഇത്തവണ മത്സരിക്കാനിരുന്നതാണെങ്കിലും നിയമനടപടികൾ ഭയന്നു മാറിനിൽക്കുകയായിരുന്നു.
പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം കേസിൽ കുടുക്കുകയോ പ്രവാസികളാക്കുകയോ ചെയ്തിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാമെന്നായിരുന്നു യാമീന്റെ കണക്കുകൂട്ടൽ. അതു നടന്നില്ല. സുപ്രീംകോടതിവിധിയോടെ തെരഞ്ഞെുപ്പ് അസാധുവാക്കാനുള്ള നീക്കവും വിജയിച്ചില്ല.
ഇനി വരുന്ന ഭരണകൂടം തന്നെ നീറ്റിലും നിലയ്ക്കും നിർത്തില്ലെന്നു യാമീനറിയാം. അതുകൊണ്ടു രാജ്യംവിടുന്നതാവും ഉചിതം എന്ന നിലപാടിലാണ് യാമീൻ. മാലദ്വീപിലെ രാഷ്ട്രീയ നേതാക്കൾക്ക് അഭയംനൽകാൻ എപ്പോഴും സന്നദ്ധമായ ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേന യാമീനെ അങ്ങോട്ടു ക്ഷണിച്ചിട്ടുമുണ്ട്.
കിടപ്പാടം കിട്ടാക്കനി
ന്യൂസിലൻഡിൽ വിദേശികൾക്കു വീടു വാങ്ങുന്നതിനു നിയന്ത്രണം നിലവിൽവന്നു. പുതിയ കെട്ടിടങ്ങൾ മാത്രമേ വിദേശികൾക്കു വാങ്ങാൻ അനുവാദമുള്ളൂ. കിടപ്പാടം ഉണ്ടാക്കാൻ സ്വദേശികൾ ഏറെ കഷ്ടപ്പെടുന്നതിനൊരു പരിഹാരം കാണാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ലേബർ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
തദ്ദേശീയരെ സ്വാധീനിക്കാൻ ഈ നയം സഹായകമാകുമെങ്കിലും ന്യൂസിലൻഡിലെ പാർപ്പിടപ്രശ്നത്തിന് ഇതുകൊണ്ടൊന്നും പരിഹാരമാകില്ലെന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ പാർപ്പിടമായിരുന്നു ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയം. നാഷണൽ പാർട്ടിയുടെ ദശകം നീണ്ട ഭരണം അവസാനിക്കാൻ ഇതു കാരണമായി. ലേബർ പാർട്ടിയിലെ ജസീന്ത ആർഡേൺ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദത്തിലെത്തി.
രാജ്യത്ത് പാർപ്പിടത്തിന്റെ വില ഒരു ദശകത്തിനുള്ളിൽ 60 ശതമാനം വർധിച്ചിരുന്നു. ഓക്ലൻഡിൽ വില ഇരട്ടിയോളമായി. തദ്ദേശീയർക്ക് ഇതു വലിയ ബാധ്യതയായതോടെ ഉയർന്ന അസ്വസ്ഥത മുതലെടുക്കാനാണ് ഇത്തവണ പാർപ്പിട പ്രശ്നം പ്രധാന തെരഞ്ഞെടുപ്പുവിഷയമായി ഉയർത്തിക്കാട്ടിയത്. അതിനു ഫലവുമുണ്ടായി.
വീടു വാങ്ങാൻ വിദേശികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ടു വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോവുന്നില്ലെന്നും നിലവിൽ ആവശ്യമുള്ള ഒരു ലക്ഷത്തോളം ഭവനങ്ങൾ എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ഭവനരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വീസ-ഇന്ത്യക്കാർ മുന്നിൽ
ഇന്ത്യക്കാരുടെ അമേരിക്കൻ വീസ മോഹത്തിനു കരിനിഴൻ പരത്തുന്നതാണ് എച്ച് 1ബി വീസയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അമേരിക്കൻ നയം. ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ഇക്കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് അനുഭവപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും അമേരിക്കയിലുള്ള എച്ച് 1ബി വ ീസക്കാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാർതന്നെയാണ്.
യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (യുഎസ്സിഐഎസ്) ഏറ്റവും പുതിയ കണക്കനുസരിച്ച് എച്ച് 1 ബി വീസ ഉപയോഗിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന 4,19,637 പേരിൽ 3,09,986 പേരും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ പുരുഷന്മാരുടെ എണ്ണം വളരെക്കൂടുതലാണ്. 25 ശതമാനം മാത്രമാണു സ്ത്രീകൾ.
എച്ച് 1ബി വീസയിൽ 74 ശതമാനവും ഇന്ത്യക്കാർ കൈക്കലാക്കിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈനക്കാർ 11 ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യക്കാരെപ്പോലെയല്ല, ചൈന ലിംഗസമത്വം ഏറക്കുറെ പാലിക്കുന്നുണ്ട്. എച്ച് 1ബി വീസയുള്ള ചൈനക്കാരിൽ 45 ശതമാനം സ്ത്രീകളാണ്. എണ്ണത്തിൽ കുറവാണെങ്കിലും ഫിലിപ്പീൻസിൽനിന്നുള്ള എച്ച് 1ബി വീസക്കാരിൽ സ്ത്രീകളാണു കൂടുതൽ. കാനഡയും ദക്ഷിണകൊറിയയുമാണ് ഈ വീസയുള്ളവരിൽ മൂന്നും നാലും സ്ഥാനത്തുള്ളതെങ്കിലും രണ്ടു രാജ്യങ്ങൾക്കും ഒരു ശതമാനം മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
Latest News
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top