Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശ്രീലങ്കയിലേത് അട്ടിമറി
Sunday, October 28, 2018 12:39 AM IST
ശ്രീലങ്കയിൽ ഭരണമാറ്റം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ട് ഒരു ദിവസം പിന്നിട്ടു. ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തായതല്ല കാര്യം.
എന്തു പറയണം, എന്തു ചെയ്യണം എന്നറിയില്ല. എന്തു പറഞ്ഞാലും പ്രശ്നമാകും.
ശ്രീലങ്കയിൽ ഒരു പ്രധാനമന്ത്രി (റനിൽ വിക്രമസിംഗെ)യെ മാറ്റി മറ്റൊരു പ്രധാനമന്ത്രി (മഹിന്ദ രാജപക്സ)യെ നിയമിച്ചു. ചെയ്തതു പ്രസിഡന്റ് മൈത്രിപാല സിരിസേന.
രാഷ്ട്രീയം ഇങ്ങനെ
ഇതിലെ രാഷ്ട്രീയം ലളിതമാണ്. 2014 വരെ രാജപക്സയുടെ കൂടെയായിരുന്നു സിരിസേന. പിന്നീടാണ് എതിരാളിയായത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി പ്രസിഡന്റ് പദത്തിലേക്കു വിജയിച്ചു. അന്നുണ്ടാക്കിയ "ഐക്യ' മന്ത്രിസഭ ശരിയായ യോജിപ്പിന്റെ ഫലമായിരുന്നില്ല. രാജപക്സയെ ഒഴിവാക്കാൻ മാത്രമായിരുന്നു. തമിഴ്പുലികളെ തകർക്കാൻവേണ്ടി തമിഴരെ കൂട്ടക്കൊലചെയ്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനപാത്രമായിരുന്നു രാജപക്സ. പോരാത്തതിനു ചൈനയുമായി കൂട്ടുകൂടി താങ്ങാനാവാത്ത കടം ശ്രീലങ്കയ്ക്കു വരുത്തിവയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് രാജപക്സ അന്നു തോറ്റത്.
പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും തുടക്കംമുതലേ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. നാൾക്കുനാൾ അതു വളർന്നു. ഇതിനിടെ രാജപക്സ തന്റെ ജനപ്രീതി വളർത്തി. ഉപതെരഞ്ഞെടുപ്പിലൂടെ പാർലമെന്റിൽ എത്തി. ഈ വർഷമാദ്യം തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടന്നപ്പോൾ രാജപക്സയുടെ പാർട്ടി വൻനേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞമാസം സിരിസേനയും രാജപക്സയും ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള തുടക്കമായിരുന്നു അത്.
അട്ടിമറി
ഇപ്പോൾ രാജപക്സ തിരിച്ചുവരുന്നതുതന്നെ ഒരു അട്ടിമറിയിലൂടെ ആണെന്നു പറയാം. പട്ടാള അട്ടിമറിയല്ലെന്നു മാത്രം.
പാർലമെന്റിൽ സിരിസേന-രാജപക്സ സഖ്യത്തിനു ഭൂരിപക്ഷമില്ല. 225 അംഗ സഭയിൽ 95 പേർ മാത്രം. വിക്രമസിംഗെയുടെ പാർട്ടിയിൽ 106 പേരുണ്ട്. കുറേമാസം മുന്പ് വിക്രമസിംഗെയുടെ ഒരു എംപിയെ രാജപക്സ കൂറുമാറ്റിയെടുത്തിരുന്നു. ഈ ദിവസങ്ങളിലും കൂറുമാറ്റും. അതിനു സാവകാശം കിട്ടാനാണു പാർലമെന്റിനെ നവംബർ 16 വരെ മരവിപ്പിച്ചത്. അതു ഭരണഘടനയെ കൊഞ്ഞനംകുത്തുന്ന രാഷ്ട്രീയ അട്ടിമറി.
മാധ്യമങ്ങൾ കൈയടക്കി
മറ്റൊന്നും സംഭവിച്ചു. കൊളംബോയിലെ സർക്കാർപത്രങ്ങൾ പിടിച്ചടക്കിയായിരുന്നു രാജപക്സയുടെ തിരിച്ചുകയറ്റം. രാജപക്സയുടെ യൂണിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ഡെയ്ലി ന്യൂസ് ആസ്ഥാനം പിടിച്ചടക്കി. മഹിന്ദ പ്രധാനമന്ത്രിയായി എന്ന തലക്കെട്ടോടെയാണ് അത് ഇന്നലെ പുറത്തിറക്കിയത്. താൻ പ്രധാനമന്ത്രിസ്ഥാനത്തു തുടരുന്നു എന്ന വിക്രമസിംഗെയുടെ അവകാശവാദമോ മറ്റ് എതിർവാർത്തകളോ അതിൽ കൊടുത്തില്ല. മാധ്യമമന്ത്രിയും യുഎൻപി നേതാവുമായ മംഗല സമരവീരയുടെ നിർദേശങ്ങൾ പത്രത്തിൽ നടപ്പായില്ല.
ദേശീയ ടെലിവിഷൻ രൂപവാഹിനിയും മന്ത്രിമാർക്കെതിരായി. സമരവീരയടക്കം മൂന്നു മന്ത്രിമാർ ഒരു പ്രസ്താവന ലൈവായി നടത്താൻ വന്നപ്പോൾ ചാനൽ സംപ്രേഷണം നിർത്തി. മന്ത്രിമാർ മടങ്ങിപ്പോയിട്ടേ സംപ്രേഷണം പുനരാരംഭി ച്ചുള്ളു.
ഇന്ത്യക്കു നഷ്ടം
രാജപക്സ പണ്ടേ ഇന്ത്യയോടു യോജിപ്പിലല്ല. ചൈനയോടാണു കൂറ്. ചൈനയ്ക്ക് ഹംബൻടോട്ട തുറമുഖപദ്ധതി നൽകിയതും ചൈനീസ് സൈന്യവുമായി സഖ്യമുണ്ടാക്കിയതും ചൈനയിൽനിന്നു വലിയതോതിൽ വായ്പ എടുത്തതുമെല്ലാം രാജപക്സയുടെ കാലത്താണ്.
ഈ കടത്തിന്റെ പലിശയും തിരിച്ചടവും ശ്രീലങ്കയുടെ റവന്യുവരുമാനത്തിന്റെ 80 ശതമാനം അപഹരിക്കുന്നു. ഹംബൻടോട്ട നടത്തിപ്പ് ദുർവഹമായപ്പോൾ വിക്രമസിംഗെ അതു ചൈനീസ് കന്പനിക്കു വിൽക്കേണ്ടിവന്നു.രാജപക്സ തിരിച്ചുവന്നതു വീണ്ടും ചൈനീസ് സ്വാധീനം വളർത്തും. അത് ഇന്ത്യക്ക് ദക്ഷിണേഷ്യയിലെ നേതൃസ്ഥാനം ഇല്ലാതാക്ക
എന്നിട്ടും ഇന്ത്യ സംസാരിക്കുന്നില്ല. പ്രതികരിക്കുന്നില്ല.
പ്രതികരിച്ചാൽ നേട്ടമില്ല എന്നത് ഒരുകാര്യം. വിക്രമസിംഗെയെ അനുകൂലിച്ചാൽ പ്രത്യേക നേട്ടമില്ലെന്നു കഴിഞ്ഞ മൂന്നുവർഷം തെളിയിച്ചു. ചൈനീസ് ബന്ധം അല്പംപോലും കുറയ്ക്കാൻ വിക്രമസിംഗെ ശ്രമിച്ചില്ല. രാജപക്സയെ സ്വാഗതംചെയ്താൽ തമിഴർ എതിർക്കും.
അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനുമൊക്കെ ഭരണഘടനാവ്യവസ്ഥകളും ജനാധിപത്യ വഴക്കങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യക്ക് അതിനും സാധിക്കുന്നില്ല. അയൽ രാജ്യങ്ങളിൽ സമീപകാലത്തെ എല്ലാ സംഭവങ്ങളിലും ഇന്ത്യക്കു തിരിച്ചടിയേ കിട്ടിയിട്ടുള്ളു. ഇവിടെ പ്രതികരിച്ചാലും ഇല്ലെങ്കിലും അതേ സംഭവിക്കൂ.
അതിനിടെ ഇന്ത്യൻ ചാരസംഘടന റോ ലങ്കൻ പ്രസിഡന്റ് സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചന നടത്തി എന്നു ശ്രീലങ്കയിൽ ആരോപണമുയർന്നിരുന്നു. ഇന്ത്യ അതു നിഷേധിച്ചു. പക്ഷേ, ആരോപണം വന്നു ദിവസങ്ങൾക്കകം രാജപക്സയുടെ തിരിച്ചുവരവു നടന്നു.
മഹിന്ദ രാജപക്സ
മുഴുവൻ പേര് പേഴ്സി മഹിന്ദ രാജപക്സ. വയസ് 72. പാർട്ടി. ശ്രീലങ്ക ഫ്രീഡം പാർട്ടി. നിയമബിരുദധാരി. 2004-05 ൽ പ്രധാനമന്ത്രി. 2005 മുതൽ 15 വരെ പ്രസിഡന്റ്. തമിഴ് പുലികളെയും അനുഭാവികളെയും കൊന്നൊടുക്കിയതു വിമർശനവിധേയമായി.
റനിൽ വിക്രമസിംഗെ
വയസ് 69. പാർട്ടി: യുനൈറ്റഡ് നാഷണൽ പാർട്ടി. നിയമബിരുദധാരി. 1993-94, 2001-04, 2015-18 വർഷങ്ങളിൽ പ്രധാനമന്ത്രി. 1977-ൽ 28-ാം വയസിൽ ലങ്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കാബിനറ്റ് മന്ത്രിയായി.
മൈത്രിപാല സിരിസേന
വയസ് 67. പാർട്ടി: ശ്രീലങ്കാ ഫ്രീഡം പാർട്ടി. ആദ്യകാലത്ത് കമ്യൂണിസ്റ്റ്. കൃഷിയിലും രാഷ്ട്രതന്ത്രത്തിലും ഡിപ്ലോമ. ജനതാവിമുക്തി പെരമുന എന്ന വിപ്ലവനീക്കത്തിൽ ചേർന്നു ജയിലിലായി. 2015-ൽ പ്രസിഡന്റായി.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
Latest News
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top