Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആവർത്തിക്കപ്പെടുന്ന അയോധ്യ നാടകങ്ങൾ
Wednesday, November 7, 2018 12:15 AM IST
മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭകളിലേക്കു തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ അയോധ്യാ വിഷയവും ചൂടുപിടിക്കുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ആറു മാസത്തിൽ താഴെ മാത്രം സമയം അവശേഷിച്ചിരിക്കേ ആണ് അയോധ്യാ വിഷയം സജീവ ചർച്ചയാകുന്നത് എന്നതു ശ്രദ്ധേയമാണ്. അയോധ്യ മുഖ്യവിഷയമാകുന്നതോടെ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ റഫാൽ യുദ്ധവിമാന അഴിമതി ആരോപണങ്ങളും സിബിഐയും റിസർവ് ബാങ്കുമായും ബന്ധപ്പെട്ട വിവാദങ്ങളും ഇന്ധന വിലവർധനവും തുടർച്ചയായി മൂന്നു തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധവികാരങ്ങളും കർഷകപ്രശ്നങ്ങളും സജീവ മാധ്യമചർച്ചകളിൽനിന്ന് അപ്രത്യക്ഷമാവുകയാണ്.
അയോധ്യാവിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ കഴിയില്ല എന്നും താൻ ഉൾപ്പെടുന്ന പുതിയ ബെഞ്ച് കേസ് കേൾക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം ജനുവരിയിൽ എടുക്കുമെന്നുമുളള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി അടങ്ങിയ ബെഞ്ചിന്റെ ഒക്ടോബർ 29 ലെ പരാമർശമാണ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. നൂറു വർഷത്തോളം നീണ്ട അയോധ്യ തർക്കം അടിയന്തരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ നല്കിയ ഹർജി പരിഗണിക്കുന്പോൾ ആയിരുന്നു അയോധ്യവിഷയം അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയമല്ല എന്ന പരാമർശം സുപ്രീംകോടതി നടത്തിയത്.
അയോധ്യയിലെ തർക്കഭൂമി കേസിൽ ഉൾപ്പെട്ട മൂന്നു കക്ഷികൾക്കായി വിഭജിച്ചു നല്കണമെന്ന 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പതിനാലോളം ഹർജികൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിവാദങ്ങളിൽപ്പെട്ട് ഉഴലുന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും ആശീർവാദത്തോടെ തന്നെയാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് എന്നു പകൽപോലെ വ്യക്തമാണ്.
അയോധ്യാവിഷയം അടിയന്തര പ്രാധാന്യത്തോടെ കേൾക്കാൻ കഴിയില്ല എന്ന സുപ്രീംകോടതിയുടെ പരാമർശത്തോടു രൂക്ഷമായ പ്രതികരണമാണു സംഘപരിവാറിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പ്രതികരിച്ചത് “സുപ്രീംകോടതിയുടെ പരാമർശത്തോടെ ഹിന്ദുക്കൾ അപമാനിതരായി’’ എന്നാണ്. അയോധ്യാ തർക്കത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ വൈകിയാൽ “1992 ആവർത്തിക്കാനും ആർഎസ്എസ് മടിക്കില്ല’’ എന്ന വിവാദപരാമർശം നടത്താനും ഭയ്യാജി ജോഷി തയാറായി എന്നത് വിഷയത്തിൽ സംഘപരിവാർ സ്വീകരിക്കാൻ പോകുന്ന തീവ്ര നിലപാടുകളുടെ സൂചനയാണ്.
ആർഎസ്എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന രാജ്യസഭയിലെ ബിജെപി എംപിയായ രാകേഷ് സിൻഹ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ റാം മന്ദിർ ബിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നതും സംഘപരിവാറിന്റെ മൗനാനുവാദത്തോടെ തന്നെയാണ് എന്നു വ്യക്തമാണ്. 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ സുപ്രീംകോടതിയിൽ എത്തിയിട്ട് ഏഴു വർഷമായിട്ടും കേസിൽ കോടതിയുടെ തീർപ്പ് ഉണ്ടാകാത്തത് അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചു കാണാൻ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നു എന്നാണ് ആർഎസ്എസിന്റെ വാദം.
അയോധ്യ ഭൂമിതർക്കത്തിൽ സുപ്രീംകോടതിയുടെ തീർപ്പ് വൈകുകയാണെങ്കിൽ കേന്ദ്രസർക്കാർ നിയമനിർമാണത്തിലൂടെയോ ഓർഡിനൻസ് വഴിയോ അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് അനുമതി നല്കണമെന്ന വാദം ഇപ്പോൾ സംഘപരിവാർ ശക്തമായി ഉയർത്തുകയാണ്. ഇതിന്റെ ഭാഗമാണ് റാംമന്ദിർ ബിൽ അവതരിപ്പിക്കാനുള്ള രാകേഷ് സിൻഹയുടെ നീക്കം. ആർഎസ്എസ് ബുദ്ധിജീവിയും ഡൽഹി സർവകലാശാലാ പ്രഫസറുമായ രാകേഷ് സിൻഹ തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള റാംമന്ദിർ ബിൽ അവതരിപ്പിക്കും എന്നു പറയുന്നതിൽ മറ്റൊരു തന്ത്രംകൂടിയുണ്ട്.
രാജ്യസഭയിലെ ബിജെപിയുടെ നോമിനേറ്റഡ് എംപിയാണ് രാകേഷ് സിൻഹ. രാജ്യസഭയിൽ ബിജെപിക്കു സ്വന്തമായി ഭൂരിപക്ഷമില്ല. രാജ്യസഭയിൽ നിലവിലുള്ള 244 അംഗങ്ങളിൽ ബിജെപിക്കുള്ളത് കേവലം 73 അംഗങ്ങൾ മാത്രമാണ്. അയോധ്യാവിഷയത്തിൽ ബിജെപിക്കൊപ്പം തീവ്രനിലപാടുകൾ പുലർത്തുന്ന ശിവസേനയ്ക്കും അകാലിദളിനും മൂന്ന് അംഗങ്ങൾ വീതമാണുള്ളത്. പാർലമെന്റിൽ ബിജെപിയോടു ചങ്ങാത്തം പുലർത്തുന്ന അണ്ണാ ഡിഎംകെ, ബിജു ജനതാദൾ, ജനതാദൾ യുണൈറ്റഡ് തുടങ്ങിയവയുടെ പിന്തുണ ഈ വിഷയത്തിൽ ഒരിക്കലും ലഭിക്കില്ല. കേവലം മൂന്നിലൊന്ന് അംഗങ്ങളുടെ മാത്രം പിന്തുണയിൽ ഒരു സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങൾ തയാറെടുക്കുന്നതിൽതന്നെ അവരുടെ ഗൂഢലക്ഷ്യം വളരെ വ്യക്തമാണ്. അയോധ്യ വിവാദം ഉയർത്തി രാഷ്ട്രീയ ലാഭം നേടുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രം.
സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ബിജെപിക്ക് അവിടെ അംഗങ്ങൾ ഇല്ലാഞ്ഞിട്ടാണോ? ബിൽ ലോക്സഭയിൽ അവതരിപ്പിച്ചാൽ ബിജെപിക്കു സ്വന്തമായി കേവലഭൂരിപക്ഷമുള്ളതിനാൽ പാസാക്കാൻ നിർബന്ധിതമാകും. ബിൽ പാസാക്കിയാൽ മതേതര സ്വഭാവമുള്ള സഖ്യകക്ഷികൾ എൻഡിഎ വിട്ടുപോകും എന്നു മാത്രമല്ല അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പുതിയ സഖ്യകക്ഷികളെ കിട്ടാതെയും വരും. അണ്ണാ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ജനതാദൾ യുണൈറ്റഡ് തുടങ്ങി ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനമുള്ള പല പാർട്ടികൾക്കും ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ബന്ധം സാധ്യമല്ലാതെ വരും. ചുരുക്കത്തിൽ ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യം പൊളിയും.
സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചാൽ ഈ പ്രശ്നമില്ല. ബിൽ രാജ്യസഭ കടക്കില്ല എന്ന് ഉറപ്പാണുതാനും. അതേസമയം തന്നെ ക്ഷേത്രനിർമാണത്തിനു വേണ്ടി തങ്ങൾ ആത്മാർഥമായി ശ്രമിച്ചു എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യാം. കൂടാതെ രാജ്യസഭയിൽ ബില്ലിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഹിന്ദുവിരോധികൾ എന്നു മുദ്രകുത്തുകയും ചെയ്യാം. ഇതിനെല്ലാം ഉപരിയായി വിവാദ വിഷയങ്ങളിൽ നട്ടംതിരിയുന്ന ബിജെപിക്ക് അതെല്ലാം ചർച്ചകളിൽനിന്ന് ഒളിപ്പിച്ചുവയ്ക്കാനും കഴിയും. ഇങ്ങനെ ഒരു വെടിക്കു പല ലക്ഷ്യങ്ങളാണു രാകേഷ് സിൻഹയെ മുന്നിൽനിർത്തി ആർഎസ്എസ് നേതൃത്വം മനസിൽ കാണുന്നത്.
അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കുന്നതിനുള്ള ആലോചനകളും സജീവമാണ്. സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നതിൽ തെറ്റില്ല എന്ന മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ചെലമേശ്വറിന്റെ നിരീക്ഷണങ്ങളും ഈ വഴിക്കുള്ള ആലോചനകൾക്കു വേഗം പകർന്നിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കുന്ന കാര്യം സജീവ ചർച്ചയായി എന്നാണു പുറത്തുവരുന്ന സൂചനകൾ.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽനിന്നു ബിജെപിയെ തടയാൻ ആർക്കും കഴിയില്ല എന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും രാമക്ഷേത്രം തന്റെ സ്വപ്നമാണെന്നും അതു യാഥാർഥ്യമാക്കുന്നതിന് എന്തു സഹായവും ചെയ്യാൻ ഒരുക്കമാണെന്നുമുള്ള ഉമാഭാരതിയുടെയും ക്ഷേത്രം എത്രയും വേഗം നിർമിക്കണമെന്നും കോടതി നടപടികൾ വൈകിയാൽ നിയമനിർമാണത്തിനു സർക്കാർ തയാറാണ് എന്നുള്ള കേന്ദ്ര നിയമസഹമന്ത്രി പി.പി. ചൗധരിയുടെയും ഡിസംബർ ആറിനു രാമക്ഷേത്രത്തിനു തറക്കല്ലിടുമെന്നും നിർമാണത്തിന് ആരുടെയും സഹായം ആവശ്യമില്ല എന്നുള്ള വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി പ്രാചിയുടെ പ്രസ്താവനയും അയോധ്യ ബിജെപിയുടെ മുഖ്യ അജൻഡ ആകുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ്.
ഇനി അയോധ്യ വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമമാകാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഓർഡിനൻസ് ഇറങ്ങിയാൽ തന്നെ അതു കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഓർഡിനൻസ് ഇറങ്ങിയാൽ ആറു മാസത്തിനകം നിയമമാകണം. ലോക്സഭയുടെ കാലാവധി അവസാനിക്കാൻ ഇനി ആറു മാസത്തിൽ താഴെ സമയം മാത്രമേ ഉള്ളൂ. ഇനി ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്സഭ കടന്നാൽതന്നെ രാജ്യസഭ എന്ന കടന്പ ബാക്കിനിൽക്കുന്നു.
വസ്തുതകൾ ഇതായിരിക്കെ അയോധ്യയെ മുന്നിൽനിർത്തിയുള്ള രാഷ്ട്രീയ നാടകത്തിനു ദേശീയ രാഷ്ട്രീയ നാടകത്തിൽ വീണ്ടും അരങ്ങൊരുങ്ങുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് ആവർത്തിക്കുന്ന അസംബന്ധ നാടകത്തിനു വീണ്ടും കളമൊരുങ്ങുകയാണ്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top