Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പിഴയ്ക്കുന്ന ചുവടുകൾ
Sunday, November 11, 2018 1:45 AM IST
അനന്തപുരി /ദ്വിജൻ
ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണത്തിനായി പടക്കളത്തിൽ പോരാടുന്ന ബിജെപിയുടെ നേതാവ് അവിടത്തെ ഏറ്റവും പവിത്രസങ്കേതമായി കരുതപ്പെടുന്ന പതിനെട്ടാംപടിയിൽ തന്നെ നിന്ന് ആചാരം ലംഘിച്ചപ്പോൾ ചിന്തിക്കുന്ന വിശ്വാസികൾ ചോദിച്ചുപോയിരിക്കണം അപ്പോൾ ആചാരങ്ങളോടു നിങ്ങൾക്കും അതാണ് മതിപ്പ് എന്ന്. ആ ലംഘനത്തിനു തന്ത്രി പറയുന്ന പരിഹാരം ചെയ്താൽപ്പോരേ എന്നാണു പാർട്ടി നേതാവിന്റെ ഇതേക്കുറിച്ചുള്ള മറുപടി. അപ്പോൾ അത്രയും കഴന്പേ ഈ പറയുന്ന ആചാരങ്ങൾക്ക് നേതാക്കൾ കല്പിക്കുന്നുള്ളു!
പിന്നെ ഈ സമരവും ബഹളവും ഒക്കെ എന്തിനുവേണ്ടി? പത്തു വോട്ടു കീശയിലാക്കാൻ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ചു കൂടെനിർത്താൻ. രഥയാത്ര ഉരുണ്ടു തുടങ്ങിയപ്പോഴേക്കും ജനത്തിനു നേതാക്കളെ സംശയിക്കാനുള്ള അടയാളങ്ങൾ ധാരാളമായി.
പക്ഷേ വളരെ കൃത്യമായി തിരക്കഥയുമായി ബിജെപി മുന്നോട്ടുതന്നെയാണ്, ശരിക്കും പോരാടാൻ ഉറച്ച്. അതിനിറങ്ങുന്പോൾ നിയമങ്ങൾ ലംഘിക്കുമെന്നും അതിനുള്ള ശിക്ഷ എന്തുമായിക്കൊള്ളട്ടെ എന്നുമാണ് അവരുടെ ഭാവം. ശബരിമലയിലെ ആചാരം ലംഘിച്ചാലും പോലീസ് നിരോധനങ്ങൾ ലംഘിച്ചാലും എല്ലാം ഒരെ മനസ്. നിയമം ലംഘിച്ചാൽ അതിനുള്ള ശിക്ഷ അനുഭവിച്ചാൽ പോരെ എന്നാണു ചോദ്യം. ഈ മനസാണു ശബരിമലയെ മുൻനിർത്തി ബിജെപി നടത്തുന്ന എല്ലാ നീക്കത്തിനും പിന്നിൽ.
അപ്പോൾ ബിജെപി നേതാവിനെതിരേ ജാമ്യമില്ലാത്ത കേസു വന്നാൽ അവർക്ക് അതും ആഘോഷം. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ അതും കൊണ്ടാടാം. ഒരു ഹർത്താലിനുകൂടി വകുപ്പാകും. ശബരിമല വിഷയത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും തങ്ങൾ തയാറാക്കിയ അജൻഡ അനുസരിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നതെന്നും ഓരോ ദിവസവും അവർ തെളിയിക്കുന്നു.
ശബരിമലഭക്തരിൽ അധികമാരും അറിയാതെ നടക്കാറുള്ള ചിത്തിര ആട്ടത്തിരുനാളിൽ ഇത്തവണ നടന്നതും അതായിരുന്നു. പോലീസ് വലിയ സന്നാഹമെല്ലാം നടത്തുമെന്നു പത്രസമ്മേളനങ്ങളിൽ പറഞ്ഞു. വലിയ പോലീസ് സംവിധാനത്തിൽ നടതുറന്നപ്പോൾ ഒരിക്കലും ഇല്ലാത്ത വൻ ജനപ്രവാഹം. അവരിൽ 200 പേരാണു ഭക്തരെന്നു പോലീസ് സൂചിപ്പിക്കുന്നു. ബാക്കി 7000 പേർ ബിജെപി യുടെ പാർട്ടി പ്രവർത്തനത്തിനായി വന്നവരാണത്രെ. അവർക്കു ശബരിമലയിലെ ആചാരങ്ങൾ ഒന്നും വിഷയമല്ലെന്ന് അവർ തന്നെ തെളിയിച്ചു.
മൂത്രം ഒഴിച്ചോ രക്തം വീഴ്ത്തിയോ പതിനെട്ടാംപടി അശുദ്ധമാക്കി പോലും നട അടപ്പിക്കുമെന്ന വന്യതന്ത്രത്തിന്റെ പ്രഭവ കേന്ദ്രം അടക്കം ശബരിമലയിൽ ഉണ്ടെന്നു വിശ്വാസികൾ കരുതുന്ന വിശുദ്ധിപോലും ആയുധമാക്കി പോരാടാനാണ് അവർ മലയിലെത്തുന്നത്. സുപ്രീംകോടതിവിധി എന്തായാലും അവർ നാളെയും എത്തും. അല്ലെങ്കിൽ കേരളത്തിലെ പ്രബുദ്ധജനം അതിനനുസരിച്ച് പ്രതികരിക്കണം. തെരഞ്ഞെടുപ്പിൽ കളി മനസിലാക്കുന്ന വിധി പറയണം.
തോൽക്കുന്ന പോലീസ്
ചിത്തിര ആട്ടത്തിരുനാളിനെത്തിയവരിൽ ഭൂരിഭാഗവും ബിജെപിക്കാരായിരുന്നു എന്നതു പോലീസിന്റെ കണക്കാണ്. ഭക്തരായി വന്നു മല കീഴടക്കാൻ ബിജെപിക്കാർക്കു നല്ല സാധ്യതയുള്ള ഇടമാണു ശബരിമല. കേരളത്തിൽ നിന്നു പോലുമാകണമെന്നില്ല. അവരുടെ നേതാക്കളിൽ പലരും ദിവസങ്ങൾക്കു മുന്‍പേ മലയിലായിരുന്നു. പോലീസിനു വളരെ സൂക്ഷിച്ചു മാത്രം പ്രവർത്തിക്കാനാവുന്ന ഇടമാണ് ശബരിമല. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. അവിടത്തെ ചെറിയ പാളിച്ചകൾക്കു പോലും വലിയ മാനം ഉണ്ടാവാം. അതുകൊണ്ടു പോലീസിനു തന്നെ ബിജെപിക്കാരുടെ ഒൗദാര്യം തേടേണ്ടി വന്നു. ഈ സ്ഥിതി ഉണ്ടാക്കിയതു സർക്കാരാണ്.
പിണറായി സർക്കാരിന്റെ നിലപാടുകളിലെ പാളിച്ചകൾ ബിജെപിക്കു നല്ല വളമാകുന്നുണ്ട്. എല്ലാ ഹിന്ദു സംഘടനകളെയും അവർക്കു സമരരംഗത്തിറക്കാനായി. പോലീസും ലാത്തിയും അറസ്റ്റും പോലെ ജനാധിപത്യ മുന്നണിക്കാരെ പേടിപ്പിക്കുന്ന അടവുകളുമായി അവരെ നേരിടാമെന്നു പിണറായി കരുതി. അവിടെ ചുവടു പിഴച്ചു. അവർ അടിക്കാനും അടികൊള്ളാനും എല്ലാമായി തീരുമാനിച്ച് ഇറങ്ങുന്നവരാണ്. ശബരിമല സമരത്തിൽ പെട്ട് സർക്കാർ പീഡിപ്പിക്കുന്നവർക്കെല്ലാം അവർ അഭയമാവുകയാണ്. അങ്ങനെയും കിട്ടും കുറെ ആൾക്കാരെ.
പാളുന്ന സർക്കാർ തന്ത്രം
ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി ശരാശരി ഹിന്ദുവിന്റെ വികാരത്തിന് എതിരാണ് എന്നു കണ്ടപ്പോൾ വിധി നടപ്പാക്കാൻ കോടതിയിൽ തന്നെ സാവകാശം ചോദിച്ചിരുന്നെങ്കിൽ വളരെ ശാന്തമായി തീർക്കാവുന്ന വിഷയമായിരുന്നു അത്. സാവകാശം തേടിയശേഷം ചർച്ച നടത്താമായിരുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എല്ലാം നിലപാടുകൾക്ക് അനുസരിച്ച് സമീപനം അവർക്ക് എടുക്കേണ്ടി വരുമായിരുന്നു.
മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം പോലെയോ വൈക്കം സത്യഗ്രഹം പോലെയോ ഒരു വിപ്ലവമായി ഇതിനെക്കണ്ട് സാമൂഹിക പരിഷ്കർത്താവ് കൂടിയാകാനോ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്യാനോ വേണ്ടി പിണറായി തയാറാക്കിയ അജൻഡയാണ് ഇവിടെ പാളുന്നത്. വൈക്കം സത്യഗ്രഹമോ മാറുമറയ്ക്കൽ സമരമോ ഒന്നും നടന്നത് ഒരു കോടതി വിധിക്കുവേണ്ടി ആയിരുന്നില്ല. ജനങ്ങളിലെ നവോത്ഥാന വികാരം സാക്ഷാത്കരിക്കാനായിരുന്നു. അത്തരത്തിലുള്ള ഭാവമൊന്നും ഇപ്പോഴും ശബരിമല വിഷയത്തിനില്ല.
കേരളം രണ്ടായി തിരിയുമോ?
ശബരിമലസമരത്തെ ഒരു ഹൈന്ദവവിശ്വാസ സമരമാക്കി വളർത്തി മുതലെടുക്കാനാണു ബിജെപി കരുക്കൾ നീക്കുന്നത്. ആ സമരം കഴിയുന്പോൾ കേരളത്തിൽ രണ്ടു വിഭാഗമേ ഉണ്ടാകാവു എന്നതാണു ബിജെ.പിയുടെ ആഗ്രഹം. അതും ശ്രീധരൻപിള്ള തുറന്നു പറഞ്ഞു. സർക്കാർവിരുദ്ധരെ മുഴുവൻ, കമ്യൂണിസ്റ്റ് വിരുദ്ധരെ മുഴുവൻ തങ്ങളുടെ ചേരിയിലാക്കാനാണ് അവർ ശബരിമലസമരം നടത്തുന്നതെന്ന് വ്യക്തമായി വരുന്നു. അതായത് കോണ്‍ഗ്രസിനെ അപ്രസക്തമാക്കുക. ജനാധിപത്യ മുന്നണിയോടൊപ്പമുള്ളവരെ കാവിക്കൊടി പിടിപ്പിക്കുന്നവരാക്കുക.
ഇക്കാര്യത്തിൽ കോണ്‍ഗ്രസിനു മതിയായ ജാഗ്രത പുലർത്താനോ ഹൈന്ദവ വികാരം സംരക്ഷിക്കാൻ തങ്ങൾ മുന്നിലുണ്ടാവും എന്നു സമയത്തു തെളിയിക്കാനോ സാധിച്ചില്ല. ശശി തരൂരിനെപ്പോലുള്ളവരുടെ പ്രതികരണങ്ങൾ അപകടകരവുമായി. തിരുവനന്തപുരത്തു നിന്നു കഷ്ടിച്ച് 5000 വോട്ടിനാണ് തരൂർ ലോക്സഭയിലെത്തിയത്. വോട്ടെണ്ണൽ നടക്കുന്പോൾ ബിജെപി ജയിക്കുന്നു എന്ന് കരുതിയ വേളകളുമുണ്ട്. തരൂരിനെ ന്യൂനപക്ഷങ്ങൾ നന്നായി സഹായിച്ചു എന്നതു സത്യം. എങ്കിലും ഭൂരിപക്ഷ സമൂഹത്തിന്റെ വോട്ടു കിട്ടിയതുകൊണ്ടാണ് അദ്ദേഹം ലോക്സഭയിൽ എത്തിയത്. അന്നു കിട്ടിയ വോട്ടിൽ കുറെയെങ്കിലും ചോർന്നാൽ അപകടമാണ്.
ഇത്തരം പ്രതികരണങ്ങൾ ഒക്കെ നയിക്കുന്നത് ആ അപകടത്തിലേക്കാണ്. ഇടതു മുന്നണി മൂന്നാം സ്ഥാനത്തു പോയ മണ്ഡലമാണ് തിരുവനന്തപുരം എന്നും ഓർക്കുക. ജാതികൂടി നോക്കി ഇടതുമുന്നണി സ്ഥാനാർഥിയെ നിർണയിച്ചെങ്കിലും അദ്ദേഹത്തിന് വൻതോതിൽ വോട്ടു കിട്ടും എന്നു കരുതിയ മേഖലകളിൽ പോലും ജനം ജാതി നോക്കാതെ പാർട്ടി നോക്കി വോട്ടു ചെയ്തതു കൊണ്ടാണ് തരൂർ ജയിച്ചത്.
ജനാധിപത്യ മുന്നണിക്ക് ഓരോ മണ്ഡലത്തിലും ഉള്ള ഈ നേർത്ത മോധാവിത്വം ശബരിമല വോട്ടുകളായി ചോർത്തണം എന്ന് പിണറായിയും ആഗ്രഹിക്കുന്നു എന്നു കരുതാനാണ് ന്യായം.
കാവി പുതയ്ക്കില്ല ?
തങ്ങളുടെ കൂടെനിന്ന് ആരും കാവി പുതയ്ക്കില്ല എന്ന പിണറായിയുടെ അവകാശവാദത്തിലൂടെ അദ്ദേഹവും ഇക്കളിയിലെ തങ്ങളുടെ അജൻഡ വ്യക്തമാക്കുന്നുണ്ട്. എങ്കിലും അദ്ദേഹത്തിനും ഭയമുണ്ടെന്നു വ്യക്തം. താൻ ശബരിമലയെ ബഹുമാനിക്കുന്ന ആളാണെന്നും അതുകൊണ്ടാണ് അവിടെ പോയതെന്നും എല്ലാം അദ്ദേഹം പരസ്യമായി അനുസ്മരിക്കുന്നത് വെറുതെ അല്ല. സഖാവിന്റെ ഇത്തരം പ്രവൃത്തികളെ കമ്യൂണിസ്റ്റ്കാരെ അടുത്തറിയുന്നവർ വിശ്വസിക്കില്ല.
റുമേനിയയിൽ കമ്യൂണിസ്റ്റ് ഭരണത്തിൽ 14 വർഷം ജയിലിൽ കഴിഞ്ഞ ക്രൈസ്തവ മിഷനറി റിച്ചാർഡ് വുംബ്രാൻഡ് കമ്യൂണിസ്റ്റുകാർ കാണിക്കുന്ന സ്നേഹത്തെക്കുറിച്ച് പറഞ്ഞതാണ് മിക്കവരുടെയും വിലയിരുത്തൽ. അദ്ദേഹം എഴുതി: ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്നു എന്ന വാദം ഉയർത്തിയാണ് അവർ തുടക്കത്തിൽ സഭയുടെ സഹതാപം നേടിയത്. ഇക്കാര്യം വളരെ വിശ്വസനീയമായ വിധത്തിൽ അവർ അവതരിപ്പിക്കുകയും ചെയ്യും. എന്നാൽ, പാവങ്ങളെ സഭ സ്നേഹിക്കുന്നതും പാർട്ടി സ്നേഹിക്കുന്നതും, ഒരു യുവതിയോട് അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവനും അവളെ ദുരുപയോഗിക്കാൻ ആഗ്രഹിക്കുന്നവനും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതുപോലെ ഭിന്നമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കടുത്ത സഖാക്കൾ കാണിക്കുന്ന എല്ലാ മാനുഷിക ഭാവങ്ങളുടെയും ചെന്പ് അവർക്കു പരമാധികാരം കിട്ടിയാൽ മാത്രമേ തെളിയൂ. ഏതായാലും സഖാക്കളെക്കുറിച്ചും പാർട്ടി അനുഭാവികളെക്കുറിച്ചും പിണറായി പറയുന്നതിന്റെ ചെന്പും തെളിയാനിരിക്കുന്നതെ ഉള്ളു. എന്നാൽ, കോണ്‍ഗ്രസിനെയും ജനാധിപത്യപാർട്ടികളെയും പറ്റിയുള്ള കണക്കുകൂട്ടലിൽ വലിയ കാന്പുണ്ടാവും. ഏതു കാരണം കൊണ്ടും കാവിക്കൊടി പുതയ്ക്കാനാവാത്തവർ വലതു ചേരിയിലുണ്ട്. ഇനി അഥവാ അവരുടെ നേതാക്കൾ അധികാരക്കൊതി മൂലം അതിനു മുതിർന്നാലും അവരുടെ അണികളിൽ വലിയ ചോർച്ച ഉണ്ടാവും. അവരെ സ്വാഭാവികമായും ഇടതു ചേരിക്കു കൂടെക്കൂട്ടാനാവും, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും.
ബിജെപിക്കാർ അവകാശപ്പെടുന്നതു ശരിയാണെങ്കിൽ ഇടതു കൂടാരത്തിൽ നിന്നും ആൾക്കാർ കാവി പുതയ്ക്കുന്നുണ്ട്. പാർട്ടി അംഗത്വം എടുക്കുന്നുണ്ട്. അധികാരം കിട്ടുക എന്ന ഒറ്റ ലക്ഷ്യവുമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇത്തരക്കാർ എല്ലാ പാർട്ടികളിലും ധാരാളമുണ്ട് എന്നതു സമകാലീന യാഥാർഥ്യം.
ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കാനാവുന്ന രാഷ്ട്രീയ പ്രബുദ്ധത കാണിക്കാനാവുന്ന ജനമാണു കേരളത്തിലേത്. ഏതു കാരണം പറഞ്ഞും ബിജെപിക്കു പോകുന്ന സർക്കാർവിരുദ്ധ വോട്ട് പിണറായി സർക്കാരിനുള്ള അനുകൂല വോട്ടാകുമെന്ന് കരുതാനുള്ള രാഷ്ട്രീയ വിവേകം അവർക്കുണ്ട്. കോണ്‍ഗ്രസ് വന്നാലും ശബരിമലക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പമാവും എന്ന സൂചനകൾ അതിനു കാരണവുമാകാം.
വിശ്വസ്തരുടെ വികൃതികൾ
പിണറായി സർക്കാരിനു തുടക്കം മുതലേ വിശ്വസ്തരുണ്ടാക്കുന്ന തലവേദനകൾ കൂടുകയാണ്. ആദ്യം അപകടത്തിൽപ്പെട്ടതു കണ്ണൂരിലെ സ്വന്തം ഇ.പി. ജയരാജൻ. സംഭവം സർക്കാർ പദവികളിലെ വഴിവിട്ട ബന്ധു നിയമനം. അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവന്നെങ്കിലും ഒരുവിധത്തിൽ തിരിച്ച് അകത്തെത്തിച്ചു.
അടുത്തതു ശശീന്ദ്രൻ. പാർട്ടിയുടെ പേര് എൻസിപി എന്നാണെങ്കിലും നല്ല സഖാവ്. അദ്ദേഹം പെട്ടത് ഇച്ചീച്ചി കേസിൽ. അദ്ദേഹവും തിരിച്ചുകയറി. ശശീന്ദ്രനെ തുടർന്നുവന്ന തോമസ് ചാണ്ടിയും പിണറായിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കഥകൾ ഏറെ. പിണറായി സർക്കാർ ഉണ്ടായാൽ താൻ ജലസേചന മന്ത്രി ആയിരിക്കും എന്നുവരെ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപിച്ചയാളായിരുന്നു ചാണ്ടി. സർക്കാർ ഉണ്ടായപ്പോൾ പക്ഷേ സഹായിക്കാനായില്ല. എങ്കിലും ശശി വീണപ്പോൾ മന്ത്രിയാക്കി. അദ്ദേഹം വെട്ടിലായപ്പോൾ രക്ഷിക്കാൻ പിണറായി ശ്രമിച്ചു. ആർക്കും രക്ഷിക്കാനാവാതെ വന്നപ്പോഴാണു കൈവിട്ടത്.
ഇപ്പോഴിതാ അടുത്ത വിശ്വസ്തൻ കെ.ടി. ജലീൽ വെട്ടിലായിരിക്കുന്നു. നിയമവും ചട്ടവും മറികടന്നു സ്വന്തക്കാരനെ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചതാണ് ആദ്യം പൊട്ടിയ വെടി. ഇപ്പോൾ തുടരെത്തുടരെയായി വേറെ കഥകളും വരുന്നു. സ്വന്തക്കാരനുവേണ്ടി അദ്ദേഹം വഴിവിട്ടു പ്രവർത്തിച്ചു എന്നു തോന്നലുണ്ടാക്കുന്ന വിധമാണു കഥകൾ. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന ഒരു യോഗ്യനെ നീക്കി പകരം വിജ്ഞാപനം പുറപ്പെടുവിച്ച് അതിനോടു ചേർത്ത് ബന്ധുവിനു മാത്രമുള്ള യോഗ്യത കൂടി ചേർത്തു വിജ്ഞാപനം ചെയ്തു. എല്ലാ നടപടിക്രമങ്ങളും മറികടന്ന് ഒരു നിയമനം.
പണ്ടു കേരള പോലീസിൽ ഒരു ക്രിമി നോളജിസ്റ്റിനെ നിയമിക്കാൻ തീരുമാനിച്ചു. അപേക്ഷിക്കാവുന്നവരുടെ യോഗ്യതകൾ അക്കാലത്തെ ഒരു ഡിജിപിയാണു നിർണയിച്ചത്. അതു വായിച്ചശേഷം വേറൊരു ഡിജിപി പറഞ്ഞു, അപേക്ഷകനു മുഖത്ത് ഒരു മറുകു കൂടി പറയാമായിരുന്നു എന്ന്. എങ്കിൽ അദ്ദേഹം ഉദ്ദേശിക്കുന്ന ആൾക്കാരല്ലാതെ വേറാർക്കും അപേക്ഷിക്കാൻ പോലും പറ്റില്ലായിരുന്നു. ഇങ്ങനെ യോഗ്യതകൾ നിശ്ചയിക്കുന്നത് ആദ്യത്തെ പരിപാടിയല്ലെന്നു ചുരുക്കം. ഏതായാലും ജലീൽ സ്വന്തക്കാരനു നിയമനം കൊടുത്തു. എല്ലാം ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്.
അധികാരത്തിലിരിക്കുന്പോൾ മാത്രം ചിലർക്കുള്ള തോന്നലാണിത്. പ്രതിപക്ഷത്തായാൽ എല്ലാം തലകുത്തി മറിയും. എങ്കിലും സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് കൂടി പരാതി തള്ളി. ആക്ഷേപം ഉള്ളവർക്കു കോടതിയിൽ പോകാം എന്നു വഴിയും പറഞ്ഞു തന്നു. മാണിയുടെ കാലത്തെപ്പോലെ കത്തും അതിൽ ഏതോ കോടതിവിധി അനുസരിച്ച് എഫ്ഐആറും ഒന്നും ഇടാൻ പിണറായി തയാറല്ല. അതൊക്കെ യുഡിഎഫ് ശൈലി. അതുകൊണ്ടാണല്ലോ യുഡിഎഫ് ഇന്നും പെരുവഴിയിൽ കിടക്കുന്നത്! ഏതായാലും കുറെക്കാലത്തേക്കുകൂടി ജലീൽ തുടരും എന്നു വ്യക്തം. കോടതിയിൽ ഒരു തീർപ്പുണ്ടായി വരാൻ കാലം എത്ര വേണ്ടി വരും!
സത്യം ഒന്നാണ്. ഭരിക്കുന്ന മുന്നണി ഏതായാലും സ്വജനപക്ഷപാതവും അഴിമതിയും പരസ്യമായി പറയാൻ പോലും കൊള്ളാത്ത കഥകളും എല്ലാം ഉണ്ടാവും.
ശശിയാകുന്ന സ്ത്രീസുരക്ഷ
ശബരിമലയിൽ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വല്ലാതെ വിയർപ്പൊഴുക്കുന്ന സർക്കാരിലെ ഒരു എംഎൽഎയ്ക്കെതിരേ പാർട്ടി വനിതാസഖാവ് കൊടുത്ത പീഡന പരാതി ഇതുവരെ അന്വേഷിച്ചു പൂർത്തിയാക്കാൻ ബാലൻ സഖാവിനും പി.കെ. ശ്രീമതി സഖാവിനും കഴിഞ്ഞില്ല. അന്വേഷണക്കമ്മീഷനിലെ ബാലനോടു ചോദിക്കുന്പോൾ പരാതിക്കാരിയുടെ പേരാണു ചോദിക്കുന്നത്. അതു പറഞ്ഞാൽ നിയമലംഘനമാവില്ലേ?
ഏതായാലും പരാതിക്കാരി പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ വീണ്ടും സമീപിക്കുകയാണെന്നാണു വാർത്ത. തൃശൂരിലെ പീഡനപ്പരാതിയിലെ പ്രതിക്കു മുൻകൂർ ജാമ്യം കിട്ടി. ഒരു വർഷത്തോളമായി പരാതി വന്നിട്ട്. ഒരു അന്വേഷണവും ഇല്ല.
പോലീസ് കൊല
നെയ്യാറ്റിൻകരയിൽ ഒരു യുവാവിനെ തള്ളി വണ്ടിക്കടിയിലിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിടിക്കാൻ പോലീസിനു സാധിക്കുന്നില്ല! അതു വേറൊരു കഥ. അദ്ദേഹത്തെ രക്ഷിക്കാൻ സഖാക്കളെല്ലാം രംഗത്തുണ്ടെന്നാണു വാർത്ത. ഇതും എല്ലാ ഭരണത്തിലെയും രീതിയാണ്. ഇടതുകാരു ചെയ്യുന്പോൾ, പക്ഷേ വലതുകാരുടെ കാലത്തെപ്പോലെ സമരമോ ബഹളമോ ഉണ്ടാകാറില്ല. അതാണു കോണ്‍ഗ്രസ് ഇങ്ങനെതന്നെ ഇരിക്കുന്നതിനും കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top