Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലോകമഹായുദ്ധവും അറിയപ്പെടാത്ത പോരാളികളും
Monday, November 12, 2018 1:24 AM IST
ഡോ. സന്തോഷ് വേരനാനി
ലോക രാഷ്ട്രീയ ഭൂപടത്തിൽ മാറ്റം വരുത്തിയ പ്രധാന സംഭവങ്ങളിലൊന്നായ ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിക്ക് ഇന്നലെ ഒരു നൂറ്റാണ്ട് തികഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിൽ ജീവത്യാഗം ചെയ്തവർക്കും പരിക്കേറ്റവർക്കും സ്മാരകമായി നിർമിച്ചിട്ടുള്ള പാരീസിലെ അറിയപ്പെടാത്ത പോരാളി (statue of unknown soldier)യുടെ സ്തൂപത്തിൽ ലോകനേതാക്കളടക്കം ആയിരങ്ങളാണ് എത്തി ആദരാഞ്ജലി അർപ്പിച്ചത്. മഹായുദ്ധം സമ്മാനിച്ച ദുരിതങ്ങളുടെ ഓർമ യുദ്ധഭൂമികളിൽനിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല.
1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെയായിരുന്നു ഒന്നാം ലോകമഹായുദ്ധം. 70 ലക്ഷം പേർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടർന്നുണ്ടായ പകർച്ചവ്യാധി പിടിച്ച് അഞ്ചുകോടിക്കും പത്തുകോടിക്കും ഇടയ്ക്ക് ആളുകൾ മരിച്ചതായും കണക്കാക്കപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നതു യൂറോപ്പിലായിരുന്നെങ്കിലും അതിൽ ജീവത്യാഗം ചെയ്ത പടയാളികളിൽ ഭൂരിഭാഗവും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളവരായിരുന്നു എന്നത് അധികം അറിയപ്പെടാത്ത യാഥാർഥ്യമാണ്. ഒരുലക്ഷത്തിലധികം ഇന്ത്യൻ പട്ടാള ശിപായികൾക്കു ജീവഹാനി നേരിട്ടുവെന്നാണു കണക്ക്.
ഓട്ടോമൻ തുർക്കിയും ഓസ്ട്രിയൻ സാമ്രാജ്യവും പ്രഷ്യയുമൊന്നും ഇന്ത്യക്കാർക്കു ശത്രുവായിരുന്നില്ലെങ്കിലും അവർക്കെതിരേ മുന്നണിയിൽ അടരാടാൻ നിയോഗിക്കപ്പെട്ടത് ഇന്ത്യക്കാരായിരുന്നു. ബ്രിട്ടനും ഫ്രാൻസിനും വേണ്ടി പോരാടാൻ ഇന്ത്യയിൽനിന്ന് 15 ലക്ഷത്തിലധികം കാലാൾപ്പടയെയാണു കോളോണിയൽ മേധാവികൾ അയച്ചത്. സൈന്യത്തിലെ ശിപായികൾ മാത്രമായിരുന്ന ഇന്ത്യക്കാർ യുദ്ധരംഗത്ത് മുൻനിരയിൽനിന്ന് അടരാടിയപ്പോൾ പിന്നണിയിൽ ഇരുന്ന ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഓഫീസർമാർക്കും സൈനികമേധാവികൾക്കും അധികമൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല.
ശത്രുവിന്റെ വെടിയുണ്ടകൾ നേരിടാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരിൽ മഹാഭൂരിഭാഗവും നിരക്ഷരരായിരുന്നു. പട്ടിണിമൂലം പലപ്പോഴും യുദ്ധരംഗത്ത് എഴുന്നേറ്റുനിൽക്കാൻപോലും ഇവരിൽ പലർക്കും കഴിഞ്ഞിരുന്നില്ല. യുദ്ധകാലത്തു വീട്ടിലേക്കു വർഷത്തിലൊരു കത്തയയ്ക്കാൻപോലും ഇവർക്കു പറ്റിയിട്ടില്ല. പലർക്കും യുദ്ധകാലത്ത് വീട്ടിൽ പോകാനും പറ്റിയിരുന്നില്ല. ഏതായാലും വീരസൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷുകാർ ഡൽഹിയിൽ ഇന്ത്യാ ഗേറ്റ് പണിതിട്ടുണ്ട്. ഫ്രഞ്ചുകാരാകട്ടെ പോണ്ടിച്ചേരിയിൽ നഗരഹൃദയഭാഗത്ത് ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യക്കാർക്കായി സ്റ്റാച്യു ഓഫ് അൺനോൺ സോൾജിയർ പണിതു.
കടുത്ത ദാരിദ്ര്യത്തിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ഭൂരിപക്ഷം ഇന്ത്യൻ ശിപായിമാരും ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്. എന്നാൽ, കടുത്ത വംശീയവിവേചനം ഇവർ നേരിട്ടു. എന്നു മാത്രമല്ല മതിയായ വേതനവും ഇവർക്കു ലഭിച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്ന ശിപായിമാരിൽ ഒരു വിഭാഗത്തിന് 1918 നവംബർ 11 ലെ വേഴ്സായി സന്ധി കഴിഞ്ഞ് 31 വർഷം കാത്തിരിക്കേണ്ടിവന്നു ആ സ്വപ്നം യാഥാർഥ്യമായിക്കാണാൻ. സാന്പത്തിക -വ്യവസായ- സാംസ്കാരിക രംഗങ്ങളിൽ കടുത്ത മുരടിപ്പിലേക്കാണ് ഈ യുദ്ധം ലോകത്തെ കടത്തിവിട്ടത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഉല്പന്നമായിരുന്നു സർവരാജ്യ സഖ്യം (League of Nations). എന്നാൽ, സംഘടന രൂപവത്കരിക്കുന്നതിനു കാർമികത്വം വഹിച്ച അമേരിക്ക സംഘടനയിൽ അംഗത്വം എടുത്തില്ല. ജനീവ ആസ്ഥാനമാക്കിയ സർവരാജ്യ സഖ്യത്തിൽ സ്റ്റാലിന്റെ സോവ്യറ്റ് യൂണിയൻ ചേർന്നതാകട്ടെ വളരെ വൈകിയും. പരാജിതരാജ്യമായ ജർമനിയെ വെട്ടിമുറിച്ച് വിജയികൾക്കായി വീതംവച്ചത് ജർമൻ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അങ്ങനെയുള്ള സാഹചര്യത്തിൽ ഹിറ്റ്ലറിനു തന്റെ അതിതീവ്ര ദേശീയവാദം പ്രചരിപ്പിക്കാനും വിജയിപ്പിക്കാനും സുവർണാവസരം ലഭിച്ചു. ഇറ്റലിൽ മുസോളനിയുടെ ഫാസിസ്റ്റ് കക്ഷിയുടെ വളർച്ച തടയാനും ലീഗിനു സാധിച്ചില്ല. ഇതെല്ലാംകൂടി ലീഗ് ഒരു പരാജയമാവുകയും 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
സർവരാജ്യസഖ്യം അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിത്സന്റെ ഒരു സ്വപ്നമായിരുന്നു. അദ്ദേഹമാണു വേഴ്സായി സമാധാന ഉടന്പടിയുടെ ഉപജ്ഞാതാവും. അദ്ദേഹം മുന്നോട്ടുവച്ച പതിനാലിന പരിപാടികൾ ഇന്നും അന്തർദേശീയരംഗത്ത് ഏറെ ചർച്ചാവിഷയമാണ്. പതിനാലിന പരിപാടിയിൽ ആദ്യത്തെതായിരുന്നു നയതന്ത്രരംഗത്തെ സുതാര്യത. ഒന്നാം ലോകമഹായുദ്ധത്തിന് മുന്‍പ് നയതന്ത്ര ചർച്ചകളെല്ലാം അതീവരഹസ്യ സ്വഭാവം പുലർത്തുന്നതായിരുന്നു. ഇതിനു മാറ്റംകുറിച്ചത് ഈ നയപരിപാടിയായിരുന്നു.
പതിനാലിന പരിപാടിയിലെ രണ്ടാമത്തെ നിർദേശം കടൽ എല്ലാവർക്കുംവേണ്ടിയുള്ളത് എന്നതായിരുന്നു. ഭൂമിയുടെ 2/3 വരുന്ന കടലും അതിലെ വിഭവങ്ങളും പ്രപഞ്ചത്തിലെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ടതെന്നായിരുന്നു അതിന്റെ കാതൽ. ഏതായാലും പ്രായോഗികലോകത്തിൽ ഇതൊന്നും നടപ്പിലായില്ലെങ്കിലും ലോകരാഷ്ട്രീയത്തിൽ ആദർശത്തിന്റെ ഒരു ചർച്ചയ്ക്ക് വുഡ്രോ വിത്സന്റെ നിർദേശങ്ങൾ വഴിവച്ചു. അദ്ദേഹത്തിന്റെ തന്നെ സംഭാവനയാണ് അന്തർദേശീയ പഠനം എന്ന പഠനശാഖയും.
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഉണ്ടായ മറ്റൊരു പ്രതിഭാസമാണ് അനേകം അവകാശികളുള്ള ട്രസ്റ്റഡ് ടെറിട്ടറികൾ. അത്തരം പ്രദേശങ്ങളുടെ ഭരണത്തിനായി സർവരാജ്യസഖ്യത്തിന്റെ കീഴിൽ ആരംഭിച്ച ഘടകമായിരുന്നു മാൻഡേറ്ററി സിസ്റ്റം. ഇതിന്റെ പിൻഗാമിയായാണ് ഐക്യരാഷ്ട്ര സംഘടന 1944 വരെ നിലനിർത്തിയ ലോക ട്രസ്റ്റീഷിപ്പ് കൗൺസിൽ. ലീഗ് 1939 ഓടെ ഇല്ലാതായെങ്കിലും അതിന്റെ ഭരണഘടകമായിരുന്ന കവനന്റ് പിന്നീടുവന്ന ഐക്യരാഷ്ട്രസംഘടനയുടെ ചാർട്ടറിനു പ്രധാന സ്രോതസായി മാറി.
ജർമനി, ആസ്ട്രോ-ഹംഗറി, ഓട്ടോമൻ സാമ്രാജ്യം ഇവർക്കെതിരേയുള്ള ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്പോൾ ഇന്ത്യൻ ശിപായിമാർക്ക് രണ്ടു പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. വറുതിയിൽനിന്നുള്ള രക്ഷനേടലും സ്വാതന്ത്ര്യവും. എന്നാൽ ഇതു രണ്ടും പതിറ്റാണ്ടുകളോളം മരീചികയായി തുടർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഭടന്മാർ തങ്ങളുടെ സൈനികപരിശീലനകാലത്തെ അറിവുകൾ സ്വാതന്ത്ര്യാനന്തരകാലത്ത് ഉപയോഗപ്പെടുത്തിയതു മാത്രമാണു നമുക്കുള്ള നേട്ടം.
""ലോകമഹായുദ്ധം അവസാനിച്ചു”
യുദ്ധം നിർത്തിവയ്ക്കുന്നതിനുള്ള താത്കാലിക ഉടന്പടിയെപ്പറ്റി പര്യാലോചിക്കുന്നതിനു ഫ്രാൻസിൽ എത്തിയിരിക്കുന്ന ജർമൻ പ്രതിനിധികൾ സംഘലിതരുടെ വ്യവസ്ഥ അനുസരിച്ചുള്ള ഉടന്പടിക്ക് ഈ നവംബർ 11ന്, അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചു മണിക്ക്, ഒപ്പുവച്ചതുകൊണ്ട് പകൽ 11 മണിക്ക് എല്ലാ രംഗങ്ങളിലും യുദ്ധം നിർത്തിവച്ചിരിക്കുന്നു. ഈ യുദ്ധത്തിനു കാരണഭൂതനായ കൈസറും ചക്രവർത്തിലോകത്തിൽനിന്നു തിരോധാനം ചെയ്തു.
കൈസറിന്റെ പ്രഥമ പുത്രനായ കിരീടാവകാശിയുടെയും ജനറൽ ഹിണ്ടൻബർഗിന്റെയും മുന്‍പാകെ വച്ചാണ് കൈസർ സ്ഥാനത്യാഗപത്രത്തിനു ഇക്കഴിഞ്ഞ ശനിയാഴ്ച ഒപ്പുവച്ചത്. അപ്പോൾ ദുഃഖപാരവശ്യത്തോടുകൂടി ഇതു ജർമനിയുടെ നന്മയ്ക്കായി തീരട്ടെ എന്നു കൈസർ പ്രസ്താവിക്കുകയുണ്ടായി. കൈസറും ചക്രവർത്തിനിയും മോട്ടോർ കാറിൽ ഹോളണ്ടിൽ മിസ്ട്രിച്ച്റ്റ് പട്ടണത്തിൽ എത്തിയിരിക്കുന്നതായി കാണുന്നു. ജർമനിയിലെ സ്ഥിതി ദിനംപ്രതി മാറിക്കൊണ്ടാണിരിക്കുന്നത്. അവിടുത്തെ പ്രധാനമന്ത്രി പ്രിൻസ് മാക്സ് ഉദ്യോഗം രാജിവച്ചു. ഹേർ ഈബർളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹം സ്ഥിതിസമത്വവാദികളിൽ ഒരു പ്രധാനിയാണ്.
വുർട്ടംബർഗിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഗവൺമെന്റ് ഒരു ജനാധിപത്യ ഗവൺമെന്റായി പ്രഖ്യാപനം ചെയ്തിരിക്കുന്നു. ബർലിൻ പട്ടണത്തിൽ അധികഭാഗവും മത്സരകക്ഷികൾ കൈവശപ്പെടുത്തി. കിരീടാവകാശിയുടെ കൊട്ടാരവും അവർ പിടിച്ചെടുത്തു. മർത്താൾ കൊട്ടാരത്തെയും ആക്രമിച്ചു. ഇതിൽ അനവധി ഉദ്യോഗസ്ഥന്മാർ കൂടിയിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഉദ്യോഗസ്ഥന്മാർ ജനലിൽ കൂടി വെടിവച്ച് ഏതാനുംപേരെ മൃതപ്പെടുത്തിയെങ്കിലും ഒടുവിൽ അവർ കീഴടങ്ങാൻ നിർബന്ധിതരായി.
ഇക്കഴിഞ്ഞ ശനിയാഴ്ച ജർമനിയിൽ പൊതുവായ വേലമുടക്കം നടക്കുകയും അപ്പോൾ എല്ലാ വകുപ്പുകളിലും ഉൾപ്പെട്ട പടയാളികൾ തെരുവുകളിൽ കൂടി ഘോഷയാത്ര നടത്തുകയും ചെയ്തു. ഇവരും വേലക്കാരും നാവികസൈന്യവും കൂടി പബ്ലിക് കെട്ടിടങ്ങൾ യാതൊരു തടസവും കൂടാതെ കൈവശപ്പെടുത്തിയിരിക്കുന്നു. വലുതായ രക്തം ചിന്തലോ കവർച്ചയോ കൂടാതെ ജർമനിയിൽ ഭരണപരിവർത്തനം ഉണ്ടായി എന്നുള്ളതു പ്രത്യേകം പ്രസ്താവ്യമാണ്. രാജ്യഭരണം സംബന്ധമായും യുദ്ധസംബന്ധമായും തടവിൽ പാർപ്പിച്ചിരിക്കുന്നവരെ എല്ലാം വിട്ടയച്ചിരിക്കുന്നു. ജർമനിയുടെ അതിർത്തികളിൽ നിന്നിരുന്ന കാവൽപട്ടാളം ആയുധം എറിഞ്ഞും വച്ചും സ്ഥലംവിട്ടു പോയിരിക്കുന്നു.
ഒടുവിൽ കിട്ടിയ കന്പിയിൽ ബർലിൻ പട്ടണത്തിലെ കുഴപ്പങ്ങളെല്ലാം നീങ്ങി പൂർണ സന്തോഷം കളിയാടുന്നതായി കാണുന്നു. ബവേറിയായിലെ രാജാവും സ്ഥാനത്യാഗം ചെയ്തു. അവിടെയും ജനാധിപത്യ ഗവൺമെന്റ് സ്ഥാപിച്ചിരിക്കുകയാണ്. പോളണ്ടിലും ജനാധിപത്യത്തിൻകീഴിൽ പ്രത്യേക ഭരണം ഏർപ്പെടുത്തിയിരിക്കുന്നു. ജർമനി ഛിന്നഭിന്നമായി ഓരോന്നിനും പ്രത്യേകം പ്രത്യേകം സ്വതന്ത്ര ഗവൺമെന്റ് ഉണ്ടാകുവാൻ ഇടയുണ്ട്. ജർമനിയെ ഒന്നാകെ ഒരു ജനാധിപത്യ ഗവൺമെന്റിന്റെ കീഴിൽ ആക്കണമെന്നാണ് ബവേറിയായിലെ ഒരു കക്ഷിയുടെ ആഗ്രഹം.
യൂറോപ്പ് മാത്രമല്ല ഇന്ത്യ ഉൾപ്പെടെ ഏഷ്യാ കൂടെയും കൈവശപ്പെടുത്തണമെന്നുള്ള ദുർമോഹത്തോടുകൂടി യുദ്ധം ആരംഭിച്ച കൈസറും ജർമൻകാരും ഇപ്പോൾ നല്ല പാഠം പഠിച്ചിരിക്കുന്നു.
(1918 നവംബർ 15ന് ദീപികയിൽ വന്ന വാർത്തയിൽനിന്ന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
Latest News
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top