Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇനി ജപ്പാനിലേക്കു പോകാം
Wednesday, November 21, 2018 12:32 AM IST
ലോകവിചാരം / സെർജി ആന്റണി
ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു പഠനത്തിനും ജോലിക്കുംവേണ്ടി പോകാനും കുടിയേറാനും താത്പര്യമുള്ളവർക്കായി പത്രങ്ങളിലും മറ്റും പരസ്യങ്ങൾ വരാറുണ്ട്. ഈ പട്ടികയിലേക്ക് ഇനി ജപ്പാനും.
ജപ്പാനിലേക്കു നിയമപരമായി കുടിയേറാൻ അവസരമൊരുങ്ങുന്നു. കൃഷി, നഴ്സിംഗ്, നിർമാണം തുടങ്ങി 14 മേഖലകളാണു വിദേശികൾക്കായി ജപ്പാൻ തുറന്നുകൊടുക്കുന്നത്. കുടിയേറ്റത്തോട് വലിയ താത്പര്യം കാട്ടാതിരുന്ന രാജ്യമാണ് ജപ്പാൻ. തൊഴിൽ മേഖലയിൽ തദ്ദേശീയരുടെ സേവനം ധാരാളമായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറിയിരിക്കുന്നു.
പതിനായിരക്കണക്കിനു വിദേശികളെ വീസ നൽകി സ്വീകരിക്കാൻ ജപ്പാൻ ഒരുങ്ങുകയാണ്. ജപ്പാൻ മന്ത്രിസഭ ഈ നയംമാറ്റത്തിന് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പുതിയ വീസ വിഭാഗങ്ങൾകൂടി രൂപവത്കരിക്കും. ഒന്ന് അവിദഗ്ധ തൊഴിലാളികൾക്കുള്ളതായിരിക്കും. അഞ്ചുവർഷത്തേക്കുള്ള ഈ വീസ നീട്ടിക്കിട്ടാൻ സാധ്യത കുറവാണ്. രണ്ടാമത്തെ ഇനം വീസ വിദഗ്ധ തൊഴിലാളികൾക്കുള്ളതാണ്. ഇത് പുതുക്കാൻ സമയപരിധിയില്ല. ഇവർക്കു കുടുംബത്തെയും കൊണ്ടുവരാം.
മന്ത്രിസഭ അംഗീകരിച്ച തീരുമാനത്തിന് ഇനി ജപ്പാൻ പാർലമെന്റിന്റെ അംഗീകാരം വാങ്ങണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനകാലത്ത് ബിൽ അവതരിപ്പിച്ചാൽ അടുത്ത ഏപ്രിലിൽ ഇതു പ്രാബല്യത്തിൽവരും. പക്ഷേ, പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലുൾപ്പെടെ ഈ നയത്തോടു വിയോജിപ്പുള്ളവർ ഏറെയാണ്. ഇതിനെ കുടിയേറ്റ നയം എന്നു വിശേഷിപ്പിക്കരുതെന്നാണ് ആബേയുടെ അഭ്യർഥന.
തദ്ദേശീയരെ കൂടുതലായി ജോലിക്കുപയോഗിക്കുന്ന പാരന്പര്യമാണ് ജപ്പാനുള്ളത്. ജപ്പാൻകാരുടെ ജോലിയോടുള്ള കൂറും പ്രതിബദ്ധതയും അച്ചടക്കബോധവുമൊക്കെ വിഖ്യാതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തൊഴിലാളികളും ഈ തൊഴിൽ സംസ്കാരം പിന്തുടരേണ്ടിവരും.
രാജ്യത്തെ ജനസംഖ്യാവ്യതിയാനമാണ് ഇത്തരമൊരു നയംമാറ്റത്തിനു ജപ്പാനെ പ്രേരിപ്പിച്ചത്. ജപ്പാനിൽ ജനനനിരക്ക് കുത്തനേ താഴുകയാണ്. ജനങ്ങളുടെ ആയുർദൈർഘ്യമാകട്ടെ കൂടുകയും ചെയ്യുന്നു. ജോലി ചെയ്യാൻ ആരോഗ്യമുള്ള ചെറുപ്പക്കാരെ കിട്ടാതെ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകും. അപ്പോൾപ്പിന്നെ ലോക മനുഷ്യ മാർക്കറ്റിലിറങ്ങുകയേ തരമുള്ളൂ.
അതീവ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്നതു നല്ലതാണെങ്കിലും അവിദഗ്ധ തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവരുന്നത് അത്ര ബുദ്ധിയല്ലെന്നു കരുതുന്ന ജപ്പാൻകാരുമുണ്ട്. എന്നാൽ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ജപ്പാനിൽ രൂക്ഷമായി വരുകയാണ്. അതു പരിഹരിക്കാൻ റോബോട്ടുകളെ കൂടുതലായി ഉപയോഗിച്ചാൽപോരേ എന്നാണ് കുടിയേറ്റ വിരുദ്ധ ചിന്താഗതിക്കാരുടെ ചോദ്യം.
പാർലമെന്റ് ഈ വീസ നിയമത്തിന് അംഗീകാരം നൽകിയാൽ അഞ്ചുവർഷത്തിനുള്ളിൽ രണ്ടര ലക്ഷം വിദേശികൾക്ക് ജപ്പാനിലെത്താനാവുമെന്നു കണക്കാക്കുന്നു. വിദേശികൾ കൂടുതലായി എത്തുന്നതു സാമൂഹ്യ സംഘർഷത്തിനും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും ഇടയാക്കുമെന്നു കരുതുന്നവരുമേറെയാണ്.
മാലദ്വീപ് ഇന്ത്യൻ ടീമിൽ
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മുൻ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ ഭരണകാലത്ത് ചൈനയോടു മാലദ്വീപ് കാട്ടിയിരുന്ന ആഭിമുഖ്യം ഇനിയുണ്ടാവില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പുതിയ ഭരണകൂടത്തിന്റെ നിലപാട്.
പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങളിൽ പങ്കെടുത്ത ഏക വിദേശ ഭരണത്തലവനും മോദിയായിരുന്നു. ഇന്ത്യ എന്നും മാലദ്വീപിനോടൊപ്പമുണ്ടെന്ന സന്ദേശം ആ രാജ്യത്തിനു നൽകാനും മോദിയുടെ സാന്നിധ്യം സഹായകമായി.
യാമീന്റെ ഭരണകൂടം കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയ അടിച്ചമർത്തൽ ഭരണത്തിൽ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ തടവിലാവുകയോ രാജ്യം വിടുകയോ ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും നേതാക്കളെ തടങ്കലിലാക്കിയും അധികാരം നിലനിർത്താമെന്ന യാമീന്റെ പദ്ധതി പക്ഷേ വിജയിച്ചില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോടതിയെ സമീപിച്ച് ഇലക്ഷൻ റദ്ദാക്കാൻ വഴിതേടി. പക്ഷേ കോടതി വഴങ്ങിയില്ല. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുതെന്നു അമേരിക്കയുൾപ്പെടെ വിദേശ രാജ്യങ്ങളും യാമീനു മുന്നറിയിപ്പു നൽകി. അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് യാമീൻ കസേര ഒഴിഞ്ഞുകൊടുത്തത്.
പുതിയ പ്രസിഡന്റിന്റെ പ്രഥമ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശാന്തിയും സമാധാനവും സൗഹൃദവും നിലനിർത്തുന്നതിനുള്ള ശ്രമത്തിൽ മാലദ്വീപ് നിർണായ പങ്കുവഹിക്കുമെന്നും സോലിഹ് വ്യക്തമാക്കി. ഇപ്പോഴത്തെ ഭരണമാറ്റത്തിനു ചുക്കാൻ പിടിച്ച മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായും മോദി കൂടിക്കാഴ്ച നടത്തി.
പ്രകൃതിദുരന്തങ്ങൾ
പ്രകൃതിക്ഷോഭങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുകയാണ്. വലിയൊരു പ്രളയത്തെ നേരിൽക്കണ്ട നമുക്ക് ഇപ്പോൾ പ്രകൃതിദുരന്തങ്ങളുടെ രൂക്ഷത കൂടുതൽ മനസിലാവും. കുവൈറ്റ് വൻ പ്രളയത്തെ നേരിടുന്പോൾ അമേരിക്കയിലെ കലിഫോർണിയയിൽ കാട്ടുതീ കനത്ത നാശമാണുണ്ടാക്കിയത്. ആയിരത്തോളം പേരെയാണ് ഇവിടെ കാണാതായത്. അമേരിക്കയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ഭീകരമായ കാട്ടുതീയാണിത്. വനമേഖലകൾ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ പ്രത്യാഘാതമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ ട്രംപ് സന്ദർശിച്ചു.
മേ ഉറച്ചുതന്നെ
ബ്രിട്ടൻ ബ്രെക്സിറ്റിന്റെ ഫൈനൽ ലാപ്പിലെത്തിയിരിക്കേ ബ്രിട്ടനിൽ വലിയ പ്രതിഷേധങ്ങളുയരുന്നു. പ്രധാനമന്ത്രി തെരേസ മേ ഉറച്ച നിലപാടിലാണ്. മന്ത്രിസഭയിൽനിന്നു ചിലർ രാജിവച്ചുപോയത് കനത്ത ആഘാതമുണ്ടാക്കിയെങ്കിലും അതൊക്കെ നേരിടാൻതന്നെയാണ് അവരുടെ തീരുമാനം. ബ്രെക്സിറ്റ് ചുമതലയുള്ള സെക്രട്ടറി ഡോമിനിക് റാബ് രാജിവച്ചതിനെത്തുടർന്ന് ജൂണിയറായ സ്റ്റീഫൻ ബാർക്ലെയെ അവർ തൽസ്ഥാനത്തേക്കു നിയോഗിച്ചു.
തന്നെ അധികാരഭ്രഷ്ടയാക്കിയതുകൊണ്ടു ബ്രെക്സിറ്റ് വൈകിക്കാമെന്ന് ആരും കരുതേണ്ടെന്നു തെരേസാ മേ പറയുന്നു. മേയുടെ പാർട്ടിയിൽനിന്നുതന്നെ അവർ കനത്ത എതിർപ്പ് നേരിടുന്നുണ്ട്. നിയമനിർമാണസഭയിലെ നിരവധി അംഗങ്ങൾ അവർക്കെതിരേ സംഘടിച്ചുകഴിഞ്ഞു.
എംബിഎസ് കുരുക്കിൽ
എംബിഎസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആകെ വെട്ടിലായിരിക്കയാണ്. മാധ്യമപ്രവർത്തകനും സൗദി രാജകുടുംബത്തിന്റെ വിമർശകനുമായിരുന്ന ഖഷോഗിയുടെ ദുരൂഹമരണം ഉയർത്തിയ കൊടുങ്കാറ്റ് സൗദി ഭരണകൂടത്തെ ഉലയ്ക്കുന്നു. ഖഷോഗിയുടെ മരണത്തിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ഭരണകൂടം ആവർത്തിക്കുന്നുണ്ടെങ്കിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ വെളിപ്പെടുത്തൽ എംബിഎസിന്റെ നില ആകെ പരുങ്ങലിലാക്കി.
ഖഷോഗി വധത്തിൽ രാജകുമാരനു പങ്കുണ്ടെന്നാണു സിഐഎ പറയുന്നത്. അമേരിക്കയുമായി ഉറ്റ ചങ്ങാത്തത്തിലായ സൗദിയുടെ പ്രധാന ഭരണാധികാരിയെ ഇത്തരത്തിലൊരു വിഷമവൃത്തത്തിലാക്കിയ നടപടിക്കു വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. സിഐഎയുടെ കണ്ടെത്തലുകളെ സൗദി നിഷേധിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് ബിൻ സൽമാന്റെ ചില ഫോൺകോളുകളാണ് എംബിഎസിന്റെ പങ്കു വ്യക്തമാക്കുന്ന ചില സൂചനകൾ നൽകുന്നത്. ഖഷോഗിയുമായി ഇദ്ദേഹം നടത്തിയ ഫോൺ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സിഐഎയുടെ വെളിപ്പെടുത്തൽ. ദ ന്യൂയോർക്ക് ടൈംസ് ആണ് വിവാദമായ വെളിപ്പെടുത്തലുകളുമായുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഖഷോഗി സംഭവത്തിൽ തുർക്കി പ്രസിഡന്റ് എർദോഗൻ സൗദിക്കെതിരേ കടുത്ത വിമർശനം നടത്തിയിരുന്നു. സിഐഎ വെളിപ്പെടുത്തലിനെത്തുടർന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഖഷോഗി വധത്തിന്റെ യാഥാർഥ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണു ട്രംപ് പറയുന്നത്.
മുളകുപൊടി പ്രയോഗം
നിയമനിർമാണസഭകളിലെ നിരവധി കൈയാങ്കളികൾ ഏറെ കണ്ടിട്ടുള്ളവരാണു നാം. കേരള നിയമസഭയിൽ മുന്പൊരിക്കൽ കണ്ട കസേര മറിക്കൽ ഉൾപ്പെടെയുള്ള കലാപരിപാടികൾ ടെലിവിഷൻ ചാനലുകളുടെ ഹാസ്യപരിപാടികളിൽ ചിലപ്പോഴെക്കെ ആവർത്തിച്ചു കാണിക്കാറുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും ഈയിടെ ഇത്തരം ചില സംഭവങ്ങൾ അരങ്ങേറി. മുളകുപൊടിപ്രയോഗം വരെ നടന്നു.
ഭരണരംഗത്ത് അസ്ഥിരത നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി പുതിയ ആളെ നിയമിച്ചു. പക്ഷേ സ്പീക്കർ ഇതു സമ്മതിച്ചില്ല. ഒരേസമയം രണ്ടു പ്രധാനമന്ത്രിമാരുള്ള സാഹചര്യം ഒഴിവാക്കാൻ നടത്തിയ വോട്ടെടുപ്പിൽ രാജപക്സെ വിഭാഗത്തിനു തിരിച്ചടിയുണ്ടായി. രാജപക്സെ വിഭാഗക്കാർ സ്പീക്കറുടെ കസേര എടുത്തുകൊണ്ടുപോയി. തമിഴ്നാട് നിയമസഭയിലും തത്തുല്യ രംഗങ്ങൾ മുന്പൊരിക്കിൽ അരങ്ങേറിയിരുന്നു. മുന്പൊരിക്കൽ ലോക്സഭയിൽ കുരുമുളകു സ്പ്രേ പ്രയോഗം നടന്നിരുന്നു. ഇത്തവണ ശ്രീലങ്കൻ പാർലമെന്റിൽ നല്ല എരിവുള്ള മുളകുപൊടിയാണു പ്രയോഗിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top