Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അസാമാന്യ ചങ്കുറപ്പുള്ള പോരാളി
Thursday, November 22, 2018 12:51 AM IST
അസാമാന്യമായ ചങ്കുറപ്പുള്ള പോരാളി. മികച്ച നേതാവ്. ആഴത്തിൽ കാര്യങ്ങൾ പഠിക്കുകയും യുക്തിസഹമായി വിശദീകരിക്കുകയും ചെയ്യുന്ന വാഗ്മി. വിപുലമായ ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിച്ച മനുഷ്യസ്നേഹി. ഇത്തരത്തിൽ ഏറെ സവിശേഷതകൾ നിറഞ്ഞ വ്യക്തിത്വത്തിനുടമയായ എം.ഐ. ഷാനവാസിന്റെ വേർപാട് കോണ്‍ഗ്രസ് പാർട്ടിക്ക് അടുത്തകാലത്തുണ്ടായ ഏറ്റവും കനത്ത നഷ്ടമാണ്.
വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണു നഷ്ടപ്പെട്ടത്. ഷാനവാസിനെ കൊച്ചുകുട്ടിയായിരിക്കുന്ന കാലം മുതൽ അറിയാം. ദീർഘകാലത്തെ ആ രാഷ്ട്രീയപരിചയം കൂടുതൽ ഇഴയടുപ്പമുള്ള വ്യക്തിബന്ധമായി തീരുന്നത് അദ്ദേഹം ഡൽഹിയിൽ എത്തിയശേഷമായിരുന്നു. കോണ്‍ഗ്രസിനകത്തും പുറത്തും വിപുലമായ വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഷാനവാസ് തികഞ്ഞ ഒരു പോരാളിയായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കാണിക്കുന്ന നിശ്ചയദാർഢ്യവും കരുത്തും ചങ്കുറപ്പും എടുത്തുപറയേണ്ടതാണ്. കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള അസാധാരണമായ വൈഭവം ഷാനവാസിനുണ്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഞാൻ പ്രവർത്തിക്കുന്പോഴാണു ഷാനവാസിനെ അടുത്തു പരിചയപ്പെടുന്നത്. അക്കാലത്തു കൂടുതൽ സമയം ആലപ്പുഴ ജില്ലയിലാണു ഞാൻ ചെലവിട്ടിരുന്നത്. ഷാനവാസിന്റെ പിതാവ് ഇബ്രാഹിംകുട്ടി വക്കീൽ ആലപ്പുഴ ബാറിലെ തിരക്കുള്ള വക്കീലന്മാരിൽ ഒരാളും ഒന്നാംതരം പ്രഭാഷകനും രാഷ്ട്രീയനേതാവുമായിരുന്നു. പിതാവുമായുള്ള അടുപ്പമാണു ഷാനവാസിലേക്ക് എത്തിയത്.
ഷാനവാസ് കെഎസ് യുവിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായ സമയത്തുതന്നെ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധിച്ചിരുന്നു. വലിയ പോരാട്ടം നടത്തിക്കൊണ്ടു മാത്രമേ അക്കാലത്തു കെഎസ്യുവിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നുള്ളു. പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ. അവിടെ ഓരോ കോളജിലും ശക്തമായ വെല്ലുവിളി നേരിട്ടു പാർട്ടിപ്പതാക പാറിക്കുന്നതിൽ ഷാനവാസ് മുന്നിൽനിന്നു.
ഷാനവാസിന്റെ പിതാവ് എറണാകുളം നോർത്തിലേക്കു പിന്നീടു താമസം മാറി. അക്കാലത്തു ഞാനും നോർത്തിലെ മാർക്കറ്റ് റോഡിലേക്കു താമസം മാറ്റിയിരുന്നു. അതോടെ ആ കുടുംബവുമായി അയൽ ബന്ധവുമായി. ഇടയ്ക്കിടെ ഞാനവിടെ പോകും, കാപ്പി കുടിക്കും, രാഷ്ട്രീയം പറയും. ഷാനവാസിന്റെ പിതാവ് അൽഅമീൻ ട്രസ്റ്റ് പോലുള്ള സാമൂഹ്യസേവന പ്രസ്ഥാനങ്ങളിലാണ് അക്കാലത്തു കൂടുതലായും ശ്രദ്ധചെലുത്തിയിരുന്നത്. അദ്ദേഹം മതപണ്ഡിതൻ കൂടിയായിരുന്നു. വീടിനോടടുത്തുള്ള പള്ളി പണിയാനായി സ്ഥലം സംഭാവന ചെയ്തിരുന്നു. അക്കാലത്തു മിക്കവാറും ദിവസങ്ങളിൽ ഷാനവാസിനെ കാണും.
ഷാനവാസ് പഠനത്തിനായി പിന്നീടു കോഴിക്കോട്ടേക്കു പോയി. അവിടത്തെ വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന്റെ നേതൃപാടവവും സാമൂഹ്യബന്ധങ്ങളും കൂടുതൽ വിപുലമായി. കെഎസ്യുവിൽനിന്നു യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലുമെത്തി. നേതൃസ്ഥാനങ്ങൾ വഹിച്ചു. കെപിസിസിയിൽ ഇത്രയധികം കാലം നേതൃസ്ഥാനം വഹിച്ചവർ കുറവാണ്. ഞാനടക്കമുള്ള നിരവധി പ്രസിഡന്റുമാരുടെ ഒപ്പം പ്രവർത്തിച്ചു.
കെപിസിസിയിൽ സേവാദളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചരൽക്കുന്നിൽ നടത്തിയ സേവാദൾ ക്യാന്പ് എന്റെ അറിവിൽ ഇന്ത്യയിൽ നടത്തിയ സേവാദൾ ക്യാന്പുകളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു.
ഏൽപിക്കുന്ന ഏതു ചുമതലയും പൂർത്തീകരിക്കുന്നതിന് ഊണും ഉറക്കവുമില്ലാതെ പ്രയത്നിക്കുന്ന ശീലം അദ്ദേഹത്തിനു പാർട്ടിക്കകത്തു വലിയ സ്വാധീനം നേടിക്കൊടുത്തു. ഷാനവാസിന്റെ കരുത്തും കഴിവും അദ്ദേഹത്തെ കെ. കരുണാകരന്റെ സ്നേഹഭാജനമാക്കി. കരുണാകരൻ അദ്ദേഹത്തിന് ഏറെ പ്രോത്സാഹനങ്ങൾ നൽകി. കോണ്‍ഗ്രസ് നേതാക്കളിൽ അസാമാന്യമായ പാണ്ഡിത്യമുള്ള ആളായിരുന്നു ഷാനവാസ്. ഏതു വിഷയവും പഠിച്ച് അവതരിപ്പിക്കും. ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ വക്താവ് ഷാനവാസ് ആയിരുന്നു. കോണ്‍ഗ്രസ് പാർട്ടിക്കെതിരേ വരുന്ന ആരോപണങ്ങളെ യുക്തിസഹമായും വാചാലമായും വസ്തുതാപരമായും പ്രതിരോധിക്കുകയും മറുപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി സവിശേഷമാണ്.
പാർട്ടിയുടെ നയങ്ങൾ ആഴത്തിൽ പഠിച്ചു പക്വതയോടെ അത് അവതരിപ്പിക്കുന്ന ഷാനവാസിനെ ഒരു ചർച്ചയിൽ പോലും ആർക്കും ഉത്തരം മുട്ടിക്കാനാവില്ല. ഉറച്ച നിലപാടുകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. പാർട്ടി നേരിട്ട എല്ലാ പ്രതിസന്ധിയിലും ഷാനവാസിന്റെ ഈ ചാതുര്യം കണ്ടിരുന്നു. ഡൽഹിയിലേക്കു തട്ടകം മാറിയപ്പോൾ ദേശീയരാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങിനിന്നു. എംപിയെന്ന നിലയിൽ സഭാ സമ്മേളനത്തിൽ പൂർണമായി സംബന്ധിക്കുകയും എല്ലാ ചർച്ചകളിലും സജീവമായി പങ്കെടുക്കുകയും ചെയ്യാൻ ശ്രദ്ധിച്ചു. പാർലമെന്റിനകത്തു സങ്കീർണമായ ദേശീയനയങ്ങളും ന്യൂനപക്ഷ പ്രശ്നങ്ങളും ചർച്ച ചെയ്യുന്പോൾ ഷാനവാസ് അതിൽ സജീവമായി ഇടപെട്ടു.
ഉറച്ച മതേതരവാദിയായിരുന്നു അദ്ദേഹം. അതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാനും അദ്ദേഹത്തിനു സാധിച്ചു. ന്യൂനപക്ഷങ്ങൾക്കിടയിൽ കോണ്‍ഗ്രസിനെക്കുറിച്ച് ആരെങ്കിലും തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചാൽ അദ്ദേഹം ചാടിവീഴുമായിരുന്നു.
പാർലമെന്റിൽ അദ്ദേഹം വെറും ഒരു കോണ്‍ഗ്രസ് നേതാവ് മാത്രമായിരുന്നില്ല. കേരളത്തിന്റെ ശക്തനായ പോരാളി കൂടി ആയിരുന്നു. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും അവിടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾക്കായുള്ള സമരങ്ങളിൽ സജീവമായി പങ്കെടുത്തു. എന്റെ ഓർമയിൽ അദ്ദേഹം ഏറ്റവും ഒടുവിൽ സജീവമായി ഇത്തരത്തിൽ ഇടപെട്ടതു കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്നത്തിലായിരുന്നു.
ആലപ്പുഴയിൽ ജനിച്ച് എറണാകുളത്തു വളർന്നതാണെങ്കിലും ഷാനവാസിന്റെ വിദ്യാഭ്യാസത്തിന്റെ പ്രധാന കാലഘട്ടം കോഴിക്കോട്ട് ആയിരുന്നു. മലബാറുമായി അദ്ദേഹത്തിനു വളരെയടുത്ത വൈകാരിക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച മലബാറിൽനിന്നുതന്നെയാണു പാർലമെന്റിൽ എത്തിയതെന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ മലബാറിന്റെ വികസനം ഒരു ദൗത്യമായി ഏറ്റെടുത്തു. തന്റെ മണ്ഡലമായ വയനാടിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ചു.
പ്രളയം ഏറ്റവുമധികം കെടുതികൾ സൃഷ്ടിച്ച ജില്ലകളിൽ ഒന്നാണു വയനാട്. പ്രളയത്തിന്റെ കാലത്തു വയനാടൻജനതയുടെ കൂടെനിന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാനായി ആരോഗ്യം പോലും വകവയ്ക്കാതെ അദ്ദേഹം മുന്നിട്ടിറങ്ങി. ആരോഗ്യം അടിക്കടി മോശമായി കരൾ മാറ്റിവയ്ക്കേണ്ടിവരും എന്ന അറിവുണ്ടായിട്ടുകൂടി വയനാട് വിടാതെ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസത്തിനുമായി അദ്ദേഹം ഓടിനടന്നു. ആ രണ്ടുമാസം അദ്ദേഹം വയനാട്ടിൽ താമസിച്ചു നടത്തിയ പ്രവർത്തനങ്ങൾ എനിക്കു നേരിട്ടു ബോധ്യമുണ്ട്.
കരൾരോഗിയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ മോശമായതും അതിവേഗം ഇത്തരത്തിലൊരു അന്ത്യമുണ്ടായതും മുൻപിൻ നോക്കാതെ അന്ന് ഓടിനടന്നതു മൂലമാണെന്നു തോന്നുന്നു. ആരോഗ്യം വകവയ്ക്കാതെയുള്ള ഷാനവാസിന്റെ പ്രവർത്തനങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തെക്കുറിച്ചു കൂടുതൽ മതിപ്പ് ഉണ്ടാക്കുകയും ചെയ്തു.
കരൾ മാറ്റിവയ്ക്കാതെ ജീവിതം അധികം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് എന്നോട് നേരിട്ടുതന്നെ പറയുകയും ചെയ്തിരുന്നു. പിതാവിനായി സ്വന്തം കരൾ പകുത്തുനൽകാൻ തയാറായ അദ്ദേഹത്തിന്റെ മകളുടെ മഹത്വവും നമ്മൾ കാണണം. മകളുടെ കരളായതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണു കരുതിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞത് ഇനി കൂടുതൽ ചെറുപ്പമായ കരളുള്ള ഷാനവാസിനെ കിട്ടുമെന്നായിരുന്നു. പലവട്ടം പ്രതീക്ഷ നൽകി ഒടുവിൽ വിധിക്കു കീഴടങ്ങി.
ഷാനവാസിന്റെ സുദീർഘമായ പ്രസംഗങ്ങൾ ആർക്കും മറക്കാനാവുന്നതല്ല. ഉറുദുവിലും മറ്റും പ്രസംഗിച്ചു കൂടുതൽ ആളുകളിലേക്ക് എത്താൻ ഷാനവാസ് പലപ്പോഴും ശ്രമിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്പോഴാണു ഷാനവാസിനെപോലെയൊരു നേതാവിനെ നഷ്ടമാകുന്നത്. വാചാലത നന്നേ കുറഞ്ഞ എന്നെപ്പോലെയുള്ളവരേക്കാൾ ഷാനവാസിനെപ്പോലെയുള്ളവരെ പാർട്ടിക്കു കൂടുതലായി വേണ്ടിവരുന്ന ഘട്ടത്തിലാണ് ഈ വിയോഗം. അദ്ദേഹത്തിന്റെ ഉറ്റവരുടെയും ഉടയവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
എ.കെ. ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top