Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രഫ. വി.എസ്. ഒൗസേപ്പ്: പ്രതിഭാശാലിയായ ഗുരുവും നേതാവും
Monday, November 26, 2018 11:29 PM IST
സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത
പ്രഫ. വി.എസ്. ഒൗസേപ്പ് സാറിനെ ആദ്യമായി കണ്ട ഓർമ ഇപ്പോഴും മനസിലുണ്ട്. 1968 ൽ ഞാൻ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയാണ്. ആദ്യ ആഴ്ച തന്നെ ഒരു ദിവസം രണ്ടാമത്തെ പീരിയഡിൽ ക്ലീൻ ഷേവ് ചെയ്ത ഒരു യുവ അധ്യാപകൻ വിദ്യാർഥികളെ കൈകൂപ്പി വന്ദിച്ചു. വിദ്യാർഥികളുടെ മുന്പിൽ കൈകൂപ്പി നിൽക്കുന്ന അധ്യാപകനെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. എല്ലാ ക്ലാസുകളിലും അദ്ദേഹം അത് ആവർത്തിച്ചിരുന്നു.
1986 ലാണ് ഒൗസേപ്പ് സാർ വിരമിച്ചത്. അന്നു ഞാൻ മാർ ഈവാനിയോസ് കോളജിൽ ബർസാറും മലയാളം അധ്യാപകനും. അദ്ദേഹം വിരമിക്കുന്പോൾ ധാരാളം പൂർവ വിദ്യാർഥികൾ ഒന്നിച്ചുകൂടി. ശിഷ്യസന്പത്തിൽ അഭിമാനം കൊണ്ടിരുന്ന ഗുരുഭൂതനാണദ്ദേഹം. അന്നദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: എന്റെ വിദ്യാർഥികളെ വന്ദിച്ചുകൊണ്ടാണു ഞാൻ ഓരോ ക്ലാസിലും എത്തിയിരുന്നത്. എന്റെ മുന്പിൽ ഇരിക്കുന്ന വിദ്യാർഥികൾ ഭാവിയിൽ ആരൊക്കെയായിത്തീരാനുള്ളവരാണ് എന്നോർത്തു കൊണ്ടാണ് അവരെ ഞാൻ നമസ്കരിച്ചിരുന്നത്. അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തന്നതിലുള്ള ഉത്തരവാദിത്വമാണ് എനിക്കും ഉള്ളതെന്ന് ഓരോ ദിവസവും ഞാൻ ഓർമിച്ചിരുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണു പ്രഫ. വി.എസ് . ഒൗസേപ്പ്. പ്രഗത്ഭനായ അധ്യാപകൻ, അധ്യാപകരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ അധ്യാപക സംഘടനാ നേതാവ്, തുടർച്ചയായി 16 വർഷം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബർ. സ്വാർഥതയുടെ സ്പർശമില്ലാതെ സ്വന്തം ബോധ്യങ്ങൾക്കും മനഃസാക്ഷിക്കും അനുസരിച്ചു മാത്രം നിലപാടുകൾ സ്വീകരിച്ചിരുന്ന പക്വമായ വ്യക്തിത്വത്തിന്റെ ഉടമ. മരണം വരെയും ഒരു പോരാളിയുടെ അഗ്നി കെടാതെ സൂക്ഷിച്ച അപൂർവ ജന്മം.
1931 മാർച്ച് 18 ന് കോട്ടയം ജില്ലയിൽ മാൻവെട്ടത്ത് വടക്കേതിൽ കോര സ്കറിയായുടെയും ഏലിയുടെയും മൂത്ത പുത്രനായി കർഷക കുടുംബത്തിൽ ജനിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിൾ സ്കൂളിലും തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1955 ൽ 24-ാം വയസിൽ മാർ ഈവാനിയോസ് കോളജിൽ ചരിത്ര അധ്യാപകനായി. അന്നു മാർ ഈവാനിയോസ് കോളജിന് ആറു വയസ് മാത്രം. മരിക്കുന്നതുവരെ മാർ ഈവാനിയോസ് കോളജ് ഒൗസേപ്പ് സാറിന്റെ തറവാടായിരുന്നു. കോളജിനെ പടുത്തുയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
32-ാം വയസിൽ അദ്ദേഹത്തെ അവിഭക്ത അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരിക്കുന്പോഴും കോളജിൽ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നിഷ്കർഷ പുലർത്തി. അധ്യാപക സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി മുന്നിൽ നിന്ന് പോരാടുന്പോഴും തന്റെ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർഥികളുടെ മനസിൽ പതിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഒൗസേപ്പ് സാറിനുണ്ടായിരുന്നു.
ലോകചരിത്രത്തിൽ അദ്ദേഹം തയാറാക്കിയ ടെക്സ്റ്റ് ബുക്ക് കേരള യൂണിവേഴ്സിറ്റിയിൽ ദീർഘനാൾ പാഠപുസ്തകമായിരുന്നു. താൻ പഠിപ്പിച്ചിരുന്ന ക്ലാസിലെ വിദ്യാർഥികളുടെ മാത്രമല്ല കോളജിലെ മുഴുവൻ അച്ചടക്കത്തിലും വി.എസ്. ഒൗസേപ്പ് സാർ പ്രത്യേകം ശ്രദ്ധ പുലർത്തി.
അധ്യാപക സംഘടനാ നേതാവ് എന്ന നിലയിൽ ഒൗസേപ്പ് സാറിന്റെ നേതൃത്വം ശ്രദ്ധേയമായിരുന്നു. എന്തിനും ഏതിനും സമരം എന്ന മാർഗം അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സമവായത്തിനുള്ള എല്ലാ വഴികളും അടയുന്പോഴാണു സമരമാർഗം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം നയിച്ച സമരങ്ങളെല്ലാം വിജയം നേടിയിട്ടുമുണ്ട്. 1960- കളുടെ ആരംഭത്തിൽ ശന്പള വർധനവിന്റെ അധിക ചെലവിനുള്ള യുജിസിയുടെ ധനസഹായം 1964 ൽ അവസാനിക്കുമായിരുന്നു. ഇതു പ്രൈവറ്റ് കോളജ് അധ്യാപകരുടെ ശന്പളത്തെ ബാധിക്കുമെന്ന് വന്നപ്പോൾ അന്നത്തെ സംഘടനാ പ്രസിഡന്റും ഒൗസേപ്പ് സാറും കൂടി ഡൽഹിയിൽ ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ടു ചർച്ച നടത്തി. ധനസഹായം ഒരു വർഷത്തേക്കു നീട്ടിക്കിട്ടുന്നതിന് ഇതു സഹായകമായി.
1972 ൽ പ്രൈവറ്റ് കോളജ് അധ്യാപകർക്ക് ഡയറക്റ്റ് പേയ്മെന്റ് ലഭിക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആരംഭിച്ച അധ്യാപക സമരം കേരള ചരിത്രത്തിന്റെ ഭാഗമായി. ഈ സന്ദർഭം പ്രൈവറ്റ് കോളജുകൾ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള അവസരമാക്കി മാറ്റാൻ പലരും ശ്രമിച്ചു. ഈ നിലപാടിനെതിരെ വി.എസ്. ഒൗസേപ്പ് സാർ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ സംഘടനയിൽ പെട്ട ഒരു വിഭാഗം തന്നെ അദ്ദേഹത്തിന്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. സ്വകാര്യ കോളജ് അധ്യാപകർക്കു സർക്കാരിൽനിന്നു നേരിട്ടു ശന്പളം ലഭിക്കുകയും അതേ സമയം തന്നെ ഈ കോളജുകളെ സ്വകാര്യ മേഖലയിൽ നിലനിർത്തുകയും ചെയ്യുന്ന സമവായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.
അധ്യാപക സംഘടനയുടെ തീരുമാനങ്ങളിൽ ബാഹ്യശക്തികളുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം താനും കൂടി ചേർത്ത് വളർത്തിയെടുത്ത പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലാകുന്നതു കണ്ടപ്പോൾ ആ സംഘടനയിൽ നിന്നു രാജിവച്ചു. പിന്നീട് സി.ഇസഡ്. സ്കറിയ സാറുമായി ചേർന്ന് സ്വതന്ത്ര നിലപാടുള്ള അധ്യാപക സംഘടനയ്ക്കു രൂപം നൽകുകയും ചെയ്തു.
സർവീസ് നിയമങ്ങളിലും യൂണിവേഴ്സിറ്റി നിയമങ്ങളിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം നിയമത്തിന്റെ തലനാരിഴ കീറി അധ്യാപകരെയും പെൻഷൻകാരെയും സഹായിക്കുന്നതിൽ പ്രത്യേക പ്രാവിണ്യം കാണിച്ചിരുന്നു. കേരള സർവകലാശാല സെനറ്റിലെ അംഗത്വം അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിച്ചു. സ്വകാര്യ കോളജ് അധ്യാപകരുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന അധ്യാപകരുടെ സർവീസ് വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരള യൂണിവേഴ്സിറ്റി ആക്ടിലെ എട്ടാം അധ്യായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.
വി.എസ്. ഒൗസേപ്പ് സാറിന്റെ സഹധർമിണി പാലാ പാറയിൽ കുടുംബാംഗമായ ആലിസ് സ്കറിയ 2007 ൽ നിര്യാതയായി. ഡോ. ലിസാ, ഡോ. സാജോ, ഡോ. ജോ എന്നിവരാണു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top